വലിയ ശുദ്ധി

വലിയ ശുദ്ധി

കുളി  

ശരീരം മുഴുക്കെ വെള്ളം ഒഴുക്കിക്കഴുകലാണ് കുളികൊണ്ട് ഉദ്ദേശിക്കുന്നത്.

കുളി നിർബന്ധമാക്കുന്ന കാര്യങ്ങൾ:-

സുഖാനുഭവത്തോടെ ഇന്ദ്രിയ സ്ഖലനം ഉണ്ടാവൽ.

അത് സംയോഗം, സ്വയംഭോഗം, ലൈംഗിക ചിന്ത, സ്വപ്നസ്ഖലനം പോലെയുള്ള ഏത് കാരണങ്ങൾ കൊണ്ടാണെങ്കിലും ശരി. അല്ലാഹു പറയുന്നു: ‘നിങ്ങൾ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാൽ (കുളിച്ച്) ശുദ്ധിയാകുക’ (മാഇദ: 6).

‘ഖിതാനൈൻ’ തമ്മിൽ കൂടിച്ചേരൽ. 

പുരുഷ ലിംഗത്തിന്റെ (ചേലാകർമ്മം ചെയ്യപ്പെട്ട) തലഭാഗം സ്ത്രീയുടെ യോനിയിൽ മറയുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം, അത് കാരണം ഇന്ദ്രിയ സ്ഖലനം ഉണ്ടായിട്ടില്ലെങ്കിലും ശരി. ഇപ്രകാരം സംഭവിച്ചാൽ രണ്ട് പേരും കുളിക്കൽ നിർബന്ധമാണ്. നബി (സ്വ) പറഞ്ഞു:

‘അവൻ അവളുടെ നാല് അവയവങ്ങൾക്കിടയിൽ ഇരിക്കുകയും പിന്നീട് അവളെ ഞെരുക്കുകയും ചെയ്താൽ തീർച്ചയായും കുളി നിർബന്ധമായി, ഇന്ദ്രിയം സ്ഖലിച്ചാലും ഇല്ലെങ്കിലും ശരി’ (മുസ്‌ലിം).

ആർത്തവ- പ്രസവ രക്തങ്ങൾ നിലക്കൽ. അല്ലാഹു പറയുന്നു: 

‘ആർത്തവത്തെപ്പറ്റി അവർ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാൽ ആർത്തവ ഘട്ടത്തിൽ നിങ്ങൾ സ്ത്രീകളിൽ നിന്ന് അകന്ന് നിൽക്കേണ്ടതാണ്. അവർ ശുദ്ധിയാവുന്നതുവരെ നിങ്ങൾ അവരെ സമീപിക്കുവാൻ പാടില്ല. എന്നാൽ അവർ ശുചീകരിച്ചു കഴിഞ്ഞാൽ അല്ലാഹു നിങ്ങളോട് കൽപ്പിച്ച വിധത്തിൽ നിങ്ങൾ അവരുടെ അടുത്ത് ചെന്ന് കൊള്ളുക. തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു'(ബഖറ:222)

ഫാത്വിമ ബിൻത് അബീഹുബൈശി(റ)നോട് നബി (സ്വ) പറഞ്ഞു:

‘നിനക്ക് ആർത്തവമുണ്ടാകുന്ന അത്രയും ദിവസങ്ങൾ നീ നമസ്‌കാരം ഒഴിവാക്കുക, ശേഷം നീ കുളിക്കുകയും നമസ്‌കരിക്കുകയും ചെയ്യുക’ (ബുഖാരി, മുസ്‌ലിം).

മരണം

ഒരു മുസ്‌ലിം മരണപ്പെട്ടാൽ അദ്ദേഹത്തെ കുളിപ്പിക്കൽ ജീവിച്ചിരിക്കുന്നവരുടെ ബാ ധ്യതയാണ്. ഉമ്മുഅത്വിയ്യ(റ)വിൽ നിന്നും നിവേദനം. അവർ പറയുന്നു: ‘നബി (സ്വ) ഞങ്ങളുടെ അടുക്കൽ പ്രവേശിച്ചു, ഞങ്ങൾ അദ്ദേഹത്തിന്റെ പുത്രിയെ കുളിപ്പിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: അവളെ നിങ്ങൾ മൂന്നോ, അഞ്ചോ, ആയി(എണ്ണത്തിൽ ഒറ്റയായി)കുളിപ്പിക്കുക. അതിൽ കൂടുതൽ ആവശ്യമെന്ന് നിങ്ങൾക്ക് തോന്നിയാൽ അപ്രകാരം ചെയ്യുക. വെള്ളം കൊണ്ടും താളികൊണ്ടും, അവസാനമായി കർപ്പൂരം (കലർത്തിയ വെള്ളം കൊണ്ടും നിങ്ങൾ കുളിപ്പിക്കുക). അങ്ങനെ ഞങ്ങൾ അതിൽ നിന്ന് വിരമിച്ചപ്പോൾ ഞങ്ങൾ അദ്ദേഹത്തിന് വരാൻ അനുവാദം കൊടുത്തു. പിന്നീട് അദ്ദേഹം ഞങ്ങൾക്ക് അരയുടുപ്പ് പോലെയുള്ള ഒരു തുണി (മുണ്ട്) ഇട്ടുതന്നു. ‘ഇത് കൊണ്ട് നിങ്ങൾ അവളെ പൊതിയുക’ എന്നദ്ദേഹം പറയുകയും ചെയ്തു’ (ബുഖാരി, മുസ്‌ലിം).

കുളിയുടെ പൂർണ്ണ രൂപം

നിയ്യത്ത്. 

