പ്രാർഥനയും സഹായതേട്ടവും

പ്രാർഥനയും സഹായതേട്ടവും

പാർഥന അഥവാ ആരാധന അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അത് അവന് മാത്രമെ നൽകാവൂ എന്നതാണ് ഇസ്ലാമിന്റെ പാഠം. അല്ലാഹു പറയുന്നു: “നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർഥിക്കൂ. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്; തീർച്ച” (കുർആൻ 40:60).

നബി പറഞ്ഞു: “പ്രാർഥന, അത് ഇബാദത്തു തന്നെയാണ്” (തിർമിദി 2969). പ്രാർഥനയും സഹായതേട്ടവും വെവ്വേറെയാണെന്നും അല്ലാഹുവിന് പുറമെ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹുകൾ എന്നിവരോട് അഭൗതിക മാർഗത്തിലൂടെയുള്ള അർഥനയും തേട്ടവും അനുവദനീയമാണന്നും അതിനെ ശിർക്കായി ഗണിക്കൽ പുത്തനാശയമാണെന്നും പഠിപ്പിക്കലാണ് ശിയായിസം തലക്കു പിടിച്ച സമസ്തക്കാരുടെ തുടക്കം മുതലേയുള്ള കാര്യമായ പണി! “പ്രാർഥനയും സഹായാർഥനയും’ എന്ന പേരിൽ ഡിസംബർ ലക്കം “സുന്നത്ത്’ മാസികയിൽ വന്ന ഒരു ലേഖനവും ഇപ്പണിയാണ് ചെയ്യുന്നത്. ആരാധനയിൽ ഉറച്ച സമീപനം സ്വീകരിക്കുന്നവരെ കുത്തിനോവിക്കുക, കൊടിയ ശിർക്ക് വ്യാപിപ്പിക്കുക ഇതുമാത്രമാണ് ലേഖകന്റെ വരികളിൽ കാണാവുന്നത്. തന്നിഷ്ട പ്രകാരം എഴുതിവിട്ട വികല ആശയങ്ങളെ ഓരോന്നായി വിലയിരുത്താം: “എന്നാൽ ആരാധനക്ക് അർഹനാണെന്ന വിശ്വാസമില്ലാതെ ഒരു സൃഷ്ടിയോട് ആരെങ്കിലും തേടുന്നതും ചോദിക്കുന്നതും പ്രാർഥനയാവുകയില്ല. അതുകൊണ്ട് തന്നെ അത് ശിർക്കുമല്ല” (സുന്നത്ത് പേജ് 22). ഇതൊരുതരം കുത്രന്തമാണ്. സാധാരണക്കാരെ ശിർക്കിന്റെ വഴികളിൽ തളച്ചിടാനുള്ള ഒടുവിലത്തെ സൂത്രം! പ്രാർഥനയുടെ യഥാർഥ പൊരുൾ എന്താണെന്ന് പഠിപ്പിക്കുന്നേടത്ത് ഇങ്ങനെ ഒരുനയം ഇസ്ലാമിനില്ല. കാരണം പ്രാർഥനയുടെ സ്വഭാവം ഒന്നാണ്, അത് അല്ലാഹുവിനോട് മാത്രം ചെയ്യേണ്ടതാണ്. അല്ലാഹു പറയുന്നു:

“(നബിയേ,) പറയുക: ഞാൻ എന്റെ രക്ഷിതാവിനെ മാത്രമെ വിളിച്ചു പ്രാർഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാൻ പങ്കുചേർക്കുകയില്ല. പറയുക: നിങ്ങൾക്ക് ഉപ്രദവം ചെയ്യുക എന്നതോ (നിങ്ങളെ) നേർവഴിയിലാക്കുക എന്നതോ എന്റെ അധീനതയിലല്ല” (കുർആൻ 72:20,21). കാര്യകാരണ ബന്ധങ്ങൾക്കതീതമായി ലഭിക്കേണ്ട കാര്യങ്ങളിൽ അല്ലാഹുവല്ലാത്തവരെ ഒട്ടും പ്തീക്ഷിക്കാൻ പാടില്ല. കാര്യകാരണ ബന്ധങ്ങൾക്കധീനമായ സഹായ സഹകരണങ്ങൾ പോലും പരസ്പരം നിറവേറ്റാൻ കഴിയുക അല്ലാഹുവിന്റെ

നിശ്ചയത്താലാണ്. ഒരു സൃഷ്ടിയോട് ആരാധനക്കർഹനാണെന്ന് വിശ്വസിച്ച് തേടിയാലും അല്ലാതെ ചോദിച്ചാലും അത് അല്ലാഹുവിൽ പങ്കുചേർക്കൽ തന്നെയാണ്.

