ജുമുഅ ഖുതുബ മാതൃ ഭാഷയിൽ .

ജുമുഅ ഖുതുബ മാതൃ ഭാഷയിൽ

“കേരളത്തിലെ സമസ്ത മുസ്ലിയാക്കന്മാർ  ഹറാമാക്കിയ ഒരു വിഷയമാണിത്” 

എന്നാൽ കേരളത്തിൻ പുറത്ത് ഈ മുസ്ലിയാക്കന്മാരുടെ അതേ ആദർശമുള്ള ഒരു സ്ഥലത്തും ഇത് ഹറാമായതാണ് എന്ന് പറയുന്നില്ല. കേരളത്തിൽ തന്നെ സമസ്തക്കാർ  കോഴിക്കോട് മീഞ്ചന്തയിൽ സുന്നഹദോസ് കൂടി പാസ്സാക്കിയ മീഞ്ചന്ത പ്രമേയം വരുന്നത് വരെ ഇത് ഹറാമില്ലായിരുന്നു. വിശുദ്ധ ഖുർആനും സുന്നത്തും പഠിപ്പിക്കുന്ന മാതൃഭാഷയിൽ ഉള്ള ഖുതുബകൾ കേട്ട് കൊണ്ട് ജനങ്ങൾ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കയ്യോഴിച്ചാൽ പല നഷ്ട്ടങ്ങളും ഉണ്ടാവും എന്ന് മനസ്സിലാക്കിയാണ് മുസ്ലിയാക്കന്മാർ  ജുമുഅ ഖുതുബ ഹറാമാക്കിയത് .

കേരളത്തിൽ മാത്രമാണോ ഖുതുബ മാതൃഭാഷയിൽ…

ദൽഹിയിലെ ജുമാ മസ്ജിദ് തുടങ്ങി ഇന്ത്യയിലെ പതിനായിരക്കണക്കിൻ മസ്ജിദ്കളിൽ ഉർദുവിൽ ആണ് ഖുതുബകൾ നടക്കുന്നത് ..

സമസ്ത സുന്നികൾ സിയാറത്ത് പോകുന്ന തമിഴ്നാട്ടിലെ നാഗൂരിൽ തമിഴിലാണ് ഖുതുബ.

മലേഷ്യ ഇന്തോനേഷ്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, തുർക്കി, റഷ്യ, ചെച്നിയ, ജോര്ജ്ജിയ, ചൈന എല്ലാ നാടുകളിലും അവരവരുടെ നാട്ടിലെ ഭാഷകളിൽ ഖുതുബകൾ നടത്താറുണ്ട് .

മമ്പുറം സയ്യിദ് അലവി തങ്ങളുടെ പേരക്കുട്ടി സയ്യിദ് ഫളല്നെ ഇറാനിലെ ഖുറാസാനിലെക്ക് ബ്രിട്ടീഷുകാർ  നാട് കടത്തിയത് ബ്രിട്ടീഷ് സർക്കാരിനെതിരെ ജനങ്ങളെ പ്രകോപിപ്പിക്കുന്ന ഖുതുബകൾ നടത്തി ജനങ്ങളെ ഇളക്കി വിട്ടു എന്ന കുറ്റം ആരോപിച്ചായിരുന്നു.. നബാത്തി ഖുതുബകൾ കേട്ടാൽ ആരെങ്കിലും ഇളകുമോ..? അപ്പോൾ അദ്ദേഹവും മലയാളത്തിൽ ആയിരുന്നു ഖുതുബകൾ നടത്തിയിരുന്നത്.

കൊടുങ്ങല്ലൂർ  ചേരമാൻ പള്ളിയിൽ 1996 വരെ മലയാളത്തിൽ ഖുതുബകൾ നടത്തി. പിന്നീട് സമസ്ഥക്കാർ മഹല്ല് ഭരണം പിടിച്ചപ്പോൾ അറബിയിൽ ആക്കി.

സമസ്തയുടെ പ്രസിഡന്‍റ്മാർ വരെ മലയാളത്തിൽ ഖുതുബ നടത്തിയിരുന്ന നാടാണ് കേരളം. ഇന്നും മഞ്ചേരിയിലെ വലിയ ജുമുഅത്ത് പള്ളിയിൽ മാതൃഭാഷയിൽ ആണ് ഖുതുബ. ഇന്നും ഇതുപോലെ മലയാളത്തിൽ ജുമുഅ ഖുതുബ നടത്തുന്ന സമസ്ത സുന്നി മഹല്ലുകൾ കേരളത്തിൽ തന്നെ ധാരാളം ഉണ്ട്. നമ്മളെ സംബന്ധിച്ചിടത്തോളം വിഷയം ഇസ്ലാമിൽ മാതൃഭാഷയിൽ ഉള്ള ഖുതുബകൾ അനുവദനീയമാണോ..? അതോ ഹറാമാണോ എന്നത് നോക്കേണ്ടത് നാടുകളെ നോക്കിയല്ല. പ്രമാണങ്ങൾ നോക്കിയാണ്

പ്രവാചകൻ (സ) യുടെ ഖുതുബ:

