അബൂ ഉബൈദത്തുല്_ ജർറാഹ് (റ)

സ്വഹാബിമാരുടെ ചരിത്രം

അബൂ ഉബൈദത്തുല്_ ജർറാഹ് (റ)

ഈ സമുദായത്തിലെ വിശ്വസ്തന്‍ എന്ന് നബി (സ) അദ്ദേഹത്തെ വിശേഷിപ്പിക്കുകയുായി.. നബി (സ) പറഞ്ഞു:
“ഓരോ സമുദായത്തിനും ഒരു വ്ശ്വസ്തനു്, ഈ സമുദായത്തിലെ വിശ്വസ്തന്‍ അബൂഉബൈദയാകുന്നു.”

മുന്‍പല്ലുകള്‍ നഷ്ടപ്പെട്ട്, ഒട്ടിയ കവിളുകളും നീണ്ടുമെലിഞ്ഞ ശരീരവുമുള്ള അബൂഉബൈദ (റ) സ്വര്‍ഗ്ഗം കൊണ്ടു സുവിശേഷമറിയിക്കപ്പെട്ട പത്ത് സഹാബിമാരില്‍ ഒരാളാണ്. ആമിറുബ്നു അബ്ദില്ലഹിബ്നുല്‍ജര്‍റാഹ് എന്നാണ് അദ്ദേഹത്തിന്‍റെ പേര്. നബി (സ)യുടെ പതിനൊന്നാമത്തെ പിതാമഹനായ ഫിഹ്റിന്‍റെ സന്താനപരമ്പരയില്‍ പെട്ട ആളാണ് അബൂഉബൈദ(റ). ഈ സമുദായത്തിലെ വിശ്വസ്തന്‍ എന്ന് നബി (സ) അദ്ദേഹത്തെ വിശേഷിപ്പിക്കുകയുായി.. നബി (സ) പറഞ്ഞു: “ഓരോ സമുദായത്തിനും ഒരു വ്ശ്വസ്തനുണ്ട്, ഈ സമുദായത്തിലെ വിശ്വസ്തന്‍ അബൂഉബൈദയാകുന്നു.” ഒരിക്കല്‍ ഒരു സമരമുഖത്ത് നിലകൊള്ളുകയായിരുന്ന അംറുബ്നുല്‍ ആസ് (റ)യെ സഹായിക്കാന്‍ നബി (സ) അബൂഉബൈദ(റ) യുടെ നേതൃത്വത്തില്‍ ഒരു പോഷക സൈന്യത്തെ അയക്കുകയുണ്ടായി. അബൂബക്കര്‍ (റ) ഉമര്‍ (റ) ആ സൈന്യത്തില്‍ സാധാരണ പടയാളികളായിരുന്നു. അബൂഉബൈദ(റ) യുടെ പദവി ഇതില്‍ നിന്നും വ്യക്തമാണെല്ലോ. ഉമര്‍ (റ) മരണശയ്യയില്‍ വെച്ച് അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി: “അബൂഉബൈദ ജീവിച്ചിരിപ്പുായിരുന്നെങ്കില്‍ അദ്ദേഹത്തെ ഞാന്‍ എന്‍റെ പിന്‍ഗാമിയായി നിയമിക്കുമായിരുന്നു. അല്ലാഹു അതിനെക്കുറിച്ച് എന്നോട് ചോദിച്ചാല്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിശ്വസ്തനായ വ്യക്തിയെ മാത്രമാണ് ഞാന്‍ നിയോഗിച്ചതെന്ന് സമാധാനം പറയുകയും ചെയ്യാമായിരുന്നു.