വലിയ അശുദ്ധിയെ നീക്കം ചെയ്യാൻ കുളിക്കുന്നു എന്ന് മനസ്സിൽ കരുതുക. (അത് ജ നാബത്ത് കാരണമാണെങ്കിലും, ആർത്തവം, പ്രസവം പോലെയുള്ളകാരണങ്ങൾ കൊണ്ടാണെങ്കിലും ശരി) നിയ്യത്ത് നാവുകൊണ്ട് ചൊല്ലിപ്പറയാൻ പാടില്ല. കാരണം നബി (സ്വ) തന്റെ കുളിയിലോ വുദ്വുവിലോ നമസ്‌കാരത്തിലോ മറ്റേതെങ്കി ലും ആരാധനകളിലോ നിയ്യത്ത് ഉച്ചരിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. അല്ലാഹുവാകട്ടെ ഹൃദയങ്ങളിൽ ഉള്ളത് അറിയുന്നവനുമാണ്. ‘ഉദ്ദേശ്യത്തിനനുസരിച്ചാണ് കർമ്മങ്ങൾ (വിലയിരുത്തപ്പെടുന്നത്) ഓരോ മനുഷ്യനും അവൻ ഉദ്ദേശിച്ചതാണുണ്ടായിരിക്കുക’ (അൽജമാഅ:) ഉമർ(റ) നിവേദനം ചെയ്ത ഈ ഹദീസാണ് ഇതിന് ആധാരം.

ബിസ്മില്ലാ എന്ന് പറഞ്ഞുകൊണ്ട് തന്റെ രണ്ട് കൈകളും കഴുകുകയും ശേഷം ഗുഹ്യസ്ഥാനം കഴുകി അവിടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുക. 

ആയിശ(റ)യിൽ നിന്നും നിവേദനം. അവർ പറയുന്നു:

‘നബി (സ്വ) ജനാബത്ത് കുളിക്കുമ്പോൾ തന്റെ കൈപ്പടങ്ങൾ കഴുകിക്കൊണ്ട് തുടങ്ങുകയും, ശേഷം വലതു കൈകൊണ്ട് വെള്ളം കോരി ഇടത്തെ കൈയിലേക്ക് ഒഴിക്കുകയും എന്നിട്ട് അതു കൊണ്ട് തന്റെ ഗുഹ്യസ്ഥാനം കഴുകുകയും ചെയ്യുമായിരുന്നു. ശേഷം നമസ്‌കാരത്തിന് വുദ്വു എടുക്കുന്നതു പോലെ വുദ്വു എടുക്കും, പിന്നീട് വെള്ളം എടുത്ത് (തലയിൽ ഒഴിച്ച്) തന്റെ വിരലുകൾ മുടിയിഴകളിലൂടെ പ്രവേശിപ്പിക്കും. അങ്ങനെ അവ ശുദ്ധിയായി എന്ന് കണ്ടാൽ അദ്ദേഹം തന്റെ തലയിൽ മൂന്ന് കോരൽ വെള്ളം കോരിയൊ ഴിക്കും. ശേഷം തന്റെ ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ കഴുകുകയും ഒടുവിൽ തന്റെ ഇരുകാലുകളും (പാദങ്ങൾ) കഴുകുകയും ചെയ്യും’ (മുസ് ലിം).

ശേഷം അദ്ദേഹം നമസ്‌കാരത്തിന് വുദ്വു എടുക്കുന്നതു പോലെ പൂർണ്ണമായ വുദ്വു എടുക്കും, (എന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്).എന്നാൽ കാലുകൾ രണ്ടും കഴുകൽ തന്റെ കുളി കഴിയുന്നതു വരെ അദ്ദേഹം പിന്തിപ്പിക്കാറുമുണ്ട്. ആയിശ(i) യുടെ നേരത്തെ പറഞ്ഞ ഈ ഹദീസിന്റെ അടി സ്ഥാനത്തിൽ (അദ്ദേഹം രണ്ടുരൂപത്തിലും ചെയ് തിരുന്നു എന്ന് മനസ്സിലാക്കാം).

തന്റെ തലമുടിയുടെ മുരട്ടിലും തലയുടെ തൊ ലിയിലും വെള്ളം എത്തിക്കുന്നതിന് വേണ്ടി കൈവിരലുകൾ കൊണ്ട് തന്റെ തലയിലെയും താടിയിലെയും മുടിയിഴകളെ വിടർത്തുകയും തലയിൽ മൂന്ന്‌കോരൽ വെള്ളം കോരി ഒഴിക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം. മൈമൂന(i)യി ൽ നിന്നും നിവേദനം. അവർ പറയുന്നു: ‘നബി (സ്വ) ക്ക് കുളിക്കുവാൻ ഞാൻ വെള്ളം എടുത്തു വെച്ചു. അങ്ങനെ അദ്ദേഹം തന്റെ ഇരു കൈപ്പടങ്ങളിലും വെള്ളം ഒഴിക്കുകയും രണ്ടോ മൂന്നോ പ്രാവശ്യം കഴുകുകയും ചെയ്തു. ശേഷം വലതു കൈ കൊണ്ട് ഇടതു കൈയിലേക്ക് വെളളം കോരിയൊഴിക്കുകയും ഇടതു കൈകൊണ്ട് തന്റെ ഗുഹ്യസ്ഥാനം കഴുകുകയും ചെയ്തു. ശേഷം അദ്ദേഹം കൈ തറയിൽ ഉരച്ചുകഴുകി. ശേഷം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റി വൃത്തിയാക്കുകയും ചെയ്തു. ശേഷം മുഖവും കൈകളും കഴുകി. ശേഷം മൂന്ന് പ്രാവശ്യം അദ്ദേഹം തന്റെ തല കഴുകുകയും പിന്നീട് ശരീരത്തിൽ (ബാക്കി ഭാഗങ്ങൾ) വെള്ളം ഒലിപ്പിച്ചു കഴുകുകയും, ശേഷം അദ്ദേഹം നിൽക്കുന്ന സ്ഥാനത്തു നിന്നും മാറി നിന്നുകൊണ്ട് തന്റെ പാദങ്ങൾ രണ്ടും കഴുകുകയും ചെയ്തു’ അവർ പറയുന്നു: ‘അങ്ങനെ ഒരു തുണിക്കഷ്ണവുമായി ഞാൻ അദ്ദേഹത്തി ന്റെ അടുക്കൽ ചെന്നു. അദ്ദേഹം അത് സ്വീകരിച്ചില്ല, തന്റെ കൈകൾ കൊണ്ട് അദ്ദേഹം വെള്ളം കുടഞ്ഞുകളയാൻ തുടങ്ങി’ (ബുഖാരി,മുസ്‌ലിം).

