ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യ

ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യ

അബ്ദുൽ ഹലീം ഇബ്നു അബ്ദുസ്സലാം ഇബ്നു അബ്ദില്ല ഇബ്നു അബീ ക്വാസിം ഇബ്നു തെയ്മിയ്യ അൽഹർറാനി തക്വിയുദ്ദീൻ അബിൽ അബ്ബാസ് ഇബ്നു ശിഹാബുദ്ദീൻ എന്നാണ് അദ്ദേഹത്തിൻ്റെ യഥാർഥ പേര്.

സിറിയക്കും ഇറാഖിനുമിടയിലുള്ള അറേബ്യൻ ഉപദ്വീപിലെ ഒരു പുരാതന പട്ടണമായ ഹർറാനിൽ, ഹി:661 റബീഉൽ അവ്വൽ മാസത്തിലാണ് അദ്ദേഹം ജനിച്ചത്. താർത്താരികളുടെ അധിനിവേശം കാരണം അദ്ദേഹവും കുടുംബവും ഹർറാനിൽ നിന്ന് ദമസ്കസിലേക്ക് പാലായനം ചെയ്യാൻ നിർബന്ധിതരായി.

പണ്ഡിത കുടുംബത്തിലാണ് അദ്ദേഹത്തിൻ്റെ ജനനം. പിതാവും പിതാമഹനും, സഹോദരൻമാരും അബ്ദുർറഹ്മാൻ, അബ്ദുല്ല, മുഹമ്മദ് എന്നിവരും പണ്ഡിതൻമാരാണ്. മതപഠനത്തിൻ്റെ ആരംഭത്തിൽ തന്നെ അദ്ദേഹത്തിൻ്റെ ഓർമ്മശക്തിയും കുശാഗ്രബുദ്ധിയും ഗ്രഹണശക്തിയും ഗുരുനാഥൻമാരെ
അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പത്തൊമ്പാതം വയസ്സിൽ ഫത്വ നൽകാനുള്ള യോഗ്യതയും ഇരുപത്തിരണ്ടാം വയസ്സിൽ ദാറുൽ ഹദീഥ് അസ്ത്രക്രിയ്യയിൽ പഠിപ്പിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു.

ഖുർആനിലും ഹദീഥിലും അതുമായി ബന്ധപ്പെട്ട വിവിധ വിജ്ഞാനീയങ്ങളിലുമാണ് അദ്ദേഹം പ്രശസ്തനായത്. ഹദീഥ് വിജ്ഞാനത്തിൽ അദ്ദേഹം ഹാഫിദ് (ഹദീഥിൽ അഗ്രേസരൻ) ആയിരുന്നു. തഫ്സീറിൻ്റെ വിഷയത്തിൽ തനിക്ക് ചുറ്റുമുള്ളവരിൽ അദ്ദേഹം മതിപ്പുളവാക്കി. ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ്, പണ്ഡിതൻമാർക്കിടയിൽ അഭിപ്രായഭിന്നതയുള്ള വിഷയങ്ങൾ, ഗ്രന്ഥ രചന, ഗണിതശാസ്ത്രം, ചരിത്രം, ഗോളശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലും അദ്ദേഹം പ്രാവീണ്യം നേടി. അദ്ദേഹം ഒരു മുജ്തഹിദിൻ്റെ പദവികൈവരിച്ചതായി അക്കാലഘട്ടത്തിലെ പണ്ഡിതൻമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

മുസ്ലീംകളുടെ ക്ഷേമൈശ്വര്യങ്ങളിൽ അദ്ദേഹം അതീവ താൽപര്യം കാണിച്ചിരുന്നു. താർത്താരികൾക്കും, ക്രിസ്ത്യാനികൾക്കും, റാഫിളികൾക്കു മെതിരിലുള്ള ജിഹാദിന്റെ സന്ദർഭത്തിൽ അദ്ദേഹം കാണിച്ച ധീരതയും അദ്ദേഹത്തിന്റെ ഉദ്ബോധന പ്രസംഗങ്ങളും ശത്രുക്കൾക്കെതിരിലുള്ള മുസ്ലികളുടെ വിജയത്തിന് സുപ്രധാന ഘടകമായി വർത്തിച്ചു എന്നത് ഇതിന് പ്രകടമായ തെളിവാണ്. ഈ പരിശ്രമങ്ങൾ ധാരാളം പണ്ഡിതൻമാരുടേയും ശേഷം വന്ന തലമുറകളുടേയും പ്രശംസ പിടിച്ചുപറ്റാൻ ഇടയാക്കി.

ശാരീരിക ജിഹാദിന് പുറമെ, വ്യത്യസ്ത വ്യതിയാനകക്ഷികളും നാസ്തികരുമായി അദ്ദേഹം ധൈഷണിക സമരങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ശിയാ ജഹ്മിയ്യ മുഅ്തസില തുടങ്ങി ഗ്രീക്ക് തത്വചിന്തകൾ പ്രചരിപ്പിച്ച അശ്അരിയ്യാക്കളടങ്ങുന്ന വചനശാസ്ത്രക്കാരെയും (അഹ്ലുൽ കലാം) വിവിധ സൂഫി കക്ഷികളേയും അദ്ദേഹം ഖണ്ഡിച്ചു. ഇതര മതവിഭാഗക്കാരുടെ വിശ്വാസ വൈകല്യങ്ങളെയും അദ്ദേഹം തുറന്ന് കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഖണ്ഡനങ്ങൾ വെറും അന്ധമായ വിമർശനങ്ങളായിരുന്നില്ല. പ്രസ്ത്യുത ഈ വിഭാഗങ്ങളുടെ ആദർശങ്ങൾ ആഴത്തിൽ പഠിച്ചു മനസ്സിലാക്കിയ ശേഷമായിരുന്നു അദ്ദേഹം അവയെല്ലാം വിമർശിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഖണ്ഡനങ്ങൾ വ്യവസ്ഥാപിതവും സൂക്ഷ്മവും പ്രാമാണികവുമായിരുന്നു. ഉദാഹരണത്തിന് ഗ്രീക്ക് ഫിലോസഫിക്കെതിരിലുള്ള അദ്ദേഹത്തിന്റെ ഖണ്ഡനം. ഏറ്റവും സുശക്തവും അതുല്യവുമായ ഒരു വിമർശനമായി ഇന്നും അത് നിലകൊള്ളുന്നു. ക്രിസ്ത്യാനിക്കെൾക്കെതിരിലുള്ള അദ്ദേഹത്തിന്റെ ഖണ്ഡനവും അപ്രകാരം തന്നെയാണ്. ശിയാക്കെൾക്കെതിരിലുള്ളതാകട്ടെ, അവരുടെ വ്യതിചലിച്ച് വിശ്വാസങ്ങളേയും അനാചാരങ്ങളേയും വേരോടെ പിഴുതുമാറ്റുന്നതായിരുന്നു.

