തിരുനബി(സ്വ)യുടെ പേരിലുള്ള സ്വലാത്തിന്റെ ശ്രേഷ്ഠതകൾ

ആമുഖം
അല്ലാഹു തന്റെ അടിമകള്‍ക്ക് കണക്കാക്കാന്‍ കഴിയാത്ത വിധം നിരവധി അനുഗ്രഹങ്ങളാണ് നൽകിയിട്ടുള്ളത്. എന്നാൽ മനുഷ്യവര്‍ഗ്ഗത്തിനും ജിന്നുവര്‍ഗ്ഗത്തിനും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ ഏറ്റവും മഹത്തായ അനുഗ്രഹമാണ് തന്റെ ദാസനും സൃഷ്ടികളില്‍ ഏറ്റവും ഉത്തമനും, തന്റെ ഖലീലും (കൂട്ടുകാരനും) ഹബീബും (പ്രിയപെട്ടവനും)മായ മുഹമ്മദ് നബി(സ്വ)യെ പ്രവാചകനായി നിയോഗിച്ചിട്ടുള്ളത്. അതെ, മനുഷ്യരേയും ജിന്നുവര്‍ഗ്ഗത്തേയും അന്ധകാരങ്ങളില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കാന്‍; സൃഷ്ടികള്‍ക്ക് ആരാധനകൾ അര്‍പ്പിക്കുതില്‍ നിന്നും അവരെ രക്ഷപ്പെടുത്തി സ്രഷ്ടാവിനെ മാത്രം ആരാധിക്കുവാനായി അവരെ സജ്ജരാക്കാന്‍, നാശത്തിന്റെയും ദൗര്‍ഭാഗ്യത്തി ൻറെയും വഴികളില്‍ നിന്നും അവരെ അകറ്റി വിജയത്തിന്റേയും സൗഭാഗ്യത്തിന്റേയും വഴിയിലേക്ക് അവരെ ആനയിക്കാന്‍ !!
മേല്‍പറയപ്പെട്ട മഹത്തായ അനുഗ്രഹത്തെ അല്ലാഹു തന്റെ അജയ്യമായ ഗ്രന്ഥത്തിലൂടെ ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു :
തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതികേള്‍പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന ( ഒരു ദൂതനെ ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു. (സൂറ ആലുഇംറാന്‍: 164)
മറ്റൊരു വചനം കൂടി കാണുക:
സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ തെളിയിച്ചുകാണിക്കാന്‍ വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി.” (സൂറ ഫത്ഹ്: 28)
പ്രവാചകന്‍ (സ്വ) തിലര്‍പ്പിതമായ ദൗത്യം എത്തിച്ചുകൊണ്ട് തന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായി നിര്‍വ്വഹിച്ചു. തന്റെ സമുദായത്തോടുള്ള ഗുണകാംക്ഷയോടെ അവര്‍ക്ക് സന്തോഷമറിയിക്കുകയും അവരെ താക്കീത് ചെയ്തു എല്ലാ വിധ നന്മകളിലേക്കും അവരെ നയിച്ച അദ്ദേഹം എല്ലാ വിധ തിന്മകളില്‍ നിന്നും അവരെ വിലക്കുകയും ചെയ്തു. തന്റെ വിയോഗത്തിന് തൊട്ടുമുമ്പ് അറഫയില്‍ നില്‍ക്കുമ്പോള്‍ അല്ലാഹു അദ്ദേഹത്തിന് താഴെ പറയു വചനം അവതരിപ്പിച്ചു:
ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.” (സൂറ മാഇദ: 3)
പ്രവാചകന്‍ (സ്വ) തന്റെ സമുദായത്തിന്റെ സൗഭാഗ്യത്തില്‍ അങ്ങേയറ്റം ആഗ്രഹവും താല്‍പര്യവും പ്രകടിപ്പിച്ചു. അല്ലാഹു പ്രവാചകന്‍(സ്വ)യുടെ മഹനീയ സ്വഭാവഗുണമായി ഇപ്രകാരം അത് നമ്മെ അറിയിക്കുകയും ചെയ്തു:
”തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിുത െയുള്ള ഒരു ദൂതന്‍ വിരിക്കുു. നിങ്ങള്‍ കഷ്ടപ്പെ ടുത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.” (സൂറ തൗബ: 128)
അതത്രെ പ്രവാചകന്‍(സ്വ) തന്റെ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെ യത്‌നിച്ച്, ദൗത്യനിര്‍വ്വഹണത്തിലൂടെയും ഉത്തരവാദിത്വ പൂര്‍ത്തീകരണത്തിലൂടെയും നിര്‍വ്വഹിച്ചത്. അതാകട്ടെ അല്ലാഹു നമുക്ക് വ്യക്തമാക്കിത്തരികയും ചെയ്തു.
അല്ലാഹു പറയുന്നു :
”റസൂലിന്റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു .” (സൂറ നൂര്‍: 54)
”പ്രവാചകന്മാരുടെമേല്‍ വ്യക്തമായ പ്രബോധനമല്ലാതെ മറ്റുവല്ല ബാധ്യതയുമുണ്ടോ?” (സൂറ നഹ്ല്‍: 35)
ഇമാം ബുഖാരി (റ) സുഹ്‌രി (റ) വില്‍നിന്ന് തന്റെ സ്വഹീഹില്‍ ഇപ്രകാരം രേഖപ്പെടുത്തിയത് കാണുക:
”അല്ലാഹുവിന്റെ ബാധ്യതയാണ് സന്ദേശം നല്‍കല്‍, അത് എത്തിക്കലാണ് പ്രവാചകന്റെ ബാധ്യത, അതിന് കീഴ്‌പെട്ട് ജീവിക്കലാണ് നമ്മുടെമേലുള്ള ബാധ്യത.” (സ്വഹീഹുല്‍ ബുഖാരി 6/2737)
പ്രവാചകന്‍ (സ്വ) കൊണ്ടുവന്ന നിയമനിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് അതിന് കീഴ്‌പെട്ട് ജീവിക്കലാണ് സൗഭാഗ്യത്തിന്റെ അടയാളം.
ഖുര്‍ആന്‍ പറയുത് കാണുക:
ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല.” (സൂറ നിസാഅ്: 65)
അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.” (സൂറ: അഹ്‌സാബ്: 36)
നിങ്ങള്‍ക്കിടയില്‍ റസൂലിന്‍റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നത് പോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്. ( മറ്റുള്ളവരുടെ ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ചോര്‍ന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ..” (സൂറ നൂര്‍: 63)
**************
ആരാധനകള്‍ സ്വീകരിക്കപ്പെടാന്‍
ആരാധനകള്‍ സ്വീകരിക്കപ്പെടുകയും അല്ലാഹുവിങ്കല്‍ പ്രയോജനപ്രദവുമാകാന്‍ അടിസ്ഥാനപരമായും രണ്ടു കാര്യങ്ങള്‍ ഒത്തു വരേണ്ടതുണ്ട്.
ഒന്ന്: അല്ലാഹവിന്റെ പ്രീതിമാത്രം ഉദ്ദേശിച്ച്, അവനില്‍ ഒരിക്കലും മറ്റാരേയും പങ്കുചേര്‍ക്കാത്തവിധം (ശിര്‍ക്ക് വുപോകാതെ) നിര്‍വ്വഹിക്കലാണ്, രാജാധിപത്യത്തില്‍ അവന് മറ്റാരും പങ്കില്ലാത്തത് പോലെ ആരാധനയിലും അവനോട് ആരേയും പങ്കുചേര്‍ക്കാന്‍ പാടില്ല.