അല്ലാഹു പറയുന്നു: “വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാർഥിക്കുന്ന പക്ഷം അതിന് അവന്റെ പക്കൽ യാതൊരു പ്രമാണവും ഇല്ല തന്നെ. അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കൽ വെച്ചുതന്നെ യായിരിക്കും. സത്യനിഷേധികൾ വിജയം പ്രാപിക്കുകയില്ല; തീർച്ച” (കുർആൻ 23:117).

“ഏതു സഹായം ആരിൽ നിന്നു ലഭിച്ചാലും അതിന്റെ സാതസ്സ് അല്ലാഹുവാണ് എന്നായിരിക്കണം ഒരു മുസ്ലിമിന്റെ വിശ്വാസം. എന്നാൽ അല്ലാഹു നേരിട്ട് ആരെയും സഹായിക്കുന്ന രീതി ഭൂമിലോകത്ത് നാം കാണുന്നില്ല. എല്ലാം കാര്യകാരണ ബന്ധങ്ങൾക്ക് അധീനമാണ്. ചില കാരണങ്ങൾ ഭൗതികമായിരിക്കാം, മറ്റു ചില കാരണങ്ങൾ ആത്മീയമായിരിക്കാം എന്ന വ്യത്യാസമേയുള്ളൂ. ഭൗതിക സഹായങ്ങൾ സൃഷ്ടികളുടെ കഴിവിൽ പെട്ടതാണെന്നും അഭൗതികമായത് അല്ലാഹുവിൽ നിന്നാണെന്നുമുള്ള വിഭജനം അപകടകരമാണ്” (സുന്നത്ത് പേജ്: 23).

ഇസ്തിഗാസ രണ്ടുവിധത്തിലാണ്

ഒന്ന്, ആരാധനയാകുന്ന സഹായതേട്ടം അഥവാ അഭൗതികമാർഗത്തിലൂടെയുള്ളത്. രണ്ട്, സൃഷ്ടികളുടെ കഴിവിൽപെട്ടത് ചോദിക്കൽ അഥവാ ഭൗതികമാർഗത്തിലൂടെയുള്ളത്. ഈ വേർതിരിവ് വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്. “അബ്ദുല്ലാ

ഹ്ബ്നു അബ്ബാസ് ട്വിൽ നിന്ന്. നബി പറഞ്ഞു: “നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണങ്കിൽ അല്ലാഹുവിനോട് തേടുക” (തിർമിദി 6516).

ഈ ഹദീഥിനെ വിശദീകരിക്കുന്നേടത്ത് ഇമാം നവവി(റഹ്) രണ്ട് സഹായതേട്ടത്തെയും ലളിതമായി വിശദീകരിക്കുന്നത് കാണുക: “നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക എന്ന നബി വചനം സൂചിപ്പിക്കുന്നത് ഒരു അടിമയ്ക്കും തന്റെ മനസ്സിനെ അല്ലാഹു അല്ലാത്തവരോട് ബന്ധിപ്പിച്ചുകൂടാ എന്നതാണ്. മാത്രമല്ല തന്റെ എല്ലാ കാര്യത്തിലും അവൻ അല്ലാഹുവിനെ അവലംബിക്കണമെന്നതുമാണ്. (പിന്നീട്) അവൻ

ചോദിക്കുന്ന ആവശ്യം സാധാരണയായി സൃഷ്ടികളുടെ കൈകളിലൂടെ നേരിട്ട് നടക്കുന്നവയല്ലെങ്കിൽ അത് അല്ലാഹുവിനോട് തന്നെ ചോദിക്കണം.

സൻമാർഗലബ്ധി, വിജ്ഞാനം ലഭിക്കുക, കുർആനിലും സുന്നത്തിലും അറിവ് ലഭിക്കുക, രോഗശമനം, ആരോഗ്യം എന്നിവ ലഭിക്കുക, ഭൗതിക പരീക്ഷണങ്ങളിൽ നിന്നും സൗഖ്യം ലഭിക്കുക, പരലോക ശിക്ഷയിൽ നിന്നും മോക്ഷം ലഭിക്കുക ആദിയായവ ഉദാഹരണങ്ങളാണ്. 