സ്വാഭാവികമായും, ഈ രീതിയിലുള്ള വിമർശനങ്ങൾ അദ്ദേഹത്തിന് ധാരാളം ശത്രുക്കളെ ഉണ്ടാക്കി. തത്ഫലമായി അദ്ദേഹം ജീവിതത്തിലുടനീളം പരീക്ഷണങ്ങളും പീഡനങ്ങളും നേരിടേണ്ടി വന്നു. അദ്ദേഹത്തെ അക്രമിക്കാൻ തക്കം പാർത്തു കഴിഞ്ഞിരുന്ന ശത്രുക്കൾ അദ്ദേഹത്തിന്റെ
അധ്യാപനങ്ങളിൽ നിന്നും പലതും തെറ്റായി ഉദ്ധരിച്ചുകൊണ്ട് തെറ്റിദ്ധരിപ്പിക്കാൻ തുടങ്ങി. അഖീദത്തുൽ വാസിത്വിയ്യ, അഖീദത്തുൽ ഹമവിയ്യ എന്നീ ഗ്രന്ഥങ്ങൾ അടിസ്ഥാന വിശ്വാസ കാര്യങ്ങൾ പഠിപ്പിക്കുന്നതിനായി അദ്ദേഹം രചിച്ച മഹത്ഗ്രന്ഥങ്ങളാണ്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന ഈ ഗ്രന്ഥങ്ങളിൽ നിന്നും അവർ വാക്കുകളെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്തു കൊണ്ട് അദ്ദേഹത്തിൽ തജ് സീം (അല്ലാഹുവിന് തടിയുണ്ട് എന്ന വാദം) ആരോപിച്ചു. അതിന്റെ പേരിൽ അദ്ദേഹം ഒന്നിലധികം തവണ തുറങ്കിൽ അടക്കപ്പെട്ടു.

“അൽഅഖീദത്തുൽ വാസിത്വിയ്യ’യുടെ വിഷയത്തിൽ ചില പണ്ഡിതന്മാർ അദ്ദേഹവുമായി വാദപ്രതിവാദം നടത്തുകയും, ഒടുവിൽ അദ്ദേഹം എഴുതിയതിനെ അംഗീകരിച്ചുകൊണ്ട് ആ വാദപ്രതിവാദം അവസാനിപ്പിക്കുകയും ചെയ്തതായി ഇബ്നുകഥീർ രേഖപ്പെടുത്തിയിട്ടുണ്ട്.

“അഖീദത്തുൽ ഹമവിയ്യ’ യുടെ വിഷയത്തിലും ചില പണ്ഡിതന്മാർ അദ്ദേഹവുമായി വാതപ്രതിവാദം നടത്തുകയും (ശെയ്ഖുൽ ഇസ്ലാമിന്റെ) മറുപടികളെ അവർക്ക് ഖണ്ഡിക്കാനാവാതെ ആരോപകർ പിരിഞ്ഞതായും ഇബ്നുകഥീർ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.

ത്വലാഖിന്റെ വിഷയത്തിൽ അദ്ദേഹം നൽകിയ ഒരു ഫത്വ കാരണം അദ്ദേഹം തടവിലാക്കപ്പെട്ടിട്ടുണ്ട്. ക്വബർ സന്ദർശനത്തിന് വേണ്ടി യാത്ര ചെയ്യുന്നതിനെ വിരോധിച്ചു കൊണ്ടുള്ള ഒരു ഫത്വയുടെ പേരിലാണ് അദ്ദേഹം അവസാനമയി ജയിലിലടക്കപ്പെട്ടത്. ഈ വേളയിലാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞതും. അദ്ദേഹത്തിന്റെ വ്യക്തിത്വവും ആരാധനാകാര്യങ്ങളിലുള്ള നിഷ്ഠയും മാതൃകായോഗ്യമാണ്. കണ്ടുമുട്ടുന്നവരുടെയെല്ലാം ഹൃദയങ്ങളിൽ പ്രസ്തുത ഗുണം വലിയ സ്വാധീനം ഉണ്ടാക്കിയിരുന്നു. രഹസ്യവും പരസ്യവുമായ ജീവിതത്തിൽ ഇസ്ലാമിലെ വിധിവിലക്കുകൾ പാലിക്കുന്നതിൽ കണിശത കാണിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം. കാര്യങ്ങൾ അല്ലാഹുവിൽ തവക്കുൽ ആക്കുന്ന വിഷയത്തിലുള്ള അദ്ദേഹത്തിന്റെ കണിശതയെ കുറിച്ച് ശിഷ്യനായ ഇബ്നുൽ ഖയ്യിം വിവരിക്കുന്നുണ്ട്. ശത്രുക്കൾ അദ്ദേഹത്തെ കൊല്ലാൻ പദ്ധതികൾ ആവിഷ്ക്കരിക്കുന്നുണ്ടെന്ന് അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്: “അവർ എന്നെ കൊല്ലുകയാണെങ്കിൽ അത് എനിക്ക് രക്തസാക്ഷ്യമാകും. അവർ എന്നെ നാടുകടത്തുകയാണെങ്കിൽ അത് എനിക്ക് ഹിജ്റയാകും. എന്നെ സൈപ്രസിലേക്കാണ് നാടുകടത്തുന്നതെങ്കിൽ അവിടത്തുകാരെ ഞാൻ അല്ലാഹുവിലേക്ക് ക്ഷണിക്കും അങ്ങനെ അവർ ആ ക്ഷണം സ്വീകരിച്ചേക്കും. അവർ എന്നെ രാഗൃഹത്തിലടക്കുകയാണെങ്കിൽ അത് എന്റെ ആരാധനാ കേന്ദ്രമായി മാറും”

ഇബ്നുൽ ഖയ്യിം പറയുന്നു: “അല്ലാഹുവിന്നറിയാം അദ്ദേഹത്തേക്കാൾ നല്ലൊരു ജീവിതം നയിച്ച ആരേയും ഞാൻ കണ്ടിട്ടില്ല. സുഖാഡംബരങ്ങളെ മുഴുവൻ മായിച്ചു കളയും വിധം പ്രയാസങ്ങളുടേയും പ്രതിസന്ധികളുടേയും നടുവിൽ ജയിലും ഭീഷണികളും പീഡനങ്ങളുമായി കഴിയേണ്ടി വന്നിട്ടും ഇബ്നു തെയ്മിയ്യ മറ്റാരെക്കാളും സംശുദ്ധമായ ഒരു ജീവിതം നയിച്ചു. അദ്ദേഹം ഉദാരമതിയും ധീരനും പ്രാപ്തനും തേജസ്സാർന്ന വദനത്തിനു ഉടമയുമായിരുന്നു.

