ഖുബൈബൂബ്നു അദിയ്യ് ( അ )

ഖുബൈബൂബ്നു അദിയ്യ് ( അ )

.എപ്പോഴും ആരാധനയിൽ നിരതനായിരുന്ന ആ അൻസാരി നബി (സ  ) യുടെ ആദ്യകാല അനുചരന്മാരിലും മുമ്പനായിരുന്നു. ഔസ് ഗോത്രത്തിൽപെട്ട അദ്ദേഹം നബി ( സ  ) മദീനയിൽ അഭയം പ്രാപിച്ചപ്പോൾ നബി ( സ  ) യുടെ സന്തതസഹചാരിയായി മാറി . ദൃഢ വിശ്വാസം, മനക്കരുത്ത്, ധൈര്യം  എന്നിവ ഖുബൈബിന്റെ കൂടപ്പിറപ്പായിരുന്നു .

ധൈര്യശാലിയായ യോദ്ധാവായിരുന്ന അദ്ദേഹം ബദർ രണാങ്കണത്തിൽ തന്റെ രണപാടവം ശരിക്കും പ്രദർശിപ്പിച്ചു. ഹാരിബ്നു ആമിറിനെ ബദറിൽവെച്ച് വധിച്ചത് ഖുബൈബായിരുന്നു. ഹാരിസിന്റെ സന്തതികൾ തങ്ങളുടെ പിതാവിനെ വധിച്ച ഖുബൈബിനെ നോട്ടപ്പുള്ളിയാക്കി, പകവീട്ടാൻ തക്കം പാർത്തുകൊണ്ടിരുന്നു. ബദർ യുദ്ധം കഴിഞ്ഞു മുസ്ലിംകൾ വിജയാഹ്ളാദത്തോടെ മദീനയിൽ തിരിച്ചെത്തി. അവർ തങ്ങളുടെ പുതിയ സമൂഹത്തിന്റെ സംസ്ഥാപനത്തിൽ ജാഗരൂകരായി. മക്കയിലെ ശത്രുക്കൾ പരാജയത്തിന്റെ തിക്തരസം അനുഭവിച്ചെങ്കിലും ഇസ്ലാമിനെതിരെ അവർ അടങ്ങിയിരിക്കുമോ? അങ്ങനെ വിശ്വസിച്ചുകൂടാ. നബി ( സ  ) അനുയായികളെ വിളിച്ചു മക്കയിലെ ശത്രുക്കളുടെ അടുത്ത നീക്കമെന്താണെന്നു രഹസ്യമായി അറിഞ്ഞുവരാൻ കൽപിച്ചു. ആസിമുബ്നു സാബി ത്തി ( ക ) ന്റെ നേതൃത്വത്തിൽ പത്തുപേരെ മക്കിയിലേക്കയച്ചു. കഥാനായകനായ ഖുബൈബ് ( റ ) അതിലൊരംഗമായിരുന്നു. ആസിമിന്റെ രഹസ്യസംഘം മക്കയിലേക്കു പുറപ്പെട്ടു. മക്കയുടെ അടുത്തുള്ള അസ്കാൻ എന്ന സ്ഥലത്ത് നിന്ന് യാത്ര തുടർന്നപ്പോൾ ഹദൈൽ ഗോത്രക്കാർ ഈ വിവരമറിഞ്ഞു . അവർ നിപുണരായ നൂറുവില്ലാളികളെ ഇവരെ തിരഞ്ഞുപിടിക്കാൻ പറഞ്ഞയച്ചു ! മുസ്ലിം സംഘത്തിന്റെ കാൽപ്പാടുകൾ പരതിക്കൊണ്ട് അവർ പിന്തുടർന്നു . വഴിയിൽ വീണു കിടക്കുന്ന ഈത്തപ്പനക്കുരു പരിശോധിച്ച് മദീനയാത്രക്കാരെ അവർ തിരഞ്ഞുപിടിച്ചു. ശ്രതുക്കൾ തങ്ങളെ സമീപിക്കുന്നത റിഞ്ഞ ആസിമും കൂട്ടുകാരും തൊട്ടടുത്ത ഒരു മലയുടെ ഉച്ചിയിലേക്ക് കയറി. ശ്രതുക്കൾ അവരെ വളഞ്ഞു. മുസ്ലിം സംഘത്തോട് നിർഭയരായി ഇറങ്ങിവരാൻ അവർ ആവശ്യപ്പെട്ടു. എങ്കിൽ ഞങ്ങൾ ഒരക്രമവും ചെയ്യുകയില്ല എന്ന് അവർ വിളിച്ചുപറഞ്ഞു . ആസിമു ( റ  ) അനുയായികളും കൂടിയാലോചന നടത്തി. ആസിം ( അ ) പറഞ്ഞു
