അബുഹുറൈറ(റ)

സ്വഹാബിമാരുടെ ചരിത്രം

അബുഹുറൈറ(റ)

അസാമാന്യമായ ബുദ്ധിശക്തി! മനപ്പാഠമാക്കാനുള്ള കഴിവ്! ഇവ അബൂഹുറൈറ (റ)യുടെ പ്രത്യേകതയായിരുന്നു!
പ്രവിശാലമായ മുസ്ലിംലോകത്തിലെ പതിനായിരങ്ങളായ പള്ളിമിമ്പറുകളിലും മറ്റു പ്രസംഗപീഠങ്ങളിലും നിത്യവും ഉദ്ധരിക്കപ്പെടുന്ന ഒരു നാമമാണ് അബൂഹുറൈറ (റ)! ആ നാമം കേള്‍ക്കാത്ത മുസ്ലിംകള്‍ ഉാവുകയില്ല. നൂറ്റാുകള്‍ പഴക്കമുള്ള മുസ്ലിംലോകത്തിന്‍റെ ചരിത്രം ഇന്നുവരെ ആ നാമം ആദരവോടും വിശ്വാസത്തോടും കേട്ടുപോന്നു. ഇസ്ലാമിക ശരീഅത്തിന്‍റെ നിലനില്‍പിന്ന് വേണ്ടി അല്ലാഹു പ്രത്യേകം സജ്ജമാക്കിയ ചില മഹല്‍പ്രതിഭകളാണല്ലോ സ്വഹാബിമാര്‍. അവരില്‍ പലരുടെയും രംഗം പലതായിരുന്നു. യുദ്ധത്തിലെ രണശൂരര്‍! ഭരണതലത്തിലെ രാഷ്ട്രമീമാംസകര്‍! നയതന്ത്രശാലികള്‍!….. അങ്ങനെ പലരും.

        അബൂഹുറൈറ (റ)യുടെ രംഗം വിജ്ഞാനമേഖലയായിരുന്നു. തിരുമേനിയുടെ വായില്‍ നിന്ന് വീഴുന്ന മുത്തുമണികള്‍ അദ്ദേഹം പെറുക്കിയെടുത്തു തന്‍റെ  ഹൃദയത്തിന്‍റെ ചെപ്പില്‍ സൂക്ഷിച്ചു. താന്‍ ഹൃദിസ്ഥമാക്കിയത് ഒരിക്കലും അദ്ദേഹം മറന്നില്ല. ഇമാംശാഫീ (റ) പറയുന്നു. “അബൂഹുറൈറ (റ)യില്‍ നിന്ന് എണ്ണൂറിലധികം സഹാബിമാരും താബിഉകളായ പണ്ഡിതരും ഹദീസ് ഉദ്ധരിച്ചിരിക്കുന്നു”. ഇത് മറ്റുള്ള സ്വഹാബിമാരെക്കാള്‍ വളരെ കൂടുതലായിരുന്നു. ഇസ്ലാമിന്‍റെ ആദ്യകാലങ്ങളില്‍ തന്നെ വിശ്വസിക്കുകയും, നബി (സ)യെ യുദ്ധത്തിലും സമാധാനത്തിലും നിഴല്‍പോലെ പിന്തുടരുകയും ചെയ്ത പ്രസിദ്ധമായ പലരും അക്കൂട്ടത്തിലുായിരുന്നു. എങ്കിലും അബൂഹുറൈറ(റ)ക്ക് എങ്ങനെ ഇത് സാധിച്ചു. അദ്ദേഹം തന്നെ വിശദീകരിക്കുന്നു:

        “പലരും പറയുന്നു, അബൂഹുറൈറ നബി (സ)യില്‍ നിന്ന് ധാരാളം ഉദ്ധരിക്കുന്നു. അദ്ദേഹത്തിന്ന് മുമ്പ് ഇസ്ലാം ആശ്ലേഷിച്ച മുഹാജിറുകള്‍ക്ക് പോലും ഇത്രമാത്രം ഉദ്ധരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന്”. എങ്കിലും ഒരു കാര്യം മനസ്സിലാക്കണം. എന്‍റെ മുഹാജിറുകളായ സ്നേഹിതന്‍മാര്‍ അവരുടെ നിത്യവൃത്തിക്കുവേണ്ടി അങ്ങാടിയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. അന്‍സാരികള്‍ കൃഷിയിടങ്ങളുമായും! ഞാനാകട്ടെ പരമദരിദ്രനായ ഒരു മനുഷ്യനായിരുന്നു. എനിക്ക് കച്ചവടവുമില്ല. കൃഷിയുമില്ല. ഞാന്‍ സദാ നബി (സ)യുമായി സഹവസിച്ചുകൊണ്ടിരുന്നു. അവര്‍ നബി (സ)യുടെ സദസ്സ് വിട്ടുപോകുമ്പോള്‍ ഞാന്‍ അവിടെ ണ്ടായിരിക്കും. അവരില്ലാത്ത നേരത്തും ഞാന്‍ പഠിച്ചു കൊണ്ടിരിക്കും.