ഭയത്തിന്റെ പിടിയിലകപ്പെട്ട് മനസ്സുമടക്കുകയും ഭൂമി കുടുസ്സായതായി അനുഭവപ്പെടുകയും ചെയ്താൽ ഞങ്ങൾ അദ്ദേഹത്തെ സമീപിക്കും. അദ്ദേഹത്തെ കാണുകയും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുകയും ചെയ്യുമ്പോൾ വിഷമങ്ങളെല്ലാം മാറി ആശ്വാസവും മനക്കരുത്തും സ്വധൈര്യവും ശമനവും ലഭിക്കും”.

ബസ്സാർ പറഞ്ഞു: “അദ്ദേഹത്തിന്റെ ശീലങ്ങളെ കുറിച്ച് നന്നായി അറിയുന്ന ഒരു വ്യക്തിയാണ് ഞാൻ. ഫജ്ർ നിസ്ക്കാരത്തിന് ശേഷം അദ്ദേഹം അനാവശ്യമായി ആരോടും സംസാരിക്കുകയില്ല. തൊട്ടടുത്ത് ഇരിക്കുന്ന ആൾക്ക് മാത്രം കേൾക്കാവുന്ന അത്രയും പതിഞ്ഞ സ്വരത്തിൽ ദിക്റ് ചൊല്ലി നമസ്ക്കാര സ്ഥലത്ത് തന്നെ കഴിച്ചുകൂട്ടും. ഇടയ്ക്ക് കണ്ണുകൾ ആകാശത്തേക്കുയർത്തും. സൂര്യൻ ഉദിച്ചുയർന്ന് നമസ്ക്കാരം നിഷിദ്ധമായ ആ സമയം അവസാനിക്കുന്നത്വരെ ഇതേ അവസ്ഥയിൽ തുടരും”.

അദ്ദേഹം തുടർന്നു: “ഐഹികലോകത്തെ സുഖൈശ്വര്യങ്ങളെ കുറിച്ച് അദ്ദേഹം വല്ലതും പ്രസ്താവിച്ചതായി ഞാൻ കണ്ടിട്ടില്ല. അദ്ദേഹം ലൗകീക സംഭാഷണങ്ങളിൽ മുഴുകുകയോ, ലൗകീക വിഭവങ്ങൾക്കായി മറ്റുള്ളവരോട് ചോദിക്കുകയും ചെയ്തിരുന്നില്ല. പകരം പരലോക കാര്യങ്ങളിലും അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന വിഷയങ്ങളിലുമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധയും സംഭാഷണങ്ങളും മുഴുവൻ”.

ഒരിക്കൽ ഇബ്നു തെയ്മിയ്യയുടെ അനുയായികളുടെ ആധിക്യം കണ്ടിട്ട് അദ്ദേഹം തന്റെ ഭരണകൂടത്തെ മറിച്ചിടാൻ തയ്യാറെടുക്കുന്നതായി ഭരണാധികാരിയായ മുഹമ്മദ് ഇബ്നു ഖലാവൂൻ ആരോപിച്ചു. അതിന് ഇബ്നു തെയ്മിയ്യ നൽകിയ മറുപടി ഇപ്രകാരമാണ്: “ഞാനത് ചെയ്യുകയോ? (ഒരിക്കലുമില്ല!) അല്ലാഹുവാണ്, താങ്കളുടെ ഭരണാധികാരത്തിനും മംഗോളിയരുടെ ഭരണാധികാരത്തിനും തുച്ഛമായ രണ്ട് നാണയങ്ങളുടെ വില പോലും  ഞാൻ കൽപിക്കുന്നില്ല”.

ഗുരുനാഥൻമാർ

ധാരാളം പണ്ഡിതൻമാരുടെ കീഴിൽ ശെയ്ഖുൽ ഇസ്ലാം പഠിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ അത് എണ്ണിപ്പറഞ്ഞിട്ടുള്ളത് ദഹബി അദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കുന്നുണ്ട്. നാൽപത്തിയൊന്ന് പുരുഷൻമാരും നാല് സ്ത്രീകളും അടങ്ങുന്നതാണ് ഈ പണ്ഡിത ശൃംഖല. അദ്ദേഹം വിജ്ഞാനം സ്വീകരിച്ച പണ്ഡിതൻമാരുടെ എണ്ണം ഇരുനൂറിലധികം വരും. 

അദ്ദേഹത്തിന്റെ ഗുരുനാഥൻമാരിൽ ചിലരുടെ പേരുകളാണ് താഴെ

1. അബുൽ അബ്ബാസ് അഹ്മദ് ഇബ്നു അബ്ദുൽ ദാഇം അൽ മഖ്ദസി
2. അബൂ നസ് അബ്ദുൽ അസീസ് ഇബ്നു അബ്ദിൽ മുൻ ഇം
3. അബൂ മുഹമ്മദ് ഇസ്മാഈൽ ഇബ്നു ഇബ്രാഹീം അത്തനൂഖി
4. അൽമൻജാ ഇബ്നു ഉമാൻ അത്തനൂഖി അദ്ദിമി
5. അബുൽ അബ്ബാസ് അൽ മുഅമ്മിൽ ഇബ്നു മുഹമ്മദ് അൽബാലിസി
6. അബൂ അബ്ദില്ല മുഹമ്മദ് ഇബ്നു അബീ ബകർ ഇബ്നു സുലൈമാൻ അൽ അമീരി
7. അബുൽ ഫറജ് അബ്ദുറഹ്മാൻ ഇബ്നു സുലൈമാൻ അൽബഗ്ദാദിക
8. ശറഫുദ്ദീൻ അൽ മഖ്ദസി അഹ്മദ് ഇബ്നു അശ്ശാഫിഈ
9. മുഹമ്മദ് ഇബ്നു അബ്ദിൽ ഖവി അൽ മഖ്ദിസി
10. തക്വിയ്യുദ്ദീൻ അൽവാസ്വിതീ ഇബ്രാഹീം ഇബ്നു അലി അസ്സാലിഹീ അൽഹമ്പലീ
11. സ്വന്തം പിതൃസഹോദരി സിത്തദ്ദാർ ബിൻത് അബ്ദിസ്സലാം ഇബ്നുതെിയ്യ