ഇനി അവന്റെ ആവശ്യം സാധാരണ ഗതിയിൽ സൃഷ്ടികളുടെ കൈകളിലൂടെ നടക്കുന്നവയാണെങ്കിൽ; ഉദാഹരണം: തൊഴിലുടമകൾ, നിർമാണ ശാലകളുടെ ഉടമസ്ഥർ, ഭരണാധികാരികൾ എന്നിവരുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിൽ അവരുടെ മനസ്സുകളെ അവന്റെ (ചോദിക്കുന്നവന്റെ) മേൽ അനുകമ്പയുണ്ടാകാൻ വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കണം” (ശറഹു അർബഊന ഹദീഥ്/പേജ് 53). 

സൂറ അൻഫാലിന്റെ 62ാം ആയത്തിന്റെ വ്യഖ്യാനത്തിൽ ഇമാം റാസി ഇത് പറയുന്നുണ്ട്. പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ട ഇത്തരം കാര്യങ്ങളെ അംഗീകരിക്കുന്നത് അപകടവും നിഷേധിക്കുന്നത് പുണ്യവുമാകുന്നതിലെ യുക്തി എന്താണ് എന്ന് ലേഖകൻ വ്യക്തമാക്കേണ്ടതുണ്ട്.

“ചുരുക്കത്തിൽ ഭൗതികമായോ ആത്മീയമായോ സഹായിക്കാൻ സാധിക്കുന്നവരോട് സഹാർഥന നടത്തുന്നത് അനുവദനീയമാണ്. അല്ലാഹുവിന്റെ അമ്പിയാക്കളും ഔലിയാക്കളും ആത്മീയമായി സഹായിക്കാൻ കഴിവുള്ളവരാണ്. സാധാരണക്കാർക്ക് സാധാരണ രീതിയിൽ സഹായിക്കാൻ സാധിക്കുന്നതു പോലെ അമ്പിയാക്കളോടും ഔലിയാക്കളോടും ചോദിക്കുന്നതിനെ സാങ്കേതിക ഭാഷയിൽ ഇസ്തിഗാസ എന്ന് പറയും” (സുന്നത്ത്/പേജ്: 23).

ശിർക്കിനെ വെള്ളപൂശാൻ സഹായതേട്ടത്തെ രണ്ടാക്കുന്നതിന്റെ ന്യായം എന്താണെന്ന് കൂടി വ്യക്തമാക്കിയിരുന്നെങ്കിൽ നന്നായിരുന്നു. ദുർബല ഹദീഥുകളെ ആശ്രയിക്കുന്നവർ പ്രമാണങ്ങൾക്ക് വിലകൊടുക്കാറില്ല. ഇത്തരം ഗതികേടിൽ ചെന്ന് ചാടാനുള്ള പ്രധാന കാരണം ഇസ്തിഗാസ പ്രാർഥനയല്ലെന്ന തലതിരിഞ്ഞ ധാരണയാണ്. രണ്ടും ഒന്നു തന്നെയാണെന്ന് മനസ്സിലാക്കിത്തരുന്ന തെളിവുകൾ കാണാം:

ബദ്ർയുദ്ധ വേളയിൽ നബി നടത്തിയ സഹായതേട്ടത്തെകുറിച്ച് അല്ലാഹു പറയുന്നു:

“നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന (ഇസ്തിഗാസ നടത്തിയിരുന്ന) സന്ദർഭം (ഓർക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാൻ നിങ്ങൾക്ക്സഹായം നൽകുന്നതാണ് എന്ന് അവൻ അപ്പോൾ നിങ്ങൾക്കു മറുപടി നൽകി” (കുർആൻ 8:9).

ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം ത്വബരി . പറയുന്നു: “നിങ്ങളുടെ ശത്രുവിൽ നിന്ന് അല്ലാഹുവിനോട് അഭയം ചോദിക്കുകയും അവർക്കെതിരിൽ സഹായത്തിനുവേണ്ടി നിങ്ങൾ പ്രാർഥിക്കുകയും ചെയ്ത സന്ദർഭം. നബി യുടെ പ്രാർഥന കൊണ്ടും, കൂടെ നിങ്ങളുടെ പ്രാർഥന കൊണ്ടും അല്ലാഹു നിങ്ങളെ സഹായിച്ചു”

(ത്വബ്രി/വാള്യം:9/പേജ്: 201,202).