അല്ലാഹു പറയുന്നു :
പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത് എന്നും.” (സൂറ ജിന്ന്: 18)
”പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ത്ഥനയും എന്റെ ആരാധനാകര്‍മ്മങ്ങളും, എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാകുുന്നു.” (അന്‍ആം: 162,163)
രണ്ട്: മുഹമ്മദ് നബി (സ്വ) കൊണ്ടുവന്ന ശരീഅത്തിന് (നിയമങ്ങള്‍ക്ക്) അനുസൃതമായി ആരാധനകള്‍ നിര്‍വ്വഹിക്കുക എതാണ്.
നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.” (സൂറ ഹശ്ര്‍: 7)
”( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ..” (ആലു ഇംറാന്‍ : 31)
ഇതേ ആശയം നബിവചനങ്ങളിലും നമുക്ക് കാണാവുതാണ്.
”നമ്മുടെ ഈ കാര്യത്തില്‍ (മതകാര്യത്തില്‍) അതി ലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്.” (മുതഫഖുന്‍ അലൈഹി)
”നമ്മുടെ കല്‍പ്പനയില്ലാത്ത വല്ലകര്‍മ്മവും ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത് തള്ളപ്പെടേണ്ടതാണ്.” (ബുഖാരി, മുസ്‌ലിം)
”നിങ്ങള്‍ എന്റെ സുന്നത്തും (ചര്യയും) എനിക്ക് ശേഷംവരു സച്ചരിതരായ ഖലീഫമാരുടെ ചര്യയും പിന്‍പറ്റുക. അത് നിങ്ങളുടെ അണപ്പല്ലുകള്‍ കൊണ്ട് കടിച്ചുപിടിക്കുക. നൂതനാചാരങ്ങളെ നിങ്ങള്‍ കരുതിയിരിക്കുക. നിശ്ചയം നൂതനാചാരങ്ങളെല്ലാം ദുര്‍മാര്‍ഗ്ഗമാണ്” (അബൂദാവൂദ്, 4/201 നമ്പര്‍: 4707, തിര്‍മിദി 5/44 നമ്പര്‍: 2676)
അല്ലാഹു സത്യവിശ്വാസികള്‍ക്ക് അനുഗ്രഹമായി തന്റെ ദൂതനെ നിയോഗിച്ചത് വലിയ അനുഗ്രഹമായതിനാലാണ് അദ്ദേഹത്തിന് വേണ്ടി സ്വലാത്തും സലാമും ചൊല്ലുവാന്‍ (ഗുണത്തിനും നന്മക്കുമായി പ്രാര്‍ത്ഥിക്കുവാന്‍) കൽപിച്ചിട്ടുള്ളത്.
അല്ലാഹു പറയുന്നു:
“തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ ( അല്ലാഹുവിന്‍റെ ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.” (അഹ്‌സാബ്: 56)
നബി(സ്വ)യും അവിടുത്തെ പരിപാവനമായ സുന്നത്തിലൂടെ സ്വലാത്തിന്റെ ശ്രേഷ്ഠതയും അതിന്റെ രൂപവും അതുമായി ബന്ധപ്പെട്ട വിധികളും നമുക്ക് വിശദീകരിച്ചു തന്നിട്ടുണ്ട്. നബി(സ്വ)യുടെ പേരിലുള്ള സ്വലാത്തിന്റെ അര്‍ത്ഥവും അതിന്റെ ശ്രേഷ്ഠതയും രൂപവും ഇവിടെ ചര്‍ച്ച ചെയ്യാനാണ് ഞാന്‍ ഉദ്ദേശിക്കുത്. ശേഷം പ്രാമാണിക രചനകളില്‍ സ്വലാത്ത് ചൊല്ലുക എന്ന ഇബാദത്തിന്റെ (ആരാധനയുടെ) രൂപങ്ങളും വിവരിക്കാനാണ് ഞാനാഗ്രഹിക്കുത്. അല്ലാഹു ശരിയായ വിധത്തില്‍ വിവരിക്കാന്‍ അനുഗ്രഹിക്കട്ടെ. അല്ലാഹു നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുു എതുകൊണ്ട് ഉദ്ദേശിക്കുത്: അല്ലാഹു മലക്കുകളോട് നബിയെ പ്രശംസിച്ചുകൊണ്ടിരിക്കുുന്നു. എന്നും മലക്കുകള്‍ നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുുന്നു എത് നബി(സ്വ)ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയുമാണൊണ് വിശദീകരിക്കപെട്ടിട്ടുള്ളത്. ഇമാം ബുഖാരി (റ) തന്റെ സ്വഹീഹില്‍ അബുല്‍ ആലിയയില്‍നിന്നും അപ്രകാരമാണ് താഴെപറയുന്ന ഖുര്‍ആന്‍ വചനത്തിന്റെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
“തീര്‍ച്ചയായും അല്ലാഹുവും അവന്‍റെ മലക്കുകളും നബിയോട് കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്‍റെ മേല്‍ ( അല്ലാഹുവിന്‍റെ ) കാരുണ്യവും ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക.” (അഹ്‌സാബ്: 56)
ബുഖാരിയില്‍ ആലിയയില്‍ നിന്നുള്ള അഭിപ്രായം രേഖപ്പെടുത്തിയ ശേഷം ഇബ്‌നുഅബ്ബാസ് (റ) വില്‍ നിന്നും താഴെ പറയും പ്രകാരം ഉദ്ധരിക്കുുണ്ട്: يُصَلُّون (യുസ്വല്ലൂന) എന്നാൽ يُبَرِّكُونَ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുക എന്നാണ് വിവക്ഷ.
ഇബ്‌നുഹജറുല്‍ അസ്ഖലാനി (റ) ഒരു സംഘം ആളുകളില്‍ നിന്നും, സ്വലാത് കൊണ്ടുള്ള വിവക്ഷ مَغْفِرَةُ (പാപമോചനവും) رَحْمَةُ (കാരുണ്യവും) ആണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അവക്കെല്ലാം ശേഷം മേല്‍പറയപ്പെട്ടവയില്‍ ഏറ്റവും അനുയോജ്യമായത് അബുല്‍ആലിയ (റ) വില്‍ നിന്നും ഉദ്ധരിച്ചതാണെും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത്: അല്ലാഹു നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുുക എതുകൊണ്ട് ഉദ്ദേശിക്കുന്നത്: അല്ലാഹു മലക്കുകളോട് നബിയെ പ്രശംസിച്ചുകൊണ്ടിരിക്കും എന്നും മലക്കുകളും മറ്റു സ്വലാത്ത് ചൊല്ലുവരെല്ലാവരും അല്ലാഹുവോട് നടത്തു പ്രാര്‍ത്ഥനയുമാണ് ഉദ്ദേശ്യം. നബി(സ്വ)യെ അല്ലാഹു പ്രശംസിച്ചു കൊണ്ടിരിക്കുതില്‍ വര്‍ദ്ധനവുണ്ടാകുവാനുള്ള പ്രാര്‍ത്ഥന; സ്വലാത്ത് നേരത്തെയുള്ളത് തയൊണ് അതില്‍ വര്‍ദ്ധനവിനായുള്ള പ്രാര്‍ത്ഥന. പുതിയ ഒരു കാര്യത്തിനുള്ള പ്രാര്‍ത്ഥനയല്ല. ഇബ്‌നുഹജറുല്‍ അസ്ഖലാനി വീണ്ടും ഈ വിഷയത്തില്‍ ഹുലൈമിയില്‍നിന്നും അദ്ദേഹം ശഅബില്‍ നല്‍കിയിട്ടുള്ള ഒരു ഉദ്ധരണി ഇപ്രകാരം രേഖപ്പെടുത്തുന്നു:
”നബി(സ്വ)യുടെ മേലുള്ള സ്വലാത്ത് എന്നാൽ നബി (സ്വ)യെ പുകഴ്ത്തലാണ്. അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ എന്നാൽ അല്ലാഹുവേ നീ മുഹമ്മദ് നബിയെ പുകഴ്‌ത്തേണമേ എന്നാണ്. അത് ഐഹിക ജീവിതത്തില്‍ അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കലും അദ്ദേഹത്തിലുടെ പൂര്‍ത്തീകരിക്കപ്പെട്ട മതത്തിന്റെ സ്വീകാര്യത പ്രകടമാക്കലും (വര്‍ദ്ധിപ്പിക്കലും), അദ്ദേഹം നല്‍കിയ ശരീഅത്തിനെ നിലനിര്‍ത്തലുമാണ്. പാരത്രിക ജീവിതത്തിലാകട്ടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കലും, തന്റെ സമുദായത്തിനുള്ള ശുപാര്‍ശക്കുള്ള അവസരം നല്‍കലും, മഖാമന്‍ മഹ്മൂദന്‍ എന്ന പദവിയില്‍ അദ്ദേഹത്തിനെ ഉന്നതനാക്കലുമാണ്. അതിനാല്‍ സ്വല്ലൂ അലൈഹി എന്ന് പറയുമ്പോള്‍ ഇവക്കെല്ലാമുള്ള പ്രാര്‍ത്ഥനയാണ് അതിലടങ്ങിയിട്ടുള്ളത് .” (ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ ഫത്ഹുല്‍ ബാരി 11/156)
അല്ലാമാ ഇബ്‌നുല്‍ഖയ്യിം (റ) തന്റെ ((ജലാഉല്‍ അഫ്ഹാം ഫിസ്വലാതി അലാഖൈരില്‍ അനാം)) എന്ന ഗ്രന്ഥത്തില്‍ സ്വലാതിനെ സംബന്ധിച്ച് പറയുത് കാണുക: അല്ലാഹുവും മലക്കുകളും പ്രവാചകന്‍ (സ്വ)ക്കായി സ്വലാത്ത് ചൊല്ലുന്നു എന്ന് പറഞ്ഞതിന് ശേഷം വിശ്വാസികളോടും സ്വലാത്തു ചൊല്ലാന്‍ കല്‍പ്പിക്കുുന്നു: (സൂറ: അഹ്‌സാബ്) പ്രസ്തുത വിഷയം; കാരുണ്യത്തിനും പാപമോചനത്തിനുമുള്ള പ്രാര്‍ത്ഥനയാണെന്ന അഭിപ്രായങ്ങളെ ഖണ്ഡിച്ചതിന് ശേഷം അദ്ദേഹം പറയുന്നത്: ഇവിടെ അല്ലാഹു കല്‍പ്പിക്കുന്ന സ്വലാത്ത് അല്ലാഹുവും മലക്കുകളും എന്തൊരു സ്വലാത്താണോ നിര്‍വ്വഹിക്കുന്നത് അതിനായി പ്രാര്‍ത്ഥിക്കാനാണ്. അതായത് അദ്ദേഹത്തെ പുകഴ്ത്തുകയും അദ്ദേഹത്തിന്റെ മഹത്വവും ശ്രേഷ്ഠതയും പ്രകടമാക്കലും അദ്ദേഹത്തെ ബഹുമാനിക്കലും അദ്ദേഹത്തിന് അല്ലാഹുവുമായുള്ള സാമീപ്യത്തെ അധികരിപ്പിക്കാന്‍ ഉദ്ദേശിക്കലുമാണ്. അത് അല്ലാഹു അദ്ദേഹത്തിനു നല്‍കിയ ആദരവുകളെ എടുത്തു പറയലും അതിനായി അല്ലാഹുവോട് തേട്ടലുമാണ്. പ്രസ്തുത തേട്ടത്തേയും പ്രാര്‍ത്ഥനയേയുമാണ് ഇവിടെ സ്വലാത്ത് കൊണ്ട് ഉദ്ദേശിക്കുത്.
സ്വലാത്ത് രണ്ട് വിധമുണ്ട്:
ഒന്ന്: സ്വലാത്ത് ചൊല്ലുന്നവന്‍ നബി(സ്വ)യെ പുകഴ്ത്തുകയും അല്ലാഹു അദ്ദേഹത്തിന് നല്‍കിയ ആദരവുകളും മഹത്വവും എടുത്തു പറയുകയും ചെയ്യലാണ്. അതു മുഖേന അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവുമാണ് അയാള്‍ കാംക്ഷിക്കുത്. അപ്പോള്‍ പ്രകീര്‍ത്തനവും പ്രാര്‍ത്ഥനയുമായിത്തീരുുന്നു.
രണ്ട്: നമ്മുടെ സ്വലാത്തിലൂടെ അല്ലാഹുവോട് നബി(സ്വ)യെ പുകഴ്ത്താനായി ആവശ്യപ്പെടലാണ്. അല്ലാഹു നബി (സ്വ)യെ പുകഴ്ത്തലാവട്ടെ അദ്ദേഹത്തിന്റെ കീര്‍ത്തി വര്‍ദ്ധിപ്പിക്കാനും അവനോടുള്ള സാമീപ്യം അധികരിപ്പിക്കാനുമാണ്. അപ്പോള്‍ നമ്മുടെ സ്വലാത്തിലൂടെ അല്ലാഹു നല്‍കുന്ന സ്വലാത്ത് വര്‍ദ്ധിപ്പിക്കാനുള്ള തേട്ടമാണെ്ന്ന് സാരം.
**************
സലാമിന്റെ അര്‍ത്ഥം
നബി (സ്വ)യുടെ പേരിലുള്ള സലാം എതുകൊണ്ടുള്ള വിവക്ഷയെ സംബന്ധിച്ച പ്രമുഖ പണ്ഢിതനായ മജ്ദ്‌ഫൈറൂ സാബാദി തന്റെ (അസ്വലവാതു വല്‍ബുഷ്‌റാ ഫിസ്വലാതി അലാ ഖൈരില്‍ ബശര്‍) എന്ന ഗ്രന്ഥത്തില്‍ പറയുത് ഇപ്രകാരമാണ്: സലാം എന്നാൽ അല്ലാഹുവിന്റെ നാമങ്ങളില്‍ ഒന്നാണ്, അതിന്റെ അര്‍ത്ഥമാകട്ടെ (രക്ഷ) എന്നുമാണ്. അത് താങ്കളില്‍ ഉണ്ടാകട്ടെ എാണ് സലാം പറയുമ്പോള്‍ അര്‍ത്ഥമാക്കുത്. അതായത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ നിന്നും പുണ്യങ്ങളില്‍ നിന്നും താങ്കള്‍ അകന്നു പോകാതിരിക്കുകയും എല്ലാ പ്രയാസങ്ങളില്‍ നിും വിഷമങ്ങളില്‍ നിന്നും താങ്കള്‍ സുരക്ഷിതനാവുകയും ചെയ്യട്ടെ എന്നാണ്. അതോടൊപ്പം എല്ലാവിധ അനുഗ്രഹങ്ങളേയും നന്മകളേയും അവന്‍ ഓര്‍ക്കുകയും പ്രയാസങ്ങളില്‍നിന്നും വിഷങ്ങളില്‍ സുരക്ഷ ലഭിക്കാന്‍ അവന്‍ ആശിക്കുകയും ചെയ്യുുന്നു. അപ്പോള്‍ സലാം പറയുമ്പോള്‍ അല്ലാഹുവിന്റെ വിധികളില്‍ താങ്കള്‍ക്ക് സുരക്ഷ ലഭിക്കട്ടെ എന്നും താങ്കള്‍ സുരക്ഷിതനായിരിക്കുു എന്നുമാണ് അതില്‍ ഉള്‍പ്പെട്ടിരിക്കുത്. നീ ‘അല്ലാഹുമ്മ സല്ലി അലാ മുഹമ്മദിന്‍’ എന്നു പറഞ്ഞാല്‍, അതിലൂടെ ഉദ്ദേശിക്കുത് അല്ലാഹുവേ മുഹമ്മദ് നബി(സ്വ)ക്ക് അദ്ദേഹം നിര്‍വ്വഹിച്ചതായ ദഅ്‌വത്തിലും (ഇസ്‌ലാമിനും) അദ്ദേഹത്തിന്റെ ഉമ്മത്തിനും (സമുദായത്തിനും) അദ്ദേഹത്തിന്റെ പ്രശസ്തിക്കും എല്ലാവിധ ന്യൂനതകളില്‍ നിന്നും നീ സുരക്ഷ നല്‍കേണമേ. അപ്പോള്‍ കാലം ദീര്‍ഘിക്കും തോറും അദ്ദേഹം നടത്തിയ അതേ ദഅ്‌വത്ത് തുടര്‍ന്നു കൊണ്ടിരിക്കുകയും അതിലൂടെ അദ്ദേഹത്തിന്റെ സമുദായം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും അദ്ദേഹത്തിന്റെ പ്രശസ്തി ഏറിക്കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടേയിരിക്കും.