ശിഷ്യന്മാർ

ശൈഖുൽ ഇസ്ലാമിന് ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. അതിനു പുറമേ അദ്ദേഹത്തിന്റെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടവരുമുണ്ട്. ശിഷ്യന്മാരിൽ ചിലർ ഇവരാണ്:

01. ഇബ്നുൽ ഖയ്യിം അൽ ജൗസിയ്യ, മുഹമ്മദ് ഇബ്നു അബീബക്ർ
02. അദ്ദഹബി, മുഹമ്മദ് ഇബ്നു അഹ്മദ്
03. അൽ മിസ്സി, യൂസഫ് ഇബ്നു അബ്ദുറഹ്മാൻ
04. ഇബ്നു കഥീർ, ഇസ്മാഈൽ ഇബ്നു
05. ഇബ്നു ഉമർ അബ്ദിൽ ഹാദി, മുഹമ്മദ് ഇബ്നു അഹ്മദ്
06. അൽ ബസ്സാർ ഉമർ ഇബ്നു അലി
07. ഇബ്നു ഖാദി അൽ ജബൽ, അഹ്മദ് ഇബ്നു ഹുസൈൻ
08. ഇബ്നു ഫില്ലാഹ് അൽ അംരി അഹ്മദ് ഇബ്നു യഹ്യാ
09. മുഹമ്മദ് ഇബ്നുൽ മൻജ്, ഇബ്നു ഉമാൻ അത്തനുഖീക
10. യൂസഫ് ഇബ്നു അബ്ദിൽ മഹ്മൂദ് ഇബ്നു അബ്ദിസ്സലാം അൽബത്തിൽ
11. ഇബ്നുൽ വർദീ സൈനുദ്ദീന് ഉമർ
12. ഉമർ അൽഹർറാനി സൈനുദ്ദീൻ അബൂ ഹ്
13. ഇബ്നു മുസ്ലിഹ് ശംസുദ്ദീൻ അബൂ അബ്ദില്ല

പണ്ഡിതന്മാരുടെ പ്രശംസ

ഇബ്നു തെയ്മിയ്യയെ പ്രശംസിച്ച ധാരാളം പണ്ഡിതൻമാരുണ്ട്. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ മാത്രം പരിഗണിച്ചുകൊണ്ടുള്ളതായിരുന്നില്ല അവരുടെ പ്രശംസ. മറിച്ച് ജിഹാദിലും പൊതുജനക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമുള്ള അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യവും അന്യരുടെ കാര്യങ്ങളിലുള്ള ഉത്ക്കണ്ഠയും അദ്ദേഹത്തിന്റെ ആരാധനകളും അവർ പരിഗണിച്ചു. അവരിൽ ചിലരുടെ മൊഴികൾ കാണുക.

1. ഹാഫിദ് ദഹബി പറഞ്ഞു:

“അഭിപ്രായ ഭിന്നതയുള്ള ഏതെങ്കിലും ഒരു വിഷയം അദ്ദേഹത്തിന് മുമ്പിൽ അവതരിപ്പിക്കപ്പെട്ടാൽ തെളിവുകൾ ഉദ്ധരിച്ച് കൊണ്ട് അതിൽ ഏറ്റവും പ്രബലമായ അഭിപ്രായത്തിലെത്തിച്ചേരാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. ഇജ്തിഹാദ് നടത്താനുള്ള നിബന്ധനകൾ അദ്ദേഹത്തിൽ പൂർത്തീകരിക്കപ്പെടുന്നതിനാൽ അദ്ദേഹത്തിനത് സാധിക്കുന്നു. ഒരു വിഷയത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ഒരു ഖുർആൻ വചനം ഓർമ്മയിൽ നിന്ന് എടുത്ത് ഉദ്ധരിക്കുന്നതിലും ഒരു വചനത്തിന്റെ സ്രോതസ്സ് പരാമർശിക്കുന്നതിനും അദ്ദേഹത്തേക്കാൾ വേഗതയുള്ള ആരേയും ഞാൻ കണ്ടിട്ടില്ല. തികഞ്ഞ വാക്ചാതുരിയോടെയും തുറന്ന കണ്ണുകളോടെയും സുന്നത്ത് അദ്ദേഹത്തിന്റെ കൺമുമ്പിലും നാവിൻ തുമ്പത്തുമുണ്ടായിരുന്നു.