        ഒരിക്കല്‍ നബി (സ) ഞങ്ങളോട് പറഞ്ഞു: എന്‍റെ ഈ സംസാരം കഴിയുന്നത് വരെ നിങ്ങളില്‍ ആരെങ്കിലും ഒരാള്‍ അവന്‍റെ തട്ടം നിവര്‍ത്തിപ്പിടിക്കുകയും സംസാരം കഴിയുമ്പോള്‍ അത് മാറിലേക്ക് അണയ്ക്കുകയും ചെയ്യുന്നുവോ അവന്‍ പിന്നീട് ഒരിക്കലും ഞാന്‍ പറയുന്ന കാര്യം മറന്നുകളയുകയില്ല. ഞാന്‍ ഉടനെ അങ്ങനെ ചെയ്തു. നബി (സ) സംസാരിച്ചു. പിന്നീട് ഒരിക്കലും ഞാന്‍ നബി (സ)യുടെ വാക്ക് മറന്നിട്ടില്ല! അല്ലാഹുവാണ് സത്യം. അല്ലാഹുവിന്‍റെ വിജ്ഞാനം ജനങ്ങള്‍ക്ക് അറിയിച്ചുകൊടുക്കാതെ മറച്ചുവെക്കുന്നവന്‍ അഭിശപ്തനാകുന്നു എന്ന അല്ലാഹുവിന്‍റെ താക്കീത് പരിശുദ്ധ ഖുര്‍ആനില്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഒരു ഹദീസ്പോലും ഉദ്ധരിക്കുമായിരുന്നില്ല.

        നബി (സ)യുമായുള്ള അദ്ദേഹത്തിന്‍റെ സന്തതസഹചാരിത്വം, സ്വതഃസിദ്ധമായ ബുദ്ധികൂര്‍മ്മത, നബി (സ)യുടെ പ്രര്‍ത്ഥന നിമിത്തം അദ്ദേഹത്തിന്ന് ലഭിച്ച തൗഫീഖ്, തനിക്കറിവുള്ളത് അപരന്ന് അറിയിച്ചുകൊടുതക്കേത് തന്‍റെ ബാദ്ധ്യതയാണെന്ന വിശ്വാസം ഇവയെല്ലാമാണ് അബൂഹുറൈറ (റ)യുടെ ഹദീസിന്‍റെ ആധിക്യത്തിന്ന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു! ഒരിക്കല്‍ മര്‍വാനുബ്നുല്ഹകം അബൂഹുറൈറ (റ)യെ പരീക്ഷിക്കുവാന്‍ തീരുമാനിച്ചു. അബൂഹുറൈറ (റ)യെ വിളിച്ചുവരുത്തി. അദ്ദേഹം അറിയാതെ മറക്കു പിന്നില്‍ തന്‍റെ ഒരു എഴുത്തുകാരനെ മര്‍വാന്‍ നിയോഗിച്ചു. അബൂഹുറൈറ (റ) ഒരുപാട് ഹദീസുകള്‍ ഉദ്ധരിച്ചു. പറയുന്നത് മുഴുവനും മറക്കു പിന്നില്‍ ഇരുന്ന് എഴുത്തുകാരന്‍ എഴുതിവെക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം മര്‍വാന്‍ മറ്റൊരിക്കല്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി. പണ്ടു പറഞ്ഞ ഹദീസുകള്‍ വീണ്ടും ഓതിക്കേള്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം വള്ളിപുള്ളി വ്യത്യാസമില്ലാതെ അത് മര്‍വാനെ കേള്‍പ്പിക്കുകയും ചെയ്തു. അബൂഹുറൈറ (റ) പറയുമായിരുന്നു: എന്നെപ്പോലെ ധാരാളം ഹദീസുകള്‍ ഉദ്ധരിച്ച മറ്റൊരാള്‍ നബി (സ)യുടെ അനുയായികളില്‍ ഉണ്ടായിരുന്നില്ല. അംറുബ്നുല്‍ ആസ്വിന്‍റെ പുത്രന്‍ അബ്ദുല്ല (റ) അല്ലാതെ. അദ്ദേഹം എഴുതി സൂക്ഷിക്കുകയായിരുന്നു. ഞാന്‍ എഴുതിവെക്കാറുായിരുന്നില്ല. 