“നാഥാ , ഈ ദുരന്തകഥ നീ ഞങ്ങളുടെ പ്രവാചകനെ അറിയിക്കേണമേ” ശ്രതുക്കൾ അക്രമണമാരംഭിച്ചു  മുകളിലേക്കു അമ്പ് എയ്തു. ആസിം (റ) രക്തസാക്ഷിയായി. കൂടെ സംഘത്തിലെ ഏഴുപേർ ശഹീദായി വീണു. ബാക്കിയുള്ള മൂന്നുപേരോട് ശത്രുക്കൾ ഇറങ്ങിവരാൻ ആവശ്യപ്പെട്ടു . ഇറങ്ങിവന്നാൽ അക്രമിക്കുകയില്ല എന്ന് അവർ വീണ്ടും വിളിച്ചുപറഞ്ഞു. ഖുബൈബും രണ്ടു കൂട്ടുകാരും ഇറങ്ങിച്ചെന്നു. ശത്രുക്കൾ വാഗ്ദത്തം ലംഘിച്ചു അവരെ ബന്ധനസ്ഥരാക്കുകയാണ് ചെയ്തത്. ഒരാളെ അവിടെ വെച്ചു തന്നെ വധിക്കുകയും ചെയ്തു. ഖുബൈബ് (റ) നെയും സൈദി (റ) നെയും അവർ അടി മകളാക്കി. വിൽപ്പനക്ക് വേണ്ടി മക്കയിലേക്ക് കൊണ്ടു പോയി. മദീനാ നിവാസികളാണെന്നറിഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. ഖുബൈബി (റ) ന്റെ പേർ കേട്ടപ്പോൾ ഹാരിസിന്റെ മക്കൾ തുള്ളിച്ചാടി . ബദറിൽ വെച്ച് തങ്ങളുടെ പിതാവിനെ കൊന്നതിനു പ്രതികാരം ചെയ്യണം. അവർ അദ്ദേഹത്തെ വിലയ്ക്കുവാങ്ങി. ചങ്ങലയിൽ ബന്ധിച്ചു വീട്ടിൽ ഇരുട്ട് നിറഞ്ഞ മുറിയിൽ ഇട്ടു. ഖബൈബ് (റ) അവിടെ കിടന്നു പീഡനങ്ങൾ അനുഭവിച്ചു. ക്ഷണികമായ ഈ ഐഹിക ജീവിതത്തിന്നു ശേഷം അന്ത്യമില്ലാതെ കിടക്കുന്ന അനുഗ്രഹങ്ങളിലുള്ള വിശ്വാസം ഹൃദയത്തിൽ രൂഢമൂലമായ അദ്ദേഹത്തിന്ന് എന്ത് പേടിക്കാനുണ്ട്. സർവ്വശക്തനായ നാഥൻ കൈവെടിയുകയില്ല എന്ന് അദ്ദേ ഹത്തിന്നുറപ്പുണ്ടായിരുന്നു . ഇംറാന്റെ പുത്രി മർയമിന്ന് അദൃശ്യലോകത്ത് നിന്ന് ഭക്ഷണമിറക്കി കൊടുത്ത ദൈവം ഖുബൈബിനെ കൈവെടിഞ്ഞില്ല. അദ്ദേഹത്തെ തടവിലാക്കിയ മുറിയിലേക്ക് ഒരിക്കൽ ഹാരിസിന്റെ കൊച്ചു മകൾ കയറിചെന്നു . ഇരുമ്പ് ചങ്ങലയിൽ ബന്ധിതനായ ഖുബൈബ് (റ) പഴുത്ത മുന്തിരിക്കുല കയ്യിൽ പിടിച്ച് അതിൽനിന്നും പഴം പറിച്ചു തിന്നുന്ന കാഴ്ചയാണ് അവൾ കണ്ടത് . മക്കയിൽ ഒരിടത്തും മുന്തിരിയില്ലാത്ത കാലത്ത്, ബന്ധനസ്ഥനായ ഖുബൈബിന്ന് എങ്ങനെ മുന്തിരി കിട്ടി . അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ അചിന്ത്യമായ മാർഗേണ നൽകുമല്ലോ.