നബി (സ)യുടെ ഒരൊറ്റ ഖുതുബയും പൂർണ്ണരൂപത്തിൽ, ഇതാണ് നിങ്ങൾ വെള്ളിയാഴ്ച ഖുതുബയിൽ ഒതേണ്ടത് എന്ന് പറഞ്ഞുകൊണ്ട് നബി (സ) പഠിപ്പിച്ചിട്ടില്ല. നബി (സ)യുടെ ഖുതുബകൾ വിശുദ്ധ ഖുർആനിലെ ആയത്തുകൾ ഓതിക്കൊണ്ട് ജനങ്ങൾക്ക് ദീൻ പഠിപ്പിച്ചു കൊടുക്കുന്ന വഅളായിരുന്നു. ഇന്ന് മുസ്ലിയാക്കന്മാർ  നടത്തുന്നത് “നെല്ലിക്കുത്ത് ഇസ്മായീൽ എന്ന ഖുറാഫി മുസ്ലിയാർ  എഴുതിയ ഖുതുബ ക്കിതാബിലേയോ, ഇബ്നു നബാതുൽ മിസ്രിയുടെ നബാത്തി എന്ന മൊല്ലാക്ക എഴുതിയ നബാത്തി ഖുതുബയിലേയോ, ലേഖനങ്ങൾ ആണ്. അത് നബി (സ) പടിപ്പിച്ചതല്ല. പല നാടന്മാരും കരുതുന്നത് നബി (സ) പഠിപ്പിച്ച ഖുതുബകളാണ് മുസ്ലിയാർ  കിതാബും മരവാളും കയ്യിൽ പിടിച്ചുകൊണ്ട് ഓതുന്നത് എന്നാണ് പക്ഷെ ഈ ഖുതുബകൾക്ക് പ്രവാചക ഖുതുബയുമായി ഒരു ബന്ദവും ഇല്ല.

നബി (സ) ഖുതുബയിൽ വിശുദ്ധ ഖുർആനിലെ ആയത്തുകൾ ഓതിക്കൊണ്ട് ജനങ്ങൾക്ക് അത് വിശദീകരിച്ചു കൊടുത്ത് കൊണ്ട് വഅൾ പറയുമായിരുന്നു. സമസ്ത മൊല്ലാക്ക മാർ  നടത്തുന്നത് വഅളാണോ… അത് കേട്ട് ഏതെങ്കിലും മനുഷ്യർ  നന്നായിട്ടുണ്ടോ? വഅളു വഅളാകണമെങ്കിൽ ജനങ്ങൾക്ക് മനസ്സിലാകണ്ടേ . മുസ്ലിയാക്കന്മാരെ… ജുമുഅ ഖുതുബ സന്ദർഭോചിതമായിരിക്കണം… നബി(സ)യുടെയും ഖലീഫമാരുടെയും ഖുത്ബ സന്ദർഭോചിതമായിരുന്നു. പ്രവാചകൻ പ്രസംഗിക്കുമ്പോൾ കണ്ണുകൾ ചുവക്കുകയും ശബ്ദം ഉയരുകയും ചെയ്തിരുന്നതായി മുസ്ലീം റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം. നബി(സ)യുടെ ഖുത്ബ പകർത്തിയെഴുതി അത് പാരായണം ചെയ്യുകയല്ല ഖലീഫമാർ ചെയ്തത്. ഉമർ(റ) ഖുത്ബക്കിടയിൽ ഉസ്മാൻ(റ)വിനോട് വൈകിയെത്തിയതിന്റെ കാരണം അന്വേഷിച്ച സംഭവം (ബുഖാരി, മുസ്ലീം), അലി(റ)വിനോട് ഖുത്ബക്കിടയിൽ സ്വത്തവകാശത്തെക്കുറിച്ച് ചോദിച്ച സംഭവം (ഇത് മിമ്പറിലെ മസ്അല എന്ന് അറിയപ്പെടുന്നു)

നബി (സ)യുടെ ഖുതുബകളുടെ സ്വഭാവം എങ്ങനെയായിരുന്നു എന്ന് ഹദീസിൽ പറയുന്നത് കാണുക :

وَحَدَّثَنَا يَحْيَى بْنُ يَحْيَى، وَحَسَنُ بْنُ الرَّبِيعِ، وَأَبُو بَكْرِ بْنُ أَبِي شَيْبَةَ قَالَ يَحْيَى أَخْبَرَنَا وَقَالَ الآخَرَانِ، حَدَّثَنَا أَبُو الأَحْوَصِ، عَنْ سِمَاكٍ، عَنْ جَابِرِ بْنِ سَمُرَةَ، قَالَ كَانَتْ لِلنَّبِيِّ صلى الله عليه وسلم خُطْبَتَانِ يَجْلِسُ بَيْنَهُمَا يَقْرَأُ الْقُرْآنَ وَيُذَكِّرُ النَّاسَ ‏.

