യാത്ര : ചില മര്യാദകൾ

യാത്ര : ചില മര്യാദകൾ

ഗ്രന്ഥം : മനാസിക് അൽ ഹജജ് വൽ ഉംറ വൽ മണ്ണൂത്ത് ഫി സിയാറ

ഗ്രന്ഥകർത്താവ് ശൈഖ് മുഹമ്മദു ബ്ൻ സ്വാലിഹ് അൽഉസൈമീൻ ( റഹി )

വിവർത്തനം : മുഹമ്മദ്കുട്ടി കടന്നമണ്ണ

സ്വദേശം വെടിയുക എന്നതാണ് യാത്ര കൊണ്ട് ഉദ്ദേശിക്കുന്നത് . അത് ഭൗതികവും പാരത്രികവുമായ പല ലക്ഷ്യങ്ങൾക്ക് വേണ്ടിയാവാം . ഏതൊരു ലക്ഷ്യത്തിനാണോ യാത്ര പോവുന്നത് ആ ആവശ്യത്തെക്കുറിച്ച് ഇസ്ലാമിക വീക്ഷണമാണ് യാത്രയുടെയും ഇസ്ലാമിക വിധി . അനുവദനീയമായ കച്ചവടം പോലെയുള്ള ഒരു കാര്യത്തിനാണ് യാത്രയെങ്കിൽ യാത്രയും അനുവദനീയമാവും . കുറ്റകൃത്യങ്ങൾക്കും കുഴപ്പങ്ങൾക്കുമുള്ള യാത്രപോലെ അനുവദനീയമല്ലാത്ത ഒരു കാര്യത്തിനാണ് യാത്രയെങ്കിൽ ആ യാത്രയും ഹറാമാണ് . ഹജിനോ മറ്റേതെങ്കിലും ഒരാരാധനക്കോ വേണ്ടി യാത്ര ചെയ്യുന്ന ഒരാൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .

1 ) ആത്മാർത്ഥത – അതായത് തന്റെ യാത്രയിലുടനീളം അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിക്കുക . തന്റെ മുഴുവൻ വാക്കുകളും കർമ്മങ്ങളും ക്രയവിക്രയങ്ങളും മറ്റും അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമായിരിക്കുക . എങ്കിൽ നന്മകൾ അധികരിക്കപ്പെടും , പാപങ്ങൾ പൊറുക്കപ്പെടും , പദവികൾ ഉയർത്തപ്പെടും . നബി ( സ ) സഅ്ദ്ബ്നു അബീവഖാസ് ( റ ) നോട് പറഞ്ഞു : ‘ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് താങ്കൾ ചിലവഴിക്കുന്നവക്കെല്ലാം തീർച്ചയായും പ്രതിഫലമുണ്ട് . നിന്റെ സഹധർമ്മിണിയുടെ വായിൽ നീ വെച്ച് കൊടുക്കുന്നതിന് വരെ ‘ ( ബുഖാരി , മുസ്ലിം ) .

2 ) അല്ലാഹു തനിക്ക് നിർബന്ധമാക്കിയവ അനുഷ്ഠിക്കുവാനും നിഷിദ്ധമാക്കിയവ വെടിയുവാനും ആർത്തികാണിക്കുക . നമസ്കാരങ്ങൾ അവയുടെ സമയങ്ങളിൽ ജമാഅത്തോടൊപ്പം തന്നെ നിർവഹിക്കുക അതിനായി തന്റെ കൂട്ടുകാരോടെല്ലാം ഉപദേശിക്കുക , നന്മ കൽപ്പിക്കുകയും തിന്മയെ തടയുകയും ചെയ്യുക , യു ക്തിയോടും സദുപദേശത്തോടും കൂടി അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുക . ഹറാമായ വാക്കുകളും പ്രവർത്തികളും വെടിയുന്നതിലും അത്യാഗ്രഹമുണ്ടായിരിക്കുക . കളവും എഷണിയും പരദൂഷണവും അരുത് , വഞ്ചനയും ചതിയും മറ്റു പാപങ്ങളും വെടിയുക .