        അബൂഹുറൈറ (റ) ആരാധനാ നിമഗ്നനായ ഒരു ഭക്തനായിരുന്നു. തന്‍റെ വീട്ടില്‍ രാത്രി ഇബാദത്തും ദിക്റുകളും ഇടമുറിയാന്‍ അദ്ദേഹം അനുവദിച്ചില്ല. രാത്രി മൂന്നായി ഭാഗിക്കും. ആദ്യഭാഗം തനിക്കും രാമത്തേത് ഭാര്യക്കും പിന്നീട് പുത്രിക്കും! അവര്‍ തന്താങ്ങളുടെ ഈഴത്തില്‍ നമസ്കാരവും പ്രാര്‍ത്ഥനയും നിര്‍വ്വഹിക്കും! രാത്രി മുഴുവന്‍ അദ്ദേഹത്തിന്‍റെ വീട് നമസ്കാരവും പ്രാര്‍ത്ഥനയും കൊണ്ട് സജീവമായിരിക്കും! പരമ ദരിദ്രനായിരുന്നു അദ്ദേഹം. ഒരു നേരം വയര്‍ നിറക്കാനുള്ള ആഹാരത്തിന്നു പോലും വകയുായിരുന്നില്ല! 

        അദ്ദേഹം പറയുന്നത് നോക്കൂ: “ഞാന്‍ അനാഥനായി വളര്‍ന്നു. ദരിദ്രനായി നാടുവിട്ടു. ഗസ്വാന്‍റെ പുത്രി ബുസ്റക്ക് കൂലിപ്പണി ചെയ്തു. എന്‍റെ വിശപ്പടക്കാന്‍ വേണ്ടി, അവള്‍ യാത്ര ചെയ്യുമ്പോള്‍ ഞാന്‍ ഒട്ടകത്തെ തെളിച്ചു പാട്ടുപാടും. യാത്രമതിയാക്കിയാല്‍ അവര്‍ക്കു ഭൃത്യവേല ചെയ്യും. ഇതായിരുന്നു എന്‍റെ ജോലി. ഇന്ന് ഇതാ ആ ബുസ്റയെ അല്ലാഹു എനിക്ക് ഇണയാക്കിത്തന്നിരിക്കുന്നു. ഇസ്ലാമിനെ രക്ഷാമാര്‍ഗ്ഗവും മുഹമ്മദ് നബി (സ)യെ നേതാവുമാക്കിയ അല്ലാഹുവിന്ന് സ്തുതി.”

