ഹദ്ദാദ് റാത്തീബ്

ചോദ്യം: ഖുറാഫാത്ത് വിട്ടു വന്ന ഒരു സുഹൃത്തിന്‍റെ സംശയം ഹദ്ദാദ് ചൊല്ലുന്നതിൽ വല്ല തെറ്റും ഉണ്ടോ? അതിൽ തൗഹീദിനെതിരായ വല്ല വചനവും ഉണ്ടോ ? അതിലുള്ളതൊക്കെ ഖുർആൻ ആയത്തുകൾ അല്ലേ..? നബി(സ) പഠിപ്പിച്ച ദിക്റുകൾ അല്ലേ..?

മറുപടി: ഈ വിഷയത്തിൽ കൃത്യമായി പഠിച്ചു വിധി പറഞ്ഞ അഹ്ലുസ്സുന്നയുടെ ഉലമാക്കൾ തെളിവിന്‍റെ അടിസ്ഥാനത്തിൽ പറയുന്നു: “ഹദ്ദാദ് റാതീബ് ബിദ്അത്താണ്.” 

എന്താണ് കാരണം. ?
ഈ റാതീബ് നബി(സ) പഠിപ്പിച്ചതല്ല . നബി(സ)യുടെ കാലശേഷം 12 നൂറ്റാണ്ടുകൾക്ക് ശേഷം ജീവിച്ചു മരിച്ച عَبْدِ اللهِ بْنِ عَلَوِيِّ الْحَدَّادِ بَاعَلَوِي (അബ്ദുല്ലാ ബിൻ അലവി അല്‍ഹദ്ദാദ് ബാ അലവി) എന്ന ഒരു യമൻകാരനായ അന്ധവിശ്വാസി അശ്-അരീ ത്വരീഖത്തുകാരൻ മുസ്ലിയാർ കെട്ടി ഉണ്ടാക്കിയതാണ്..
ഇതിൽ ആയത്തുകളും നബി(സ) പഠിപ്പിച്ച ദിക്ക്റുകളും ഇല്ലേ..? ഉണ്ട്..

എല്ലാ ബിദ്അത്തുകളും അങ്ങനെയാണ്.. ഹഖും ബാത്വിലും കൂട്ടിക്കുഴച്ചിട്ടാണ് അതിന്‍റെ ആളുകൾ അത് പ്രചരിപ്പിക്കാറുള്ളത്.

‘മോനെ, നീ കള്ളു കുടിച്ചോ’ എന്ന് പറഞ്ഞാൽ ഏതൊരു മുസ്ലിമും ‘കള്ളുകുടി ഹറാമാണ്’ എന്ന് പറയും… അതേസമയം ആയത്തും ഹദീസും കൂട്ടിക്കുഴുച്ചുണ്ടാക്കുന്ന ഈ ജാതി ബിദ്അത്തുകൾ സാധാരണക്കാര്‍ക്ക് പെട്ടെന്ന് മനസ്സിലാവില്ല.