. 3 ) ഉത്തമമായ സ്വഭാവം കാണിക്കുക , ധനം , അറിവ് , ശരീരം , എല്ലാം കൊണ്ടും ഉദാരത കാണിക്കുക . സഹായം ആവശ്യമുള്ളവനെ സഹായിക്കുക , വിദ്യ തേടുന്നവർക്കും ആവശ്യക്കാർക്കും അ റിവ് പകർന്നു കൊടുക്കുക , തന്റെ ധനം കൊണ്ട് ഉദാരത കാണി ക്കുക , തന്റെയും തന്റെ സഹോദരങ്ങളുടെയും നന്മക്കാവശ്യമായത് ചിലവഴിക്കുക . യാത്രാചിലവിനായി അൽപ്പം കൂടുതൽ കരുതുന്നത് നല്ലതാണ് . ചിലപ്പോൾ ആവശ്യം വന്നേക്കാം , കണക്കുകൂട്ടലുകൾ തെറ്റിയേക്കാം . ഇതിലെല്ലാം തന്നെ മുഖപ്രസന്നതയും ശുദ്ധമനസ്കതയും സംതൃപ്തിയും ഉണ്ടായിരിക്കുകയും , തന്റെ കൂട്ടുകാരിൽ സന്തോഷം പകരാൻ ശ്രദ്ധിക്കുകയും അവരോട് ഇണങ്ങിക്കഴിയുകയും ചെയ്യുക . കൂട്ടുകാരിൽ നിന്ന് മോശമായ പെരുമാറ്റം ഉണ്ടാവുകയോ അവർ തന്റെ അഭിപ്രായത്തോട് എതിരാവുകയോ ചെയ്താൽ ക്ഷമിക്കുകയും ഏറ്റവും ഉത്തമമായ രൂപത്തിൽ അവരെ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്യുക . എങ്കിൽ അവർക്കിടയിൽ താങ്കൾ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും .

ങ്കൾ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യും . 4 ) യാത്രാവേളയിലും യാത്രയിലും നബി ( സ ) യിൽനിന്നും സ്ഥിരപ്പെട്ടുവന്ന പ്രാർത്ഥനകൾ ചൊല്ലുക . വാഹനത്തിൽ കാൽവെച്ചാൽ എന്ന് പറയുക . വാഹനത്തിൽ കയറിയിരുന്നാൽ ഈ വാഹനം തനിക്ക് എളുപ്പമാക്കിത്തന്നതിലൂടെ അല്ലാഹു തനിക്ക് നൽകിയ അനുഗ്രഹത്തെ സ്മരിക്കുകയും ശേഷം ഇപ്രകാരം പറയുകയും ചെയ്യുക :

‘ സുബ്ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ വമാ കുന്നാ ലഹു മുഖ്രിനീൻ വഇന്നാ ഇലാ റബ്ബിനാ ലമുൻഖലിബുൻ . അലാഹുമ്മ ഇന്നാ നലൂക്ക ഫീ സഫരിനാ ഹാദാ അൽ ബിർറ വത്തഖ്വാ വമിനൽ അമലി മാ തർദാ , അലാഹുമ്മ ഹവിൻ അലൈനാ സഫറനാ ഹാദാ വത്വി അന്നാ ബുഹു അല്ലാഹുമ്മ അൻത സ്വാഹിബു ഫിസ്റ്റഫർ , വൽ ഖലീഫത്തു ഫിൽ അഹ്ൽ , അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ വഅ്ഥാഇസ്സഫർ , വകആബത്തിൽ മൻദർ , വസുഇൽ മുൻഖലബി ഫിൽമാലി വൽ അഹ്ൽ ‘ ,