പ്രയാസം ബാധിക്കുന്ന അവസ്ഥയിൽ മനുഷ്യൻ ചെയ്യുന്നതിനെ കുറിച്ച് അല്ലാഹു പറയുന്നു: “നിങ്ങളിൽ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കൽ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങൾക്കൊരു കഷ്ടത ബാധിച്ചാൽ അവങ്കലേക്ക് തന്നെയാണ് നിങ്ങൾ മുറവിളികൂട്ടിച്ചെല്ലുന്നത്”(16:53).

ഇമാം റാസി(റഹ്) ഇതിന് നൽകിയ വിശദീകരണം കാണുക: “സഹായം തേടിക്കൊണ്ട് നിങ്ങളുടെ ശബ്ദം നിങ്ങൾ ഉയർത്തുന്നു. പ്രാർഥന കൊണ്ട് അവനിലേക്ക് നിങ്ങൾ വിനയത്തോടെ മടങ്ങുന്നു” (റാസി/വാള്യം:10/പേജ്: 42).

അല്ലാഹുവിനോട് മനുഷ്യൻ നടത്തുന്ന പ്രാർഥനയെക്കുറിച്ച് പറയുന്നു:

“മനുഷ്യന് വല്ല വിഷമവും ബാധിച്ചാൽ അവൻ തന്റെ രക്ഷിതാവിങ്കലേക്ക് താഴ്ചയോടെ മടങ്ങിക്കൊണ്ട് പ്രാർഥിക്കും. എന്നിട്ട് തന്റെ പക്കൽ നിന്നുള്ള വല്ല അനുഗ്രഹവും അല്ലാഹു അവന്ന് പദാനം ചെയ്താൽ ഏതൊന്നിനായി അവൻ മുമ്പ് പ്രാർഥിച്ചിരുന്നുവോ അതവൻ മറന്നുപോകുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് വഴിതെറ്റിച്ച് കളയുവാൻ വേണ്ടി അവന്ന് സമൻമാരെ സ്ഥാപിക്കുകയും ചെയ്യുന്നു. (നബിയേ,) പറയുക: നീ അൽ പകാലം നിന്റെ ഈ സത്യനിഷേധവും കൊണ്ട് സുഖിച്ചു കൊള്ളുക. തീർച്ചയായും നീ നരകാവകാശികളുടെ കൂട്ടത്തിലാകുന്നു” (കുർആൻ 39:8).

ഇമാം കുർതുബി(റഹ്) ഇതിന് നൽകിയ വിശദീകരണം കാണുക: “അതായത് അവനോട് സഹായം തേടിയും അനുസരമുള്ളവനായും വിധേയത്വമുള്ളവനായും അ വനിലേക്ക് മടങ്ങുന്നവൻ (കുർതുബി/വാള്യം 15 പേജ് 189).

അല്ലാഹുവിനു പുറമെ പ്രാർഥിക്കപ്പെടുന്നതിന്റെ അവസ്ഥ പറയുന്നേടത്ത് അല്ലാഹു പറയുന്നു:

“നിങ്ങൾ അവരോട് പ്രാർഥിക്കുന്ന പക്ഷം അവർ നിങ്ങളുടെ പ്രാർഥന കേൾക്കുകയില്ല. അവർ കേട്ടാലും നിങ്ങൾക്കവർ ഉത്തരം നൽകുന്നതല്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിലാകട്ടെ നിങ്ങൾ അവരെ പങ്കാളികളാക്കിയതിനെ അവർ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാൻ ആരുമില്ല”(കുർആൻ 35:14).

ഇമാം കുർതുബി(റഹ്) പറയുന്നു: “പ്രയാസങ്ങളിൽ നിങ്ങൾ അവരോട് സഹായം തേടിയാൽ നിങ്ങളുടെ പ്രാർഥന അവർ കേൾക്കുകയില്ല”

(കുർതുബി വാള്യം14|പേജ് 336).