**************
സ്വലാത്തിന്റെ രൂപം
സ്വലാത്ത് ചൊല്ലേണ്ടത് എപ്രകാരമായിരിക്കണമെന്ന് നബി (സ്വ) തന്റെ സ്വഹാബികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അവര്‍ക്ക് വിവരിച്ചു കൊടുത്തിട്ടുണ്ട്. അതാകട്ടെ ധാരാളം സ്വഹാബികളിലൂടെ നമുക്ക് പഠിപ്പിച്ചു തന്നിട്ടുമുണ്ട്. ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അതിന്റെ രൂപം ഞാന്‍ ഇവിടെ വിവരിക്കുകയാണ്.
അബ്ദുര്‍റഹ്മാനു ബ്‌നു അബൂ ലൈല (റ) വില്‍ നിന്നും ഇമാം ബുഖാരി (റ) ഇപ്രകാരം റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹം പറഞ്ഞു; (എന്നെ കഅബ് ബ്‌നു ഉജ്‌റ (റ) കണ്ടു മുട്ടിയപ്പോള്‍ എന്നോടായി അദ്ദേഹം പറഞ്ഞു; നബി (സ്വ) യില്‍ നിന്നും എനിക്ക് ലഭിച്ച ഒരു ഹദ്‌യ (പാരിതോഷികം) ഞാന്‍ താങ്കള്‍ക്ക് സമ്മാനിക്കാം. തുടർന്ന് അദ്ദേഹം പറഞ്ഞു: എങ്ങിനെയാണ് താങ്കള്‍ക്കും കുടുംബത്തിനും സ്വലാത്ത് ചൊല്ലേണ്ടത് സലാം ചൊല്ലേണ്ടത് അല്ലാഹു ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അന്നേരം നബി (സ്വ) പറഞ്ഞു: നിങ്ങള്‍ ഇപ്രകാരം സ്വലാത്ത് ചൊല്ലുക:
اَللهُمَّ صَلِّ عَلَىَ مُحَمَدِ وَعَلىَ آلِ مُحَمَدِ كَمَا صَلَيْتَ عَلىَ إبراهيم وعلى آلِ إِبْرَاهِيم ْ إِنَّكَ حَمِيدُُ مَجِيِدُُ اللهم َبَارِكْ عَلَىَ مُحَمَدِ وَعَلىَ آلِ مُحَمَدِِ كَمَا بَارَكْتَ عَلىَ إِبْرَاهِيمَ وعلى آلِ إِبْرَاهِيمَ إِنَّكَ حَمِيدُُ مَجِيِدُُ
(അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാസ്വല്ലയ്ത അലാ ഇബ്‌റാഹീമ വഅലാ ആലി ഇബ്‌റാഹീമ ഇക ഹമീദുന്‍ മജീദ്, അല്ലാഹുമ്മ ബാരിക് അലാമുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാബാറക്ത അലാഇബ്‌റാഹീമ വഅലാ ആലി ഇബ്‌റാഹീമ ഇക ഹമീദുന്‍ മജീദ്)
”അല്ലാഹുവേ ഇബ്‌റാഹീം നബി (സ്വ) ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നീ ഗുണം നല്‍കിയ പോലെ മുഹമ്മദ് നബി(സ്വ)ക്കും കുടുംബത്തിനും നീ ഗുണം നല്‍കേണമേ. തീര്‍ച്ചയായും നീ ഏറ്റവും സ്തുത്യഹനും ശ്രേഷ്ഠവാനുമാകുു ന്നു, അല്ലാഹുവേ, ഇബ്‌റാഹീം നബി (സ്വ)ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നീ അനുഗ്രഹം നല്‍കിയ പോലെ മുഹമ്മദ് നബി(സ്വ)ക്കും കുടുംബത്തിനും നീ അനുഗ്രഹം നല്‍കേണമേ. തീര്‍ച്ചയായും നീ ഏറ്റവും സ്തുത്യര്‍ഹനും ശ്രേഷ്ഠവാനുമാകുുന്നു ”.
സൂറത്തുല്‍ അഹ്‌സാബിന്റെ വിവരണത്തിലും കഅ ബ്ബ്‌നുഉജ്‌റയില്‍ നിന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഹദീസ് ഉദ്ധരിക്കുുന്നുണ്ട്. അതിലെ പദങ്ങള്‍ താഴെ പറയുംവിധമാണ്: (നബിയേ, അങ്ങേക്ക് സലാം പറയേണ്ടത് എങ്ങിനെയാണെ് ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ ഞങ്ങള്‍ എങ്ങിനെയാണ് അങ്ങേക്ക് സ്വലാത്ത് ചൊല്ലേണ്ടത്? അന്നേരം അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ഇപ്രകാരം സ്വലാത്ത് ചൊല്ലുക:
اَللهُمَّ صَلِّ عَلَىَ مُحَمَدِ وَعَلىَ آلِ مُحَمَدِ كَمَا صَلَيْتَ إِنَّكَ حَمِيدُُ مَجِيِدُُ اللهم َبَارِكْ عَلَىَ مُحَمَدِ وَعَلىَ آلِ مُحَمَدِِ كَمَا بَارَكْتَ عَلىَ إِبْرَاهِيمَ إِنَّكَ حَمِيدُُ مَجِيِدُُ
‘അല്ലാഹുവേ നീ ഗുണം നല്‍കിയപോലെ മുഹമ്മദ് നബി (സ്വ)ക്കും കുടുംബത്തിനും നീ ഗുണംനല്‍കേണമേ, തീര്‍ച്ചയായും നീ ഏറ്റവും സ്തുത്യര്‍ഹനും ശ്രേഷ്ഠവാനുമാകുുന്നു, അല്ലാഹുവേ, ഇബ്‌റാഹീം നബി (സ്വ)ക്ക് നീ അനുഗ്രഹം നല്‍കിയപോലെ മുഹമ്മദ് നബി (സ്വ)ക്കും കുടുംബത്തിനും നീ അനുഗ്രഹം നല്‍കേണമേ, തീര്‍ച്ചയായും നീ ഏറ്റവും സ്തുത്യര്‍ഹനും ശ്രേഷ്ഠവാനുമാകുുന്നു ”.