‘ ഞങ്ങൾക്ക് വേണ്ടി ഇതിനെ വിധേയമാക്കിത്തന്നവൻ എത്ര പരിശുദ്ധൻ ഞങ്ങൾക്കതിനെ ഇണക്കുവാൻ കഴിയുമായിരുന്നില്ല . തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിരിച്ചെത്തുന്നവർ തന്നെയാകുന്നു ‘ ( സുഖ്റുഫ് : 13 ) . ‘ അല്ലാഹുവേ , ഈ യാത്രയിൽ പുണ്യത്തിനും തഖ്വക്കും നീ തൃപ്തിപ്പെട്ട കർമ്മങ്ങൾക്കുമായി ഞങ്ങൾ നിന്നോട് യാചിക്കുന്നു , അല്ലാഹുവേ , ഈ യാത്ര ഞങ്ങൾക്ക് നീ എളുപ്പമാക്കിത്തരികയും അതിന്റെ ദൂരം ലഘൂകരിക്കുകയും ചെയ്യേണമേ . അല്ലാഹുവേ . . യാത്രയിലെ കൂട്ടുകാരനും കുടുംബത്തിലെ പ്രതിനിധിയും നീയാണ് . അല്ലാഹുവേ , യാത്രാ ക്ലേശങ്ങളിൽ നിന്നും മോശമായ കാഴ്ചകളിൽ നിന്നും കുടുംബത്തിലും ധനത്തിലുമുള്ള മോശമായ പരിണിതിയിൽ നിന്നും ഞാൻ നിന്നിൽ ശരണം തേടുന്നു ‘ , കയറ്റങ്ങൾ കയറുമ്പോൾ തക്ബീർ ചൊല്ലുന്നതും ഇറക്കങ്ങൾ ഇറങ്ങുമ്പോൾ തസ്ബീഹ് ചൊല്ലുന്നതും ഉത്തമമാണ് . എവിടെയെ ങ്കിലും വിശ്രമത്തിനായും മറ്റും ഇറങ്ങിയാൽ

( ആദു ബികലിമാത്തില്ലാഹിത്താമാത്തി മിൻ ശർറി മാ ഖലക്ക് ) എന്ന് പ്രാർത്ഥിക്കുക .

സാരം : ‘ പരിപൂർണ്ണമായ അല്ലാഹുവിന്റെ നാമങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ചവയുടെ നാശങ്ങളിൽ നിന്നും ഞാൻ ശരണം തേടുന്നു ‘ . ഒരിടത്ത് ഇറങ്ങിയ ശേഷം ആരെങ്കിലും ഇപ്രകാരം പ്രാർത്ഥിച്ചാൽ അവൻ അവിടെ നിന്ന് യാത്രയാവുന്നത് വരെ അവനെ യാതൊന്നും ഉപദ്രവിക്കുകയില്ല .

യാത്രയിലെ നമസ്കാരം

നാട്ടിൽ താമസിക്കുന്നവനെപ്പോലെത്തന്നെ യാത്രക്കാരനും നമസ്കാരം അവയുടെ സമയത്ത് ജമാഅത്തായി നിർവ്വഹിക്കൽ നിർബന്ധമാണ് . അല്ലാഹു പറയുന്നു :

