നിസാരമാക്കപ്പെട്ട നിഷിദ്ധങ്ങൾ
മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദ്
മുഹമ്മദ് കുട്ടി കടന്നമണ്ണ-മങ്കട
ഹംസ ജമാലി
مقدمة المؤلف
ഗ്രന്ഥകർത്താവിന്റെ വാക്കുകൾ
നിശ്ചയം, ഒരിക്കലും പാഴാക്കാൻ പാടില്ലാത്ത ചില നിർബന്ധ കാര്യങ്ങളെ അല്ലാഹു വിശ്വാസികളുടെ മേൽ നിർബന്ധമാക്കുകയും, ലംഘിക്കാൻ പാടില്ലാത്ത ചില അതിർത്തികളെ നിയമമാക്കുകയും, കളങ്കം വരുത്താൻ പാടില്ലാത്ത ചില കാര്യങ്ങളെ പവിത്രമാക്കുകയും ചെയ്തിട്ടു നബി(സ) പറഞ്ഞു:
ما أحل الله في كتابه فهو حلال ، وما حرم فهو حرام ، وما سکتعنه فهو عافية ، فاقبلوا من الله العافية ، فإن الله لم يكن نسيا
“അല്ലാഹു തന്റെ ഗ്രന്ഥത്തിൽ അനുവദനീയമാക്കിയതൊക്കെ അനുവദനീയവും, നിരോധിച്ചതൊക്കെ നിഷിദ്ധവും, മൗനം പാലിച്ചതൊക്കെ തൃപ്തിപ്പെട്ടു തന്നതുമാണ്. അതിനാൽ തൃപ്തിപ്പെട്ടു തന്നവയെ നിങ്ങൾ സ്വീകരിക്കുക. ശേഷം നബി (സ) “താങ്കളുടെ രക്ഷിതാവ് മറക്കുന്നവനായിട്ടില്ല’ എന്ന ഖുർആൻ വചനം ഓതുകയും ചെയ്തു. (ഹാകിം).
നിഷിദ്ധങ്ങൾ അല്ലാഹുവിന്റെ അതിർ വരമ്പുകളാണ്. അല്ലാഹു പറയുന്നു: “അവ അല്ലാഹുവിന്റെ (നിയമ) പരിധികളാണ്, അവയെ നിങ്ങൾ സമീപിക്കുക പോലുമരുത്’ (ബഖറ:187). തന്റെ നിയമ പരിധികളെ ലംഘിക്കുകയും പവിത്രമാക്കിയ കാര്യങ്ങളെ കളങ്കപ്പെടുത്തുകയും ചെയ്യുന്നവർ
ക്കെതിരെ അല്ലാഹു കനത്ത താക്കീത് നൽകിയിരിക്കുന്നു. അല്ലാഹു പറയുന്നു:
وَمَن يَعْصِ اللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَارًا خَالِدًا فِيهَا وَلَهُ عَذَابٌ مُّهِينٌ – 4:14
“ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുകയും, അവന്‍റെ (നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്.
നിഷിദ്ധങ്ങളിൽ നിന്നും വിട്ടുനിൽക്കൽ നിർബന്ധമാണ്. നബി (സ) പറഞ്ഞു:
ما نهيتكم عنه فاجتنبوه وما أمرتكم به فافعلوا منه ما استطعتم
“നിങ്ങളോട് ഞാൻ വിരോധിച്ചവയെ നിങ്ങൾ വെടിയുക. ഞാൻ നിങ്ങളോട് കൽപ്പിച്ചതിൽ സാധ്യമാവുന്നത് നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക”
ദേഹേച്ഛയെ പിൻപറ്റുന്ന ദുർബല മനസ്കരും വിദ്യാവിഹീനരുമായ ചിലരോട് ഇത്തരം നിഷിദ്ധങ്ങളെക്കുറിച്ച് പറഞ്ഞാൽ “എല്ലാം നിഷിദ്ധം, ഒരു കാര്യത്തെയും നിങ്ങൾ ഹറാമാക്കാതെ വിടുന്നില്ലല്ലോ, നിങ്ങൾ ഞങ്ങളുടെ ജീവിതംതന്നെ പ്രയാസത്തിലാക്കുന്നു. ഞങ്ങളുടെ ജീവിത മാർഗ്ഗത്തെയും ഞങ്ങളുടെ ഹൃദയങ്ങളെയും നിങ്ങൾ ഞെരുക്കുന്നു. നിഷിദ്ധമാക്കലും തടയലുമല്ലാതെ മറ്റൊന്നും നിങ്ങളുടെ അടുക്കലില്ല. മതം എളുപ്പമാണ്, കാര്യങ്ങൾ വിശാലവുമാണ്. അല്ലാഹു പാപങ്ങൾ പൊറുക്കുന്നവനും കരുണാമയനുമാണ്’ എന്നൊക്കെയായിരിക്കും അവരുടെ പ്രതികരണം.
ഇക്കൂട്ടരോട് നമുക്ക് പറയാനുള്ളത്, തീർച്ചയായും അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ വിധിക്കുന്നു. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. അവൻ സുക്ഷ്മജ്ഞാനിയും യുക്തിമാനുമാണ്. അവൻ ഉദ്ദേശിക്കുന്നത് അനുവദനീയമാക്കുകയും, ഉദ്ദേശിക്കുന്നതിനെ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവൻ പരിശുദ്ധനാണ്. അവൻ വിധിച്ചതിനെ തൃപ്തിപ്പെടുകയും പൂർണ്ണമായ അനുസരണം കാണിക്കുകയും ചെയ്യുക എന്നത് അവന്നുള്ള വിധേയത്വത്തിന്റെ അടിസ്ഥാന നിയമങ്ങളിൽപ്പെട്ടതുമാണ്.
അല്ലാഹുവിന്റെ വിധികൾ അവന്റെ യുക്തിയിൽ നിന്നും അവന്റെ അറിവിൽ നിന്നും അവന്റെ നീതിയിൽ നിന്നും ഉൽഭവിക്കുന്നതാണ്. അത് തമാശയോ വിനോദമോ അല്ല. അല്ലാഹു പറയുന്നു:
وَتَمَّتْ كَلِمَتُ رَبِّكَ صِدْقًا وَعَدْلًا ۚ لَّا مُبَدِّلَ لِكَلِمَاتِهِ ۚ وَهُوَ السَّمِيعُ الْعَلِيمُ – 6:115
നിന്റെ രക്ഷിതാവിന്റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്‍റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താനാരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
ഹറാമിന്റെയും ഹലാലിന്റെയും മാനദണ്ഡം അല്ലാഹു നമുക്ക് വ്യക്തമാക്കിത്തന്നിട്ടു അവൻ പറയുന്നു:
يحل لهم الطيبات ويحرم عليهم الخبائث ( الأعراف : 157)
“നല്ല വസ്തുക്കൾ അദ്ദേഹം മുഹമ്മദ് (സ) അവർക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കൾ അവർക്ക് നിഷിദ്ധമാക്കുകയും ചെയ്യുന്നു’ (7 : 157).