നബി (സ) അര്‍ഖമിന്‍റെ (റ) വീട്ടില്‍ രഹസ്യപ്രബോധനം തുടങ്ങുന്നതിനു മുമ്പ് തന്നെ അബൂബക്കര്‍ (റ)യുടെ പ്രേരണമൂലം അബൂഉബൈദ(റ) ഇസ്ലാം ആശ്ലേഷിച്ചു. പ്രതിയോഗികളുടെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് സ്വാഭാവികമായും അദ്ദേഹം വിധേയനായി. അബ്സീനയായിലേക്കുള്ള രണ്ടാമത്തെ ഹിജ്റയില്‍ അദ്ദേഹവും പങ്കുകൊണ്ടു. അവിടെ നിന്ന് മടങ്ങിവന്ന ശേഷം നബി (സ)യുടെ കൂട്ടുപിരിയാത്ത സഹചാരിയായി. യാതനയുടെ തീച്ചൂളയില്‍ ജീവിതം നയിച്ചു. ബദര്‍,ഉഹ്ദ് അടക്കമുള്ള എല്ലാ ധര്‍മ്മസമരങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. പ്രവാചകസ്നേഹത്തിന് പാത്രമായ അദ്ദേഹം ഉഹ്ദ് രണാങ്കണത്തില്‍ രോമാഞ്ചജനകമായ ധീരത കാഴ്ചവെച്ചു. തിരുമേനിയുടെ ജീവരക്തത്തിനുവേി കഴുകനെ പോലെ പറന്നടുത്ത ശത്രുനിരയുടെ നേരെ ജീവന്‍ തൃണവല്‍ണിച്ചു പടപൊരുതി. തിരുമേനിയുടെ സന്നിധിയില്‍ നിന്ന് ഒരിക്കലും അദ്ദേഹം അകന്നുപോയില്ല. ഒരുവേള ശത്രുവലയത്തിനുള്ളില്‍ അദ്ദേഹത്തിന്‍റെ ഖഡ്ഗം മിന്നല്‍പിണരുപോലെ ചലിച്ചുകൊണ്ടിരിക്കുകയായിരുന്നു. നബി (സ) ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട ഒരു നിര്‍ണായകഘട്ടത്തില്‍ അദ്ദേഹത്തിന്‍റെ വാള്‍ നൂറ് വാളുകള്‍ക്ക് സമാനമായിരുന്നു. അതിനിടയില്‍ ഒരു അസ്ത്രം നബി (സ)യെ ലക്ഷ്യംവെച്ചുവരുന്നത് അബൂഉബൈദ(റ)യുടെ ദൃഷ്ടിയില്‍പെട്ടു. നെടിയിട കൊണ്ട് ശത്രുവലയം ഭേദിച്ച് അദ്ദേഹം നബി (സ)യുടെ അരികിലെത്തി. പരിശുദ്ധ രക്തം വലതുകൈകൊണ്ടു തടവി നബി (സ) ഇങ്ങനെ പറയു ന്നുണ്ടായിരുന്നു. “തന്‍റെ സൃഷ്ടാവിലേക്ക് ക്ഷണിക്കുന്ന ഒരു പ്രവാചകന്‍റെ വദനം രക്ത പങ്കിലമാക്കിയ ഒരു ജനവിഭാഗം എങ്ങനെ വിജയിക്കും.” നബി (സ)യുടെ ശിരസ്സിലണിഞ്ഞിരുന്ന പടത്തൊപ്പിയുടെ രണ്ടു വട്ടക്കണ്ണികള്‍ ഇരുകവിളുകളിലും ആഴ്ന്നിറങ്ങിയിരുന്നു. ആ മുറിവുകളിലൂടെയായിരുന്നു രക്തം ഒഴുകിയിരുന്നത്.
അബൂബക്കര്‍ (റ) പ്രസ്തുത സംഭവം വിവരിക്കുന്നത് നോക്കൂ: “അസഹ്യ വേദനയനുഭവിച്ച്, രക്തമൊഴുകുന്നത് കണ്ട് ഞാന്‍ ഓട്ച്ചെല്ലുകയായിരുന്നു. കീഴ്ഭാഗത്തു നിന്ന് ഒരു മനുഷ്യന്‍ പറവയെപോലെ കുനിഞ്ഞ് വരുന്നത് ഞാന്‍ കണ്ടു. “പടച്ചവനെ അത് ശത്രുവല്ലായിരുന്നെങ്കില്‍” എന്ന് ഞാന്‍ മനസ്സാ പ്രാര്‍ത്ഥിച്ചു. അയാള്‍ അടുത്ത് എത്തിയപ്പോള്‍ അത് അബൂഉബൈദയാണെന്ന് എനിക്ക് മനസ്സിലായി. അദ്ദേഹം എന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞു. പടത്തൊപ്പിയുടെ ഒരു വട്ടക്കണ്ണി അദ്ദേഹം മുമ്പല്ലുകൊണ്ട് കടിച്ചു പറിച്ചുതാഴെയിട്ടു. അതോടൊപ്പം അദ്ദേഹത്തിന്‍റെ ഒരു മുമ്പല്ലും താഴെ വീണു. രണ്ടാമത്തെ വട്ടക്കണ്ണിയും അദ്ദേഹം കടിച്ചു പറിച്ചു. അപ്പോഴും ഒരു പല്ല് നഷ്ടപെട്ടു.”