( നബിയേ ) , നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും , അവർക്ക് നേതൃത്വം കൊടുത്തുകൊണ്ട് നമസ്കാരം നിർവ്വഹിക്കുകയുമാണെങ്കിൽ അവരിൽ ഒരു വിഭാഗം നിന്റെ കൂടെ നിൽക്കട്ടെ . അവർ അവരുടെ ആയുധങ്ങൾ എടുക്കുകയും ചെയ്യട്ടെ . അങ്ങനെ അവർ സുജൂദ് ചെയ്ത് കഴിഞ്ഞാൽ അവർ നിങ്ങളുടെ പിന്നിലേക്ക് മാറി നിൽക്കുകയും , നമസ്കരിച്ചിട്ടില്ലാത്ത മറ്റു വിഭാഗം വന്ന് നിന്റെ കൂടെ നമസ്കരിക്കുകയും ചെയ്യട്ടെ ‘ ( നിസാഅ് 102 ) . ഭയത്തോടൊപ്പം സംഘട്ടനവും യുദ്ധവും നടക്കുന്ന അവസരത്തിൽപ്പോലും ജമാഅത്ത് നമസ്കാരം അല്ലാഹു രണ്ട് വിഭാഗങ്ങളുടെ മേലും നിർബന്ധമാക്കിയിരിക്കുന്നു . എങ്കിൽ സമാധാനവും ശാന്തിയുമുള്ള അവസരത്തിൽ അത് കൂടുതൽ നിർബന്ധമാകുന്നു . യാത്രയിലാണെങ്കിലും സ്വദേശത്താണെങ്കിലും റസൂൽ ( സ ) യും സ്വഹാബത്തും ജമാഅത്ത് നമസ്കാരത്തിൽ കൃത്യനിഷ്ഠ പാലിക്കുന്നവരായിരുന്നു . അബ്ദുല്ലാഹിബ്നുമസ്ഊദ് ( റ ) പറയുകയുണ്ടായി . ‘ കാപട്യം വ്യക്തമായ കപടവിശ്വാസികളല്ലാത്ത മറ്റാരും ജമാഅത്ത് നമസ്കാരങ്ങളിൽ നിന്ന് പിന്തി നിൽക്കാറില്ലായിരുന്നുവെന്ന് ഒരു ളെക്കുറിച്ച് ഞാൻ മനസ്സിലാക്കിയിരുന്നു . രോഗിയായ ആളെ മറ്റ് രണ്ട് പേർക്കിടയിൽ തുക്കിപ്പിടിച്ചുകൊണ്ടെങ്കിലും കൊണ്ടുവരപ്പെ ടുകയും സ്വഫ്ഫിൽ നിറുത്തുകയും ചെയ്യുമായിരുന്നു ‘ ( മുസ്ലിം ) . ശുദ്ധിയിലും വുദുവിലും നിർബന്ധമായും ജാഗ്രത വേണം . മല മൂത്ര വിസർജനം , കീഴ്വായു പുറപ്പെടൽ ഗാഡമായ ഉറക്കം മുതലായവ കാരണത്താൽ ചെറിയ അശുദ്ധിയുണ്ടായാൽ വുദു എടുക്കുകയും , സംയോഗം ഇന്ദ്രിയ സ്ഘലനം പോലെയുള്ള കാര ണങ്ങളാൽ വലിയ അശുദ്ധിയുണ്ടായാൽ കുളിക്കുകയും വേണം .

. ഇനി വെള്ളം ലഭിച്ചില്ലെങ്കിൽ , അല്ലെങ്കിൽ കൂടെയുള്ള അൽപ്പം ജലം ഭക്ഷണ പാനീയങ്ങൾക്ക് ആവശ്യമായതാണെങ്കിൽ അവൻ തയമ്മും ചെയ്താൽ മതി . അല്ലാഹു പറയുന്നു :

‘ നിങ്ങൾ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താൽ , അല്ലെങ്കിൽ നിങ്ങളിലൊരാൾ മലമൂത്ര വിസർജനം കഴിഞ്ഞു വരികയോ , നിങ്ങൾ സ്ത്രീകളുമായി സംസർഗ്ഗം നടത്തുകയോ ചെയ്തിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയില്ലെങ്കിൽ ശുദ്ധമായ ഭൂമുഖം തേടി ക്കൊള്ളുക . എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക . നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരുത്തി വെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല , എന്നാൽ നിങ്ങളെ ശുദ്ധീകരിക്കണമെന്നും അവന്റെ അനുഗ്രഹം നിങ്ങളുടെ മേൽ പൂർത്തിയാക്കിത്തരണമെന്നും അവൻ ഉദ്ദേശിക്കുന്നു നിങ്ങൾ നന്ദിയുള്ളവരായേക്കാം ‘ ( മാഇദ 6 ) . വുദുവിന്റെയും കുളിയുടെയും രൂപം സുവിദിതമാണല്ലോ . ( അതിനാൽ അതിവിടെ വിവരിക്കുന്നില്ല ).