അപ്പോൾ നല്ലതെല്ലാം അനുവദനീയവും ചീത്തയെല്ലാം നിഷിദ്ധവുമാണ്. ഹറാമാക്കലും ഹലാലാക്കലും അല്ലാഹുവിന്റെ മാത്രം അവകാശവുമാണ്. ഈ അവകാശം അധികാരം ആരെങ്കിലും അവകാശപ്പെടുകയോ മറ്റുള്ളവർക്ക് സ്ഥാപിച്ചു നൽകുകയോ ചെയ്താൽ അവൻ ഏറ്റവും വലിയ
അവിശ്വാസിയും ഇസ്ലാമിൽ നിന്ന് പുറത്തായവനുമാണ്. അല്ലാഹു പറയുന്നു:
أم لهم شرکاء شرعوا لهم من الدين مالم يأذن به الله
“അതല്ല,അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവർക്കുണ്ടോ?’
ഖുർആനും സുന്നത്തും ആഴത്തിൽ മനസ്സിലാക്കിയ പ്ണ്ഡിതന്മാർക്കല്ലാതെ ഹലാലും ഹറാമും സംബന്ധിച്ച് സംസാരിക്കാൻ പാടില്ല. അറിവില്ലാതെ ഹലാലാക്കുകയും ഹറാമാക്കുകയും ചെയ്യുന്ന ആളുകൾക്ക് വിശുദ്ധ ഖുർആനിൽ ശക്തമായ താക്കീതു അല്ലാഹു പറയുന്നു:
“നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇത് അനുവദനീയമാണ്, ഇത് നിഷിദ്ധമാണ്. എന്നിങ്ങനെ കള്ളം പറയരുത്. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്‍റെ ഫലം) അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച. (16:116)
ഖണ്ഡിതമായ നിഷിദ്ധങ്ങൾ ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയപ്പെട്ടിരിക്കുന്നു, അല്ലാഹു പറഞ്ഞതുപോലെ;
قل تعالوا أتل ما حرم ربكم عليكم ألا تشركوا به شيئاوبالوالدين إحسانا ولا تقتلوا أولادكم من إملاق (الأنعام : 151)
“(നബിയേ) പറയുക:നിങ്ങൾ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത് നിങ്ങൾക്ക് ഞാൻ പറഞ്ഞു കേൾപ്പിക്കാം. അവനോട് യാതൊന്നിനെയും പങ്കുചേർക്കരുത്. മാതാപിതാക്കൾക്ക് നന്മചെയ്യണം. ദാരിദ്യംകാരണമായി സ്വന്തം മക്കളെ നിങ്ങൾ കൊന്നു കളയരുത് (അൻആം: 151).
അപ്രകാരം തന്നെ നബി(സ)യുടെ വാക്കുകളിലും ധാരാളം നിഷിദ്ധങ്ങളെ വ്യക്തമാക്കിയതായിക്കാണാം. അദ്ദേഹംപറഞ്ഞു:
إن الله حرم بيع الخمر والميتة والخنزير والأصنام) (أبوداود)
‘നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹങ്ങൾ എന്നിവ വിൽക്കുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു’ (അബൂദാവൂദ്). മറ്റൊരു വചനത്തിൽ കാണാം:
إن الله إذا حرَّم ا حرَّم ثمنه(دار قطني)
‘അല്ലാഹു ഒരു വസ്തു നിഷിദ്ധമാക്കിയാൽ അതിന്റെ വിലയും നിഷിദ്ധമാണ്’ (ദാറുഖുത്നി).
അതുപോലെ, ചില പ്രത്യേകവിഭാഗം സാധനങ്ങളെ നിഷിദ്ധമാക്കിക്കൊ ഖുർആനിൽ പരാമർശം കാണാം. ചില ഭക്ഷ്യ വസ്തുക്കളെ സംബന്ധിച്ച് വന്ന വചനം അതിന് ഉദാഹരണമാണ്. അല്ലാഹു പറയുന്നു:
حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ وَأَن تَسْتَقْسِمُوا بِالْأَزْلَامِ 5:3
“ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്, ശ്വാസം മുട്ടിച്ചത്തത്, അടിച്ചു കൊന്നത്, വീണു ചത്തത്, വന്യമൃഗം കടിച്ചു തിന്നത്, എന്നിവ നിങ്ങൾക്ക് നിഷി ദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ (ജീവനോടെ) നിങ്ങൾ അറുത്തത് ഇതിൽ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്ക് മുമ്പിൽ ബലിയർപ്പിക്കപ്പെട്ടതും (നിങ്ങൾക്ക് നിഷിദ്ധമാകുന്നു). അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങൾക്ക് നിഷിദ്ധമാകുന്നു)’ (മാഇദ: 3)
വൈവാഹിക രംഗത്ത് നിഷിദ്ധമാക്കപ്പെട്ടതിനെ അല്ലാഹു ഇപ്രകാരം വ്യക്തമാക്കുകയു ായി;
ترمت عليكم أمهاتكم وبناتكم وأخواتكم وعماتكم وخالاتكم وبنات الأخ وبنات الأخت وأمهاتكم اللاتي أرضعنكم وأخواتكم من الرضاعة وأمهات نسائكم (النساء : 2)
“നിങ്ങളുടെ മാതാക്കൾ, പുത്രിമാർ, സഹോദരിമാർ, പിതൃസഹോദരിമാർ, മാതൃസഹോദരിമാർ, സഹോദരപുത്രിമാർ,സഹോദരീപുത്രിമാർ, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാർ, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാർ, നിങ്ങളുടെ ഭാര്യാമാതാക്കൾ, എന്നിവർ (അവരെ വിവാഹം ചെയ്യ
ൽ) നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു’ (നിസാഅ്: 23), സമ്പാദ്യ രംഗത്തെ നിഷിദ്ധത്തെയും അല്ലാഹു വ്യക്തമാക്കി:”അല്ലാഹു കച്ചവടത്തെ അനുവദനീയമാക്കുകയും പലിശയെ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു”(ബഖറ:275).
തന്റെ അടിയാറുകളോട് അങ്ങേയറ്റം കാരുണ്യവാനായ അല്ലാഹു, ക്ലിപ്തപ്പെടുത്താനാവാത്തത്ര ഇനം നല്ല വസ്തക്കളെ നമുക്ക് അനുവദനീയമാക്കിത്തരികയും ചെയ്തു.അ
നിസാരമാക്കപ്പെ…യb തന്ന അനുവദനീയമായത് അനേകമാണ്, അതു കൊ നുവദനീയങ്ങളെ എണ്ണിപ്പറഞ്ഞില്ല. എന്നാൽ നിഷിദ്ധങ്ങൾ നമുക്ക്മ നസ്സിലാക്കുവാനും വെടിയുവാനും സാധ്യമാവുന്നതേയുള്ളുവെന്നതിനാൽ അവ മാത്രമാണ് ക്ലിപ്തപ്പെടുത്തപ്പെട്ടത്. അല്ലാഹു പറയുന്നു:
وقد فصل لكم ما حرم عليكم إلا ما اضطرتم إليه ) (119:11)
“നിങ്ങളുടെ മേൽ നിഷിദ്ധമാക്കപ്പെട്ടത് അവൻ നിങ്ങൾക്ക് വിശദീകരിച്ചു തന്നിട്ടു . നിങ്ങൾ(തിന്നുവാൻ) നിർബന്ധിക്കപ്പെട്ടതൊഴികെ’ (അൻആം: 119).