ഒരിക്കല്‍ നബി(സ) അദ്ദേഹത്തെ മുന്നൂറില്‍ പരം സൈനികരുടെ നേതൃത്വം നല്‍കിക്കൊണ്ട് ഒരു ദൂരദിക്കിലേക്ക് യുദ്ധത്തിന് നിയോഗിച്ചു. ദുര്‍ഘടം പിടിച്ച ദൂരയാത്രയായിരുന്നു അത്. വഴിമദ്ധ്യേ അവരുടെ ഭക്ഷണ സാധനങ്ങള്‍ തീര്‍ന്നുപോയി. ഒരാള്‍ക്ക് ഒരു ദിവസം ഒരു കാരക്കവീതം ഭക്ഷിക്കാന്‍ പോലും അവരുടെ പക്കലുായിരുന്നില്ല. എങ്കിലും ആ സൈന്യാധിപന്‍റെ മനക്കരുത്ത് തളര്‍ത്താനും അദ്ദേഹത്തെ പിന്തിരിപ്പിക്കാനും അതു കാരണമായില്ല. അവര്‍ ലക്ഷ്യത്തിലേക്ക് തന്നെ നീങ്ങി. എല്ലാം തീര്‍ന്ന് പ്രസ്തുത സംഘം പച്ചിലകള്‍ ഭക്ഷിച്ചും വെള്ളം കുടിച്ചും ദൗത്യം നിര്‍വ്വഹിച്ചു. ഈ യുദ്ധം പച്ചില എന്നര്‍ഥം വരുന്ന “ഖബത്ത്” എന്നപേരില്‍ അറിയപ്പെടുന്നു. നബി (സ)ക്ക് അബൂഉബൈദ (റ)യോട് അതിയായ സ്നേഹമായിരുന്നു. ഒരിക്കല്‍ യമനിലെ നജ്റാനില്‍ നിന്ന് ഒരു നിവേദകസംഘം മദീനയില്‍ വന്നു. തങ്ങള്‍ക്ക് പരിശുദ്ദ ഖുര്‍ആനും സുന്നത്തും പഠിക്കുവാന്‍ ഒരാളെ നജ്റാനിലേക്ക് അയച്ചുതരണമെന്ന് നബി (സ)യോട് ആവശ്യപ്പെട്ടു. അവരോട് നബി (സ) പറഞ്ഞു; “നിങ്ങളോടൊപ്പം വിശ്വസ്തനായ ഒരു മനുഷ്യനെ ഞാന്‍ അയച്ചുതരാം. അദ്ദേഹം അതിവിശ്വസ്തനായിരിക്കും” അതിവിശ്വസ്തനായിരിക്കും എന്ന് നബി(സ) മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചുകൊിരുന്നു. ഈ ആവര്‍ത്തനം കേട്ടപ്പോള്‍ ആമഹാഭാഗ്യവാന്‍ ഞങ്ങളായിരുന്നെങ്കില്‍ എന്ന് ഓരോ സഹാബിമാരും ആഗ്രഹിച്ചുപോയി. ഉമര്‍(റ) പറയുന്നത് നോക്കൂ: ഞാന്‍ ഒരിക്കലും സ്ഥാനമാനങ്ങള്‍ കൊതിച്ചിരുന്നില്ല. അന്ന് നബി (സ)യുടെ ആ പ്രകീര്‍ത്തനം കേട്ടപ്പേള്‍ അത് ഞാനായിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോയി. അന്ന് ളുഹര്‍ നമസ്കാരത്തിനു ശേഷം നബി (സ) ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞു നോക്കി. നബി (സ)യുടെ കണ്ണുകള്‍ തന്‍റെ അനുയായികളിലെ ആ “വിശ്വസ്തനെ” പരതുകയായിരുന്നു. ഞാന്‍ നബി (സ)യുടെ ദൃഷ്ടിയില്‍പെടാന്‍ വേണ്ടി തലയുയര്‍ത്തി പൊങ്ങിയിരുന്നു. അബൂഉബൈദയെ കണ്ടപ്പോള്‍ നബി (സ) അദ്ദേഹത്തെ വിളിച്ചു ഇങ്ങനെ പറഞ്ഞു: “നീ ഇവരുടെ കൂടെ നജ്റാനിലേക്ക് പുറപ്പെടുക. സത്യസന്ധമായി വിധി നടത്തുകയും ചെയ്യുക.” അങ്ങനെ അബൂഉബൈദ (റ) അവരുടെ കൂടെ നജ്റാനിലേക്ക് പുറപ്പെട്ടു. 