“നബി(സ)ക്ക് രണ്ടു ഖുതുബകൾ ഉണ്ടായിരുന്നു. അവക്കിടയിൽ നബി(സ) ഇരിക്കും. ഖുറാൻ പാരായണം ചെയ്യുകയും ജനങ്ങളെ ഉല്ബോധിപ്പിക്കുകയും ചെയ്യും” 

(സഹീഹ് മുസ്ലിം ഹദീസ് നമ്പർ : 862)

وَقَوْله : ( يَقْرَأ الْقُرْآن وَيُذَكِّر النَّاس ) فِيهِ دَلِيل لِلشَّافِعِيِّ فِي أَنَّهُ يُشْتَرَط فِي الْخُطْبَة الْوَعْظ وَالْقُرْآن . قَالَ الشَّافِعِيّ : لَا يَصِحّ الْخُطْبَتَانِ إِلَّا بِحَمْدِ اللَّه تَعَالَى وَالصَّلَاة عَلَى رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فِيهِمَا وَالْوَعْظ . وَهَذِهِ الثَّلَاثَة وَاجِبَات فِي الْخُطْبَتَيْنِ , وَتَجِب قِرَاءَة آيَة مِنْ الْقُرْآن فِي إِحْدَاهُمَا عَلَى الْأَصَحّ , وَيَجِب الدُّعَاء لِلْمُؤْمِنِينَ فِي الثَّانِيَة عَلَى الْأَصَحّ , وَقَالَ مَالِك وَأَبُو حَنِيفَة وَالْجُمْهُور : يَكْفِي مِنْ الْخُطْبَة مَا يَقَع عَلَيْهِ الِاسْم , وَقَالَ أَبُو حَنِيفَة وَأَبُو يُوسُف , وَمَالِك فِي رِوَايَة عَنْهُ : يَكْفِي تَحْمِيدَة أَوْ تَسْبِيحَة أَوْ تَهْلِيلَة وَهَذَا ضَعِيف لِأَنَّهُ لَا يُسَمَّى خُطْبَة , وَلَا يَحْصُل بِهِ مَقْصُودهَا مَعَ مُخَالَفَته مَا ثَبَتَ عَنْ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ .

الكتاب: المنهاج شرح صحيح مسلم بن الحجاج  (6/150)

النووي، أبو زكريا (631 – 676هـ، 1234- 1278م).

ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു : ഇതിൽ വിശുദ്ധ ഖുർആൻ പാരായണം ചെയ്യലും വഅൾ പറയലും ഖുതുബയിൽ ശർത്താണ് എന്ന് ഇമാം ശാഫിഈക്ക് തെളിവ് ഉണ്ട്.

ഇമാം ഷാഫി പറയുന്നു: ഹംദും , സ്വലാത്തും വഅളുമില്ലാതെ ഖുതുബ ശരിയാവുകയില്ല…..

(وَالثَّانِي):  مُسْتَحَبٌّ وَلَا يُشْتَرَطُ ; لِأَنَّ الْمَقْصُودَ الْوَعْظُ وَهُوَ حَاصِلٌ بِكُلِّ اللُّغَاتِ

الكتاب: المجموع شرح المهذب (4/522)

النووي، أبو زكريا (631 – 676هـ، 1234- 1278م).

ഇമാം നവവി പറയുന്നു:

രണ്ട് അഭിപ്രായക്കാർ  ഉണ്ട്. അറബി ശർത്തില്ല സുന്നത്തേയുള്ളൂ . കാരണം ഖുതുബയുടെ ഉദ്ദേശം വഅളാണ് . അത് ഏതു ഭാഷയിലും നിറവേറുന്നതാണ്. (ശറഹ് മുഅദ്ദബ്)

തഫ്സീർ  ത്വിബ്രി

أَنَّهُ سَمِعَ سَعِيدَ بْنَ الْمُسَيِّبِ ، يَقُولُ : إِذَا نُودِيَ لِلصَّلاَةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ. قَالَ : فَهِيَ مَوْعِظَةُ الإِمَامِ فَإِذَا قُضِيَتِ الصَّلاَةُ بَعْدُ. 

الكتاب: جامع البيان في تأويل القرآن (23/384)

الطبري، أبو جعفر (224-310هـ ، 839 – 923م).

സഈദ് ഇബ്ന് മുസയ്യബ് (റ) പറയുന്നു: ദിക്രുള്ള എന്നാൽ അത് ഇമാമിന്റെ വഅളാണ്. അറബി ശർത്താണ് എന്ന് ചില പണ്ഡിതന്മാർ  പറഞ്ഞതിനെ ഉലമാക്കൾ വിശദീകരിക്കുന്നു :

وَيُشْتَرَطُ كَوْنُهَا ) أَيْ الْأَرْكَانِ دُونَ مَا عَدَاهَا

الكتاب: تحفة المحتاج في شرح المنهاج (2/450)

ابن حجر الهيتمي (909 – 974 هـ = 1504 –1567 م) 

അറബി ശർത്താണെന്ന് പറഞ്ഞത് ഖുതുബയുടെ റുഖ്നുകൾ (ഫർളുകൾ) അറബി ആയിരിക്കൽ ശർത്താണ് എന്നാണ് . അതല്ലാത്തവക്കല്ല. (തുഹ്ഫ 2 : 450)