അദ്ദേഹം തന്റെ ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിൽ വെള്ളം കോരിയൊഴിക്കുകയും വലതുഭാഗത്തുനിന്നും ആരംഭിച്ചുകൊണ്ട് സാധ്യമാവുന്നത്ര ശരീരഭാഗങ്ങൾ ഉരച്ച് കഴുകുകയും ചെയ്യും. രണ്ട് കക്ഷങ്ങൾ, ചെവികൾ, പൊക്കിൾ എന്നിവിടങ്ങളിൽ വെള്ളം നനയാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. മാംസള ശരീരമുള്ളവർ അവരുടെ ശരീരത്തിന്റെ ഒന്നിനു മീതെ ചേർന്നു കിടക്കുന്ന മടക്കുഭാഗങ്ങൾ (വെള്ളം ചേർക്കാൻ പ്ര ത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്). -ഇപ്രകാരം മാംസള ഭാഗങ്ങൾ ഒന്നിനുമീതെ മറ്റൊന്ന് അടഞ്ഞു കിടക്കുന്നുണ്ടെങ്കിൽ വെള്ളം ഒഴിക്കുന്ന അവസരത്തിൽ അത് മുകളിൽ നിന്നും താഴോട്ടു ഉതിർന്നു പോവുകയും ഇത്തരം മറഞ്ഞ മടക്കുകളിൽ വെള്ളം നനയാതെ ഉണങ്ങിയ നിലയിൽത്തന്നെ അവശേഷിക്കുകയും ചെയ്യും- 

ആയിശ(റ)യിൽ നിന്നും നിവേദനം. അവർ പറയുന്നു: ‘നബി (സ്വ) ജനാബത്ത് കുളിക്കുമ്പോൾ കറവു പാത്രം പോലെ യുള്ള(ഒരു ചെറിയ പാത്രം) ആവശ്യപ്പെടുകയും, തന്റെ കൈകൊണ്ട് അത് പിടിച്ച് ആദ്യം തന്റെ തലയുടെ വലതുഭാഗത്തും, ശേഷം ഇടതുഭാഗത്തുമായി തലയിലൂടെ വെള്ളം ഒഴിക്കുകയും ചെയ്യും’ (ബുഖാരി, മുസ്‌ലിം).

*****************

കേവലം മതിയാവുന്ന കുളി

• വൃത്തികേടുകൾ കഴുകിക്കളയുക.

• ജനാബത്തിൽ നിന്നും ശുദ്ധിയാവാൻ വേണ്ടി കുളിക്കുന്നുവെന്ന് മനസ്സിൽ കരുതുക, ഉച്ചരി ക്കാൻ പാടില്ല.

• ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിൽക്കൂടി വെള്ളം ഒലിപ്പിച്ചു കഴുകുക, അല്ലെങ്കിൽ വെള്ളത്തിൽ മുങ്ങുക. രണ്ട് കക്ഷങ്ങളിലും ചെവികളിലും പൊക്കിളിലും തടിച്ച മാംസള ശരീര മുള്ളവർ തങ്ങളുടെ ശരീര മടക്കുകളിലും വെള്ളം സ്പർശിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഉമ്മു സലമ(റ)യോട് നബി (സ്വ) പറഞ്ഞു:

‘നിന്റെ തലയിൽ മൂന്ന് കോരൽ വെള്ളം ഒഴിക്കുകയും ശേഷം (ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിൽ) വെള്ളം ഒലിപ്പിച്ച് ശുദ്ധിയാക്കുകയും ചെയ്യുക’ (മുസ്‌ലിം).

*****************

സുന്നത്തായ കുളികൾ

ജുമുഅ നമസ്‌കാരത്തിന് വേണ്ടി: 

അബൂഹുറൈറ(റ)വിൽ നിന്നും നിവേദനം, അദ്ദേഹം പറയുന്നു: നബി (സ്വ) പറഞ്ഞു:

‘ആരെങ്കിലും കുളിക്കുകയും പിന്നീട് ജുമുഅക്ക് വരികയും ശേഷം അവന് കണക്കാക്കപ്പെട്ടത് (രണ്ട് റക്അത്ത് തഹിയ്യത്തുൽ മസ്ജിദ്) നമസ്‌കരി ക്കുകയും, ശേഷം ഇമാം തന്റെ ഖുത്വ്ബയിൽ നി ന്നും വിരമിക്കുന്നത് വരെ മൗനമായി (ശ്രദ്ധിക്കു കയും) ശേഷം അദ്ദേഹത്തോടൊപ്പം നമസ്‌കരിക്കുകയും ചെയ്താൽ ആ ജുമുഅക്കും അടുത്ത ജുമുഅക്കും ഇടയിലുള്ള പാപങ്ങളും, മൂന്ന് ദിവസത്തേത് കൂടുതലും പൊറുക്കപ്പെടുന്നതാണ്’ (മുസ്‌ലിം).