        ഹിജ്റ ഏഴാമത്തെ വര്‍ഷമാണ് അബൂഹുറൈറ (റ)മദീനയില്‍ വന്നത്. തുഫൈലുബ്നു അംറുദൗസിയുടെയും അബൂഅര്‍വദ്ദൗസിയുടെയും നാട്ടു കാരനായിരുന്നു അദ്ദേഹം. മദീനയില്‍ വന്നശേഷം അദ്ദേഹത്തെ മാനസികമായി അലട്ടിക്കൊിരുന്ന ഒരു പ്രശ്നം തന്‍റെ ഉമ്മയുടെതായിരുന്നു. അവര്‍ ഇസ്ലാം വിശ്വസിച്ചിരുന്നില്ല. വലിയ പിടിവാശിക്കാരിയായിരുന്നു. പലപ്പോഴും നബി (സ)യെ അധിക്ഷേപിക്കുമായിരുന്നു. അത് അദ്ദേഹത്തിന്ന് അസ്വസ്ഥത യുാക്കി. ഒരിക്കല്‍ ആ സ്ത്രീ പുരുഷമായി നബി (സ)യെ പഴിപറഞ്ഞു. അതുകേട്ട് സഹിക്കവയ്യാതെ അദ്ദേഹം കരഞ്ഞുകൊണ്ട് പള്ളിയിലേക്ക് മടങ്ങിച്ചെന്നു. നബി (സ)യോട് പറഞ്ഞു: “പ്രവാചകരെ, ഞാന്‍ എന്‍റെ ഉമ്മയെ പലപ്പോഴും ഇസ്ലാമിലേക്ക് ക്ഷണിച്ചു നോക്കി. അവര്‍ സ്വീകരിക്കുന്നില്ല. ഇന്നു ഞാന്‍ അവരെ ക്ഷണിച്ചപ്പോള്‍ അവര്‍ അങ്ങയെക്കുറിച്ച് ചീത്തപറയുകയാണുായത്. അതുകൊണ്ട് താങ്കള്‍ എന്‍റെ ഉമ്മയുടെ സന്‍മാര്‍ഗ്ഗത്തിന്നു വേണ്ടി പ്രാര്‍ത്ഥിച്ചാലും!” നബി (സ) പ്രാര്‍ത്ഥിച്ചു: “അല്ലാഹുവേ, അബൂഹുറൈറയുടെ ഉമ്മയെ നീ സന്‍മാര്‍ഗ്ഗത്തില്‍ ചേര്‍ക്കേണമേ.” അനന്തരം ഞാന്‍ വീട്ടില്‍ ചെന്നു. വിതിലില്‍ മുട്ടി. ഉമ്മ ഉള്ളില്‍ നിന്ന് വിളിച്ചു പറഞ്ഞു: “നില്‍ക്കൂ, ഇങ്ങോട്ട് കടക്കരുത്.” അപ്പേള്‍ വീട്ടില്‍ നിന്ന് വെള്ളം പ്രയോഗിക്കുന്ന ശപ്ദം കേള്‍ക്കാമായിരുന്നു. അനന്തരം അവര്‍ വസ്ത്രമണിഞ്ഞു പുറത്തുവന്നു എന്നോട് പറഞ്ഞു: “അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്‍റെ അടിമയും പ്രവാചകനുമാണെന്നും.” അബൂഹുറൈറ (റ)യുടെ മാതാവ് മുസ്ലിമായി. സന്തോഷാതിരേകത്താല്‍ അദ്ദേഹം നബി (സ)യുടെ സന്നിധിയിലെത്തി. നബി (സ)യോട് പറഞ്ഞു: “നബിയേ, അങ്ങയുടെ പ്രാര്‍ത്ഥന ഫലിച്ചിരിക്കുന്നു. എന്‍റെ ഉമ്മ മുസ്ലിമായിരിക്കുന്നു. ഞങ്ങള്‍ രണ്ടുപേരും സത്യവിശ്വാസികളുടെ ഇഷ്ടഭാജനങ്ങളാകുവാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലും.” നബി (സ) ഇങ്ങനെ പ്രാര്‍ത്ഥിച്ചു:  “നാഥാ, നീ ഈ പാവപ്പെട്ട അടിമയെയും അദ്ദേഹത്തിന്‍റെ ഉമ്മയെയും സത്യവിശ്വാസികള്‍ക്ക് പ്രിയങ്കരരാക്കേണമേ”