ഇമാം ബുഖാരി (കിതാബുദ്ദഅവാത്)ലും മുസ്‌ലിം വിവിധ പരമ്പരയിലും കഅബ് ബ്‌നുഉജ്‌റയില്‍ നിന്ന് വേറെയും ഹദീസുകള്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇമാം ബുഖാരി തൻറെ (കിതാബുദ്ദഅവാത്)ല്‍ അബൂസഈദില്‍ ഖുദ്‌രിയ്യ് (സ്വ) വില്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നുണ്ട്:
ഞങ്ങള്‍ ചോദിച്ചു: സലാം ഞങ്ങള്‍ക്ക് അറിയാം എന്നാൽ എങ്ങിനെയാണ് ഞങ്ങള്‍ താങ്കള്‍ക്ക് സ്വലാത്ത് ചൊല്ലേണ്ടത്? നബി (സ്വ) പറഞ്ഞു: നിങ്ങള്‍ ഇപ്രകാരം സ്വലാത്ത് ചൊല്ലുക:
اَللهُمَّ صَلِّ عَلَىَ مُحَمَدِ عبدك ورسولك كَمَا صَلَيْتَ عَلىَ إبراهيم وعلى آلِ إِبْرَاهِيم و َبَارِكْ عَلَىَ مُحَمَدِ وَعَلىَ آلِ مُحَمَدِِ كَمَا بَارَكْتَ عَلىَ إِبْرَاهِيمَ وعلى آلِ إِبْرَاهِيمَ
ഇമാം ബുഖാരി (സ്വ) അബൂസഈദില്‍ ഖുദ്‌രിയ്യ് (റ) വില്‍ നിന്ന് സൂറത്ത് അഹ്‌സാബിന്റെ വിവരണത്തിലും മേല്‍പറയപ്പെട്ട പ്രകാരം ഉദ്ധരിക്കുന്നുണ്ട്.
ഇമാം ബുഖാരി (റ) അബൂഹുമൈദി (റ) വില്‍ നിന്ന് താഴെ പറയും പ്രകാരം മറ്റൊരു രൂപവും ഉദ്ധരിക്കുന്നുണ്ട്:
നബി (സ്വ) പറഞ്ഞു: നിങ്ങള്‍ ഇപ്രകാരം സ്വലാത്ത് ചൊല്ലുക:
اَللهُمَّ صَلِّ عَلَىَ مُحَمَدِ َوأزواجه وذرّيته كَمَــــــــا صَلَيْتَ عَلىَ إبراهيم وَبَارِكْ عَلَىَ مُحَمَدِ وَ َوأزواجه وذرّيته كَمَا بَارَكْتَ عَلىَ إِبْرَاهِيمَ إِنَّكَ حَمِيدُُ مَجِيِدُُ
ഇമാം ബുഖാരി (റ) കിതാബുദ്ദഅവാതിലും ഇതേ പദങ്ങളോടെ അബൂഹുമൈദില്‍ നിന്ന് തന്നെവേറെയും ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപ്രകാരം സ്വഹീഹ് മുസ്‌ലിമിലും കാണാവുതാണ്.
ഇമാം മുസ്‌ലിം അബൂമസ്ഊദ് (റ) വില്‍ നിന്ന് ഇങ്ങിനെയും റിപ്പോര്‍ട്ട് ചെയ്യുുന്നുണ്ട്: ((നബി (സ്വ) ഞങ്ങളിലേക്ക് വന്നപ്പോള്‍ ഞങ്ങള്‍ അന്നരേം സഅദ്ബ്‌നുഉബാദയുടെ സദസ്സിലായിരുുന്നു ബഷീറുബ്‌നു സഅദ് (റ) നബിയോട് ചോദിച്ചു: നബിയേ, അല്ലാഹു അങ്ങേക്ക് സ്വലാത്തും സലാമും ചൊല്ലുവാന്‍ കല്‍പ്പിച്ചിരിക്കുുവല്ലൊ, എങ്ങിനെയാണ് സലാം പറയേണ്ടതെ് ഞങ്ങള്‍ക്ക് അറിയാം. എാല്‍ എങ്ങിനെയാണ് ഞങ്ങള്‍ സ്വലാത്ത് ചൊല്ലേണ്ടത്? അരേം നബി (സ്വ) മൗനമായി ഇരുുന്നു. ഞങ്ങള്‍ക്ക് അദ്ദേഹത്തോട് ചോദിക്കേണ്ടതില്ലായിരുുന്നു എന്ന് തോിപ്പോയി. പിന്നീട് അവിടു്ന്ന് പറഞ്ഞു: നിങ്ങള്‍ ഇപ്രകാരം സ്വലാത്ത് ചൊല്ലുക, സലാം നിങ്ങള്‍ മനസ്സിലാക്കിയ പോലെയും:
اَللهُمَّ صَلِّ عَلَىَ مُحَمَدِ وَعَلىَ آلِ مُحَمَدِ كَمَا صَلَيْتَ عَلىَ إبراهيم وَبَارِكْ عَلَىَ مُحَمَدِ وَعَلىَ آلِ مُحَمَدِِ كَمَا بَارَكْتَ عَلىَ آل إِبْرَاهِيمَ في العالمين إِنَّكَ حَمِيدُُ مَجِيِدُُ والسلام كما علمتم
മേല്‍ പറയപ്പെട്ട രൂപത്തിലാണ് സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും സ്വലാതിന്റെ രൂപങ്ങള്‍ വന്നിട്ടുള്ളത്. കഅബ് ബ്‌നുഉജ്‌റ, അബൂസഈദില്‍ഖുദ്‌രിയ്യ്, അബൂഹുമൈദു സ്സാഇദിയ്യ്, അബൂമസ്ഊദ് (റ) എന്നീ നാലു സ്വഹാബികളില്‍ നിന്നാണ് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഅബ്, അബൂഹുമൈദ് എിവരില്‍ നിന്ന് ബുഖാരിയും മുസ്‌ലിമും ഒരു പോലെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ അബൂസഈദില്‍ നിന്ന് ബുഖാരി മാത്രവും അബൂമസ്ഊദില്‍ (റ) നിന്ന് മുസ്‌ലിം (റ) മാത്രവും റിപ്പോര്‍ട്ട് ചെയ്തു.