നബി (സ)യുടെ നിര്യാണത്തിന് ശേഷവും അബൂഉബൈദ (റ)വിശ്വസ്തതയോടുകൂടി ഇസ്ലാമിനെ സേവിച്ചു. ഇസ്ലാമിന്‍റെ പതാകക്ക് കീഴില്‍ അനുസരണയുള്ള ഒരു സാധാരണ ഭടനായും സൈന്യാധിപനായും അദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. ഒരു സാധാരണ ഭടനെന്ന നിലക്ക് അദ്ദേഹം പ്രകടിപ്പിക്കുന്ന യോഗ്യതയും സാഹസവും അദ്ദേഹത്തെ ഒരു സൈന്യാധിപനാണെന്ന് തോന്നിപ്പിക്കുമായിരുന്നു. നേതാവെന്ന നിലക്കുള്ള അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥതയും വിനയവും ഒരു സാധാരണ ഭടന്‍റെതുപോലെയുമായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ സുപ്രസിദ്ധമായ യര്‍മുഖ് യുദ്ധത്തില്‍ ഖാലിദുബ്നുല്‍ വലീദ് ആയിരുന്നു സൈന്യാധിപന്‍. യുദ്ധം നിര്‍ണ്ണായകഘട്ടത്തിലെത്തിയപ്പോള്‍, സൈന്യനേതൃത്വം അബൂഉബൈദ (റ)യില്‍ അര്‍പ്പിച്ചുകൊണ്ട് ഖലീഫ ഉമര്‍ (റ)ന്‍റെ പുതിയ ഉത്തരവ് അബൂഉബൈദ(റ) കൈപറ്റുകയുായി. ഖാലിദ്(റ) ന്‍റെ നേതൃത്വത്തില്‍ പ്രസ്തുത യുദ്ധം വിജയം വരിക്കുന്നത് വരെ ആ ഉത്തരവ് അദ്ദേഹം മറച്ചുവെക്കുകയാണുണ്ടായത്. യുദ്ധം വിജയകരമായി പര്യവസാനിച്ചശേഷം അദ്ദേഹം വിനയപുരസ്സരം ഖലീഫയുടെ കത്തുമായി ഖാലിദ് (റ)യെ സമീപിച്ചു വിവരമറിയിച്ചു. ഖാലിദ്(റ) ചോദിച്ചു: വന്ദ്യരായ അബൂഉബൈദ, ആ ഉത്തരവ് അങ്ങയ്ക്ക് കിട്ടിയപ്പോള്‍ തന്നെ അത് എന്നെ ഏല്‍പ്പിച്ച് അങ്ങ് നേതൃത്വം ഏറ്റെടുക്കേണ്ടതായിരുന്നില്ലേ? അബൂഉബൈദ (റ) പറഞ്ഞു: യുദ്ധത്തിന് ഭംഗംവരുന്നത് ഞാന്‍ ഇഷ്ടപ്പെട്ടില്ല. ഐഹികസ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നവരോ അതിനുവേി പ്രവര്‍ത്തിക്കുന്നവരോ അല്ലല്ലോ നാം. ആരുനേതാവായാലും നാമെല്ലാവരും ദൈവമാര്‍ഗ്ഗത്തില്‍ സഹോദരന്‍മാരാണെല്ലോ.