(وَيُشْتَرَطُ كَوْنُهَا) أَيْ الْخُطْبَةُ وَالْمُرَادُ بِهَا الْجِنْسُ الشَّامِلُ لِلْخُطْبَتَيْنِ كَمَا أَنَّ الْمُرَادَ بِهِمَا أَرْكَانُهُمَا (عَرَبِيَّةً)

الكتاب: نهاية المحتاج إلى شرح المنهاج (2/317)

شمس الدين الرملي (919 – 1004 هـ = 513 –1596 م) 

بِأَنَّ الْمَقْصُودَ مِنْهَا هُنَا التَّذْكِيرُ بِمُهِمَّاتِ الْمَصَالِحِ الشَّرْعِيَّةِ حَتَّى لَا تُنْسَى فَوَجَبَ ذَلِكَ فِي كُلِّ جُمُعَةٍ ؛ لِأَنَّ مَا هُوَ مُكَرَّرٌ كَذَلِكَ لَا يُنْسَى غَالِبًا

الكتاب: تحفة المحتاج في شرح المنهاج  2/444)

ابن حجر الهيتمي (909 – 974 هـ = 1504 – 1567 م) 

ഇവിടെ ഉദ്ദേശിക്കപ്പെടുന്ന ലക്ഷ്യം ജനങ്ങളെ ശരീഅത്തിലെ മുഖ്യമായ വിഷയങ്ങൾ ധരിപ്പിച്ചു കൊണ്ട് ഉല്ബുദ്ധരാക്കലാണ് . അത് മറക്കാതിരിക്കാൻ നിർബന്ധമായും എല്ലാ വെള്ളിയാഴ്ചകളിലും അത് ആവർത്തിക്കുകയാണ്. (തുഹ്ഫ 2 : 444 )

كُلُّهَا ,أَيْ الْخُطْبَةُ أَيْ كُلُّ أَرْكَانِهَا فِي الْخُطْبَتَيْنِ ، وَلَا يَضُرُّ غَيْرُ الْعَرَبِيَّةِ فِي غَيْرِ الْأَرْكَانِ وَإِنْ عَرَفَهَا

الكتاب: حاشيتا قليوبي وعميرة ( ٣٢٢/١ )

القليوبي (000 – 1069 هـ = 000 – 1659م) 

രണ്ടു ഖുതുബകളിലെ എല്ലാ റുകുനുകളിലും അറബി ശർത്താണ് ബുദ്ധിമുട്ടാവില്ലെങ്കിൽ റുക്നുകളല്ലാത്തതു അറബി അല്ലാത്ത ഭാഷയിൽ നടത്താവുന്നതാണ്, ഇനി അറബി അറിഞ്ഞാലും ശരി. (എന്നു ശാഫീ മദ്ഹബിലെ പണ്ഡിതൻ ഖൽയൂബി)

ഷാഫി മദ്ഹബിൽ….

രണ്ട് പെരുന്നാൾ ഖുതുബകളെ കുറിച്ച് മഹല്ലി വിവരിക്കുന്നത് നോക്കൂ: “ചെറിയ പെരുന്നാളിന്റെ ഖുതുബയിൽ സദസ്യർക്ക് ‘ഫിത്’ർ ’ സക്കാത്തിനെപ്പറ്റി ഉപദേശിക്കൽ സുന്നത്താണ്. ബലിപെരുന്നാൾ ഖുതുബയിൽ ബലിയറുക്കുന്നതിനെപ്പറ്റിയും ഉപദേശിക്കണം. അതായത് അവയുടെ നിയമ വശങ്ങൾ പറഞ്ഞുകൊടുക്കണം.”. (മഹല്ലി പരിഭാഷ:2/360) ഇനി, ഇതേ കാര്യം മഴക്ക് വേണ്ടിയുള്ള നമസ്കാരത്തിന്റെ ഖുതുബയെക്കുറിച്ച് പറയുമ്പോഴും വിശദീകരിക്കുന്നുണ്ട്. അത് കാണുക: “ഖത്തീബ് ഖിബ്‌ല മുന്നിട്ട് നിന്ന് പ്രാർത്ഥിച്ച ശേഷം ജനങ്ങളെ അഭിമുഖീകരിച്ച് അല്ലാഹുവിനോട് അനുസരണയുള്ളവരായിരിക്കാൻ അവരെ പ്രേരിപ്പിക്കണം.”.

(മഹല്ലി പരിഭാഷ:2/391) 

ഇനി, ഗ്രഹണ നമസ്കാരത്തിന്റെ ഖുതുബയെ കുറിച്ചും മഹല്ലി തന്നെ പറയുന്നത് കാണുക; രണ്ട് ഖുതുബയിലും ജനങ്ങളോട് പശ്ചാത്തപിച്ചു മടങ്ങാനും സുകൃതം ചെയ്യാനും ഉപദേശിക്കണം. റൗളയിൽ പറയുന്നു; അടിമകളെ സ്വതന്ത്രരാക്കാനും, ദാനം ചെയ്യാനും ഉപദേശിക്കണം. അശ്രദ്ധമായ ജീവിതത്തെപ്പറ്റിയും വഞ്ചിതരാകുന്നതിനെ സംബന്ധിച്ചും അവർക്ക് താക്കീത് നൽകുകയും വേണം.