ഈ ഹദ്ദാദ് റാതീബിൽ ഉള്ളപോലെ ജനങ്ങളെ കബളിപ്പിക്കാൻ അതിൽ പല നല്ലകാര്യങ്ങളും കൂട്ടിക്കലര്‍ത്തിയിട്ടുണ്ടാവും. ഹദ്ദാദിലെ ദിക്ക്റുകൾ ഹദീസിൽ വന്നതാണ്. ആയത്തുകൾ ഖുർആനിൽ ഉള്ളതാണ്. എന്നാൽ നബി(സ) ഒരു ദിവസത്തിൽ രാപകലുകളിൽ ചൊല്ലാൻ പറഞ്ഞ ദിക്ക്റുകൾ എല്ലാം കൂടി ഒരുമിച്ച് ഒറ്റയടിക്ക് ചൊല്ലുന്ന പരിപാടി പുത്തനാചാരമാണ്. നബി(സ) പഠിപ്പിക്കാത്ത വിധത്തിൽ ഉള്ള ഒരു രീതിയിൽ ഒരു കാര്യം ചെയ്താൽ അത് ബിദ്അത്താണ്. അതിനാൽ അത് ഇസ്ലാമിൽ പാടില്ലാത്തതാണ് ബിദ്അത്താണ്. ഈ ലോകത്ത് വന്ന മുഴുവൻ പ്രവാചകന്മാരും പറഞ്ഞതിൽ വെച്ച് ഏറ്റവും മഹത്തായ വാക്കാണ് “ലാ ഇലാഹ ഇല്ലള്ള” എന്നത് ആർക്കും തർക്കമില്ലാത്ത ഒന്നാണ് . എന്നാൽ ഏറ്റവും നല്ല ഈ ദിക്ക്റുകൾ നമസ്കാരത്തിൽ ഫാതിഹക്ക് മുൻപോ ശേഷമോ ഒരു നൂറെണ്ണം ചൊല്ലിയാലോ? നമസ്കാരം ബാതിലാകും. ആ ദിക്ർ മോശമായതു കൊണ്ടാണോ? ഒരിക്കലുമല്ല. മറിച്ച്, നമുക്ക് ദീൻ പഠിപ്പിക്കാൻ അല്ലാഹു നിയോഗിച്ച നബി(സ) അങ്ങിനെ മാതൃക പഠിപ്പിച്ച് തന്നിട്ടില്ല ഹദ്ദാദിലെ ഓരോ ദിക്ക്റും വ്യത്യസ്ത സ്ഥലത്ത് വ്യത്യസ്ത സമയത്ത് ചൊല്ലാൻ പറഞ്ഞ ദിക്ക്റുകളാണ്. എന്നാലതൊക്കെ ഒരു രസായനം പോലെ ഒന്നിച്ചു കൂട്ടി ഉണ്ടാക്കി മുസ്ലിയാക്കന്മാർ ഒറ്റയടിക്ക് ചൊല്ലിപ്പിക്കുന്നു… അതുകൊണ്ടു തന്നെ അത് ബിദ്അത്തായി.

ഒരു മനുഷ്യൻ രാവിലെ ഉറക്കില്‍നിന്ന് ഉണർന്ന് പിന്നീട് രാത്രി ഉറങ്ങുവാൻ കിടക്കുന്നതുവരെയുള്ള ദിക്ക്റുകൾ നബി(സ) പഠിപ്പിച്ചിട്ടുണ്ട്,
അതിൽ രാവിലെ ചൊല്ലേണ്ട ദിക്ക്റുകൾ ഉണ്ട്.
വൈകുന്നേരം ചൊല്ലേണ്ട ദിക്ക്റുകൾ ഉണ്ട്.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ട ദിക്ക്റുകൾ ഉണ്ട്.
ബെഡ്റൂമിൽ ചൊല്ലേണ്ട ദിക്ക്റുകൾ ഉണ്ട്. ബാത്ത്റൂമിൽ ചൊല്ലേണ്ട ദിക്ക്റുകൾ ഉണ്ട്.
പള്ളിയിൽ ചൊല്ലേണ്ട ദിക്ക്റുകൾ ഉണ്ട്…
എന്നാലിതൊക്കെയും ഒറ്റയടിക്ക് ഒന്നിച്ചുകൂട്ടി ഉണ്ടാക്കി ചൊല്ലിയാലോ..?

അതിന് മുഹമ്മദ് നബി (സ) അങ്ങിനെ ഒരു മാതൃക പഠിപ്പിച്ച് തന്നിട്ടില്ല.
അതിനാൽ ഇസ്ലാമിൽ അതൊന്നും അനുവദിക്കപ്പെട്ടതല്ല. നല്ലതല്ലേ എന്ന് കരുതി എന്തും തന്നിഷ്ട്ടം ചെയ്യാൻ ഇസ്ലാമിൽ അനുവാദമില്ല.

നബി (സ) പറഞ്ഞു: عَنْ عَائِشَةَ قَالَتْ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ ആയിശ(റ) നിവേദനം: നബി(സ) അരുളി: നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) വല്ലവനും ഇതിൽ ഇല്ലാത്തത് പുതിയതായി നിര്‍മ്മിച്ചാൽ അതു തള്ളപ്പെടുന്നതാണ്. (ബുഖാരി. 2550)

أَخْبَرَتْنِي عَائِشَةُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ (صحيح مسلم1718
നബി (സ) പറഞ്ഞു: നമ്മുടെ കൽപ്പനയില്ലാതെ നമ്മുടെ കാര്യത്തിൽ (ദീനിൽ) ആരെങ്കിലും വല്ല അമലും പ്രവര്‍ത്തിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്. ( സ്വഹീഹ് മുസ്ലിം)