എന്നാൽ അനുവദനീയമായവയെ നല്ലതാണെങ്കിൽ ഹലാലെന്ന് മൊത്തത്തിൽ പരാമർശിക്കുകയാണ് ഖുർആൻ ചെയ്തത്:
يا أيها الناس كلوا مما في الأرض حلال طيبا ) ( البقرة : 168)
“മനുഷ്യരേ ഭൂമിയിൽ നിന്ന് നല്ലതും വിശിഷ്ടമായതും നിങ്ങൾ ഭക്ഷിച്ചു കൊള്ളുക’ (ബഖറ: 168). മൊത്തത്തിൽ എല്ലാ വസ്തുക്കളും അനുവദനീയമാക്കുകയും നിഷിദ്ധമാണെന്നതിന് തെളിവ് സ്ഥിരപ്പെടുന്നതു വരെ അനുവദനീയമായി അംഗീകരിക്കുകയും ചെയ്തു എന്നത് അല്ലാഹുവിന്റെ ഉദാരതയും തന്റെ അടിയാറുകളോടുള്ള അവന്റെ കാരുണ്യവും വിശാലമനസ്കതയുമാണ്. അതിനാൽ അവന്ന് നന്ദി കാണിക്കലും അവനെ സ്തുതിക്കലും അനുസരിക്കലും നമ്മുടെ ബാധ്യതയുമാണ്. ചിലർക്ക് നിഷിദ്ധമായ കാര്യങ്ങളെ ക്ലിപ്തവും വ്യക്തമായും രേഖപ്പെടുത്തപ്പെട്ട് കാണുമ്പോൾ ഇസ്ലാമിക നിയമങ്ങളോടുള്ള സമീപനം കാരണം അവരുടെ മനസ്സ് കുടുസ്സാവുകയാണ്. ഇത് വിശ്വാസ ദൗർബല്യത്തെയും ശരീഅത്തിനെക്കുറിച്ച് വിവരക്കേടിനെയുമാണ് കാണിക്കുന്നത്. ഇക്കൂട്ടർക്ക് മതം എളുപ്പമാണെന്ന് വ്യക്തമാക്കിക്കൊടുക്കാൻ വേ ി ഇനിയും ഹലാലുകളെ എണ്ണിപ്പറഞ്ഞു കൊടുക്കണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്?. ഇസ്ലാമിക നിയമങ്ങൾ അവരുടെ ജീവിതത്തെ ഞെരുക്കുന്നില്ല എന്നവർക്ക് സമാധാനമടയാൻ അനുവാദങ്ങളുടെ പട്ടിക ഇനിയും ഇവർക്ക് സമർപ്പിക്കണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്? അതോ ഒട്ടകം, പശു, ആട്, മുയൽ, മാൻ, കാട്ടാട്, കോഴി, പ്രാവ്, താറാവ്, ഒട്ടകപ്പക്ഷി മുതലായവയിൽ നിന്നൊക്കെ അറുക്കപ്പെട്ടതിന്റെ മാംസങ്ങളും, വെട്ടുകിളിയുടെയും മൽസ്യത്തിന്റെയും ശവങ്ങളുമൊക്കെ അനുവദനീയമാണെന്ന് പറഞ്ഞു കൊടുക്കണമെന്നാണോ അവർ ആഗ്രഹിക്കുന്നത്?
അതോ പച്ചക്കറികൾ, ചീര, പഴങ്ങൾ, മറ്റു ധാന്യങ്ങൾ, ഉപകാരപ്രദമായ മറ്റുഫലങ്ങൾ, എന്നിവ ഹലാലാണെന്ന് പറയണമെന്നാണോ അവർ ആഗ്രഹിക്കുന്നത്? അതോ വെള്ളം, പാൽ, തേൻ, എണ്ണ, സുർക്ക, എന്നിവ ഹലാലാണെന്നും, ഉപ്പ്, കറിചേരുവകൾ, മുതലായവയും, മരങ്ങളും ഇരുമ്പും മണൽ, ചരൽ, പ്ലാസ്റ്റിക്, റബ്ബർ, ഗ്ലാസ് മുതലായവയും, മൃഗങ്ങളുടെ പുറത്തും വാഹനങ്ങളിലും തീി, കപ്പൽ, വിമാനം എന്നിവകളിലൊക്കെ യാത്രയും ഹലാലാണെന്ന് പറയണമെന്നാണോ അവർ ആഗ്രഹിക്കുന്നത്?എയർ ക ടീഷനുകൾ, ഫിഡ്ജുകൾ, വാഷിംഗ് മെഷീനുകൾ, ഉണക്കുയന്ത്രങ്ങൾ, പൊടിക്കുന്ന യന്ത്രങ്ങൾ,പീച്ചുന്ന യന്ത്രങ്ങൾ, പിഴിയുന്ന യന്ത്രങ്ങൾ പോലെയുള്ള യന്തങ്ങൾ, മറ്റുള്ള വൈദ്യുത ഉപകരണങ്ങൾ, ചികിൽസ,എഞ്ചിനീയറിംഗ് കണക്ക്, തെർമോസ്റ്റാറ്റ്, ഗോള ശാസ്ത്രം, കെട്ടിട നിർമ്മാണം, വെള്ളം, പെട്രോൾ ഖനനം, ഖനികൾ, ടെക്നോളജി, പ്രിന്റിംഗ് പോലെയുള്ളവക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ, കമ്പ്യൂട്ടറുകൾ എന്നിവയും അനുവദനീയമാണെന്ന് പറയണമെന്നാണോ അവർ പറയുന്നത്?). കോട്ടൺ, പരുത്തി, കമ്പിളി, രോമം, അനുവദനീയമായ തോലുകൾ, നൈലോൺ, പോളിസ്റ്റർ മുതലായവയും, വിവാഹം, കച്ചവടം, വാങ്ങൽ, ഏറ്റെടുക്കൽ, മാറ്റൽ, വാടകക്കെടുക്കൽ, കൂലിവേല, എന്നിവയുടെ അടിസ്ഥാനം, ആശാരിപ്പണി, ഇരുമ്പുപണി, റിപ്പേറിംഗ്, ആടിനെ മേക്കൽ എന്നിവയുമൊക്കെ അനുവദനീയമാണെന്ന് എണ്ണിത്തിട്ടപ്പെടുത്തിപ്പറയണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്?.