സ്വഹീഹുൽ ബുഖാരിയിൽ അസ്മാബീവി (റ) യിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു; സൂര്യഗ്രഹണ നമസ്കാര വേളയിൽ നബി തിരുമേനി (ﷺ) അടിമകളെ സ്വാതന്ത്രരാക്കാൻ ഉപദേശിക്കുകയുണ്ടായി.” (മഹല്ലി പരിഭാഷ:2/379)

“ജനങ്ങളിൽ അറബികളും അല്ലാത്തവരും ഉണ്ടെലും അറബിയിൽ ഖുതുബ നടത്താൻ കഴിയുമെങ്കിലും അറബി അല്ലാത്ത ഭാഷയിൽ ഖുതുബ അനുവദനീയമാകും.” 

(കിതാബുൽ ഫിക്ഹി അലൽ മതാഹിബിൽ അർബഹ, വാല്യം1 , പേജ് 335 )

ഹനഫീ മദ്ഹബുകാരുടെ അടുത്ത് അറബി ഭാഷയിൽ ഖുതുബ നടത്തുക എന്നത് ശർത്താക്കപെട്ടിട്ടില്ല.

(കിതാബുൽ ഫിക്ഹി അലൽ മടാഹിബിൽ അര്ബഹ ,വാല്യം1 , പേജ് 304)

“ഹനഫീ കർമ്മ ശാസ്ത്ര പണ്ഡിതനായ അബ്ദുൽ ഹയ്യിൽ അൻസാരി (റ) പറയുന്നു: ഖുതുബ അറബി ഭാഷയിൽ ആകൽ നിർബന്ധമില്ല, അപ്പോൾ ഫാരിസീ ഭാഷ, മറ്റു ഭാഷകൾ , തുടങ്ങിയവ കൊണ്ട് ഖുതുബ നിർവഹിച്ചാലും അത് ജാഹിസാകും ഇപ്രകാരമാണ് അവർ  ഹനഫീ കർമ്മ ശാസ്ത്ര പണ്ഡിതന്മാർ  പ്രസ്താവിച്ചിട്ടുള്ളത്”. (ഫതാവ മുഹിയുസ്സുന്ന ,പേജ് 226 ).

ഇമാം നവവി(റ) പറയുന്നു.

ഖുതുബ ആകർഷണീയവും എളുപ്പം ഗ്രഹിക്കാവുന്ന വചനങ്ങളുമായിരിക്കണം. (മിൻഹാജ്) വിവിധ അർത്ഥമുള്ള സദസ്യർക്ക് ഗ്രഹിക്കാൻ കഴിയാത്ത പദപ്രയോഗം നിഷിദ്ധമാണ്. ശ്രോതാക്കൾക്ക് അറിയാവുന്ന വിധത്തിൽ. അവരോടു സംസാരിക്കണം. അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ എന്നു അലി(റ)യിൽ നിന്നു ബുഖാരി ഉദ്ദരിച്ച തിരുവചനം പണ്ഡിതർ  ഇതിനു തെളിവ് നൽകുന്നു…

(ശറഹുൽ മുഹദ്ധബ്- 4 -528 )..

ഖുതുബ കൊണ്ടുള്ള ഉദ്ദേശം ഹൃദയങ്ങളെ അലിയിപ്പിക്കുകയും അശ്രദ്ധരെ ഉയർത്തുകയുമാണ്. അത് ജനങ്ങളെ തുണയ്ക്കുന്ന പ്രേരക വചനങ്ങളിലൂടെയെ കരസ്ഥമാകൂ. ഇപ്രകാരമാണ് പൂർവികന്മാർ  നടന്നത്. ഷാഫിഈ മദ്ഹബിനോട് യോജിച്ചതും അത് പിൻപറ്റലാണ്..

(ശറഫുൽ വജിസ് 4 -577 )

“(ഖുത്ബയുടെ ഫർദുകൾ അടക്കം അറബിയിലാവണമെന്ന നിബന്ധന) അബൂഹനീഫ(റ) പറയാതിരിക്കാൻ കാരണം അറബിയിൽ ഇത് നിർവ്വഹിക്കൽ ശർത്

(നിബന്ധന) അല്ലാത്തതുകൊണ്ടാണ് ” (ദുർറുൽ മുഖ്താർ 1/741)

“ഖുത്ബ അറബിയിലാകൽ ശർത്വ് (നിർബന്ധം) ആണെന്ന്” ഇമാം നവവി(റ) പറഞ്ഞതിനെ, തുഹ്ഫയിൽ വിവരിക്കുന്നത് “ഖുത്ബയുടെ റുക്നുകൾ (ഫർദുകൾ) അറബിയിലായിരിക്കൽ ശർത്വാണെന്നാണ്, അതല്ലാത്തവയ്ക്കല്ല” (തുഹ്ഫ 2/241)..