മേല്‍പറയപ്പെട്ട നാല് സ്വഹാബികളില്‍ നിന്ന് ബുഖാരിക്കും മുസലിമിനും പുറമെ വേറെയും മുഹദ്ദിസുകള്‍ (ഹദീസ് പഢിതന്മാര്‍) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഅബബ്‌നുഉജ്‌റയില്‍ നിന്ന്, അബൂദാവൂദ്, തിര്‍മിദി. നസാഇ, ഇബ്‌നുമാജ, അഹ്മദ്, ദാരിമി എന്നിവരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അബൂസഈദില്‍ ഖുദ്‌രിയ്യ് (റ) വില്‍ നിന്ന്, നസാഇയും, ഇബ്‌നുമാജയും അബൂഹുമൈദ് (റ) വില്‍നി്, അബൂദാവൂദ്, ഇബ്‌നുമാജ എന്നിവരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അപ്രകാരം തന്നെ അബൂമസ്ഊദുല്‍ അന്‍സാരി (റ) വില്‍ നിന്ന് അബൂദാവൂദ്, നസാഇ, ദാരിമി എിവരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മേല്‍പറയപ്പെട്ട നാലു സ്വഹാബികള്‍ക്ക് പുറമെ ത്വല്‍ഹതുബ്‌നുഅബ്ദില്ല, അബൂഹുറൈറ, ബുറൈദതുബ്‌നുഹസ്വീബ്, ഇബ്‌നുമസ്ഊദ് (റ) എന്നീ സ്വഹാബികളില്‍ നിന്നും ഒരു സംഘം മുഹദ്ദിസുകള്‍ വേറെയും വിവിധ ഹദീസുകളിലൂടെ സ്വലാതിന്റെ രൂപം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
**************
സ്വലാത്തിന്റെ ശ്രേഷ്ഠവും പൂര്‍ണ്ണവുമായ രൂപം
മേല്‍പറയപ്പെട്ട രൂപങ്ങള്‍ നബി(സ്വ)യോട് സ്വഹാബികള്‍ സ്വലാതിനെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞു കൊടുത്ത രീതികളാണ്. അവയെല്ലാം തന്നെ ശ്രേഷ്ഠമായ രീതികള്‍ തന്നെയാണ്. എന്നാൽ അവയില്‍ ഏറ്റവും പൂര്‍ണ്ണമായ രൂപം നബി(സ്വ)യുടേയും കുടുംബത്തിന്റേയും പേരില്‍ ഇബ്‌റാഹീം നബി (അ)യേയും ഉള്‍പ്പെടുത്തി ചൊല്ലു ന്ന രീതിയാണ്. എന്നാൽ നബി (സ്വ) സ്വഹാബികളെ പഠിപ്പിച്ച രൂപങ്ങളില്‍ നിന്നും പ്രത്യേകം ശ്രേഷ്ഠമായതിനെ വേര്‍തിരിച്ച പഢിതരില്‍ പെട്ട വ്യക്തിയാണ് ഇബ്‌നുഹജറുല്‍ അസ്ഖലാനി (റ) അദ്ദേഹത്തിന്റെ ഫത്ഹുല്‍ബാരി എന്ന ഗ്രന്ഥത്തില്‍ 11/166ല്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ എനിക്ക് ഈ വിഷയത്തില്‍ പറയാനുള്ളത് നബി (സ്വ)തന്റെ അനുചരന്മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു കൊടുത്ത രൂപങ്ങളെല്ലാം ഏറ്റവും ശ്രേഷ്ഠമായ രീതികള്‍ തന്നെയാണ്. കാരണം അദ്ദേഹം ഏറ്റവും ശ്രേഷ്ഠമായതും ഉതമായതുമല്ലാതെ തനിക്കുവേണ്ടി തിരഞ്ഞെടുക്കുകയില്ല. അതായിരിക്കും അവിടുന്ന് ചിട്ടപ്പെടുത്തുകയും ചെയ്യുക. ഒരാള്‍ ഏറ്റവും ശ്രേഷ്ഠമായ രൂപത്തില്‍ സ്വലാത്ത് ചൊല്ലുമെ്ന്ന് തീരുമാനമെടുത്താല്‍ അതിനായുള്ള പുണ്യകരമായ രൂപം അവന് ലഭിക്കുക തന്നെ ചെയ്യും. എന്നാൽ ഇക്കാര്യം ഇമാംനവവി (റ) ശരി വെക്കുകയും സ്വലാത്തിന്റെ മേല്‍പറഞ്ഞതല്ലാതെ വേറെയും രൂപങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിന് തെളിവായി താഴെ പറയുന്ന ഹദീസ് അദ്ദേഹം എടുത്ത് ഉദ്ധരിക്കുകയും ചെയ്യുുണ്ട്:
((من سره أن يكتال بالمكيال الأوفى إذا صلى علينا أهل البيت فليقل )) (الحديث )
”ആരെങ്കിലും ഞങ്ങളുടെ നബികുടുംബത്തിന്റെ മേല്‍ സലാത്ത് ചൊല്ലി പൂര്‍ണ്ണമായ അളവില്‍ തങ്ങള്‍ക്ക് പ്രതിഫലം ലഭിച്ച് സന്തോഷിക്കണമൊഗ്രഹിക്കുുവെങ്കില്‍ അവന്‍ താഴെ പറയുംവിധം സ്വലാത്ത് ചൊല്ലട്ടെ.
اللهم صل على محمد النبي وأزواجه أمهات المؤمنين وذريته وأهل بيته كما صليت على آل إبراهيم إنك حميد مجيد
‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിബിയ്യി വ അസ് വാജിഹി ഉമ്മഹാതില്‍ മുഅ്മിനീന വ ദുര്‍രിയ്യത്തിഹി വ അഹ്‌ലി ബയ്തിഹി കമാ സ്വല്ലയ്ത അലാ ആലി ഇബ്‌റാഹീമ ഇക്ക ഹമീദുന്‍ മജീദ് ”
**************
സ്വലാത്തിന്റെ ഹ്രസ്വരൂപങ്ങള്‍
മുഹദ്ദിസുകള്‍ (ഹദീസ് പഢിതന്മാര്‍) അടക്കമുള്ള മുന്‍കാല മഹത്തുക്കളെല്ലാം അംഗീകരിക്കുകയും അവരുടെ ഗ്രന്ഥങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തിട്ടുള്ളതായ സ്വലാത്തിന്റെ ഹ്രസ്വരൂപങ്ങളാണ്
((صلى الله عليه وسلّم )) ((عليه الصلاة والسلام )) രണ്ടു രൂപങ്ങള്‍. ഈ രണ്ടു രൂപങ്ങള്‍ നമുക്ക് ഹദീസ് ഗ്രന്ഥങ്ങളില്‍ നിറയെ കാണാമെങ്കിലും പണ്ഢിതന്മാരെല്ലാം അവരുടെ രചനകളില്‍ പ്രസ്തുത പ്രയോഗങ്ങള്‍ ഉപയോഗിക്കുതോടൊപ്പം സ്വലാത്തിന്റെ പൂര്‍ണ്ണമായ രൂപം തന്നെ ഉപയോഗിക്കലാണ് ഏറ്റവും ഉചിതമായെതെ് വസിയ്യത്ത് ചെയ്തിട്ടുണ്ട്.
ഇബ്‌നു സലാഹ് തന്റെ ഹദീസ് ഗ്രന്ഥമായ ((ഉലൂമുല്‍ ഹദീസില്‍)) ഇപ്രകാരം രേഖപ്പെടുത്തുു: ഹദീസ് എഴുതുവര്‍ നബി (സ്വ)യുടെ പേര് രേഖപ്പെടുത്തുമ്പോള്‍ സ്വലാത്തും സലാമും രേഖപ്പെടുത്തേണ്ടതാണ്. എന്നാൽ അത് ആവര്‍ത്തിച്ചു വരുമ്പോള്‍ സ്വലാത്തിന്റെ രൂപം എഴുതാന്‍ ആവര്‍ത്തന വിരസത തോന്നി എഴുതാന്‍ വൈമനസ്യം കാണിക്കരുതെ് പ്രത്യേകം ഓര്‍മ്മപ്പെടുത്തുു. ഹദീസ് വിജ്ഞാന ദാഹികള്‍ക്കും പ്രസ്തുത വിഷയത്തില്‍ രചന നടത്തുവര്‍ക്കും അതിലൂടെ കണക്കറ്റ നേട്ടമാണ് കൈവരാനിരിക്കുത്. വല്ലവനും അതില്‍ അശ്രദ്ധ കാണിച്ചാള്‍ വലിയനന്മയാണ് അതിലൂടെ അവന് നഷ്ടപ്പെടുന്നത്. അദ്ദേഹം തന്റെ ഉപദേശം അവസാനിപ്പിക്കുത് ഇപ്രകാരമാണ്. അതിനാല്‍ സ്വലാത്ത് രേഖപ്പെടുത്തുമ്പോള്‍ താഴെ പറയുന്ന രണ്ട് ന്യൂനത കടുവരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ഒന്ന്: ഏതെങ്കിലും ഒന്നോ രണ്ടോ അക്ഷരം കൊണ്ട് മതിയാക്കാതിരിക്കുക. ഉദാഹരണം: (സ) എന്ന് എഴുതുന്നത് ഉപേക്ഷിക്കുക.
രണ്ട്: അര്‍ത്ഥം പൂര്‍ണ്ണമാകാത്ത വിധം ചുരുക്കി എഴു താതിരിക്കുക. ഉദാ: (സ്വല്ലല്ലാഹു അലൈഹി) എന്ന് മാത്രം എഴുതി വസല്ലം എന്നത് ഒഴിവാക്കി എഴുതാതിരിക്കുക.