തഫ്സീറിന്റെ വിഷയത്തിൽ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ട ഒരു ദൃഷ്ടാന്തമായിരുന്നു അദ്ദേഹം. മതപരമായ ഉസ്വൂലുകളുടെ വിഷയത്തിലും (ഒരു വിഷയത്തിലുള്ള) അഭിപ്രായ ഭിന്നതകളെ കുറിച്ചുള്ള വിഷയങ്ങളിലും അദ്ദേഹം അതുല്യനാണ്. അദ്ദേഹത്തിന്റെ ഉദാരതയും ധീരതയും ലൗകീക വിനോദങ്ങളോടുള്ള വിരക്തിയും അതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ഫത്വകൾ മുന്നോറോളം വാള്യങ്ങളിലായി പരന്നു കിടക്കുകയാണ്. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വെച്ചിരുന്നതിനാൽ അദ്ദേഹം സത്യം മാത്രമെ പറഞ്ഞിരുന്നുള്ളൂ. അദ്ദേഹത്തിന് നേരെ വരുന്ന ആക്ഷേപങ്ങളെ അദ്ദേഹം ഭയപ്പെട്ടിരുന്നില്ല. അദ്ദേഹത്തെ നന്നായി അറിയുന്നവരും പരിചയമുള്ളവരും അദ്ദേഹവുമായി തുലനപ്പെടുത്തി എന്റെ വീഴ്ചകളെ എടുത്തുപറയാറുണ്ട്. അദ്ദേഹത്തെ
എതിർക്കുന്നവർ എന്നിൽ അതിശയോക്തി ആരോപിക്കും. അദ്ദേഹത്തിന്റെ അനുയായികളും പ്രതിയോഗികളും ഒരുപോലെ എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. കറുത്ത തലമുടിയും അൽപം നരയോടുകൂടിയ തിങ്ങിയ താടിയും വെളുത്ത നിറമുള്ളവനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ തലമുടി 
ചെവിയോളമെത്തിയിരുന്നു. സംസാരിക്കുന്ന നാവുകളായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകൾ. വീതിയുള്ള തോളിനുടമയും ശബ്ദഗാംഭീര്യമുള്ളവനും ആയിരുന്നു അദ്ദേഹം. ക്ഷിപ്രകോപിയാണെങ്കിലും ക്ഷമയോടെയും സഹനത്തോടെയും അദ്ദേഹം അതിനെ തരണം ചെയ്തിരുന്നു.
പ്രാർഥനയിലും രക്ഷതേടലിലും അന്യരുടെ ക്ഷേമത്തെ കുറിച്ചുള്ള ഉത്കണ്ഠയിലും അദ്ദേഹത്തെ പോലെ ഒരാളെ ഞാൻ കണ്ടിട്ടില്ല. എന്നാൽ അദ്ദേഹം പാപമുക്തനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പ്രത്യുത അഗാധ പാണ്ഡിത്യവും ധീരതയും വിശാലമനസ്സും മതത്തോടു കൂറുമുള്ള വ്യക്തി
യാണെങ്കിലും വിശ്വാസപരവും കർമ്മപരവുമായ കാര്യങ്ങളിൽ അദ്ദേഹവുമായി പല വിഷയങ്ങളിലും എനിക്ക് വിയോജിപ്പുണ്ട്. എന്തെന്നാൽ അദ്ദേഹവും ഒരു മനുഷ്യനാണല്ലോ. അതുകൊണ്ട് തന്നെ ചർച്ചകൾ നടക്കുമ്പോൾ തീക്ഷണതയും കോപവും അദ്ദേഹത്തെ അതിജയിക്കുകയും പ്രതിയോഗികളുടെ ഹൃദയങ്ങളിൽ അദ്ദേഹത്തോട് ശത്രുതയുണ്ടാകുവാൻ കാരണമാകും വിധം അവരെ (വാക്ക് കൊണ്ട്) അക്രമിക്കുകയും ചെയ്തിട്ടുണ്ടാകാം. പ്രതിയോഗികളോട് അദ്ദേഹം ഒരൽപം സൗമ്യത കാണിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ കാര്യത്തിൽ അഭിപ്രായൈക്യമുണ്ടാകുമായിരുന്നു. കാരണം അവരിലെ മഹാപണ്ഡിതന്മാർ പോലും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന് മുന്നിൽ തല കുനിക്കുകയും അദ്ദേഹത്തിന്റെ കഴിവുകളെ അംഗീകരിക്കുകയും അദ്ദേഹം അറ്റമില്ലാത്ത ഒരു സമുദ്രവും അമൂല്യനിധിയുമാണെന്നും സമ്മതിച്ചതാണ്.

നമസ്കാരവും നോമ്പും മറ്റു വിധിവിലക്കുകളും രഹസ്യവും പരസ്യവുമായ ജീവിതത്തിൽ അദ്ദേഹം പാലിച്ചു പോന്നിരുന്നു. കാര്യങ്ങൾ വ്യക്തമായി ഗ്രഹിക്കാതെ അദ്ദേഹം ഒരിക്കലും ഫത്വകൾ നൽകിയിരുന്നില്ല. കാരണം അദ്ദേഹം വിവേകമതിയായിരുന്നു. വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ അദ്ദേഹം ഫത്വ നൽകിയിരുന്നില്ല. കാരണം അദ്ദേഹം കവിഞ്ഞൊഴുകുന്ന ഒരു സമുദ്രമായിരുന്നു. അദ്ദേഹം മതത്തെ കളിതമാശയായി കണ്ടിരുന്നില്ല. പകരം ഖുർആൻ, സുന്നത്ത്, ക്വിയാസ്, എന്നിവയെ അടിസ്ഥാനമാക്കി അദ്ദേഹം തെളിവുകൾ സ്വീകരിക്കുകയും മുൻ കഴിഞ്ഞ ഇമാമുകളുടെ പാത പിൻതുടർന്ന് കൊണ്ട് (തന്റെ നിലപാടുകൾ) സാധൂകരിക്കുകയും അതിന് വേണ്ടി വാദിക്കുകയും ചെയ്തു. അതിനാൽ അദ്ദേഹത്തിന് അതിൽ തെറ്റുപറ്റിയാൽ ഒരു പ്രതിഫലവും ശരിയായാൽ രണ്ട് പ്രതിഫലവും ഉണ്ട്. (തടവിലാക്കപ്പെട്ട) കോട്ടയിൽ വെച്ച് അദ്ദേഹത്തിന് ഗുരുതരമായ രോഗം പിടിപ്പെടുകയും ദുൽക്വഅദ് 20 തിങ്കാളാഴ്ച രാത്രി അവിടെ വെച്ച് തന്നെ മരിക്കുകയും ചെയ്തു. ദമസ്കസിലെ ഒരു പള്ളിയിൽ വെച്ച് അവർ അദ്ദേഹത്തിന്റെ മേൽ മയ്യിത്ത് നമസ്ക്കരിച്ചു. മയ്യിത്ത് നമസ്കാരത്തിന് പങ്കെടുത്തവരുടെ എണ്ണത്തെ സംബന്ധിച്ച് ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. അതിൽ ഏറ്റവും ചുരുങ്ങിയത് അമ്പതിനായിരം ആണ്

2. ഇബ്നു ഹജറുൽ അസ്ഖലാനി പറഞ്ഞു:

“ഇബ്നു തെയ്മിയുടെ ജീവിത ചരിത്രം വിവരിക്കുന്നിടത്ത് നമ്മുടെ ശെയ്ഖുമാരുടെ ശെയ്ഖായ ഹാഫിദ് അബുൽ യുഅമരി (ഇബ്നു സയ്യിദിന്നാസ്) പറഞ്ഞു: ശെയ്ഖുൽ ഇസ്ലാം തക്വിയുദ്ദീനിനെ കുറിച്ചുള്ള എന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ അൽമിസ്സി എന്നെ പ്രേരിപ്പിച്ചു. തന്റെ പക്കൽ വരുന്ന വിഷയങ്ങളിലെല്ലാം വിജ്ഞാനം സമ്പാദിക്കാനുള്ള സൗഭാഗ്യം സിദ്ധിച്ചവനായിട്ടാണ് അദ്ദേഹത്തെ എനിക്ക് കണ്ടെത്താൻ സാധിച്ചത്. മുഴുവൻ സുനനുകളും ആഥാറുകളും അദ്ദേഹം മനപാഠമാക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യുമായിരുന്നു. അദ്ദേഹം ത്വീറിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ അതിന്റെ പതാകയേന്തും. ഫിഖ്ഹിന്റെ പരിമിതികൾ മനസ്സിലാക്കികൊണ്ട് തന്നെയായിരുന്നു അദ്ദേഹം അതിൽ ഫത്വകൾ നൽകിയിരുന്നത്. ഒരു ഹദീസിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ അദ്ദേഹം അതിലുള്ള വിജ്ഞാനത്തിന്റെ ഇരിപ്പിടമാകും. മാത്രമല്ല, അതിന്റെ നിവേദക പരമ്പരകളെ കുറിച്ചുള്ള മുഴുവൻ അറിവും അദ്ദേഹത്തിലുണ്ടാവുകയും ചെയ്യും. മതപരമായ കാര്യങ്ങളെ കുറിച്ചും വ്യത്യസ്ത വ്യതിയാന കക്ഷികളെ കുറിച്ചും അദ്ദേഹം സംസാരിക്കുകയാണെങ്കിൽ ആ വിഷയത്തിൽ അദ്ദേഹത്തേക്കാൾ മികച്ച ആരേയും കാണുക സാധ്യമായിരുന്നില്ല. മുഴുവൻ വിഷയങ്ങളിലും തന്റെ സമകാലികരെ അദ്ദേഹം മറികടന്നിരുന്നു.

“അദ്ദേഹത്തെ പോലെ ഒരാളെ കാണുക സാധ്യമല്ല. അദ്ദേഹത്തിന്റെ സ്വന്തം കണ്ണുകൾ തന്നെ അതുപോലൊരാളെ കണ്ടിട്ടുണ്ടാവുകയില്ല…”

ഇബ്നു ഹജർ തന്നെ പറയുന്നു: “തക്വിയുദ്ദീൻ എന്ന നാമം സൂര്യനെക്കാൾ കീർത്തി നേടിയ ഒരു പദമാണ്. അക്കാലഘട്ടത്തിൽ അദ്ദേഹത്തിന് നൽകപ്പെട്ട ശെയ്ഖുൽ ഇസ്ലാം എന്ന പദവി ഇന്നും നീതിബോധമുള്ളവരുടെ നാവുകളിലുണ്ട്. ഇന്നലെയുണ്ടായ അതേ രൂപത്തിൽ തന്നെ നാളേയും അതു തുടരും. അദ്ദേഹത്തിന്റെ കീർത്തിയെ കുറിച്ച് അറിയാത്തവനും നീതിയിൽ നിന്നും തിരിഞ്ഞ് കളയുന്നവനും മാത്രമെ അദ്ദേഹത്തെ വിമർശിക്കുകയുള്ളൂ. തിരസ്കൃതമായ അദ്ദേഹത്തിന്റെ നിലപാടുകൾ ഒരിക്കലും തന്നെ തെളിവുകൾ സ്ഥാപിക്കപ്പെട്ട ശേഷം സ്വന്തം ദേഹച്ഛകൾക്ക് അടിമപ്പെട്ടുകൊണ്ടോ പിടിവാശികൊണ്ടോ അദ്ദേഹം പറഞ്ഞതല്ല. തജ്സീം വാദിച്ചവർക്കെതിരിലുള്ള ഖണ്ഡനങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞൊഴുകുകയാണ്.
എന്നാൽ അദ്ദേഹം അബദ്ധങ്ങളും സുബദ്ധങ്ങളും സംഭവിക്കുന്ന ഒരു മനുഷ്യനാണ്. അതിനാൽ അദ്ദേഹം പറഞ്ഞതിൽ ശരിയായ കാര്യങ്ങൾ-അവയാണ് ഭൂരിഭാഗവും പ്രയോജനപ്പെടുത്തുകയും അദ്ദേഹത്തിന് വേണ്ടി അല്ലാഹുവിന്റെ കാരുണ്യത്തിൽ ചോദിക്കുകയും ചെയ്യേണ്ടതാണ്. അദ്ദേഹത്തിന് പറ്റിയ പിശകുകളിൽ അദ്ദേഹത്തെ അന്ധമായി പിൻപറ്റേണ്ടതില്ല. പിശകുകൾ അദ്ദേഹത്തിന് പൊറുത്തുകൊടുക്കാം. കാരണം അദ്ദേഹം അക്കാലഘട്ടത്തിലെ ഇമാമുകളിൽ ഒരാളും ഇജ്തിഹാദിന്റെ നിബന്ധനകൾ പൂർത്തീകരിക്കപ്പെട്ടവനെന്ന് സാക്ഷ്യപ്പെടുത്തപ്പെട്ടവനുമാണ്.