        അബൂഹുറൈറ (റ) നബി (സ)യുടെ വിയോഗാനന്തരം നല്ല ഭക്തനും മുജാഹിദുമായി ജീവിച്ചു. എല്ലാ സമരങ്ങളിലും പങ്കെടുത്തു. ഉമര്‍ (റ) തന്‍റെ ഭരണകാലത്ത് അദ്ദേഹത്തെ ബഹറൈനിലെ ഭരണാധികാരിയായി നിയോഗിച്ചു. തന്‍റെ കീഴുദ്യോഗസ്ഥരോട് കര്‍ക്കശമായിട്ടായിരുന്നു ഉമര്‍ (റ) പെരുമാറിയിരുന്നത്. ഒരാള്‍ ഭരണഭാരം കയ്യേല്‍ക്കുമ്പോള്‍ ഉായിരുന്നതിനേക്കാള്‍ ഒരു സൗകര്യവും അയാള്‍ക്ക് കൂടിപ്പോകുന്നത് ഉമര്‍ (റ) സമ്മതിച്ചിരുന്നില്ല. ഒരു ജോഡി വസ്ത്രവുമായി അധികാരമേറ്റ ആള്‍, അധികാരം കയ്യൊഴിയുമ്പോള്‍ അത് രണ്ടു ജോഡിയാവാന്‍ പാടില്ല. അത് എവിടെ നിന്ന് ലഭിച്ചു എന്ന് അദ്ദേഹത്തിന്ന് അറിയുക തന്നെ വേണം. അതായിരുന്നു സ്വഭാവം. അബൂഹുറൈറ (റ) ബഹറൈനിലെ ഭരണത്തിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പക്കല്‍ കുറച്ചു സൂക്ഷിപ്പു ധനമുണ്ടെന്ന് ഉമര്‍ (റ) അറിഞ്ഞു. അബൂഹുറൈറ (റ)യെ മദീനയിലേക്ക് വിളിപ്പിച്ചു. ഉമര്‍ (റ): (അദ്ദേഹം കോപിഷ്ടനായിരുന്നു.)  “നീ പൊതുഖജനാവിലെ ധനം അപഹരിച്ചിരിക്കുന്നു അല്ലേ? നീ അല്ലാഹുവിന്‍റെയും അവന്‍റെ ഗ്രന്ഥത്തിന്‍റെയും ശത്രുവാണോ?” അദ്ദേഹം പറഞ്ഞു: “അല്ല, ഞാന്‍ അല്ലാഹുവിന്‍റെയും പരിശുദ്ധ ഖുര്‍ആനിന്‍റെയും ശത്രുവല്ല. അല്ലാഹുവിന്‍റെ എതിരാളികളുടെ ശത്രുവാണ്. ഞാന്‍ പൊതുഖജനാവില്‍ നിന്ന് അപഹരിച്ചിട്ടുമില്ല.” ഉമര്‍ (റ): “എങ്കില്‍ നീ ഈ ധനം എവിടെ നിന്ന് സ്വരൂപിച്ചു?” അബൂഹുറൈറ (റ) പറഞ്ഞു: “എന്‍റെ കുതിരകള്‍ പെറ്റുപെരുകിയതും എനിക്കു പാരിതോഷികമായി ലഭിച്ചതുമാണത്.” ഉമര്‍ (റ) സമ്മതിച്ചില്ല. അദ്ദേഹത്തിന്‍റെ ധനം ബൈത്തുല്‍മാലില്‍ നിക്ഷേപിച്ചു. ആകാശത്തിലേക്ക് ഇരുകൈകളും ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു: നാഥാ, നീ അമീറുല്‍ മുഅ്മിനീന്ന് പൊറുത്തു കൊടുക്കേണമേ.” ഉമര്‍ (റ) പിന്നീടൊരിക്കല്‍ അബൂഹുറൈറ (റ)യെ സമീപിച്ചു വീണ്ടും ബഹറൈനിന്‍റെ ഭരണാധികാരം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. അബൂഹുറൈറ(റ) സ്വീകരിച്ചില്ല. ഉമര്‍ (റ) കാരണമന്യേഷിച്ചു. അദ്ദേഹം പറഞ്ഞു: “ഇനി മറ്റൊരിക്കല്‍ കൂടി എന്‍റെ ധനം പിടിച്ചെടുക്കാനും അഭിമാനം ക്ഷതപ്പെടാനും അടികൊള്ളാനും ഇടവരുത്തരുതല്ലോ! തന്നെയുമല്ല ഞാനധികാരത്തിലിരുന്ന് വിവരക്കേട് കല്‍പ്പിക്കുമോ എന്നു ഭയപ്പെടുകയും ചെയ്യുന്നു”. 

“നാഥാ, നിന്നെ കുമുട്ടാന്‍ ഞാന്‍ കൊതിക്കുന്നു. നീ എന്നെ കാണുന്നത് ഇഷ്ടപ്പെടേണമേ” രോഗശയ്യയില്‍ കിടന്ന് അദ്ദേഹം പ്രാര്‍ത്ഥിച്ചു. ഹിജ്റ 59ല്‍ അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിന്ന് അന്ന് എഴുപത്തിയെട്ട് വയസ്സുായിരുന്നു. ബഖീഇലാണ് മറവുചെയ്യപ്പെട്ടത്. ജാഹിലിയാ കാലത്ത് അബ്ദുശംസ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്‍. നബി (സ) അത് മാറ്റി അബ്ദുറഹ്മാന്‍ എന്നാക്കി. അദ്ദേഹത്തിന്ന് ഓമനയായ ഒരു പൂച്ചയുായിരുന്നു. സന്തതസഹചാരി യായിരുന്നുപോല്‍ അത്. അതു നിമിത്തം “അബൂഹുറൈറ” എന്ന അപരനാമവും അദ്ദേഹത്തിന്ന് വന്നുചേര്‍ന്നു. അര്‍ത്ഥം, “പൂച്ചക്കാരന്‍”

Leave a Comment