ഇമാം നവവി (റ) തന്റെ ((അല്‍ അദ്കാര്‍)) എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതുന്നു: ആരെങ്കിലും നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പേരില്‍ സ്വലാത്ത് ചൊല്ലുുവെങ്കില്‍ അവന്‍ സ്വലാത്തും സലാമും ഉള്‍പ്പടെയാണ് ചൊല്ലേണ്ടത്. അല്ലാതെ ((صلّى الله عليه )) എന്നോ ((عليه السلام)) എന്നോ മാത്രം ചൊല്ലി ചുരുക്കാതിരിക്കേണ്ടതാണ്.
ഇക്കാര്യം ഇമാം ഇബ്‌നുകസീര്‍ (റ) തന്റെ തഫ്‌സീറില്‍ സൂറത്ത് അഹ്‌സാബിലെ (يا أيها الذين آمنوا صلواعليه وسلموا تسليما) എന്ന ആയത്തിന്റെ വിവരണം അവസാനിപ്പിക്കുതിന്റെ മുമ്പായി രേഖപ്പെടുത്തിയിട്ടുണ്ട്.
**************
സ്വലാത്തിന്റെ ശ്രേഷ്ഠത
നബി (സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുതിന്റെ ശ്രേഷ്ഠത വിവരിച്ചു കൊണ്ട് അനേകം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹാഫിള് ഇസ്മാഈലു ബ്‌നു ഇസ്ഹാഖു ഈ വിഷയം മാത്രം ചര്‍ച്ച ചെയ്യു ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. ഇമാം ബുഖാരി തന്റെ ഗ്രന്ഥത്തിലെ ((കിതാബുദ്ദഅ്‌വാതില്‍)) ഈ വിഷയത്തില്‍ കൊടുത്ത ഹദീസുകള്‍ക്ക് വിവരണം നല്‍കി ഇബ്‌നു ഹജറുല്‍ അസ്ഖലാനി സ്വലാതിന്റെ ശ്രേഷ്ഠത സവിസ്തരം വിവരിക്കുുണ്ട്. നബിചര്യ കൃത്യമായി രേഖപ്പെടുത്തുന്ന ഇബ്‌നുഹജര്‍ തന്റെ ഗ്രന്ഥത്തില്‍ (11/167ല്‍) സ്ഥിരീകരിച്ചും വിവരിച്ചും പറഞ്ഞതിനെയാണ് ഞാന്‍ ഈ കൃതിയില്‍ അവലംബമാക്കിയിട്ടുള്ളത്. അല്ലാഹു കല്‍പ്പനാ രൂപത്തില്‍ പറയുകയും സ്വഹാബികള്‍ അതിന്റെ രൂപം നബി (സ്വ)യോട് ചോദിച്ചു മനസ്സിലാക്കുകയും ചെയ്‌തതിനെ അതിന്റെ ശ്രേഷ്ഠതയാണ് വ്യക്തമാക്കുത്. അങ്ങിനെ വ്യക്തമാക്കുന്ന അനേകം ഹദീസുകള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്. ഹദീസു ഗ്രന്ഥങ്ങളില്‍ വന്ന ഹദീസുകള്‍ താഴെ ചേര്‍ക്കുുന്നു. അബൂഹുറൈറ (റ) വില്‍ നിന്ന് ഇമാംമുസ്‌ലിം ഉദ്ധരിക്കുുന്നു:
”അബൂ ഹുറൈറ (റ) വില്‍ നിന്ന്: നബി സ്വല്ലല്ലാഹു അലൈഹി വസല്ലമം പറഞ്ഞു: വല്ലവനും എന്റെ പേരില്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവനുവേണ്ടി പത്ത് സ്വലാത്ത് ചൊല്ലുതാണ്.” (സ്വഹീഹ് മുസ്‌ലിം 1/306 നമ്പര്‍: 408)
ഇതേ അര്‍ത്ഥത്തില്‍ അനസ് (റ) വില്‍ നിന്ന് അഹ്മദ്, നസാഇയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇബ്‌നുഹിബ്ബാന്‍ അതിനെ ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ അബൂ ബര്‍ദതുബ്‌നു നയ്യാറില്‍ നിന്നും അബൂത്വല്‍ഹയില്‍ നിന്നും നസാഇയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റൊരു ഹദീസിന്റെ പദങ്ങള്‍ നമുക്ക് ഇപ്രകാരം കണ്ടെത്താം:
”അബൂബര്‍ദതു ബ്‌നുനയ്യാര്‍ (റ) വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: എന്റെ ഉമ്മത്തില്‍ നിന്നും വല്ലവനും നിഷ്‌കളങ്ക ഹൃദയത്തോടെ എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന് പത്ത് സ്വലാത്ത് ചൊല്ലുകയും അവന് അതു മുഖേന പത്ത് പദവികള്‍ ഉയര്‍ത്തുകയും അതുമൂലം പത്ത് നന്മകള്‍ രേഖപ്പെടുത്തുകയും പത്ത് പാപങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യുന്നതാണ്.” (നസാഇ, ത്വബ്‌റാനി, അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് 2/ ഹദീസ് നമ്പര്‍: 1659)
അബൂത്വല്‍ഹ (റ) വില്‍ നിന്നും ഇതേ അര്‍ത്ഥത്തിലുള്ള ഹദീസ് നസാഇ ഉദ്ധരിക്കുകയും ഇബ്‌നുഹിബ്ബാന്‍ അതിനെ ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇബ്‌നുഹിബ്ബാനും തിര്‍മിദിയും ഇബ്‌നു മസ്ഊദ് (റ) വില്‍ നിന്ന് ഉദ്ധരിക്കുകയും ഇബ്‌നുഹിബ്ബാന്‍ ബലപ്പെടുത്തുകയും ചെയ്ത മറ്റൊരു ഹദീസ് കാണുക:
‘‘ഇബ്‌നുമസ്ഊദ് (റ) വില്‍ നിന്ന്; നബി (സ്വ) പറഞ്ഞു: അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തവര്‍ എന്റെമേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലിയവരായിരിക്കും.” (തിര്‍മിദി. ഇബ്‌നുഹിബ്ബാന്‍, സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് 2/ഹദീസ് നമ്പര്‍: 1668)
ഇതിനെ ബലപ്പെടുത്തിക്കൊണ്ട് അബൂഉമാമ (റ) വില്‍ നിന്ന് ബൈഹഖി ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുുണ്ട്:
”(അബൂഉമാമ (റ) വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: നിങ്ങള്‍ വെള്ളിയാഴ്ചകളില്‍ എനിക്കുവേണ്ടി സ്വലാത്തുകള്‍ അധികരിപ്പിക്കുക. വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ ചൊല്ലു സ്വലാത്തുകള്‍ എനിക്ക് കാണിക്കപ്പെടുതാണ്. ആരാണോ എനിക്കായിസ്വലാത്തുകള്‍ അധികം ചൊല്ലുന്നത് അവരായിരിക്കും എന്നോട് ഏറ്റവും അടുത്തവര്‍.” (ബൈഹഖി, അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബു വത്തര്‍ഹീബ്. ഹദീസ് നമ്പര്‍: 1673)