ഇപ്രകാരം എണ്ണിത്തിട്ടപ്പെടുത്തി ഒരു പട്ടികയാക്കൽ സാധ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നു ാ? ഇക്കൂട്ടർക്കെന്താ പറയുന്നത് മനസ്സിലാവുന്നില്ലെന്നോ? എന്നാൽ ദീൻ എളുപ്പമാണെന്ന ഇക്കൂട്ടരുടെ വാദം അസത്യം ഉദ്ദേശിച്ചു കൊള്ള ഒരു സത്യപദമാണ്. ഈ മതത്തിൽ എളുപ്പമെന്നത് കൊ ള്ള വിവക്ഷ, ജനങ്ങൾക്ക് തോന്നിയ പോലെ അവർക്ക് ചെയ്യാമെന്നല്ല. മറിച്ച് ശരീഅത്ത് കണക്കാക്കിയത് അനുസരിച്ചാണ് ചെയ്യേത്. മതം എളുപ്പമാണെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ യാത്രാവേളയിൽ നമസ്കാരം ജംഉം ഖസ്റുമാക്കി നമസ്കരിക്കൽ, യാത്രക്കാരൻ നോമ്പ് ഒഴിവാക്കൽ, നാട്ടിൽ താമസിക്കുന്നയാൾക്ക് ഒരു രാവും ഒരു പകലും യാത്രക്കാരന് മൂന്ന് രാതികളും അവയുടെ പകലുകളും ഖുഫ്ഫയുടെയും സോക്സിന്റെയും മേൽ തടവൽ, വെള്ളം ഉപയോഗിക്കാൻ ഭയക്കുന്ന ഘട്ടത്തിൽ തയമ്മും ചെയ്യൽ, രോഗികളും മഴയു ാവുന്ന ഘട്ടത്തിലും ര നമസ്കാരങ്ങളെ ചേർത്ത് നമസ്കരിക്കൽ, വിവാഹമാലോചിക്കുന്നവൻ അന്യസ്ത്രീയെ നോക്കൽ, സത്യലംഘനത്തിനുള്ള പ്രായശ്ചിത്തത്തിൽ അടിമ മോചനം, ഭക്ഷണം കൊടുക്കൽ, വസ്ത്രം നൽകൽ എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള അനുവാദം, നിർബന്ധിത ഘട്ടത്തിൽ ശവം ഭക്ഷിക്കാനുള്ള അനുവാദം പോലെയുള്ള ശറഇയായ ആനുകൂല്യങ്ങൾ എടുക്കുന്നതിനും അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ ചെയ്യുന്നതിനും ഇടയിൽ വളരെ വലിയ അന്തരമു അതു പോലെ, നിഷിദ്ധമാക്കപ്പെടുന്ന ഏതൊരു ഹറാമിലും ഒരു യുക്തി കൂടി ഉ ായിരിക്കും എന്നത് ഒരു മുസ്ലിം അറിഞ്ഞിരിക്കേ കാര്യമാണ്. നിഷിദ്ധങ്ങളെ ഏർപ്പെടുത്തുന്നതിലൂടെ തന്റെ അടിമകൾ എന്ത് ചെയ്യുന്നു എന്ന് അല്ലാഹു പരീക്ഷിക്കുകയാണ്. നരകക്കാർക്കും സ്വർഗ്ഗക്കാർക്കുമിടയിലുള്ള വ്യത്യാസം, നരകക്കാർ തങ്ങളുടെ ദേഹേച്ഛയിൽ മുങ്ങി ജീവിച്ചു എന്നതും, സ്വർഗ്ഗക്കാർ വെറുക്കപ്പെട്ട് കാര്യങ്ങളെ തൊട്ട് ക്ഷമിച്ചു എന്നതുമാണ്. ഈ പരീക്ഷണം ഇല്ലായിരുന്നെങ്കിൽ അനുസരിക്കുന്നവനെയും ധിക്കാരിയെയും വേർതിരിച്ച് അറിയുമായിരുന്നില്ല. അല്ലാഹുവിന്റെ
കൽപ്പനകളെ സ്വീകരിക്കുമ്പോൾ അനുഭവിക്കേ പ്രയാസത്തെ വിശ്വാസികൾ വീക്ഷിക്കുന്നത് പ്രതിഫലേച്ഛയോടെയും അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിച്ചു കൊമാണ്.അപ്പോൾ ആ ഞെരുക്കം അവർക്ക് നിസ്സാരമായി അനുഭവപ്പെടുന്നു. എന്നാൽ കപടവിശ്വാസികൾ അല്ലാഹുവിന്റെ കൽപ്പനകളിലെ ഞെരുക്കത്തെ വീക്ഷിക്കുന്നത് വേദനയുടെയും വിഷമത്തിന്റെയും തടസ്സങ്ങളുടെയും വീക്ഷണത്തോടെയാണ്. അതിനാൽ കാര്യം അവർക്ക് കൂടുതൽ
പ്രയാസകരമായും അനുസരണം വിഷമകരമായും അവർക്കനുഭവപ്പെടുന്നു. അല്ലാഹുവിനെ അനുസരിക്കുന്നവൻ നിഷിദ്ധങ്ങളെ ഉപേക്ഷിക്കുന്നതിലൂടെ മാധുര്യം അനുഭവിക്കുകയാണ്. അല്ലാഹുവിന് വേ ി ആരെങ്കിലും ഒരു കാര്യം ഉപേക്ഷിക്കുന്നുവെങ്കിൽ അതിലും നല്ലത് അല്ലാഹു അദ്ദേഹത്തിന് പകരം നൽകും. ഈമാനിന്റെ മാധുര്യം അവൻ തന്റെ ഹൃദയത്തിൽ അനുഭവിക്കുകയും ചെയ്യും. ഇസ്ലാമിക ശരീഅത്തിൽ നിഷിദ്ധമാക്കിയിട്ടുള്ള ഏതാനും കാര്യങ്ങൾ ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയാണ് ഈ സന്ദേശത്തിലൂടെ. ഈ കുറ്റകൃത്യങ്ങൾ ഇന്ന് പാടെ വ്യാപിച്ചിട്ടുള്ളതും മുസ്ലിംകൾ അധികവും പൊതുവെ അകപ്പെട്ടിട്ടുള്ളതുമാണ്. ഗുണകാംക്ഷയും സുവ്യക്തതയുമാണ് ഇതിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. എനിക്കും എന്റെ മുസ്ലിം സഹോദരങ്ങൾക്കും സന്മാർഗ്ഗവും അതിനുള്ള ഭാഗ്യവും അല്ലാഹുവിന്റെ നിയമ പരിധികൾക്കുള്ളിൽ നിൽക്കാനുള്ള തൗഫീഖും ഉ ാവട്ടെ. എല്ലാവിധ നിഷിദ്ധങ്ങളിൽ നിന്നും അവൻ നമ്മെ അകറ്റുകയും എല്ലാ തിന്മകളിൽ നിന്നും അവൻ നയെ കാത്തു രക്ഷിക്കുകയും ചെയ്യുമാറാവട്ടെ.അവൻ രക്ഷകരിൽ ഉത്തമനും കരുണാമയനുമാണ്.