കൈപ്പടം രണ്ടും ഭൂമിയിൽ അടിക്കുകയും ശേഷം അവ കൊണ്ട് മുഖവും മുൻകൈകളും തടവുകയും ചെയ്യലാണ് – തയമ്മും . നബി ( സ ) അമ്മാറുബയാസിർ ( റ ) വിനോട് പറഞ്ഞതായി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു : ‘ താങ്കൾക്ക് മുഖവും കൈപ്പടങ്ങളും ( തടവിയാൽ ) മതിയാകുന്നതാണ് ‘ , മറ്റൊരു റിപ്പോർട്ടിൽ , ‘ നബി ( സ ) തന്റെ കൈ കൊണ്ട് ഭൂമിയെ അടിക്കുകയും എന്നിട്ടത് കൊണ്ട് തന്റെ മുഖവും കൈപ്പടങ്ങളും തടവുകയും ചെയ്തു ‘ എന്നുണ്ട് . മുസ്ലി മിന്റെ റിപ്പോർട്ടിൽ ‘ അദ്ദേഹം തന്റെ കൈ കൊണ്ട് ഭൂമിയിൽ ഒരു അടി അടിച്ചു ‘ എന്നും വന്നിട്ടുണ്ട് . തയമ്മും കൊണ്ടുള്ള ശുദ്ധീകരണം സമയബന്ധിതമാണ് . വെള്ളം കിട്ടുന്നതോടെ തയമ്മും ബാത്വിലാവുകയും ആ വെള്ളം ഉപയോഗിക്കൽ അയാൾക്ക് നിർബന്ധമാവുകയും ചെയ്യുന്നു . വെള്ളം കിട്ടുന്നതോടെ , വലിയ അശുഡിയകറ്റാൻ തയമ്മും ചെയ്ത ആൾക്ക് കുളിയും , ചെറിയ അശുദ്ധിയകറ്റാൻ വുദുവും നിർബന്ധമാവുന്നു . ഹദീസിൽ കാണാം : 

” ശുദ്ധിയുള്ള ഭൂതലം മുസ്ലിമിന്റെ ശുദ്ധീകരണ വസ്തുവാണ് , പത്തുവർഷത്തിന് വെള്ളം കിട്ടിയില്ലെങ്കിൽ പോലും . എന്നാൽ വെള്ളം കിട്ടിയാൽ അദ്ദേഹം അല്ലാഹുവെ സൂക്ഷിക്കുകയും തന്റെ തൊലിയിൽ വെള്ളം സ്പർശിക്കുകയും ചെയ്യട്ടെ ‘ ( ബസ്സാർ ) . ദുഹ്ർ , അസ്വർ , ഇശാ എന്നീ നാല് റക്അത്തുകളുള്ള നമസ്കാരങ്ങൾ രണ്ട് റക്അത്തുകളാക്കി ചുരുക്കി നമസ്കരിക്കൽ യാത്രക്കാരന് സുന്നത്താണ് . ഇബ്നു ഉമറിൽ നിന്നും ഇമാം ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്യുന്നു . അദ്ദേഹം പറയുന്നു : ‘ ഞാൻ നബി ( സ ) യോടൊപ്പം സഹയാത്രികനായിരുന്നു . അദ്ദേഹം യാത്രയിൽ നമസ്കാരം രണ്ട് റക്അത്തിനെക്കാൾ അധികരിപ്പിച്ചിരുന്നില്ല . അബൂബക്കറും ഉമറും ഉസ്മാനും ( റ ) അപ്രകാരം തന്നെയായിരുന്നു ‘ , ആയിശ ( റ ) പറഞ്ഞതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നു .