തെളിവുകൾ ഇങ്ങനെ നീണ്ടുകിടക്കുന്നു. എന്നാൽ കേരള ശിയാക്കൾക്ക് എന്ത് പ്രമാണം!

“മുഅ്ജിസത്തും കറാമത്തുമാകുന്ന ആത്മീയ മാർഗത്തിലൂടെ സഹായിക്കുമെന്നു വിശ്വസിച്ചു കൊണ്ട് അല്ലാഹുവിന്റെ ഇഷ്ടദാസന്മാരോടു ചോദിക്കുന്നത് പ്രാർഥനയല്ല; അത് സഹായാർഥനയാണ്. ഇത് അനുവദനീയവും പുണ്യകർമവുമാണ്. പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതും സലഫുസ്സ്വാലിഹീങ്ങൾ മാതൃക കാണിച്ചതുമാണ്” (സുന്നത്ത്/പേജ് 23).

മതവാണിഭക്കാരുടെ എപ്പോഴത്തെയും പ്രധാന വിൽപന വസ്തുക്കളാണ് മുഅ്ജിസത്തും കറാമത്തും. പ്രവാചകന്മാർക്കും ഔലിയാക്കൾക്കും അല്ലാഹു നൽകുന്ന ഈ പദവികളെ കൂട്ടുപിടിച്ച് ആത്മീയ ചൂഷണം നടത്തുന്ന രീതി ഇവരുടെ പതിവ് സമ്പ്രദായമാണ്. പ്രവാചകന്മാരുടെ ചരിത്രം അല്ലാഹു കുർആനിലൂടെ പഠിപ്പിക്കുന്നത് വെറുതെ വായിച്ചു രസിക്കുവാനല്ല; അതിൽ നിന്ന് ഗുണപാഠമുൾക്കൊള്ളുവാനാണ്. മുഅ്ജിസത്തുകൾ പ്രകടമാക്കിയ ഏതെങ്കിലും പ്രവാചകൻ അതിന്റെ പേരിൽ എന്നോട് ചോദിക്കൂ, അത് പ്രാർഥനയാകില്ല എന്ന് പറഞ്ഞതായി കാണുവാൻ സാധ്യമല്ല. സച്ചരിതരായ മുൻഗാമികളാരും ഇങ്ങനെയാരു വിശ്വാസം പേറി നടക്കുന്നവരായിരുന്നില്ല.

ഈ വികല വിശ്വാസത്തിന്റെ മറവിൽ തന്നെ യാണ് കേരളത്തിലെ ചെറുതും വലുതുമായ സ്കല ജാറങ്ങളും ദർഗകകളും പടുത്തുയർത്തിയിരിക്കുന്നത്. സ്ഥിരപ്പെട്ട പ്രമാണങ്ങളിൽ നിന്ന് ഒരു വരിയോ, അതിനെ അറിഞ്ഞ് ജീവിച്ച പൂർവികരിൽനിന്ന് ഒരു മാതൃകയോ ഇതിന് ചൂണ്ടിക്കാണിക്കുവാൻ ഇവർക്ക് ഒരുകാലത്തും സാധിക്കുകയില്ല. സ്വീകാര്യമല്ലാത്ത കെട്ടുകഥകളും കളവുകളും മാത്രമാണ് ഇവർക്ക് ആശ്രയം. തെളിമയാർന്ന തൗഹീദിന്റെ മാർഗത്തിൽനിന്ന് മലിനമായ ശിർക്കിന്റെ വഴിയിലേക്ക് വിശ്വാസി സമൂഹത്തെ നയിക്കുന്നതിന്റെ പിന്നിൽ ഇവരുടെ പ്രരകം ഭൗതിക ലാഭം മാത്രമാണെന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്.

 
മൂസ സ്വലാഹി, കാര
നേർപഥം വാരിക

1 thought on “പ്രാർഥനയും സഹായതേട്ടവും”

  1. “അബ്ദുല്ലാ

    ഹ്ബ്നു അബ്ബാസ് ട്വിൽ നിന്ന്. നബി പറഞ്ഞു: “നീ വല്ലതും ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണങ്കിൽ അല്ലാഹുവിനോട് തേടുക” (തിർമിദി 6516). ഹദീസ് നമ്പർ തെറ്റല്ലേ.2516 അല്ലേ?

    Reply

Leave a Reply to Shuhaib Cancel reply