രണ്ട് പെരുന്നാൾ നമസ്‌കാരങ്ങൾക്ക് വേണ്ടി: 

പ്രവാചകൻ (സ്വ) ചെയ്യാറുണ്ടായിരുന്നതായി ഫാകതുബ്‌നു സഅദ്(റ) റിപ്പോർട്ട് ചെയ്യുന്നു.

‘തീർച്ചയായും നബി (സ്വ) വെള്ളിയാഴ്ചയും ചെറിയ പെരുന്നാൾ, ബലി പെരുന്നാൾ എന്നിവക്കു വേണ്ടിയും കുളിക്കാറുണ്ടായിരുന്നു'(അഹ്മദ്, ഇബ്‌നുമാജ:, ബസ്സാർ).

ഹജ്ജിന്നും ഉംറക്കും ഇഹ്‌റാം ചെയ്യാൻ വേണ്ടി: 

സൈദുബ്‌നു ഥാബിത്(റ)വിൽ നിന്നും നി വേദനം. 

‘(ഹജ്ജിനും ഉംറക്കും) ഇഹ്‌റാമിൽ പ്രവേശിക്കാൻ വേണ്ടി നബി (സ്വ) കുളിക്കുന്നതായി അദ്ദേഹം കണ്ടു’ (തുർമുദി, ദാറു ഖുത്വ്‌നി, ബൈഹഖ്വി, ത്വ ബ്‌റാനി).  

മക്കയിൽ പ്രവേശിക്കുവാൻ:

മക്കയിൽ പ്രവേശിക്കുവാൻ വേണ്ടി ഇബ്നു ഉമർ(റ) കുളിക്കാറുണ്ടായിരുന്നു.(ഒരു റിപ്പോർട്ടിൽ കാണാം) ‘ദീ ത്വുവാ എന്ന സ്ഥലത്ത് പ്രഭാതം വരെ രാത്രി താമസിക്കുകയും കുളിക്കുകയും ചെയ്തിട്ടല്ലാ തെ അദ്ദേഹം മക്കയിൽ പ്രവേശിക്കാറുണ്ടായിരുന്നില്ല. പകലായിരുന്നു അദ്ദേഹം മക്കയിൽ പ്രവേശിച്ചിരുന്നത്. പ്രവാചകൻ (സ്വ) അപ്രകാരം ചെയ് തെന്ന് അദ്ദേഹം സ്മരിക്കുകയും ചെയ്തിരുന്നു’ (മുസ്‌ലിം).

അവിശ്വാസി മുസ്‌ലിമായാൽ. 

അവനും കുളി നിർബന്ധമാണ്. ഖൈസുബ് നു ആസ്വിം(h)വിൽനിന്നും നിവേദനം, അദ്ദേഹം പറയുന്നു: ‘ഇസ്‌ലാം ആശ്ലേഷിക്കുവാൻ ആഗ്രഹിച്ചു കൊണ്ട് ഞാൻ നബി (സ്വ) യുടെ അടുക്കൽ ചെന്നു.  ‘നീ വെള്ളവും താളിയും ഉപയോഗിച്ച് കുളിക്കുക’ എന്ന് അദ്ദേഹം എന്നോട് കൽപ്പിച്ചു’ (അബൂദാവൂദ്, നസാ ഇ).

അതുപോലെ, അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. ‘ഥുമാമത്തുൽ ഹനഫീ ഇസ്‌ലാം സ്വീകരിച്ചപ്പോൾ നബി (സ്വ) അദ്ദേഹത്തെ അബൂത്വൽഹയുടെ ഒരു തോട്ടത്തിലേക്ക് (വളപ്പിലേക്ക്) പറഞ്ഞയക്കുകയും അദ്ദേഹത്തോട് കുളിക്കാൻ കൽപ്പിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം കുളിക്കുകയും രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്തു. അപ്പോൾ നബി (സ്വ) പറഞ്ഞു: ‘നിങ്ങളുടെ സഹോദരന്റെ ഇസ്‌ലാമിനെ അവൻ നന്നാക്കിയിരിക്കുന്നു’ (അ ഹ്മദ്).

*****************

ജനാബത്തുള്ളവർക്ക് നിഷിദ്ധമായ കാര്യങ്ങൾ

1. നമസ്‌കാരം: 

അല്ലാഹു പറയുന്നു: 

‘സത്യവിശ്വാസികളേ, ലഹരി ബാധിച്ചവരായിക്കൊണ്ട് നിങ്ങൾ നമസ്‌കാരത്തെ സമീപിക്കരുത്, നിങ്ങൾ പറയുന്നതെന്തെന്ന് നിങ്ങൾക്ക് ബോധമുണ്ടാകുന്നത് വരെ. ജനാബത്തുകാരായിരിക്കുമ്പോൾ നിങ്ങൾ കുളിക്കുന്നതുവരെയും (നമസ്‌കാരത്തെ സമീപിക്കരുത്) (നിസാഅ്: 43).

2. കഅ്ബയെ ത്വവാഫ് ചെയ്യൽ: 

ആയിശ(റ)യിൽ നിന്നും നിവേദനം, അവർ പറയുന്നു: ‘ഞാൻ ആർത്തവകാരിയായിരിക്കെ മക്കയിൽ വന്നു. ഞാൻ കഅ്ബയെ ത്വവാഫ് ചെയ്യുകയും സ്വഫാമർവാക്കിടയിൽ നടക്കുകയും ചെയ്തില്ല. അവർ പറയുന്നു: ‘അങ്ങനെ ഞാനത് പ്രവാചകൻ (സ്വ) യോട് ആവലാതിപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു:

‘നീ ശുദ്ധിയാകുവോളം കഅ്ബ ത്വവാഫ് ചെയ്യലൊഴികെ, ഹാജിമാർ ചെയ്യുന്ന പോലെയെല്ലാം നീയും ചെയ്യുക. (ബുഖാരി, മുസ്‌ലിം).