വേറെ ചിലർ ബിദ്അത്തുകളെ ന്യായീകരിക്കാൻ ദിക്ർ അല്ലേ? നിസ്ക്കാരമല്ലേ? സ്വലാത്തല്ലേ? എന്നൊക്കെ പറയാറുണ്ട്. എന്നാൽ, ഇസ്ലാമിൽ അത്പറ്റുമോ.? ഇല്ല. സ്വഹീഹുൽ ബുഖാരിയിൽ ഉള്ള ഈ ഹദീസ് പഠിക്കുക: أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ 4776 حَدَّثَنَا سَعِيدُ بْنُ أَبِي مَرْيَمَ أَخْبَرَنَا مُحَمَّدُ بْنُ جَعْفَرٍ أَخْبَرَنَا حُمَيْدُ بْنُ أَبِي حُمَيْدٍ الطَّوِيلُ أَنَّهُ سَمِعَ أَنَسَ بْنَ مَالِكٍ رَضِيَ اللَّهُ عَنْهُ يَقُولُ جَاءَ ثَلَاثَةُ رَهْطٍ إِلَى بُيُوتِ أَزْوَاجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْأَلُونَ عَنْ عِبَادَةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَمَّا أُخْبِرُوا كَأَنَّهُمْ تَقَالُّوهَا فَقَالُوا وَأَيْنَ نَحْنُ مِنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ قَالَ أَحَدُهُمْ أَمَّا أَنَا فَإِنِّي أُصَلِّي اللَّيْلَ أَبَدًا وَقَالَ آخَرُ أَنَا أَصُومُ الدَّهْرَ وَلَا أُفْطِرُ وَقَالَ آخَرُ أَنَا أَعْتَزِلُ النِّسَاءَ فَلَا أَتَزَوَّجُ أَبَدًا فَجَاءَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَيْهِمْ فَقَالَ أَنْتُمْ الَّذِينَ قُلْتُمْ كَذَا وَكَذَا أَمَا وَاللَّهِ إِنِّي لَأَخْشَاكُمْ لِلَّهِ وَأَتْقَاكُمْ لَهُ لَكِنِّي أَصُومُ وَأُفْطِرُ وَأُصَلِّي وَأَرْقُدُ وَأَتَزَوَّجُ النِّسَاءَ فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي
അനസ്(റ) പറയുന്നു: മൂന്നുപേർ നബി(സ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബി(സ)യുടെ ഭാര്യമാരുടെ വീട്ടിൽ വന്നു. നബി(സ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോൾ (അവര്‍ക്കത് വളരെ കുറഞ്ഞ് പോയെന്ന് തോന്നി). അവർ പറഞ്ഞു: “നാമും നബിയും എവിടെ? നബി(സ) ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ”.
അങ്ങനെ മറ്റൊരാൾ പറഞ്ഞു: “ഞാൻ എന്നും രാത്രി മുഴുവൻ നമസ്കരിക്കും”.
മറ്റൊരാൾ പറഞ്ഞു: “എല്ലാ ദിവസവും ഞാൻ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല”.
മൂന്നാമൻ പറഞ്ഞു: “ഞാൻ സ്ത്രീകളിൽ നിന്നകന്ന് നിൽക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല”.
നബി(സ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോൾ അരുളി: “നിങ്ങൾ ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാൻ. ഞാൻ ചിലപ്പോൾ നോമ്പനുഷ്ഠിക്കുകയും ചിലപ്പോൾ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്‍റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവൻ എന്‍റെ സമൂഹത്തിൽപ്പെട്ടവനല്ല തന്നെ”. (ബുഖാരി. 7. 62. 1)

ഇവിടെ ഈ മൂന്ന് ആളുകളുടെ ഉദ്ദേശം നല്ലതാണ്. അവർ പറയുന്ന കാര്യങ്ങളും നല്ലതാണ്. പക്ഷെ നമുക്ക് മാതൃകയായി അല്ലാഹു നിയോഗിച്ച നബി(സ)യുടെ മാര്‍ഗ്ഗത്തിൽ നിന്നു വ്യത്യസ്തമായ ഒരു മാര്‍ഗ്ഗം സ്വീകരിച്ചതിനാൽ ആണ് നബി (സ) അവൻ എന്‍റെ സമൂഹത്തിൽപ്പെട്ടവനല്ല എന്ന് പറഞ്ഞത്. അവരെതിരുത്തിയത്..