നിശ്ചയം, ഒരിക്കലും പാഴാക്കാൻ പാടില്ലാത്ത ചില നിർബന്ധ കാര്യങ്ങളെ അല്ലാഹു വിശ്വാസികളുടെ മേൽ നിർബന്ധമാക്കുകയും, ലംഘിക്കാൻ പാടില്ലാത്ത ചില അതിർത്തികളെ നിയമമാക്കുകയും, കളങ്കം വരുത്താൻ പാടില്ലാത്ത ചില കാര്യങ്ങളെ പവിത്രമാക്കുകയും ചെയ്തിട്ടു നബി(സ) പറഞ്ഞു:
ما أحل الله في كتابه فهو حلال ، وما حرم فهو حرام ، وما سکت
عنه فهو عافية ، فاقبلوا من الله العافية ، فإن الله لم يكن نسيا
“അല്ലാഹു തന്റെ ഗ്രന്ഥത്തിൽ അനുവദനീയമാക്കിയതൊക്കെ് അനുവദനീയവും, നിരോധിച്ചതൊക്കെ നിഷിദ്ധവും, മൗനം പാലിച്ചതൊക്കെ തൃപ്തിപ്പെട്ടു തന്നതുമാണ്. അതിനാൽ തൃപ്തിപ്പെട്ടു തന്നവയെ നിങ്ങൾ സ്വീകരിക്കുക. ശേഷം നബി(ജ) “താങ്കളുടെ രക്ഷിതാവ് മറക്കുന്നവനായിട്ടില്ല’ എന്ന ഖുർആൻ വചനം ഓതുകയും ചെയ്തു. (ഹാകിം). നിഷിദ്ധങ്ങൾ അല്ലാഹുവിന്റെ അതിർ വരമ്പുകളാണ്. അല്ലാഹു പറയുന്നു: “അവ അല്ലാഹുവിന്റെ (നിയമ) പരിധികളാണ്, അവയെ നിങ്ങൾ സമീപിക്കുക പോലുമരുത്’ (ബഖറ:187). തന്റെ നിയമ പരിധികളെ ലംഘിക്കുകയും പവിത്രമാക്കിയ കാര്യങ്ങളെ കളങ്കപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ അല്ലാഹു കനത്ത താക്കീത് നൽകിയിരിക്കുന്നു.
അല്ലാഹു പറയുന്നു:
(ومن يعص الله ورسوله ويتعد حدوده يدخله نارا خالدا فيها وله عذاب مهين)
“അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും ആർ ധിക്കാരം പ്രവർത്തിക്കുകയും അവന്റെ (നിയമ) പരിധികളെ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയിൽ പ്രവേശിപ്പിക്കും. അവനതിൽ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവനുള്ളത്, (നിസാഅ്: 14). നിഷിദ്ധങ്ങളിൽ നിന്നും വിട്ടുനിൽക്കൽ നിർബന്ധമാണ്. നബി(സ) പറഞ്ഞു:
ما نهيتكم عنه فاجتنبوه وما أمرتكم به فافعلوا منه ما استطعتم
“നിങ്ങളോട് ഞാൻ വിരോധിച്ചവയെ നിങ്ങൾ വെടിയുക. ഞാൻ നിങ്ങളോട് കൽപ്പിച്ചതിൽ സാധ്യമാവുന്നത് നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക ദേഹേച്ഛയെ പിൻപറ്റുന്ന ദുർബല മനസ്കരും വിദ്യാവിഹീനരുമായ ചിലരോട് ഇത്തരം നിഷിദ്ധങ്ങളെക്കുറിച്ച് പറഞ്ഞാൽ “എല്ലാം നിഷിദ്ധം, ഒരു കാര്യത്തെയും നിങ്ങൾ ഹറാമാക്കാതെ വിടുന്നില്ലല്ലോ, നിങ്ങൾ ഞങ്ങളുടെ ജീവിതം തന്നെ പ്രയാസത്തിലാക്കുന്നു. ഞങ്ങളുടെ ജീവിത മാർഗ്ഗത്തെയും ഞങ്ങളുടെ ഹൃദയങ്ങളെയും നിങ്ങൾ ഞെരുക്കുന്നു. നിഷിദ്ധമാക്കലും തടയലുമല്ലാതെ മറ്റൊന്നും നിങ്ങളുടെ അടുക്കലില്ല. മതം എളുപ്പമാണ്, കാര്യങ്ങൾ വിശാലവുമാണ്. അല്ലാഹു പാപങ്ങൾ പൊറുക്കുന്നവനും കരുണാമയനുമാണ്’ എന്നൊക്കെയായിരിക്കും അവരുടെ പ്രതികരണം. ഇക്കൂട്ടരോട് നമുക്ക് പറയാനുള്ളത്, തീർച്ചയായും അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ വിധിക്കുന്നു. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. അവൻ സൂക്ഷജ്ഞാനിയും യുക്തിമാനുമാണ്. അവൻ ഉദ്ദേശിക്കുന്നത് അനുവദനീയമാക്കുകയും, ഉദ്ദേശിക്കുന്നതിനെ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവൻ പരിശുദ്ധനാണ്. അവൻ വിധിച്ചതിനെ തൃപ്തിപ്പെടുകയും പൂർണ്ണമായ അനുസരണം കാണിക്കുകയും ചെയ്യുക എന്നത് അവന്നുള്ള വിധേയത്വത്തിന്റെ അടിസ്ഥാന നിയമങ്ങളിൽപ്പെട്ടതുമാണ്. അല്ലാഹുവിന്റെ വിധികൾ അവന്റെ യുക്തിയിൽ നിന്നും അവന്റെ അറിവിൽ നിന്നും അവന്റെ നീതിയിൽ നിന്നും ഉൽഭവിക്കുന്നതാണ്. അത് തമാശയോ വിനോദമോഅല്ല. അല്ലാഹു പറയുന്നു:
وتمت كلمة ربك صدقا وعدلا لا مبدل لكلماته وهو السميع العليم
“നിന്റെ രക്ഷിതാവിന്റെ വചനം സത്യത്തിലും നീതിയിലും പരിപൂർണ്ണമായിരിക്കുന്നു. അവന്റെ വചനങ്ങൾക്ക് മാറ്റം വരുത്താനാരുമില്ല. അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്'(അൻആം:115) ഹറാമിന്റെയും ഹലാലിന്റെയും മാനദണ്ഡം അല്ലാഹു നമുക്ക് വ്യക്തമാക്കിത്തന്നിട്ടു അവൻ പറയുന്നു:
يحل لهم الطيبات ويحرم عليهم الخبائث ) ( الأعراف : 157
“നല്ല വസ്തുക്കൾ അദ്ദേഹം (മുഹമ്മദ്( & ) അവർക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കൾ അവർക്ക് നിഷിദ്ധമാക്കുകയും ചെയ്യുന്നു’ (7 : 157).