3. മുസ്ഹഫ് സ്പർശിക്കലും ചുമക്കലും: 

അബൂബകർബിൻ മുഹമ്മദ്ബ്ൻ അംറി(റ) ൽ നിന്നും നിവേദനം. ‘നബി(സ്വ) യമൻകാർക്ക് എഴുതിയ കത്തിൽ ഇപ്രകാരം ഉണ്ടായിരുന്നു, 

 ശുദ്ധിയുള്ളവരല്ലാതെ ഖുർആൻ സ്പർശിക്കരുത്’ (നസാഇ, ദാറുഖുത്വ്‌നി, ബൈഹഖ്വി).

4. ഖുർആൻ പാരായണം ചെയ്യൽ:

അലി(റ)വിൽനിന്നും നിവേദനം, അദ്ദേഹം പറയുന്നു: ‘നബി (സ്വ) വുദ്വുവെടുക്കുകയും, ശേഷം അൽപ്പം ഖുർആൻ പാരായണം ചെയ്യുകയും ചെയ്തു. ശേഷം അദ്ദേഹം പറഞ്ഞു: 

‘ഇപ്രകാരമാണ് ജനാബത്തില്ലാത്തവൻ ചെയ്യേണ്ടത്. എന്നാൽ ജനാബത്തുകാരനാണെങ്കിൽ ഒരു ആയത്ത് പോലും പാടില്ല’ (അഹ്മദ്, അബൂയഅ് ലാ).

5. പള്ളിയിൽ താമസിക്കൽ:

 നബി (സ്വ) പറഞ്ഞു:

‘തീർച്ചയായും ആർത്തവകാരിക്കോ ജനാബത്തുകാരനോ പള്ളി അനുവദനീയമാവുകയില്ല’ (ഇബ്നുമാജ:, ത്വബ്‌റാനി).

*****************

കുളി: ചില അനിസ്‌ലാമികതകൾ

  ചില ആളുകൾ തന്റെ ഇണയുമായി സംയോഗത്തിലേർപ്പെടുന്നു. എന്നാൽ, അവർക്ക് രണ്ട് പേർക്കും കുളി നിർബന്ധമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ, രണ്ട് പേർക്കും സ്ഖലനം ഉണ്ടായെങ്കിലല്ലാതെ കുളിക്കുകയോ അവളോട് കുളിക്കാൻ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. നബി (സ്വ)  പറയുന്നു:

‘അവൻ അവളുടെ നാല് അവയവങ്ങൾക്കിടയിൽ ഇരിക്കുകയും പിന്നീട് അവളെ ഞെരുക്കുകയും ചെയ്താൽ തീർച്ചയായും കുളി നിർബന്ധമായി, ഇന്ദ്രിയം സ്ഖലിച്ചാലും ഇല്ലെങ്കിലും ശരി’ (മുസ്‌ലിം). 

  അതുപോലെ ചിലർ തന്റെ ഭാര്യയുമായി ബന്ധപ്പെട്ട ശേഷം കുളി ഫജ്‌റിന് മുമ്പ് വരേക്കും പിന്തിപ്പിക്കുകയും, വുദ്വുവില്ലാതെ ആ രാത്രി അവർ കഴിച്ചു കൂട്ടുകയും ചെയ്യുന്നു. ഇത് സുന്ന ത്തിനെതിരാണ്. അമ്മാറുബ്‌നു യാസിർ (റ) നിവേദനം ചെയ്യുന്നു. അദ്ദേഹം പറയുന്നു: 

‘ജനാബത്ത്കാരൻ തിന്നുവാനോ കുടിക്കുവാനോ ഉറങ്ങുവാനോ ഉദ്ദേശിച്ചാൽ നമസ്‌കാരത്തിന് വുദ്വുവെടുക്കുന്നതുപോലെ വുദ്വു എടുക്കാൻ നബി (സ്വ) ഇളവു നൽകി(നിർദ്ദേശിച്ചു)’ (അഹ്മദ്, തുർമുദി).

  ജനാബത്തുകാരായി രാത്രി ഉറങ്ങിയ ആളുകൾ സൂര്യോദയത്തിന് അൽപ്പം മുമ്പായാണ് ഉണർന്നതെങ്കിൽ, താൻ കുളിക്കാൻ ഒരുമ്പെട്ടാൽ നമസ്കാര സമയം വിട്ടുകടക്കുമെന്ന് കരുതി തയമ്മും ചെയ്യാറുണ്ട്. യഥാർത്ഥത്തിൽ ഇത് അനുവദനീയമല്ലാത്തതാണ്. ‘ജനാബത്ത്കാരനായി സൂര്യോദയത്തിന് അൽപ്പം മുമ്പ് ഉണർന്ന ഒരാൾ, താൻ കുളിക്കാൻ നിന്നാൽ സൂര്യൻ ഉദിക്കുമെന്ന് ഭയപ്പെടുന്നു. ഈ അവസരത്തിൽ അയാൾ തയമ്മും ചെയ്ത് നമസ്‌കരിക്കുകയാണോ, അതല്ല കുളിച്ച് ശേഷം നമസ്‌കരിക്കുകയാണോ വേണ്ടത് എന്ന ചോദ്യത്തിന് മറുപടിയായി ശൈഖ് അബ്ദുൽ അസീസ് ബ്ൻബാസ് (റ) പറയുന്നു: ‘കുളിച്ച് പൂർണ്ണ ശുദ്ധി വരുത്തി ശേഷം നമസ്‌കരിക്കുകയാണ് നീ ചെയ്യേണ്ടത്. മേൽ പറയപ്പെട്ട അവസ്ഥയിലും നിനക്ക് തയമ്മുംചെയ്യാൻ പാടില്ല. കാരണം, മറന്നുപോയവനും ഉറങ്ങിയവനും ഓർമ്മവരികയും, ഉണർന്നെണീക്കുകയും ചെയ്താൽ നമസ്കാരത്തിലേക്കും അതുമായി ബന്ധമുള്ള മറ്റു നിർബന്ധ കാര്യങ്ങളിലേക്കും ധൃതികാണിക്കാനാണ് കൽപ്പിക്കപ്പെട്ടിരിക്കുന്നത്. നബി (സ്വ) പറയുന്നു:

‘ആരെങ്കിലും നമസ്‌കാരത്തെ വിട്ട് ഉറങ്ങിപ്പോവുകയോ മറന്നു പോവുകയോ ചെയ്താൽ, ഓർമ്മ വന്നാൽ അവൻ ഉടൻ നമസ്‌കരിക്കട്ടെ, അതല്ലാതെ അവൻ മറ്റ് പ്രായശ്ചിത്തമൊന്നും ചെയ്യേണ്ടതില്ല’നമസ്‌കാരം ശുദ്ധിയോടു കൂടിയല്ലാതെ സ്വീകരിക്കപ്പെടുകയില്ലെന്നത് അറിയപ്പെട്ട കാര്യമാണ്. നബി (സ്വ) പറയുന്നു: ശുദ്ധിയോടു കൂടിയല്ലാതെ ഒരു നമസ്‌കാരവും സ്വീകരിക്കപ്പെടുകയില്ല. വെള്ളം ലഭിക്കുമെങ്കിൽ വെള്ളം കൊണ്ട് ശുദ്ധീകരിക്കണം. അത് ലഭ്യമാവാത്ത അവസരത്തിൽ മാത്രമേ അവൻ തയമ്മും ചെയ്ത് നമസ്‌കരിക്കാവൂ. അല്ലാഹു പറയുന്നു:

‘എന്നിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയതുമില്ലെങ്കിൽ നിങ്ങൾ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീർച്ചയായും അല്ലാഹു ഏറെ മാപ്പു നൽകുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു’ (നിസാഅ്: 43).

  ചില സ്ത്രീകൾ പ്രസവശേഷം 40 ദിവസങ്ങൾക്കു മുമ്പ് ശുദ്ധിയായാലും കുളിക്കുകയോ നമ സ്‌കരിക്കുകയോ നോമ്പുപിടിക്കുകയോ ചെയ്യുകയില്ല. ശൈഖ് ഇബ്‌നുബാസ്(റ) ഈ വിഷയത്തിൽ പറയുന്നത് കാണുക. ‘പ്രസവിച്ചവൾ നാൽപ്പത് ദിവസത്തിന് മുമ്പ് ശുദ്ധിയായാൽ, കുളിക്കലും നമസ്‌കരിക്കലും റമദ്വാനിൽ നോമ്പു പിടിക്കലും അവൾക്ക് നിർബന്ധമാണ്. പണ്ഡിതരുടെ ഐക്യകണ്ഠാഭിപ്രായത്തിൽ അവളുടെ ഭർത്താവിന് അവളെ സംയോഗം ചെയ്യലും അനുവ ദനീയമായിത്തീരുന്നു. പ്രസവരക്തത്തിന്റെ ചുരു ങ്ങിയ കാലാവധിക്ക് നിശ്ചിത കാലയളവൊന്നുമി ല്ല’ 

  തന്റെ ഭാര്യ പ്രസവരക്തത്തിൽ നിന്നോ ആർത്തവത്തിൽ നിന്നോ ശുദ്ധിയായ ശേഷം കുളിക്കുന്നതിന് മുമ്പായി അവളെ സംയോഗം ചെയ്യുന്നു ചിലർ. ഇത് സംബന്ധമായി ചോദിക്കപ്പെട്ട പ്പോൾ ശൈഖ് ഇബ്‌നുബാസ്(റ) മറുപടി പറഞ്ഞത് ഇപ്രകാരമാണ്: ‘ഭാര്യ ആർത്തവകാരിയായിരിക്കെ അവളെ സംയോഗം ചെയ്യൽ നിഷിദ്ധമാണ്. അല്ലാഹു പറയുന്നു:        

‘ആർത്തവത്തെപ്പറ്റി അവർ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാൽ ആർത്തവഘട്ടത്തിൽ നിങ്ങൾ സ്ത്രീകളിൽ നിന്ന് അകന്ന് നിൽക്കേണ്ടതാണ്. അവർ ശുദ്ധിയാവുന്നതുവരെ നിങ്ങൾ അവരെ സമീപിക്കുവാൻ പാടില്ല. എന്നാൽ ശുചീകരിച്ചു കഴിഞ്ഞാൽ അല്ലാഹു നിങ്ങളോട് കൽപ്പിച്ച വിധത്തിൽ നിങ്ങൾ അവരുടെ അടുത്ത് ചെന്ന് കൊള്ളുക’ (ബഖറ: 222).     

അതിനാൽ ആരെങ്കിലും അപ്രകാരം ചെയ്തിട്ടുണ്ടെങ്കിൽ അല്ലാഹുവോടവൻ പാപമോചനം തേടുകയും അവനോട് പൊറുക്കലിനെ തേടുകയും ചെയ്യൽ നിർബന്ധമാണ്. അതിനു പുറമെ പ്രായശ്ചിത്തമായി ഒരു ദീനാറോ അര ദീനാറോ ധർമ്മം നൽകുകയും വേണം. ഇബ്‌നുഅബ്ബാസ് (റ) വിൽ നിന്നും നിവേദനം. ആർത്തവകാരിയായ തന്റെ ഭാര്യയെ സംയോഗം ചെയ്യുന്നവന്റെ കാര്യത്തിൽ നബി (സ്വ) പറഞ്ഞു:

‘അവൻ ഒരു ദീനാറോ അര ദീനാറോ ധർമ്മം ചെയ്യണം’ (അഹ്മദ്, അസ്വ്ഹാബുസ്സുനൻ). ഇതിൽ ഏത് ധർമ്മം ചെയ്താലും മതിയാകുന്നതാണ്. അതുപോലെ അവൾ ശുദ്ധിയായ ശേഷം അഥവാ രക്തം നിലച്ച ശേഷം കുളിക്കുന്നതിന്റെ മുമ്പായി അവളെ ഭോഗിക്കലും അനുവദനീയമല്ല. അല്ലാഹുപറയുന്നു:

‘അവർ ശുദ്ധിയാവുന്നതു വരെ നിങ്ങൾ അവരെ സമീപിക്കുവാൻ പാടില്ല. എന്നാൽ ശുചീകരിച്ചുകഴിഞ്ഞാൽ അല്ലാഹു നിങ്ങളോട് കൽപ്പിച്ച വിധത്തിൽ നിങ്ങൾ അവരുടെ അടുത്ത് ചെന്ന് കൊള്ളുക’ (ബഖറ:222). രക്തം നിൽക്കുന്നതുവരെയും ശുദ്ധിയാവുന്നതു വരെയും-അഥവാ കുളിക്കുന്നതുവരെയും ആർത്തവ കാരിയെ ഭോഗിക്കുവാൻ അല്ലാഹു അനുവാദം നൽകിയിട്ടില്ല. ആരെങ്കിലും കുളിക്കുന്നതിനു മുമ്പായി അവളെ ഭോഗിച്ചാൽ അവൻ ചെയ്തത് കുറ്റമാണ്, പ്രായശ്ചിത്തം നൽകൽ അവന് നിർബന്ധവുമാണ്.എന്നാൽ ആർത്തവ ഘട്ടത്തിലെ സംയോഗത്തിൽ അവൾ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്താൽ ആ കുഞ്ഞിന് ഹറാം പിറന്ന സന്താനമെന്ന് പറയാവതല്ല. അവൻ നിയമാനുസൃത സന്താനം തന്നെയാണ്’.

  പ്രസവിച്ച സ്ത്രീകൾ പ്രസവാനന്തര വിശ്രമകാലഘട്ടം കഴിയാതെ തന്റെ വീടുവിട്ടു പുറത്തുപോവാൻ പാടില്ലെന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ പ്രവസിച്ചവളും മറ്റു സ്ത്രീകളെപ്പോലെയാണെന്നുള്ളതും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വീടുവിട്ട് പുറത്ത് പോവുന്നതിന് യാതൊരു വിരോധവുമില്ലെന്നതുമാണ് യാഥാർത്ഥ്യം. എന്നാൽ പ്രത്യേകിച്ച് ആവശ്യമില്ലെങ്കിൽ വീടുവിട്ട് പുറത്തു പോവാതിരിക്കൽ തന്നെയാണ് എല്ലാ സ്ത്രീകൾക്കും ഏറ്റവും ഉത്തമം. അല്ലാഹു പറയുന്നു:

‘നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യ പ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങൾ നടത്തരുത്’ (അഹ്‌സാബ്: 33).

  ആർത്തവകാരിക്കും പ്രസവിച്ചവൾക്കും ഖുർ ആൻ വിവരണങ്ങളും ഹദീസ് ഗ്രന്ഥങ്ങളുമൊ ന്നും വായിക്കാൻ പാടില്ലെന്ന് ചില സ്ത്രീകൾ ധരിച്ചിക്കുന്നു. (ഇത് അബദ്ധധാരണയാണ്). ഇക്കാര്യത്തെക്കുറിച്ച് ശൈഖ് ഇബ്‌നുബാസ്(റ) ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇപ്രകാരം മറുപടി നൽകി: ‘ആർത്തവകാരിക്കും പ്രസവിച്ചവൾക്കും ഖുർആൻ വിവരണങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ വായിക്കുന്നതിനോ ഖുർആൻ പാരായണം ചെയ്യുന്നതിനോ, പണ്ഡിതന്മാരുടെ രണ്ട് അഭിപ്രായങ്ങളിൽ കൂടുതൽ ശരിയായ വീക്ഷണപ്രകാരം മുസ്വ്ഹഫിൽ സ്പർശിക്കാതെയാവുമ്പോൾ വിരോധമില്ല. എന്നാൽ ജനാബത്ത്കാരൻ കുളിക്കു ന്നതുവരെ അവന് ഖുർആൻ പാരായണം ചെയ്യാൻ തീരെ പാടില്ല. എങ്കിലും ഖുർആൻ തഫ് സീറുകളും ഹദീസ് ഗ്രന്ഥങ്ങളും അവയിൽ ഉൾക്കൊള്ളുന്ന ഖുർആൻ വചനങ്ങൾ ഒഴികെ വായിക്കുന്നതിന് വിരോധമില്ല. വലിയഅശുദ്ധി ഒഴികെ മറ്റൊന്നും ഖുർആൻ പാരായണം ചെയ്യുന്നതിൽ നിന്നും അദ്ദേഹത്തെ തടഞ്ഞിരുന്നില്ല’ എന്ന് ന ബി (സ്വ) യിൽനിന്നും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. ഇമാം അഹ്മദ് ശരിയായ പരമ്പരയോടെ ഉദ്ധരിച്ച ഒരു ഹദീസിൽ പ്രവാചക (സ്വ) ന്റെ വാക്കുകളായി ഇപ്രകാരം കാണാം: ‘എന്നാൽ ജ നാബത്ത്കാരൻ ഒരു വചനം പോലും (വായിക്കാൻ) പാടില്ല’ (അഹ്മദ്).