പ്രിയസഹോദരന്മാരേ… നിസ്കാരം നമുക്ക് നിര്‍ബന്ധമാണ് .. അതൊക്കെ അതാതിന്‍റെ സമയത്ത് തന്നെ ചെയ്യണം. എന്നാൽ ഇതെല്ലാം ഒരാൾ എല്ലാം കൂടി എന്നും രാത്രി കിടക്കാൻ നേരത്ത് ഒറ്റയടിക്ക് ചെയ്താലോ..?
അതേ അത് ബിദ്അത്താണ്. ദിക്ക്റുകൾ ചൊല്ലാൻ‌ നബി(സ) കകൽപ്പിച്ചതാണ്.. ഓരോ ദിക്ക്റും വ്യത്യസ്ത സമയത്ത് ചൊല്ലാൻ പറഞ്ഞ ദിക്ക്റുകളാണ് . അതൊക്കെ ഒന്നിച്ചുകൂട്ടി ഒരു റാതീബ് ഉണ്ടാക്കി എല്ലാം കൂടി ഒറ്റയടിക്ക് ചൊല്ലുകയാണ് മുസ്ലിയാക്കന്മാർ ചൊല്ലുന്നത്. അതുകൊണ്ട് തന്നെ ഹദ്ദാദ് റാതീബ് ബിദ്അത്താണ്….

ഒരു ഡോക്ടർ ഒരു രോഗിക്ക് കുറെ മരുന്നെഴുതി . രാവിലെ ഭക്ഷണത്തിന് മുന്‍പ് 2 വീതം, ഭക്ഷണശേഷം വേറെ ഗുളിക 1 വീതം. ഉച്ചക്ക് ഭക്ഷണത്തിന് മുന്‍പും പിന്‍പും കഴിക്കേണ്ട ഗുളികകൾ 2 വീതം, രാത്രി ഭക്ഷണത്തിന് മുന്‍പും പിന്‍പും കഴിക്കേണ്ട ഗുളികകൾ…. എന്നാൽ ഡോകടർ പറഞ്ഞപോലെ ചെയ്യാൻ അയാള്‍ക്ക് പറ്റുന്നില്ല . മറക്കുന്നു.. ചിലപ്പോൾ ആൾ വേറെ എന്തെങ്കിലും കാര്യത്തിന് പുറത്താവും .. ഗുളിക തിന്നാൻ പറ്റില്ല…… അപ്പോൾ പള്ളിക്കലെ മുസ്ലിയാർ പറഞ്ഞു: എടാ മയമാല്യെ .. ജ്ജി ഡോക്റ്റർ പറഞ്ഞതൊന്നും കാര്യാക്കണ്ട.. ജ്ജ്യതൊക്കെ രാത്രി കെടക്കാൻ നേരത്ത് ഒന്നായിട്ടങ്ങ് തിന്നോ .. ഒരു കൊയപ്പോംല്ല….. എന്താവും അയാളുടെ സ്ഥിതി…??? കുഴപ്പം ഉണ്ടാവുമോ..? ചിലപ്പോൾ കാറ്റ് പോയിട്ടുണ്ടാവും…….
അതേ സഹോദരന്മാരേ, ഏതൊരു കാര്യവും അത് ചെയ്യാൻ നിര്‍ദ്ദേശിച്ചവർ പറഞ്ഞതനുസരിച്ച് ചെയ്യണം.. ഇല്ലെങ്കിൽ ഫലം മോശമായിരിക്കും..

ദീനിൽ ഉന്നയിക്കുന്ന കാര്യങ്ങൾ ഇന്നയിന്ന സമയത്ത് ചെയ്യാൻ പറഞ്ഞത് അല്ലാഹുവിങ്കൽ നിന്നുള്ള വഹിയുള്ള നബി(സ) യാണ്. അത് നാം അതുപോലെ തന്നെ ചെയ്യണം… മാത്രമല്ല ഹദ്ധാദ് റാതീബിൽ ഫാതിഹ പാര്‍സലാക്കി മരിച്ചു പോയവരെ തവസ്സുലാക്കിയുള്ള തേട്ടവും ഉണ്ട്… അത്തരത്തിൽ ഉള്ള ഇലാ ഹളറത്തി, അൽ ഫാത്തിഹ ഇസ്ലാമിൽ പഠിപ്പിച്ചിട്ടില്ല…