“ശ്രോതാക്കൾ അറബി അറിയത്തവരാകുന്നതോട് കൂടി അവരിൽ ഒരാൾ അവരുടെ ഭാഷയിൽ കുതുബ നിർവഹിക്കണം” ഇബ്രാഹിം പുതൂർ  ഫൈസി (ഫത് ഹുൽ മുഈൻ പരിഭാഷ ) കുതുബയുടെ മുഖ്യ ലക്ഷ്യം ഉപദേശമാണ് 

(ശറഹുൽ മുഹദ്ദാബ് 4 /521 )

ഖുത്ബ അറബിയിലാവണം എന്ന് ഇമാം ശാഫിഈ(റ), അബൂഹനീഫ(റ), അഹ്മദിബ്നുഹമ്പൽ(റ), മാലിക്(റ) എന്നിവരോ അവരുടെ മുമ്പുള്ളവരോ പറഞ്ഞിട്ടില്ല. അബൂഹനീഫ(റ)യുടെ അഭിപ്രായം കാണുക: “(ഖുത്ബയുടെ ഫർദുകൾ അടക്കം അറബിയിലാവണമെന്ന നിബന്ധന) അബൂഹനീഫ(റ) പറയാതിരിക്കാൻ കാരണം അറബിയിൽ ഇത് നിർവ്വഹിക്കൽ ശർത് (നിബന്ധന) അല്ലാത്തതുകൊണ്ടാണ് ”

(ദുർറുൽ മുഖ്താർ 1/741).

كلام الامام في الخطبة

 قال الشافعي رحمه الله تعالى أخبرنا إبراهيم بن سعد عن ابن شهاب قال الشافعي وحديث جابر وأبي سعيد أن رسول الله قال لرجل دخل المسجد وهو على المنبر فقال أصليت فقال لا فقال فصل ركعتين وفي حديث أبي سعيد فتصدق الرجل بأحد ثوبيه فقال النبي انظروا إلى هذا الذي قال الشافعي ولا بأس أن يتكلم الرجل في خطبة الجمعة وكل خطبة فيما يعنيه ويعنى غيره بكلام الناس ولا أحب أن يتكلم فيما لا يعنيه ولا يعني الناس ولا بما يقبح من الكلام وكل ما أجزت له أن يتكلم به أو كرهته فلا يفسد خطبته ولا صلاته

ഖതീബ് ജുമുഅ കുതുബയിലും മറ്റുള്ള കുതുബകളിലും തനിക്കു മുഖ്യ ആവശ്യമുള്ളതും മറ്റുള്ളവർക്ക് മുഖ്യ ആവശ്യമുള്ളതോ ആയ വിഷയം ജനങ്ങളുടെ ഭാഷയിൽ കുതുബ നടത്തുന്നതിന് യാതൊരു വിരോധവും ഇല്ല.  (അൽ ഉമ്മു 1 /307 )    

ഖാദി ഹുസൈനെപ്പോലെ ചുരുക്കം ശാഫിഈ പണ്ഡിതന്മാർ ഖുത്ബ മുഴുവനായും അറബിയിലാവണം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് അല്ലാമാ ഖത്വീബുശ്ശിർബീനി(റ) പറഞ്ഞത് “മദ്ഹബിലെ സ്വീകാര്യയോഗ്യമായ അഭിപ്രായം ശാഫിഈ(റ) അൽഉമ്മിൽ പറഞ്ഞതാണ് ”  (മുഗ്നി 3/73)

وتكون الخطبة بليغةً قريبةً من الفهم…(عشرة كتب

“ഖുതുബ ചുരുങ്ങിയതും വേഗത്തിൽ മനസ്സിലാവുന്നതുമായിരിക്കണം.” 

(പത്ത് കിത്താബ് പേജ് 86).

وَقَوْلُهُ يَقْرَأُ الْقُرْآنَ وَيُذَكِّرُ النَّاسَ فِيهِ دَلِيلٌ لِلشَّافِعِيِّ فِي أَنَّهُ يُشْتَرَطُ فِي الْخُطْبَةِ الْوَعْظُ وَالْقُرْآنُ

الكتاب: المنهاج شرح صحيح مسلم بن الحجاج (6/150)

النووي، أبو زكريا (631 – 676هـ، 1234- 1278م)

“(ഖുർആൻ ഓതി ജനങ്ങളെ ഉല്ബോധിപ്പിക്കും) എന്ന് പറഞ്ഞതിൽ, ഖുത്ബയിൽ ഉല്ബോധനവും ഖുർആൻ പാരായണവും ശർത്താണ്എന്ന് ഇമാം ഷാഫിഈ(റ)ക്ക് തെളിവുണ്ട്.” (ശറഹു മുസ്ലിം 6/150) 

ദുഹ്റിന്റെ രണ്ട് റക്അത്തിന് പകരമാണോ ജുമുഅയിലെ ഖുത്ബ?

ദുഹ്റിന്റെ രണ്ട് റക്അത്തിന് പകരമാണ് ജുമുഅയിലെ ഖുത്ബ, അതിനാൽ ഖുത്ബ മുഴുവനും അറബിയിലായിരിക്കണം എന്ന് ചിലർ വാദിക്കാറുണ്ട്. ഈ തെറ്റായ ധാരണയെക്കുറിച്ച് രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റ) പറയുന്നു.