ഇബ്‌നുഹിബ്ബാനും ഹാകിമും ശരിപ്പെടുത്തിയതും അഹ്മദും അബൂദാവൂദും ഔസുബ്‌നു ഔസ് (റ) വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുതുമായ ഹദീസിലും വെള്ളിയാഴ്ചകളില്‍ സ്വലാത്തുകള്‍ അധികരിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്. അലി (റ) വില്‍ നിന്നും അദ്ദേഹത്തിന്റെ മകന്‍ ഹുസൈന്‍ (റ) വില്‍ നിന്നും ഉദ്ധരിക്കു മറ്റൊരു ഹദീസ് ശ്രദ്ധിക്കുക:
”ഹുസൈന്‍ (റ) വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: എന്റെ പേര് ഒരാളുടെ അടുക്കല്‍ പറയപെട്ടിട്ട്, എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാത്തവനാണ് പിശുക്കന്‍.” (നസാഇ, ഇബ്‌നുഹിബ്ബാന്‍, ഹാകിം, തിര്‍മിദി. അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ്: വാള്യം 2, ഹദീസ് നമ്പര്‍: 1683)
ഇബ്‌നുഅബ്ബാസ് (റ) വില്‍ നിന്ന് വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍ വ മറ്റൊരു റിപ്പോര്‍ട്ട്:
”ഇബ്‌നുഅബ്ബാസ് (റ) വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: എന്റെ മേല്‍ സ്വലാത്ത് മറന്ന് പോകുന്നവൻ സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍ പിഴവ് സംഭവിച്ചവനാണ്.” (ഇബ്‌നുമാജ, ത്വബ്‌റാനി, അല്‍ബാനിയുടെ സ്വഹീഹു ത്തര്‍ഗീബ് വത്തര്‍ഹീബ്:2/ ഹദീസ് നമ്പര്‍: 1682)
ഇതേ ആശയത്തെ ബലപ്പെടുത്തും വിധം തിര്‍മിദിയില്‍ ഇപ്രകാരവും നമുക്ക് കാണാം:
”അബൂഹുറൈറ (റ) വില്‍ നിന്ന്: നബി (സ്വ) പറഞ്ഞു: ഏതൊരാളുടെ അടുക്കല്‍, എന്നെക്കുറിച്ചു പറയപ്പെടുകയും എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താല്‍ അവന്‍ നശിക്കട്ടെ ‘ (അല്‍ബാനിയുടെ സ്വഹീഹുത്തിര്‍മിദി 5/550 നമ്പ ര്‍: 3545)
അബൂഹുറൈറ (റ) വില്‍ നിന്ന് ഹാകിമും അബൂദര്‍റ് (റ) വില്‍ നിന്ന് ത്വബ്‌റാനിയും റിപ്പോര്‍ട്ട് ചെയ്ത താഴെ പറയുന്ന ഹദീസും ഇക്കാര്യം വ്യക്തമാക്കുുണ്ട്.:
”അബൂ ഹുറൈറ (റ) വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: ഏതൊരാളുടെ അടുക്കല്‍, എക്കെുറിച്ചു പറയപ്പെടുകയും എന്നിട്ട് അവന്‍ എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്താല്‍, അവന്‍ മരണപ്പെട്ടാല്‍ നരകത്തില്‍ പ്രവേശിക്കുതാണ്. അല്ലാഹു അതിനെ (നമ്മില്‍ നിന്ന്) അകറ്റുമാറാകട്ടെ.” (സ്വഹീഹുത്തര്‍ ഗീബ് വത്തര്‍ഹീബ് 2/ ഹദീസ് നമ്പര്‍: 2491)
കഅബ് ബ്‌നുഉജ്‌റ (റ) വില്‍ നിന്ന് ഹാകിം ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുുന്നു:
”കഅബു ബ്‌നുഉജ്‌റ (റ) വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: ഏതൊരാളുടെഅടുക്കല്‍, എക്കെുറിച്ചു പറയപ്പെടുകയും, എന്നിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്യുുവോ അവന്‍ എന്നിൽ നിന്നും അകന്ന് പോകട്ടെ.” (സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ് 2/ ഹദീസ് നമ്പര്‍: 1677)
ജാബിര്‍ (റ) വില്‍ നിന്ന് ത്വബ്‌റാനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഇപ്രകാരമാണ്:
”ജാബിര്‍ (റ) വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: ഏതൊരാളുടെ അടുക്കല്‍ എക്കെുറിച്ച് പറയുകയും ശേഷം അവന്‍ എന്‍െമേല്‍ സ്വലാത്ത് ചൊല്ലാതിരിക്കുകയും ചെയ്തുവോ അവന്‍ ക്ലേശത്തിലായിക്കഴിഞ്ഞു,” (സ്വഹീഹു അദബുല്‍ മുഫ്‌റദ് 1/224 ഹദീസ് നമ്പര്‍: 644)
”ഖതാദ (റ) വില്‍ നിന്ന് നബി (സ്വ) പറഞ്ഞു: ഒരാളുടെ അരികില്‍ എന്നെ സംബന്ധിച് പറയപ്പെടുകയും എന്നിട്ട് അവന്‍ എനിക്കായി സ്വലാത്ത് ചൊല്ലിയിട്ടില്ലെങ്കിൽ അവനുപിണക്കത്തിലായിക്കഴിഞ്ഞു.” (അബ് ദുര്‍ റസാഖ്)
ഉബയ്യുബ്‌നു കഅബ് (റ) വില്‍ നിന്ന് ഒരു ഹദീസ് ഇപ്രകാരവും നമുക്ക് കാണാം:
”ഒരാള്‍ നബി (സ്വ) യോട് ചോദിച്ചു: ഞാന്‍ താങ്കളുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കാന്‍ ഉദ്ദേശിക്കുുന്നു; എത്രയാണ് ഞാന്‍ സ്വലാത്ത് ചൊല്ലേണ്ടത്? അദ്ദേഹം പറഞ്ഞു: നീ ഉദ്ദേശിക്കുത്ര ചൊല്ലുക. എങ്കില്‍ (രാത്രിയുടെ) മൂന്നിലൊന്ന്? അദ്ദേഹം പറഞ്ഞു: നീ ഉദ്ദേശിക്കുത്ര ചൊല്ലുക. നീ അതിനേക്കാള്‍ വര്‍ദ്ധിപ്പിച്ചാല്‍ അത് ഗുണം തന്നെയാണ്. അങ്ങിനെ അദ്ദേഹം, എങ്കില്‍ ഞാന്‍ (രാത്രി മുഴുവനായും) സ്വലാത്ത് ചൊല്ലുമെ്ന്ന് അദ്ദേഹം പറയും വരെ (സംസാരം നീണ്ടുപോയി) എങ്കില്‍ നിന്റെ മന:ക്ലേശങ്ങള്‍ (നീങ്ങാന്‍) അത് മതിയാകുതാണ്.” (അഹ്മദ്, സ്വഹീഹുജാമിഅു തിര്‍മിദി 4/636 ഹദീസ്: 2457)
കുറ്റമറ്റ ഹദീസുകളാണ് ഇവിടെ ഉദ്ധരിക്കപ്പെട്ടവയെല്ലാം എാല്‍ ദുര്‍ബലമായതും ബലഹീനതക ളുള്ളതുമായ ഹദീസുകള്‍ നിരവധിയാണ് ഈ വിഷയത്തില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. ഇവിടെ ഉദ്ധരിച്ച ബലപ്പെട്ട ഹദീസുകള്‍ തന്നെ മതിയായതാണ്. മേല്‍ പറയപ്പെട്ടവയല്ലാം ഇബ്‌നുഹജറുല്‍ (റ) രേഖപ്പെടുത്തിയതാണ്. ഉബയ്യുബ്‌നു കഅബ് (റ) ന്റെ ഹദീസില്‍ പറയപ്പെ’ (സ്വലാത്ത് അധികരിപ്പിക്കുക) എതിന്റെ വിവക്ഷ (പ്രാര്‍ത്ഥനയാണ്).
**************
രചന:
ശൈഖ് അബ്ദുൽ മുഹ്‌സിൻ
അബ്ബാദ് അൽ ഹമദ്
വിവർത്തനം :
അബ്ദുൽല്ലത്തീഫ് സുല്ലമി മാറഞ്ചേരി
Masha അള്ളാഹ്
Jazakumullah khair…🤗🤗🤗🤝🤝🤝
جزاك الله خيرا كثيرا…🥰