അപ്പോൾ നല്ലതെല്ലാം അനുവദനീയവും ചീത്തയെല്ലാം നിഷിദ്ധവുമാണ്. ഹറാമാക്കലും ഹലാലാക്കലും അല്ലാഹുവിന്റെ മാത്രം അവകാശവുമാണ്.ഈ അവകാശം അധികാരം ആരെങ്കിലും അവകാശപ്പെടുകയോ മറ്റുള്ളവർക്ക് സ്ഥാപിച്ചു നൽകുകയോ ചെയ്താൽ അവൻ ഏറ്റവും വലിയ അവിശ്വാസിയും ഇസ്ലാമിൽ നിന്ന് പുറത്തായവനുമാണ്. അല്ലാഹു പറയുന്നു:
أم لهم شرکاء شرعوا لهم من الدين مالم يأذن به الله
“അതല്ല,അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവർക്കുാ?’
ഖുർആനും സുന്നത്തും ആഴത്തിൽ മനസ്സിലാക്കിയ പ്ണ്ഡിതന്മാർക്കല്ലാതെ ഹലാലും ഹറാമും സംബന്ധിച്ച് സംസാരിക്കാൻ പാടില്ല. അറിവില്ലാതെ ഹലാലാക്കുകയും ഹറാമാക്കുകയും ചെയ്യുന്ന ആളുകൾക്ക് വിശുദ്ധ ഖുർആനിൽ ശക്തമായ താക്കീതു അല്ലാഹു പറയുന്നു:
“നിങ്ങളുടെ നാവുകൾ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ‘ഇത് അനുവദനീയമാണ്’ ‘ഇത് നിഷിദ്ധമാണ്’ എന്നിങ്ങനെ നിങ്ങൾ കള്ളം പറയരുത്. നിങ്ങൾ അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കുകയത (അതിന്റെ അനന്തര ഫലം) (16:116) ഖണ്ഡിതമായ നിഷിദ്ധങ്ങൾ ഖുർആനിലും സുന്നത്തിലും വ്യക്തമായി പറയപ്പെട്ടിരിക്കുന്നു, അല്ലാഹു പറഞ്ഞതു പോലെ;
قل تعالوا أتل ما حرم ربكم عليكم ألا تشركوا به شيئا وبالوالدين إحسانا ولا تقتلوا أولادكم من إملاق (الأنعام : 151
“(നബിയേ) പറയുക:നിങ്ങൾ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത് നിങ്ങൾക്ക് ഞാൻ പറഞ്ഞു കേൾപ്പിക്കാം. അവനോട് യാതൊന്നിനെയും പങ്കു ചേർക്കരുത്. മാതാപിതാക്കൾക്ക് നന്മചെയ്യണം. ദാരിദ്യം കാരണമായി സ്വന്തം മക്കളെ നിങ്ങൾ കൊന്നു കളയരുത്”
(അൻആം: 151).
അപ്രകാരം തന്നെ നബി(സ)യുടെ വാക്കുകളിലും ധാരാളം നിഷിദ്ധങ്ങളെ വ്യക്തമാക്കിയതായിക്കാണാം. അദ്ദേഹം പറഞ്ഞു:
إن الله حرم بيع الخمر والميتة والخنزير والأصنام) (أبوداود
‘നിശ്ചയം മദ്യം, ശവം, പന്നി, വിഗ്രഹങ്ങൾ എന്നിവ വിൽക്കുന്നത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു’ (അബൂദാവൂദ്). മറ്റൊരു വചനത്തിൽ കാണാം:
‘അല്ലാഹു ഒരു വസ്തു നിഷിദ്ധമാക്കിയാൽ അതിന്റെ വിലയും നിഷിദ്ധമാണ്’ (ദാറുഖുത്നി). അതുപോലെ, ചില പ്രത്യേകവിഭാഗം സാധനങ്ങളെ നിഷിദ്ധമാക്കിക്കൊ ഖുർആനിൽ പരാമർശം കാണാം. ചില ഭക്ഷ്യ വസ്തുക്കളെ സംബന്ധിച്ച് വന്ന വചനം അതിന് ഉദാഹരണമാണ്. അല്ലാഹു പറയുന്നു:
حرمت عليكم الميتة والدم ولحم الخنزير وما أهل لغير الله به والمنخنقة والموقوذة والمتردية والنطيحة وما أكل السبع إلا ماذکیتم وما ذبح على النصب وأن تستقسموا بالأزلام )(المائدة :3
“ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്, ശ്വാസം മുട്ടിച്ചത്തത്, അടിച്ചു കൊന്നത്, വീണു ചത്തത്, വന്യമൃഗം കടിച്ചു തിന്നത്, എന്നിവ നിങ്ങൾക്ക് നിഷി ദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ (ജീവനോടെ) നിങ്ങൾ അറുത്തത് ഇതിൽ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്ക് മുമ്പിൽ ബലിയർപ്പിക്കപ്പെട്ടതും (നിങ്ങൾക്ക് നിഷിദ്ധമാകുന്നു). അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങൾക്ക് നിഷിദ്ധമാകുന്നു)’ (മാഇദ: 3)
വൈവാഹിക രംഗത്ത് നിഷിദ്ധമാക്കപ്പെട്ടതിനെ അല്ലാഹു ഇപ്രകാരം വ്യക്തമാക്കുകയു ായി;
(ترمت عليكم أمهاتكم وبناتكم وأخواتكم وعماتكم وخالاتكم وبنات الأخ وبنات الأخت وأمهاتكم اللاتيأرضعنكم وأخواتكم من الرضاعة وأمهات نسائكم) (النساء : 2)
“നിങ്ങളുടെ മാതാക്കൾ, പുത്രിമാർ, സഹോദരിമാർ, പിതൃസഹോദരിമാർ, മാതൃസഹോദരിമാർ, സഹോദരപുത്രിമാർ, സഹോദരീപുത്രിമാർ, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാർ, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാർ, നിങ്ങളുടെ ഭാര്യാമാതാക്കൾ, എന്നിവർ (അവരെ വിവാഹം ചെയ്യൽ) നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു’ (നിസാഅ്: 23),
സമ്പാദ്യ രംഗത്തെ നിഷിദ്ധത്തെയും അല്ലാഹു വ്യക്തമാക്കി:”അല്ലാഹു കച്ചവടത്തെ അനുവദനീയമാക്കുകയും പലിശയെ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു”(ബഖറ:275).
തന്റെ അടിയാറുകളോട് അങ്ങേയറ്റം കാരുണ്യവാനായ അല്ലാഹു, ക്ലിപ്തപ്പെടുത്താനാവാത്തത്ര ഇനം നല്ല വസ്തക്കളെ നമുക്ക്അനുവദനീയമാക്കിത്തരികയും ചെയ്തു.അനുവദനീയമായത് അനേകമാണ്, അതു കൊനുവദനീയങ്ങളെ എണ്ണിപ്പറഞ്ഞില്ല. എന്നാൽ നിഷിദ്ധങ്ങൾ നമുക്ക് മനസ്സിലാക്കുവാനും വെടിയുവാനും സാധ്യമാവുന്നതേയുള്ളുവെന്നതിനാൽ അവ മാത്രമാണ് ക്ലിപ്തപ്പെടുത്തപ്പെട്ടത്. അല്ലാഹു പറയുന്നു:
وقد فصل لكم ما حرم عليكم إلا ما اضطرتم إليه )
(119:11)
“നിങ്ങളുടെ മേൽ നിഷിദ്ധമാക്കപ്പെട്ടത് അവൻ നിങ്ങൾക്ക് വിശദീകരിച്ചു തന്നിട്ടു . നിങ്ങൾ(തിന്നുവാൻ) നിർബന്ധിക്കപ്പെട്ടതൊഴികെ’ (അൻആം: 119).