وَصَلَاةُ الْجُمُعَةِ رَكْعَتَانِ تَمَامٌ غَيْرُ قَصْرٍ عَلَى لِسَانِ نَبِيِّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ 

الكتاب: المجموع شرح المهذب (4/530)

النووي، أبو زكريا (631 – 676هـ، 1234- 1278م)

“ജുമുഅ നമസ്ക്കാരം രണ്ട് റക്അത്തും അതൊരു പൂർണ്ണ നമസ്ക്കാരവുമാണ്, ദുഹ്റ് ചുരുക്കിയതല്ല.”

(ശർഹുൽ മുഹദ്ദബ് 4/530).

وَأَمَّا الْقِيَاسُ عَلَى الصَّلَاةِ فَلَا يَصِحُّ لِأَنَّهَا تَفْسُدُ بِالْكَلَامِ بِخِلَافِ الْخُطْبَةِ

الكتاب: المجموع شرح المهذب (4/525)

النووي، أبو زكريا (631 – 676هـ، 1234- 1278م)

ചിലർ  ഖുതുബയെ (രണ്ടു റകഅത്ത് ) നിസ്ക്കാരത്തോട് ഖിയാസാക്കാറുണ്ട് . അത് ശരിയല്ല കാരണം നിസ്ക്കാരം സംസാരം മൂലം ഫസാദിലാകും. ഖുതുബ അങ്ങിനെയല്ല (സംസാരം മുഖേനെ നഷ്ടപ്പെടില്ല ) 

(ശർഹുൽ മുഹദ്ദബ് 4/525)

ബാങ്ക്, നമസ്ക്കാരം മുതലായവയിൽ പദങ്ങൾ നിർണ്ണിതമാണ്. പക്ഷെ ഖുത്ബയുടെ പദങ്ങൾ നിർണ്ണിതമല്ല. അതുകൊണ്ടാണ് ഓരോ ഖലീഫമാരുടെയും ഖുത്ബകൾ വ്യത്യസ്തമായത്. നമസ്ക്കാരം അല്ലാഹുവിന്നുള്ള ഇബാദത്താണ്, ഖുത്ബ അല്ലാഹുവിന്റെ കൂലി പ്രതീക്ഷിച്ച് ജനങ്ങളോടുള്ള ഉപദേശമാകുന്നു. ജുമുഅ നിർവ്വഹിക്കുമ്പോൾ ഖതീബ് ഖിബ്‌ലയ്ക്കു പുറം തിരിഞ്ഞ് നിന്ന് ജനങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. മാത്രമല്ല, നമസ്കാരത്തിൽ സംസാരിക്കാൻ പാടില്ല, ഖുത്ബയിൽ സംസാരിക്കാതിരിക്കാനും പാടില്ല. ഇതിൽ നിന്നെല്ലാം ഖുത്ബ നമസ്കാരം പോലെയല്ല എന്നു മനസ്സിലാക്കാം.

നമസ്കാരത്തിലെ തക്ബീർ പോലും മാതൃഭാഷയിലാകാമെന്നോ?

ജുമുഅ ഖുത്ബ പൂർണമായും അറബിയിൽ തന്നെയാവണമെന്ന് വാദിക്കുന്നവർ തന്നെ, നമസ്കാരത്തിലെ തക്ബീർ പോലും മാതൃഭാഷയിലാകാമെന്ന് പള്ളിദർസുകളിൽ പഠിപ്പിച്ച് വരുന്നു. പള്ളി ദർസിൽ ഓതുന്ന പത്ത് കിതാബിൽ കാണാം “ഇനി അവൻ അറബി ഭാഷയിൽ തക്ബീർ ചൊല്ലാൻ സാധിക്കുന്നില്ലെങ്കിൽ അവൻ ഇഷ്ടമുള്ള ഭാഷയിൽ അത് ചൊല്ലാവുന്നതാണ്. (പരിഭാഷ: അബ്ദുൽ അസീസ് മുസ്ള്യാർ പൊന്നാനി,പേജ് 127…)

ജുമുഅ ഖുതുബ അറബി അല്ലാത്ത ഭാഷയിൽ ആകാം എന്നതിനുള്ള പണ്ടിതാഭിപ്രായങ്ങൾ എന്തൊക്കയാണ്?

إذَا تَشَهَّدَ أَوْ خَطَبَ يَوْمَ الْجُمُعَةِ بِالْفَارِسِيَّةِ.