എണ്ണത്തിലും വണ്ണത്തിലും ബൃഹത്തായ ഒരു സൈന്യത്തിന്‍റെ നേതൃത്വം വഹിച്ച അബൂഉബൈദ (റ) ഒരിക്കലും ഒരു സാധാരണ സൈനികന്‍റെ നിലവാരത്തില്‍ കവിഞ്ഞ മനഃസ്ഥിതി വെച്ച് പുലര്‍ത്തിയില്ല. സിറിയയിലെ തന്‍റെ അനുയായികളോട് അദ്ദേഹം ഒരിക്കല്‍ ഇങ്ങനെ പ്രസംഗിച്ചു: “മഹാജനങ്ങളെ! ഞാന്‍ ഖുറൈശി വംശജനായ ഒരു മുസ്ലിമാകുന്നു. നിങ്ങളില്‍ കറുത്തവനോ വെളുത്തവനോ ആരുതന്നെയാവട്ടെ ദൈവഭക്തിയില്‍ ആര് എന്നെ കവച്ചുവെക്കുന്നുവോ അവനെ ഞാന്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും.”

ഉമര്‍ (റ) സിറിയാസന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സ്വീകരിക്കാന്‍ വന്നവരോട് അദ്ദേഹം ചോദിച്ചു: “എന്‍റെ സഹോദരന്‍ അബൂഉബൈദ എവിടെ?” അദ്ദേഹത്തെ കണ്ടമാത്രയില്‍ ഉമര്‍ (റ) കെട്ടിപ്പിടിച്ചാശ്ലേഷിച്ചു. അബൂഉബൈദ (റ) അദ്ദേഹത്തെ തന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. ആ വീട്ടില്‍ അദ്ദേഹത്തിന്‍റെ വാഹനവും വാളും പരിചയുമല്ലാതെ കാര്യമായി ഒന്നും ഉമര്‍ (റ) കണ്ടില്ല. ഉമര്‍ (റ) അദ്ദേഹത്തോട് ചോദിച്ചു: “നിങ്ങള്‍ നിങ്ങള്‍ക്കായി ഒന്നും സമ്പാദിച്ചില്ലേ?” അദ്ദേഹം പറഞ്ഞു: “എനിക്കൊന്നും ആവശ്യമില്ല, അമീറുല്‍ മുഅ്മിനീന്‍”

ഹിജ്റ ..18ാം വര്‍ഷം ഉമര്‍(റ) മദീനയില്‍ തന്‍റെ ഒദ്യോഗികകര്‍മ്മങ്ങളില്‍ വായാപൃതനായിരുന്നു. ഒരു ദൂതന്‍ വന്നു പറഞ്ഞു: “അമീറുല്‍ മുഅ്മിനീന്‍, അബൂഉബൈദ (റ) നിര്യാതനായിരിക്കുന്നു.”അണപൊട്ടിയ കണ്ണുനീര്‍ തുടച്ചുകൊണ്ട് ഉമര്‍ (റ) പറഞ്ഞു: “അല്ലാഹു അദ്ദേഹത്തിന് കരുണചെയ്യട്ടെ. ഞാന്‍ വല്ലതും ഈ ലോകത്ത് ആഗ്രഹിച്ചിരുന്നുവെങ്കില്‍ അത് അബൂഉബൈദയെ പോലുള്ളവരെക്കൊണ്ട് നിറക്കപ്പെട്ട ഒരു കുടുംബത്തെ മാത്രമായിരുന്നു.” ജോര്‍ദാനിലെ അംവാസ് എന്ന സ്ഥലത്ത് വെച്ച് 58ാം വയസ്സില്‍ പ്ളേഗ് രോഗം പിടിപെട്ടാണ് അദ്ദേഹം നിര്യാതനായത്.

Leave a Comment