” നമസ്കാരം നിർബന്ധമാക്കപ്പെട്ടത് രണ്ട് റക്അത്തുകളായാണ്, പിന്നീട് നബി ( സ ) മദീനയിലേക്ക് ഹിജ്റ പോയപ്പോൾ നാല് റക്അത്തുകളായി നിർബന്ധമാക്കപ്പെട്ടു യാത്രയിലുള്ള നമസ്കാരം ആദ്യത്തെ നിയമമനുസരിച്ച് നിലനിറുത്തപ്പെടുകയും ചെയ്തു . അപ്പോൾ യാത്രക്കാരൻ തന്റെ നാട്ടിൽ നിന്നും പുറപ്പെട്ട് അവിടെ തിരിച്ചെത്തുന്നത് വരെ നാലുറത്തുള്ള നമസ്കാരങ്ങൾ രണ്ടാക്കി ചുരുക്കി നമസ്കരിക്കലാണ് സുന്നത്ത് , ആ യാത്ര ദീർഘിച്ചതാണെങ്കിലും ചുരുങ്ങിയതാണെങ്കിലും ശരി . അബ്ബാസ് ( റ ) വിൽ നിന്നും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്നു . ‘ മക്കാവിജയ വർഷം നബി ( സ ) പത്തൊമ്പത് ദിവസം മക്കയിൽ രണ്ട് റക്സത്ത് വീതം നമസ്കരിച്ചുകൊണ്ട് കഴിച്ചുകൂട്ടി . എന്നാൽ നാല് റക്അത്ത് നമസ്കരിക്കുന്ന ഇമാമിന്റെ പിന്നിലാണ് നമസ്കരിക്കുന്നതെങ്കിൽ നിർബന്ധമായും യാത്രക്കാരനും നാല് രശ്നത്ത് നമസ്കരിക്കണം . അയാൾ ഇമാമിനോടൊപ്പം ചേർന്നത് നമസ്കാരത്തിന്റെ ആരംഭത്തിലാണെങ്കിലും ഇടയിലാണെങ്കിലും ശരി . നബി ( സ ) പറഞ്ഞു . ‘ ഇമാം നിശ്ചയിക്കപ്പെട്ടിരിക്കുന്നത് അദ്ദേഹം തുടർപ്പടാൻ ങ്ങിയാണ് അതിനാൽ നിങ്ങൾ അദ്ദേഹത്തോട് എതിരാവരുത് ( ബുഖാരി , മുസ്ലിം ) . മറ്റൊരു ഹദീസിൽ കാണാം , നബി ( സ ) പറഞ്ഞു : ‘ ഇമാമിനോടൊപ്പം നിങ്ങൾക്ക് ലഭിച്ചത് നിങ്ങൾ നമസ്കരിക്കുക നഷ്ടപ്പെട്ടത് നിങ്ങൾ പൂർത്തിയാക്കുകയും ചെയ്യു ക ‘ ( ബുഖാരി , മുസ്ലിം ) .

ഇബ്നുഅബ്ബാസ് ( റ ) ചോദിക്കപ്പെട്ടു . ‘ യാത്രക്കാരൻ എന്തു ചെയ്യണം ? തനിച്ച് നമസ്കരിക്കുമ്പോൾ രണ്ട് റക്അത്തും സ്വദേശിയായ ഒരു ഇമാമിനെ തുടർന്ന് നമസ്കരിക്കുമ്പോൾ നാലുമാണോ നമസ്കരിക്കേണ്ടത് ? , അപ്പോൾ അദ്ദേഹം പറഞ്ഞു ? അതാണ് പ്രവാചകചര് . ( സ്വദേശിയായ ) ഇമാമിന്റെ കുടെ നമസ്കരിക്കുമ്പോൾ ഇബ്നു ഉമർ പൂർത്തിയായി നമസ്കരിക്കുകയും യാത്രയിൽ തനിച്ചായിരിക്കുമ്പോൾ ചുരുക്കി നമസ്കരിക്കുകയുമാണ് ചെയ്യാറുണ്ടായിരുന്നത് .