എന്നാൽ അനുവദനീയമായവയെ നല്ലതാണെങ്കിൽ ഹലാലെന്ന് മൊത്തത്തിൽ പരാമർശിക്കുകയാണ് ഖുർആൻ ചെയ്തത്:
يا أيها الناس كلوا مما في الأرض حلال طيبا ) ( البقرة : 168)
“മനുഷ്യരേ ഭൂമിയിൽ നിന്ന് നല്ലതും വിശിഷ്ടമായതും നിങ്ങൾ ഭക്ഷിച്ചു കൊള്ളുക’ (ബഖറ: 168).
മൊത്തത്തിൽ എല്ലാ വസ്തുക്കളും അനുവദനീയമാക്കുകയും നിഷിദ്ധമാണെന്നതിന് തെളിവ് സ്ഥിരപ്പെടുന്നതു വരെ അനുവദനീയമായി അംഗീകരിക്കുകയും ചെയ്തു എന്നത് അല്ലാഹുവിന്റെ ഉദാരതയും തന്റെ അടിയാറുകളോടുള്ള അവന്റെ കാരുണ്യവും വിശാലമനസ്കതയുമാണ്. അതിനാൽ അവന്ന് നന്ദി കാണിക്കലും അവനെ സ്തുതിക്കലും അനുസരിക്കലും നമ്മുടെ ബാധ്യതയുമാണ്.
ചിലർക്ക് നിഷിദ്ധമായ കാര്യങ്ങളെ ക്ലിപ്തവും വ്യക്തമായും രേഖപ്പെടുത്തപ്പെട്ട് കാണുമ്പോൾ ഇസ്ലാമിക നിയമങ്ങളോടുള്ള സമീപനം കാരണം അവരുടെ മനസ്സ് കുടുസ്സാവുകയാണ്. ഇത് വിശ്വാസ ദൗർബല്യത്തെയും ശരീഅത്തിനെക്കുറിച്ച് വിവരക്കേടിനെയുമാണ് കാണിക്കുന്നത്. ഇക്കൂട്ടർക്ക് മതം എളുപ്പമാണെന്ന് വ്യക്തമാക്കിക്കൊടുക്കാൻ വേണ്ടി ഇനിയും ഹലാലുകളെ എണ്ണിപ്പറഞ്ഞു കൊടു ക്കണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്?. ഇസ്ലാമിക നിയമങ്ങൾ അവരുടെ ജീവിതത്തെ ഞെരുക്കുന്നില്ല എന്നവർക്ക് സമാധാനമടയാൻ അനുവാദങ്ങളുടെ പട്ടിക ഇനിയും ഇവർക്ക് സമർപ്പിക്കണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്?
അതോ ഒട്ടകം, പശു, ആട്, മുയൽ, മാൻ, കാട്ടാട്, കോഴി, പ്രാവ്, താറാവ്, ഒട്ടകപ്പക്ഷി മുതലായവയിൽ നിന്നൊക്കെ അറുക്കപ്പെട്ടതിന്റെ മാംസങ്ങളും, വെട്ടുകിളിയുടെയും മൽസ്യത്തിന്റെയും ശവങ്ങളുമൊക്കെ അനുവദനീയമാണെന്ന് പറഞ്ഞു കൊടുക്കണമെന്നാണോ അവർ ആഗ്രഹിക്കുന്നത്?
അതോ പച്ചക്കറികൾ, ചീര, പഴങ്ങൾ, മറ്റു ധാന്യങ്ങൾ, ഉപകാരപ്രദമായ മറ്റുഫലങ്ങൾ, എന്നിവ ഹലാലാണെന്ന് പറയണമെന്നാണോ അവർ ആഗ്രഹിക്കുന്നത്?
അതോ വെള്ളം, പാൽ, തേൻ, എണ്ണ, സുർക്ക, എന്നിവ ഹലാലാണെന്നും, ഉപ്പ്, കറിചേരുവകൾ, മുതലായവയും, മരങ്ങളും ഇരുമ്പും മണൽ, ചരൽ, പ്ലാസ്റ്റിക്, റബ്ബർ, ഗ്ലാസ് മുതലായവയും, മൃഗങ്ങളുടെ പുറത്തും വാഹനങ്ങളിലും, കപ്പൽ, വിമാനം എന്നിവകളിലൊക്കെ യാത്രയും ഹലാലാണെന്ന് പറയണമെന്നാണോ അവർ ആഗ്രഹിക്കുന്നത്?
എയർകണ്ടീഷനുകൾ , ഫിഡ്ജുകൾ, വാഷിംഗ് മെഷീനുകൾ, ഉണക്കുയന്ത്രങ്ങൾ, പൊടിക്കുന്ന യന്ത്രങ്ങൾ,പീച്ചുന്ന യന്ത്രങ്ങൾ, പിഴിയുന്ന യന്ത്രങ്ങൾ പോലെയുള്ള യന്തങ്ങൾ, മറ്റുള്ള വൈദ്യുത ഉപകരണങ്ങൾ, ചികിൽസ, എഞ്ചിനീയറിംഗ് കണക്ക്, തെർമോസ്റ്റാറ്റ്, ഗോള ശാസ്ത്രം, കെട്ടിടനിർമ്മാണം, വെള്ളം, പെട്രോൾ ഖനനം, ഖനികൾ, ടെക്നോളജി, പ്രിന്റിംഗ് പോലെയുള്ളവക്ക് ഉപയോഗിക്കുന്ന വസ്തുക്കൾ, കമ്പ്യൂട്ടറുകൾ എന്നിവയും അനുവദനീയമാണെന്ന് പറയണമെന്നാണോ അവർ പറയുന്നത്.
കോട്ടൺ, പരുത്തി, കമ്പിളി, രോമം, അനുവദനീയമായ തോലുകൾ, നൈലോൺ, പോളിസ്റ്റർ മുതലായവയും, വിവാഹം, കച്ചവടം, വാങ്ങൽ, ഏറ്റെടുക്കൽ, മാറ്റൽ, വാടകക്കെടുക്കൽ, കൂലിവേല, എന്നിവയുടെ അടിസ്ഥാനം, ആശാരിപ്പണി, ഇരുമ്പുപണി, റിപ്പേറിംഗ്, ആടിന്നിവയുമൊക്കെ അനുവദനീയമാണെന്ന് എണ്ണിത്തിട്ടപ്പെടുത്തിപ്പറയണമെന്നാണോ അവർ ഉദ്ദേശിക്കുന്നത്?.
ഇപ്രകാരം എണ്ണിത്തിട്ടപ്പെടുത്തി ഒരു പട്ടികയാക്കൽ സാധ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഇക്കൂട്ടർക്കെന്താ പറയുന്നത് മനസ്സിലാവുന്നില്ലെന്നോ?