അദ്ദേഹത്തിലുള്ള ഏറ്റവും ആശ്ചര്യകരമായ വിശേഷമെന്താണെന്നാൽ ബിദ്അത്തുകാർ, റാഫിളികൾ, ഹുലൂലിയ, ഇത്തിഹാദിയ്യ എന്നിവരെ എതിർക്കുന്നതിൽ ഏറ്റവും കർക്കശനായ വ്യക്തിയായിരുന്നു അദ്ദേഹം. ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ രചനകൾ കീർത്തികേട്ടതും നിരവധിയുമാണ്. അവർക്കെതിരിലുള്ള അദ്ദേഹത്തിന്റെ ഫത്വകൾ എണ്ണിയാലൊടുങ്ങാത്തതയും ഉണ്ട്. അതിനാൽ അദ്ദേഹത്തെ കാഫിറെന്ന് മുദ്രകുത്തിയപ്പോൾ ബിദ്അത്തുകാർ എത്രമാത്രം ആനന്ദിച്ചിട്ടുണ്ടാകും! അദ്ദേഹത്തെ കാഫിറെന്ന് പ്രഖ്യാപിക്കാത്തവരെ തിരിച്ച് കാഫിറായി മുദ്ര കുത്തപ്പെടുന്നത് കണ്ടപ്പോഴും അവർ എത്ര മാത്രം സന്തോഷിച്ചിട്ടുണ്ടാകും! ഇബ്നു തെയ്മിയ്യയുടെ സുപ്രസിദ്ധ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി കൊണ്ട് സംസാരിക്കുന്നവന്റെ വാക്കുകളും, അദ്ദേഹത്തിന്റെ വാക്കുകൾ അതേപടി എത്തിച്ചുതരുമെന്ന് ഉറച്ച വിശ്വാസമുള്ളവന്റെ വാക്കുകളും പരിഗണിക്കേണ്ടത് ബുദ്ധിയുള്ള ഏതൊരുപണ്ഡിതവേഷധാരിയുടേയും ബാധ്യതയാണ്. ശേഷം തിരസ്ക്കരിക്കപ്പെട്ടവയിൽ നിന്നെല്ലാം മാറി നിന്ന് ഗുണകാംക്ഷയോടുകൂടി അവയ്ക്കെതിരിൽ
താക്കീത് നൽകണം. അദ്ദേഹത്തിന്റെ സദ്ഗുണങ്ങൾക്കും സുബദ്ധങ്ങൾക്കും അദ്ദേഹത്തെ പുകഴ്ത്തണം. ഇതാണ് പണ്ഡിതന്മാരുടെ രീതി.
അനുകൂലികൾക്കും, പ്രതികൂലികൾക്കും ഒരുപോലെ പ്രയോജനകരമായ അനേകം ഗ്രന്ഥങ്ങളുടെ രചയിതാവായ ശെയ്ഖ് ശംസുദ്ദീൻ ഇബ്നുൽ ഖയ്യിം അൽ ജൗസിയ എന്ന ഒരു പ്രശസ്ത ശിഷ്യനല്ലാതെ മറ്റൊരു നന്മയും അദ്ദേഹത്തിൽ ഇല്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ മഹത്തായ പദവിയുടെ സൂചനയായി അതുതന്നെ പര്യാപ്തമാണ്. ആ കാലഘട്ടത്തിലെ ഹമ്പലി ഇമാമുകളെ കൂടാതെ ശാഫീഈ ഇമാമുകളും മതവിഷയങ്ങളിലുള്ള അദ്ദേ
ഹത്തിന്റെ ഔന്നത്യത്തെ സാക്ഷിപ്പെടുത്തിയിട്ടുണ്ടെന്നിരിക്കെ അതെങ്ങനെ അപ്രകാരമല്ലാതിരിക്കും…”

3. ഇബ്നു കഥീർ പറഞ്ഞു:

“എന്തെങ്കിലും ഒരു കാര്യം അദ്ദേഹം കേട്ടാൽ പ്രഥമമായി അദ്ദേഹം ചെയ്യുന്നത് അത് മനഃപ്പാഠമാക്കുക എന്നതാണ്. ശേഷം അതിനെകുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കും. അദ്ദേഹം ബുദ്ധിമാനും പലകാര്യങ്ങളിലും ഓർമ്മ ശക്തിയെ ആശ്രയിക്കുന്നവനുമാണ്. തഫ്സീറിലും അതുമായി ബന്ധപ്പെട്ട
കാര്യങ്ങളിലും അദ്ദേഹം ഒരു ഇമാമും ഫിഖ്ഹിൽ പണ്ഡിതനുമായിരുന്നു. ഒരു മദ്ഹബിലെ ഫിഖ്ഹിനെ കുറിച്ച് അക്കാലത്തുണ്ടായിരുന്ന അതിലെ അനുയായികളെക്കാൾ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ഒരു ഉസൂലി പണ്ഡിതനും മതത്തിന്റെ വ്യത്യസ്ത ശാഖകളിലും വ്യാകരണത്തിലും
18. 3 . എന്ന ഗ്രന്ഥത്തിന് അംഗീകാരമായി ഇബ്നു ഹജർ അൽഅസ്ഖലാനി എഴുതിയതാണിത്. പ്രസ്തുത ഗ്രന്ഥത്തിന്റെ അവസാനത്തിൽ ഇതു കാണാം.

ഭാഷയിലും മറ്റു മതധൈഷണിക വിഷയങ്ങളിലും പാണ്ഡിത്യം നേടിയ ഒരു വ്യക്തിത്വവുമായിരുന്നു. ഒരു നിശ്ചിത വിഷയത്തിൽ പാണ്ഡിത്യമുള്ള ഒരാൾ അദ്ദേഹവുമായി സംസാരിച്ചാൽ ഇബ്നു തെയ്മിയ്യ ആ വിഷയത്തിലെ അഗ്രസരനാണെന്ന് അദ്ദേഹം കരുതും. ഹദീസിന്റെ വിഷയത്തിൽ അദ്ദേഹം അതി
ന്റെ പതാക വാഹകനും ഹാഫിളും, സ്വഹീഹും ദഈഫും വേർതിരിക്കാൻ കഴിവുള്ളവനും നിവേദകരെ കുറിച്ച് നന്നായി അറിയുന്നവനുമാണ്…
തുടർന്ന് അദ്ദേഹം പറയുന്നു:

“അദ്ദേഹം ഒരു മഹാപണ്ഡിതനാണെങ്കിലും, ശരിതെറ്റുകൾ വരുന്നവരുടെ കൂട്ടത്തിലാണ്. ശരിയായ വിധികളുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിൽ നിന്നുണ്ടായ തെറ്റുകൾ വലിയ സമുദ്രത്തിൽ നിന്നുള്ള ഒരു തുള്ളി പോലെയാണ്. അതാകട്ടെ അദ്ദേഹത്തിന് പൊറുത്ത് കിട്ടാവുന്നതുമാണ്. ബുഖാരിയിലുള്ള ഒരു റിപ്പോർട്ടിൽ ഇപ്രകാരം കാണാം, ഒരു വിധികർത്താവ് ഒരു മതവിധി പുറപ്പെടുവിച്ചിട്ട്, അത് ശരിയായാൽ അവന്ന് രണ്ട് പ്രതിഫലവും, തെറ്റിയാൽ ഒരു പ്രതിഫലവുമുണ്ട്.”

4. ഹാഫിഥ് അൽ മിസ്സിൽ പറഞ്ഞു.