وَلَوْ أَمَّنَ بِالْفَارِسِيَّةِ، أَوْ سَمَّى عِنْدَ الذَّبْحِ بِالْفَارِسِيَّةِ، أَوْ لَبَّى عِنْدَ الْإِحْرَامِ بِالْفَارِسِيَّةِ، أَوْ بِأَيِّ لِسَانٍ كَانَ يَجُوزُ بِالْإِجْمَاعِ 

الكتاب: بدائع الصنائع في ترتيب الشرائع(1/113)

الكاشاني (000 – 587 هـ = 1191 000 م)

ഒരാൾ ശഹാദ നിർവ്വഹിച്ചാൽ, അല്ലെങ്കിൽ വെള്ളിയാഴ്ച ദിവസം കുതുബ നിർവ്വഹിച്ചാൽ അല്ലെങ്കിൽ പേർഷ്യൻ ഭാഷയിൽ “ആമീൻ” പറഞ്ഞാൽ, അല്ലെങ്കിൽ മൃഗത്തെ അറുക്കുമ്പോൾ പേർഷ്യൻ ഭാഷയിൽ “ബിസ്മി” ചൊല്ലിയാൽ, അല്ലെങ്കിൽ ഹജ്ജിനോ ഉംറക്കോ ഇഹ്റാം നിർവ്വഹിക്കുമ്പോൾ പേർഷ്യൻ ഭാഷയിൽ “തല്ബീയത്തു” ചൊല്ലിയാൽ, അതല്ലെങ്കിൽ മറ്റു ഏത് ഭാഷയിൽ ആയാലും ശരി അതനുവധിനീയമാകും ഇജ്മാഹ് പ്രകാരം. എന്ന് ഹിജ്‌റ 500-ൽ ജീവിച്ച ഇമാം കാസാനി.  

  أبوالمعالي برهان الدين محمود بن أحمد بن عبدالعزيز بن عمر بن مَازَةَ البخاري الحنفي (المتوفى: 616هـ 

اشتراط كون خطبة الجمعة باللغة العربية قال عنه أبوحنيفة : تجوز بغير اللغة العربية

____________________

أنَّ إلقاء خطبة الجمعة باللغة العربية ليس شرطاً من شروط صحتها، سواء ذلك مع العجز أو القدرة، وهو قول الحنفية، وبه قال بعض الشافعية والحنابل

القول الثالث: أنَّ إلقاء خطبة الجمعة باللغة العربية شرط من شروط صحتها حال القدرة، ويسقط بالعجز، وهو قول محمد بن الحسن وأبي يوسف صاحبي أبي حنيفة، وهو المشهور من مذهب الحنابلة، والمصحح من مذهب الشافعية

انظر: حاشية الدسوقي (1/ 592)، وحاشية العدوي (1/ 331)

(**): انظر: شرح فتح القدير (1/ 290)، حاشية ابن عابدين (2/ 184)، المجموع (4/ 391)، تحفة المحتاج (3/ 353)، الإنصاف (5/ 219)

( … ): انظر: شرح فتح القدير (1/ 290)، المجموع (4/ 391)، العزيز (2/ 285)، الإنصاف (5/ 219)، الإقناع (1/ 17، معونة أولي النهى (2/ 294)

تتمَّة: وقد ذهب أكثر أهل العلم في هذا العصر إلى جواز إلقاء خطبة الجمعة بغير العربية، وإليك نقل فتاواهم في ذلك:

@ ففي قرارات مجمع الفقه الإسلامي (ص/97 – 9، الدورة الخامسة؛ المنعقدة من ( إلى (16) ربيع الآخر، سنة (1402 هـ)، القرار الخامس] ما يؤيد جواز إلقاء خطبة الجمعة أو العيدين بغير اللغة العربية، فقد قرَّر المجمع ما يلي:

((القرار الخامس: خطبة الجمعة والعيدين بغير اللغة العربية في غير البلاد العربية، واستخدام مكبِّر الصوت فيها:

الحمد لله وحده، والصلاة والسلام على من لا نبي بعده، سيِّدنا ونبيِّنا محمَّد، أما بعد

فإنَّ مجلس المجمع الفقهي الإسلامي قد نظر في السؤال المحال إليه؛ حول الخلاف القائم بين بعض المسلمين في الهند؛ بشأن جواز خطبة الجمعة باللغة المحلِّية غير العربية، أو عدم جوازها؛ لأنَّ هناك من يرى عدم الجواز؛ بحجَّة أنَّ خطبة الجمعة تقوم مقام الركعتين من صلاة الفرض.

ويسأل السائل أيضاً: هل يجوز استخدام مكبِّر الصوت في أداء الخطبة، أو لا يجوز؟ أنَّ بعض طلبة العلم يعلن عدم جواز استخدامه؛ بمزاعم وحجج واهيةٍ

وقد قرَّر المجلس بعد اطِّلاعه على آراء فقهاء المذاهب:

1 – أنَّ الرأي الأعدل الذي نختاره هو أنَّ اللغة العربيَّة في أداء خطبة الجمعة والعيدين، في غير البلاد الناطقة بالعربية ليست شرطاً لصحَّتها.

ولكن الأحسن أداء مقدّمات الخطبة، وما تضمَّنته من آيات قرآنية باللغة العربيَّة؛ لتعويد غير العرب على سماع العربيَّة والقرآن، ممَّا يسهِّل عليهم تعلُّمها، وقراءة القرآن باللغة التي نزل بها، ثم يتابع الخطيب ما يعظهم وينوِّرهم به؛ بلغتهم التي يفهمونها

الله اعلم