എന്നാൽ ദീൻ എളുപ്പമാണെന്ന ഇക്കൂട്ടരുടെ വാദം അസത്യം ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു സത്യപദമാണ്. ഈ മതത്തിൽ എളുപ്പമെന്നത് കൊണ്ടുള്ള വിവക്ഷ, ജനങ്ങൾക്ക് തോന്നിയ പോലെ അവർക്ക് ചെയ്യാമെന്നല്ല. മറിച്ച് ശരീഅത്ത് കണക്കാക്കിയത് അനുസരിച്ചാണ് ചെയ്യേണ്ടത്. മതംഎളുപ്പമാണെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ യാത്രാവേളയിൽ നമസ്കാരം ജംഉം ഖസ്റുമാക്കി നമസ്കരിക്കൽ, യാത്രക്കാരൻ നോമ്പ് ഒഴിവാക്കൽ, നാട്ടിൽ താമസിക്കുന്നയാൾക്ക് ഒരു രാവും ഒരു പകലും യാത്രക്കാരന് മൂന്ന് രാതികളും അവയുടെ പകലുകളും ഖുഫ്ഫയുടെയും സോക്സിന്റെയും മേൽ തടവൽ, വെള്ളം ഉപയോഗിക്കാൻ ഭയക്കുന്ന ഘട്ടത്തിൽ തയമ്മും ചെയ്യൽ, രോഗികളും മഴയുണ്ടവുന്ന ഘട്ടത്തിലും രണ്ടു നമസ്കാരങ്ങളെ ചേർത്ത്നമസ്കരിക്കൽ, വിവാഹമാലോചിക്കുന്നവൻ അന്യസ്ത്രീയെ നോക്കൽ, സത്യലംഘനത്തിനുള്ള പ്രായശ്ചിത്തത്തിൽ അടിമ മോചനം, ഭക്ഷണം കൊടുക്കൽ, വസ്ത്രം നൽകൽ എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള അനുവാദം, നിർബന്ധിത ഘട്ടത്തിൽ ശവം ഭക്ഷിക്കാനുള്ള അനുവാദം പോലെയുള്ള ശറഇയായ ആനുകൂല്യങ്ങൾ എടുക്കുന്നതിനും അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ ചെയ്യുന്നതിനും ഇടയിൽ വളരെ വലിയ അന്തരമുണ്ട്.
അതു പോലെ, നിഷിദ്ധമാക്കപ്പെടുന്ന ഏതൊരു ഹറാമിലും ഒരു യുക്തി കൂടി ഉണ്ടയിരിക്കും എന്നത് ഒരു മുസ്ലിം അറിഞ്ഞിരിക്കേണ്ട കാര്യമാണ്. നിഷിദ്ധങ്ങളെ ഏർപ്പെടുത്തുന്നതിലൂടെ തന്റെ അടിമകൾ എന്ത് ചെയ്യുന്നു എന്ന് അല്ലാഹു പരീക്ഷിക്കുകയാണ്. നരകക്കാർക്കും സ്വർഗ്ഗക്കാർക്കുമിടയിലുള്ള വ്യത്യാസം, നരകക്കാർ തങ്ങളുടെ ദേഹേച്ഛയിൽ മുങ്ങി ജീവിച്ചു എന്നതും, സ്വർഗ്ഗക്കാർ വെറുക്കപ്പെട്ട് കാര്യങ്ങളെ തൊട്ട് ക്ഷമിച്ചു എന്നതുമാണ്. ഈ പരീക്ഷണം ഇല്ലായിരുന്നെങ്കിൽ അനുസരിക്കുന്നവനെയും ധിക്കാരിയെയും വേർതിരിച്ച് അറിയുമായിരുന്നില്ല. അല്ലാഹുവിന്റെ കൽപ്പനകളെ സ്വീകരിക്കുമ്പോൾ അനുഭവിക്കേണ്ട പ്രയാസത്തെ വിശ്വാസികൾ വീക്ഷിക്കുന്നത് പ്രതിഫലേച്ഛയോടെയും അല്ലാഹുവിന്റെ പൊരുത്തം കാംക്ഷിച്ചു കൊണ്ടുമാണ്.അപ്പോൾ ആ ഞെരുക്കം അവർക്ക് നിസ്സാരമായി അനുഭവപ്പെടുന്നു. എന്നാൽ കപടവിശ്വാസികൾ അല്ലാഹുവിന്റെ കൽപ്പനകളിലെ ഞെരുക്കത്തെ വീക്ഷിക്കുന്നത് വേദനയുടെയും വിഷമത്തിന്റെയും തടസ്സങ്ങളുടെയും വീക്ഷണത്തോടെയാണ്. അതിനാൽ കാര്യം അവർക്ക് കൂടുതൽ പ്രയാസകരമായും അനുസരണം വിഷമകരമായും അവർക്കനുഭവപ്പെടുന്നു.
അല്ലാഹുവിനെ അനുസരിക്കുന്നവൻ നിഷിദ്ധങ്ങളെ ഉപേക്ഷിക്കുന്നതിലൂടെ മാധുര്യം അനുഭവിക്കുകയാണ്. അല്ലാഹുവിന് വേണ്ടി ആരെങ്കിലും ഒരു കാര്യം ഉപേക്ഷിക്കുന്നുവെങ്കിൽ അതിലും നല്ലത് അല്ലാഹു അദ്ദേഹത്തിന് പകരം നൽകും. ഈമാനിന്റെ മാധുര്യം അവൻ തന്റെ ഹൃദയത്തിൽ അനുഭവിക്കുകയും ചെയ്യും. ഇസ്ലാമിക ശരീഅത്തിൽ നിഷിദ്ധമാക്കിയിട്ടുള്ള ഏതാനും കാര്യങ്ങൾ ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയാണ് ഈ സന്ദേശത്തിലൂടെ. ഈ കുറ്റകൃത്യങ്ങൾ ഇന്ന് പാടെ വ്യാപിച്ചിട്ടുള്ളതും മുസ്ലിംകൾ അധികവും പൊതുവെ അകപ്പെട്ടിട്ടുള്ളതുമാണ്. ഗുണകാംക്ഷയും സുവ്യക്തതയുമാണ് ഇതിലൂടെഞാൻ ഉദ്ദേശിക്കുന്നത്. എനിക്കും എന്റെ മുസ്ലിം സഹോദരങ്ങൾക്കും സന്മാർഗ്ഗവും അതിനുള്ള ഭാഗ്യവും അല്ലാഹുവിന്റെ നിയമ പരിധികൾക്കുള്ളിൽ നിൽക്കാനുള്ള തൗഫീഖും ഉണ്ടാവട്ടെ. എല്ലാവിധ നിഷിദ്ധങ്ങളിൽ നിന്നും അവൻ നമ്മെ അകറ്റുകയും എല്ലാ തിന്മകളിൽ നിന്നും അവൻ നയെ കാത്തു രക്ഷിക്കുകയും ചെയ്യുമാറാവട്ടെ.അവൻ രക്ഷകരിൽ ഉത്തമനും കരുണാമയനുമാണ്.