തുടർച്ചയായ യാത്രയാൽ പ്രയാസം നേരിടുമ്പോൾ യാത്രക്കാരന് ദുഹ്ം അസ്വറും തമ്മിലും മഗ്രിബും ഇശാഉം തമ്മിലും ചേർത്ത് ( ജംഅ് ആക്കി നമസ്കരിക്കാവുന്നതാണ് . ഇത്തരം ഘട്ടത്തിൽ തനിക്ക് കൂടുതൽ സൗകര്യപ്രദമായ രൂപത്തിൽ അവയെ മുന്തിച്ചോ പിന്തി ചേച്ചോ ജംഅ് ആക്കാവുന്നതാണ് . അനസുബ്നു മാലിക് ( റ ) വിൽ നിന്നും ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ കാണാം നബി ( സ ) സൂര്യൻ മധ്യത്തിൽ നിന്നും തെറ്റുന്നതിന് മുമ്പ് യാത്ര പുറപ്പെട്ടാൽ ദുഹിനെ അസ്വറിന്റെ സമയത്തിലേക്ക് പിന്തിപ്പിക്കുകയും ശേഷം രണ്ടും ചേർത്ത് നമസ്കരിക്കുകയും ചെയ്യും . യാത്ര പുറപ്പെടുന്ന ഘട്ടത്തിൽ സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റിയിട്ടുണ്ടെങ്കിൽ അദ്ദേഹം ദുഹ്ർ നമസ്കരിക്കുകയും ശേഷം പുറപ്പെടുകയും ചെയ്യും . ഇമാം ബൈഹഖിയുടെ ഒരു റിപ്പോർട്ടിൽ കാണാം : ‘ നബി യാത്ര പുറപ്പെടുമ്പോൾ സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങിയിട്ടുണ്ടെങ്കിൽ അദ്ദേഹം ദുഹം അസ്വറും ചേർത്ത് നമസ്കരിക്കുമായിരുന്നു ‘ , എന്നാൽ യാത്രക്കാരന് ജംഅ് ചെയ്യേണ്ടുന്ന ആവശ്യമില്ല എങ്കിൽ അങ്ങനെ വേണ്ടതില്ല . ഉദാഹരണമായി ഒരാൾ യാത്രക്കിടയിൽ ഒരിടത്ത് ഇറങ്ങുകയും , അടുത്ത നമസ്കാരത്തിന്റെ സമയമായ ശേഷമല്ലാതെ അവിടെ നിന്ന് പുറപ്പെടുകയും ചെയ്യുന്നില്ല എങ്കിൽ അയാൾ ജംഅ് ചെയ്യാതിരിക്കലാണ് ഉത്തമം . കാരണം അയാൾക്ക് അതിന്റെ ആവശ്യമില്ല . അപ്രകാരം ആവശ്യമില്ലാതിരുന്നതിനാലാണ് നബി ( സ ) അദ്ദേഹത്തിന്റെ വിടവാങ്ങൽ ഹജജിൽ മിനായിൽ വെച്ച് ജംഅ് ചെയ്യാതിരുന്നത് .

യാത്രക്കാരന് സ്വദേശത്തുള്ളവൻ നമസ്കരിക്കുന്നതുപോലെ അന്നെ ദുഹാ , രാത്രി നമസ്കാരം , വിത്ത് , പോലെയുള്ള ഐച്ഛിക നമസ്കാരങ്ങൾ നിർവ്വഹിക്കാവുന്നതാണ് . എന്നാൽ ദുഹ്റിന്റെയും മഗ്രിബിന്റെയും ഇശാഇന്റെയും റവാത്തിബ് നമസ്കാരങ്ങൾ നിർവ്വഹിക്കാതിരിക്കലാണ് പ്രവാചകചര്യ .

1 thought on “യാത്ര : ചില മര്യാദകൾ”

Leave a Reply to Hani Razin Cancel reply