ഈവിഷയത്തിൽ ഉള്ള ഒരു ഫത്വവ കാണുക : تاوى نور على الدرب تصفح برقم المجلد > المجلد الخامس والعشرون > كتاب العلم > باب فضل العلم > حكم قراءة كتاب رفد الحداد 74- حكم قراءة كتاب رفد الحداد . س: تسأل السائلة عن كتاب يسمى (رفد الحداد)، هل تلزم قراءته كل ليلة، ويبدأ الكتاب بآية من القرآن، هي: يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا وبعدها سورة الفاتحة، فآيات قرآنية، وتسبيح وتكبير وتهليل، وتوحيد كثير وفي آخر الكتاب، دعاء يقول: الفاتحة لسيدي محمد بن علي وأصوله وفروعه، وآل باعلوي صغيرهم وكبيرهم، أن الله يحمينا بحمايتهم، وينوّرنا بهداهم، وأن نراهم في الدنيا والآخرة، والفاتحة الثانية تقول: الفاتحة لسيدنا وقدوتنا وعمدتنا، سيدي عبد الله صاحب الراتب ، أن الله يقدّس روحه في الجنة، ويوجد في آخر الكتاب تسبيح وتهليل وتكبير، ودعاء ويختتم بالصلاة على النبي صلى الله عليه وسلم، والسؤال هو هل يجوز قراءة هذا الكتاب أم لا ؟ أفيدونا جزاكم الله عنا خيرًا؟ ج: هذا السؤال عن راتب الحدّاد، الذي بدأه بالآية الكريمة: يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا وبعد ذلك الفاتحة، وآيات ثم ذكر في آخره الفاتحة لسيده محمد بن علي ، إلى آخره والفاتحة، لفلان صاحب الراتب عبد الله الحدّاد ، هذا الكتاب لم أطّلع عليه، وهذه الرواتب التي يوجدها كثير من الناس، لا تخلو في الغالب من بدع وخرافات لا أساس لها، وهذا الراتب الذي يظهر مما ذكرته السائلة، أنه لا يخلو من بدع وخرافات فلا ينبغي أن يتخذ وردًا، بل ينبغي للمؤمن أن يتخذ ورده مما ورد عن النبي صلى الله عليه وسلم، في الأحاديث الصحيحة، وأهل السنة والحمد لله قد أوضحوا ما ورد عنه صلى الله عليه وسلم، من آيات وأشياء يقولها في الصباح والمساء، ينبغي للمؤمن أن ينظر فيها وأن يحفظ منها ما تيسر، من كتاب رياض الصالحين، ومن كتاب الأذكار للنووي، ومن الوابل الصيب لابن القيم ، وغيرها من الكتب المؤلفة في أذكار الصباح والمساء، ففيها الكفاية عما أحدثه الناس، واستعمال الفاتحة لفلان، أو لفلان بدعة، لا أساس لها، فينبغي الحذر من هذه الكتب، المؤلفة في أذكار الصباح والمساء إلا ما كان صاحبه يعتني فيه بأحاديث الرسول صلى الله عليه وسلم، ويذكر ما كان يفعله صلى الله عليه وسلم، ويقوله في الصباح والمساء، فهذا هو المعتمد، والمعتمد هو الذي يثبت عن النبي صلى الله عليه وسلم، من الدعوات والأذكار في الصباح والمساء، مما يذكره أهل العلم في كتبهم المؤلفة في هذا الشأن، مثل ما تقدم في رياض الصالحين، وأذكار النووي، وكتاب الوابل الصيّب، لابن القيم وهكذا ما يذكر في الصحيحين، البخاري ومسلم ، وفي السنن وغيرها، ينتقى من هذا ما ثبت وما صح، ويكفي، ولشيخ الإسلام ابن تيمية رحمه الله، كتاب يسمى الكلم الطيب، ذكر فيه جملة من هذا أيضًا فينبغي للمؤمن والمؤمنة أن يتوخيا ما صح عن النبي صلى الله عليه وسلم في هذا الباب من كتب الحديث، أمّا الأوراد التي يذكرها الصوفية، كالحداد وغير الحداد، فلا ينبغي اعتمادها ولا ينبغي التعويل عليها ؛ لأنها لا تخلو في الغالب من أحاديث موضوعة، أو أحاديث ضعيفة لا يعول عليها، أو بدع يأتون بها من عند أنفسهم، وينظمونها من عند أنفسهم، ليس لها أصل والله المستعان