  ആർത്തവത്തിൽ നിന്നും ശുദ്ധിയായ ശേഷം കുളിക്കാനായി മറ്റൊരു സമയത്തേക്ക് പിന്തിപ്പിക്കുന്നു ചില സ്ത്രീകൾ. മുഹമ്മദ്ബ്ൻ സ്വാലിഹ് അൽ ഉസൈമീൻ(r)പറയുന്നു: ‘ചില സ്ത്രീകൾ നമസ്‌കാര സമയം (അവസാനിക്കുന്നതിന് മുമ്പ്) ശുദ്ധിയാവുന്നു, എന്നിട്ട് മറ്റൊരു നമസ്‌കാര സമയം വരെ കുളിക്കൽ പിന്തിപ്പിക്കുകയും ചെയ്യുന്നു. അതിനുമുമ്പുള്ള സമയത്ത് പൂർണ്ണമായി ശുദ്ധിയാക്കുവാൻ അവൾക്ക് സമയം ലഭിക്കുകയില്ലെന്നാണ് അതിനവൾ പറയുന്ന ന്യായം. എന്നാൽ ഇത് (നമസ്‌കാരം ഒഴിവാക്കാൻ) ന്യായമോ ഒ ഴികഴിവോ അല്ല. കാരണം (അവൾ ഉദ്ദേശിക്കുന്നുവെങ്കിൽ) കുളിയുടെ ഏറ്റവും കുറഞ്ഞ നിർ ബന്ധ ഘടകങ്ങളിൽ കുളി അവൾക്ക് പരിമിതപ്പെടുത്തി നമസ്‌കാരം അതിന്റ സമയത്ത് തന്നെ നിർവ്വഹിക്കാവുന്നതാണ്. ശേഷം സമയവിശാല തയനുസരിച്ച് പൂർണ്ണമായ ശുദ്ധീകരണം അവൾക്ക് നിർവ്വഹിക്കാവുന്നതുമാണ്’

  നമസ്‌കാര സമയം പ്രവേശിച്ചിരിക്കെ ആർത്തവകാരികളായ സ്ത്രീകളിൽ പലരും, പിന്നീട് അവൾ ശുദ്ധിയായ ശേഷം തനിക്ക് നഷ്ടപ്പെട്ട (ആർത്തവം തുടങ്ങിയപ്പോഴത്തെ) നമസ്‌കാരം വീട്ടി നിർവ്വഹിക്കുന്നില്ല. ശൈഖ് ഉസൈമീൻ (റ)പറയു ന്നു: ‘ഒരു നമസ്‌കാരത്തിന്റെ സമയം പ്രവേശിച്ച ശേഷം ആർത്തവം ഉണ്ടായാൽ, ഉദാഹരണമായി സൂര്യൻ മധ്യത്തിൽ നിന്ന് നീങ്ങി അരമണിക്കൂർ കഴിഞ്ഞ ശേഷമാണ് ആർത്തവമുണ്ടായത് എങ്കിൽ, ശുദ്ധിയുള്ള അവസരത്തിൽ അവൾക്ക് നിർബന്ധമായ ആ നമസ്‌കാരം (ളുഹ്ർ) അവൾ ആ ർത്തവത്തിൽ നിന്ന് ശുദ്ധിയായ ശേഷം, ‘ഖദ്വാ’ ആയി നിർവ്വഹിക്കണം.

അല്ലാഹു പറയുന്നു:

‘തീർച്ചയായും നമസ്‌കാരം സത്യവിശ്വാസികൾക്ക് സമയം നിർണ്ണയിക്കപ്പെട്ട ഒരു നിർബന്ധ ബാധ്യതയാകുന്നു’ (നിസാഅ്: 103).

    ചില സ്ത്രീകൾ ആർത്തവത്തിൽ നിന്നും ശുദ്ധിയായാൽ ശുദ്ധിയായ ആ വഖ്തിലെ നമസ്‌കാരം നിർവ്വഹിക്കാറില്ല. പലപ്പോഴും അടുത്ത വഖ് തിലെ നമസ്‌കാരം കൊണ്ടാണ് അവൾ തുടങ്ങുന്നത്. ഈ വിഷയകമായി ശൈഖ് മുഹമ്മദ് അൽ ഉസൈമീൻ (റ) പറയുന്നു: ‘ഒരു റക്അത്തോ അതിൽ കൂടുതലോ നമസ്‌കാരം കിട്ടുന്ന രൂപത്തിൽ സമയം അവശേഷിക്കുമ്പോൾ ആർത്തവത്തിൽ നിന്നും ശുദ്ധിയായാൽ, ശുദ്ധിയായ ആ വഖ്തി ലെ നമസ്‌കാരം അവൾ നിർവ്വഹിക്കണം. നബി (സ്വ) പറഞ്ഞു: 

‘സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് ആർക്കെങ്കിലും അസ്വ്‌റിൽ നിന്നും ഒരു റക്അത്ത് ലഭിച്ചാൽ അവന് അസ്വ്ർ ലഭിച്ചു’ (ബുഖാരി, മുസ്‌ലിം). ഇതിന്റെ അടിസ്ഥാനത്തിൽ സൂര്യാസ്തമയത്തിനു മുമ്പായോ സൂര്യോദയത്തിന് മുമ്പായോ ഒരു റക് അത്ത് നമസ്‌കാരം നിർവ്വഹിക്കുവാൻ കഴിയുന്ന രൂപത്തിൽ ഒരുവൾ ആർത്തവത്തിൽ നിന്നും ശുദ്ധിയായാൽ അവൾ ഒന്നാമത്തെ അവസ്ഥയിൽ ആ അസ്വ്‌റിനെയും രണ്ടാമത്തെ അവസ്ഥയിൽ ആ സ്വുബ്ഹിയെയും ഖദ്വാ ചെയ്ത് നമസ്‌കരി ക്കേണ്ടതാണ്’.

 
അബ്ദുൽല്ലത്തീഫ് സുല്ലമി മാറഞ്ചേരി

1 thought on “വലിയ ശുദ്ധി”

Leave a Comment