ഖുബൈബുബ്നു അദിയ്യ് (റ) സൈദി ( അ ) നെ ശത്രുക്കൾ മക്കയിൽ വെച്ചു നിർദയം വധിച്ചു. ആ വിവരം അവർ ഖുബൈബിനെ അറിയിച്ചു. ഭീഷണിപ്പെടുത്തി പുതിയ മതത്തിൽ നിന്ന് പിന്തിരിഞ്ഞാൽ വെറുതെ വിട്ടയക്കാം എന്ന് അവർ പറഞ്ഞു. ഖുബൈബുണ്ടോ പിന്തിരിയുന്നു? അവർ ഖുബൈബിനെ പുറത്തിറക്കി. വിലങ്ങുവെച്ചു. തൻഈമിലേക്ക് കൊണ്ടു പോയി. അവിടെ അവർ ഖുബൈബി (റ) ന്ന് വേണ്ടി കുരിശ് തയ്യാറാക്കിയിരുന്നു . മക്കയിലെ തെരുവ് പിള്ളർ ആർത്തുവിളിച്ചു. ഒരു ഉത്സവത്തിന്റെ പ്രതീതി ജനിച്ചു. ബദറിൽ നിലംപതിച്ച അവരുടെ പ്രമാണികളോടുള്ള പ്രതികാരം തീർക്കാനൊരുങ്ങി . ഖുബൈബിന്ന് അന്തിമമായി ഒരാഗ്രഹം മാത്രം. ശത്രുക്കളോട് അദ്ദേഹം വിനയപുരസ്സരം ആവശ്യപ്പെട്ടു: “ രണ്ടു റക്അത്ത് നമസ്കരിക്കാൻ അനുവാദം തരണ! ” നശ്വരമായ ഈ ലോകത്ത് അദ്ദേഹത്തിന് അവശേഷിച്ച ഒരേ ഒരാഗ്രഹം. തന്റെ സഷ്ടാവിനോട് ഒരു കൂടിക്കാഴ്ച ! ശത്രുക്കൾ അതനുവദിച്ചു. ഖുബൈബ് (റ) സസന്തോഷം അംഗസ്നാനം ചെയ്തു. രണ്ടു റക്അത്ത് നമസ്കരിച്ചു. ആ പുണ്യവദനം അവസാനത്തെ സാഷാടാംഗം ചെയ്ത സന്തുഷ്ടനായി. അദ്ദേഹം പറഞ്ഞു: മരണത്തോടുള്ള ഭയം നിമിത്തമാണ് ഖുബൈബ് ദീർഘിച്ചു ദീർഘിച്ചു നമസ്കരിക്കുന്നതെന്ന് നിങ്ങൾ പറയുമായിരുന്നില്ലെങ്കിൽ ഞാൻ കൂടുതൽ നമസ്കരിക്കുമായിരുന്നു. ഖുബൈബ് (റ) കുരിശിൽ തറക്കപ്പെട്ടു . കുരുശിൽ നിന്ന് അദ്ദേഹം പാടി:“ അല്ലാഹുവിന്റെ മാർഗത്തിൽ ഞാൻ വധിക്കപ്പെടുമ്പോൾ എങ്ങനെ മരിച്ചുവീ ണാലും എനിക്കു വിരോധമില്ല . നുറുങ്ങി ചിതറിയ എല്ലുകളിൽ പോലും അവൻ എനിക്ക് കരുണ ചൊരിയും. “കുരിശിൽക്കിടന്നു പിടയുന്ന ഖുബൈബി (റ) നോടു താഴെ നിന്ന് ഒരു ശത്ര വിളിച്ച് ചോദിച്ചു: ‘ഖുബൈബ്, ഇപ്പോൾ മുഹമ്മദ് നിന്റെ സ്ഥാനത്തും നീ നിന്റെ കുടുംബത്തോടൊപ്പം നിന്റെ വീട്ടിലുമായിരുന്നെങ്കിൽ എന്ന് നീ ആഗ്രഹിക്കുന്നില്ലേ? ”ഖുബൈബ് (റ) പറഞ്ഞു: “ഐഹികസൗഖ്യം എനിക്ക് പുല്ലാണ് .മുഹമ്മദിന്റെ ഒരു കാലിൽ മുള്ളു തറക്കുന്നതിനേക്കാൾ ഞാനിഷ്ടപ്പെടുന്നത് ഈ കുരിശുമര ണമാകുന്നു . ” ഖുബൈബ് (റ) ആകാശത്തിലേക്ക് കരമുയർത്തി പ്രാർത്ഥിച്ചു ; “നാഥാ ! നിന്റെ പ്രവാചകന്റെ സന്ദേശം ഞങ്ങൾ അറിയിച്ചുകൊടുത്തിരിക്കുന്നു. ഞങ്ങളുടെ ഈ ദുരന്ത കഥ നീ അദ്ദേഹത്തെ അറിയിച്ചാലും . ”ഖുബൈബി (റ) ന്റെ നാഥൻ അത് അറിയിക്കുക തന്നെ ചെയ്തു .മദീനയിൽ ഇരിക്കുകയായിരുന്ന നബി (റ) മിഖ്ദാദിനെയും സുബൈറിനെ (റ) യും വിളിച്ച് ഇങ്ങനെ പറഞ്ഞു: ” നിങ്ങളുടെ സഹോദരൻ ഖുബൈബിന്റെ ജഡം തൻഈമിൽ ഒരു കുരിശുമരത്തിൽ തൂങ്ങിക്കിടക്കുന്നുണ്ട്, ഉടനെ ചെന്ന് അതെടുത്ത് മറവുചെയ്യുക ”മിഖ്ദാദും സുബൈറും (റ) കുതിരപ്പുറത്ത് കയറി രഹസ്യമായി തൻഈമിൽ ചെന്ന് ആ പരിശുദ്ധ ജഡമെടുത്തു മറവുചെയ്തു .

Leave a Comment