“അദ്ദേഹത്തെ പോലെയുള്ള ഒരാളെയും ഞാൻ കണ്ടിട്ടില്ല. അദ്ദേഹവും അങ്ങനെ കണ്ടിട്ടുണ്ടാവില്ല. ഖുർആനിനെ കുറിച്ചും തിരുദൂതരുടെ ചര്യകളെകുറിച്ചും അതിനെ പിന്തുടർന്ന സച്ചരിതരെ കുറിച്ചും അദ്ദേഹത്തേക്കാൾ നന്നായി അറിയുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല.”

5. ഹാഫിഥ് അബ്ദുറഹ്മാൻ ഇബ്നു റജബ് അൽ ഹമ്പലി പറഞ്ഞു:

“അദ്ദേഹം ഇമാമും മുഫ്തിയും മുജ്തഹിദും മുഹദ്ദിഥും ഹാഫിഥും മുഫസ്സിറും സാഹിദും പണ്ഡിതന്മാരുടെ പണ്ഡിതനുമായ തക്വിയുദ്ദീൻ അബ്ദുൽ അബ്ബാസ് ശെയ്ഖുൽ ഇസ്ലാം ആണ്. അദ്ദേഹത്തെ കുറിച്ച് പരത്തിയെഴുതാൻ അദ്ദേഹത്തിന്റെ ഖ്യാതി നമ്മോട് ആവശ്യപ്പെടുന്നുമില്ല. ഖുർആനും വിശ്വാസപരമായ മറ്റു കാര്യങ്ങളും മനസ്സിലാക്കുന്നതിൽ അക്കാലഘട്ടത്തിലെ ഒരു അനുപമ വ്യക്തിത്വമായിരുന്നു അദ്ദേഹം.

അന്ത്യം

കാരാഗൃഹത്തിലായിരിക്കെ, ഹിജ്റ വർഷം:728 ദുൽക്വഅദ് 20നാണ് ഇബ്നു തെയ്മിയ്യ ഇഹലോകവാസം വെടിഞ്ഞത്. എഴുതുന്നതിൽ നിന്നും വായിക്കുന്നതിൽ നിന്നും അന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു. മരണത്തിന് മുമ്പ് ഏതാനും ദിവസങ്ങൾ അദ്ദേഹം രോഗബാധിതനായിരുന്നു. അക്കാലഘട്ടത്തിൽ ചില മുബ്തദിഉകൾ അദ്ദേഹത്തിനെതിരിൽ അസത്യങ്ങളും അപവാദങ്ങളും പ്രചരിപ്പിച്ചിട്ടും അദ്ദേഹത്തിന്റെ ജനാസയിൽ വൻ ജനാവലി പങ്കെടുത്തിരുന്നു. ബസ്സാർ പറയുന്നു:

“അദ്ദേഹത്തിന്റെ മരണവിവരം ജനങ്ങൾ അറിഞ്ഞപ്പോൾ, ജനാസ നമസ്ക്കരിക്കാനായി എത്താൻ സാധിക്കുന്ന ദമസ്കസിലെ എല്ലാ ഓരോ വ്യക്തിയും അവിടെ ഹാജരായിരുന്നു. തത്ഫലമായി ദമസ്കസിലെ കടക മ്പോളങ്ങൾ അടഞ്ഞു കിടക്കുകയും, ക്രയവിക്രയങ്ങൾ മുഴുവൻ സ്തംഭിക്കുകയും ചെയ്തു. ഗവർണർമാർ, തലവന്മാർ, പണ്ഡിതന്മാർ, നിയമജ്ഞർ തുടങ്ങിയവരെല്ലാം അവിടെയെത്തി. ജനങ്ങളിൽ ഭൂരിഭാഗവും അവിടെ ഹാജരായതായാണ് പറയപ്പെടുന്നത്. എന്റെ അറിവിൽപ്പെട്ടിടത്തോളം മൂന്നാളുകളാണ് അതിൽ നിന്നും വിട്ടുനിന്നത്. അവരാകട്ടെ ഇബ്നു തെയ്മിയ്യയോടുള്ള ശത്രുതക്ക് പേരുകേട്ടവരാണ്. ജീവനിൽ കൊതിയുള്ളത് കാരണം അവർ ജനങ്ങളിൽ നിന്നും അകന്നു നിന്നതാണ്”

ഇബ്നു കഥീർ പറഞ്ഞു: “അദ്ദേഹത്തിന്റെ ജനാസയുടെ മുന്നിലും പിന്നിലും, ഇടതും വലതുമായി ധാരാളമാളുകളുണ്ടായിരുന്നു. അല്ലാഹുവിനല്ലാതെ അവരുടെ എണ്ണത്തെ തിട്ടപ്പെടുത്തുക സാധ്യമല്ല. കുട്ടത്തിലാരോ ഒരാൾ വിളിച്ചു പറഞ്ഞു: “ഇപ്രകാരമാണ് സുന്നത്തിന്റെ ഇമാമുകളുടെ ജനാസ വേണ്ടത്!” ഇതുകേട്ട ജനങ്ങൾ വിതുമ്പിത്തുടങ്ങി. ഉഹ്ർ നമസ്കാരത്തിനായി ബാങ്ക് വിളിക്കപ്പെട്ടപ്പോൾ പതിവിന് വിപരീതമായി അവരെല്ലാം ഉടൻ തന്നെ നമസ്ക്കരിച്ചു. നമസ്കാരശേഷം, ഈജിപ്തിലേക്ക് പോയ പ്രധാന ഖത്വീബിന്റെ അഭാവത്തിൽ അവിടെ താത്ക്കാലികമായി ഉണ്ടായിരുന്ന ഖത്വീബ് വന്ന് ഇബ്നു തെിയ്യയുടെ മയ്യിത്ത് നിസ്ക്കാരത്തിന് നേത്യത്വം നൽകി… ശേഷം ജനങ്ങൾ പലഭാഗങ്ങളിലൂടെയും പള്ളിവാതിലുകളിലൂടെയുമായി അവിടേക്ക് പ്രവഹിച്ചു അങ്ങനെ അവർ അൽഖൈൽ ചന്തയിൽ ഒത്തുകൂടി”

ഇന്ത്യയിൽ അദ്ദേഹത്തിന്റെ സ്വാധീനം

സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ഭരണകാലത്താണ് ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യയുടെ ദഅവയുടെ അലയൊലികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിച്ചേർന്നത്. ശെയ്ഖിന്റെ അവസാന കാലത്താണ് സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്ക് ദൽഹിയിലെ ഭരണം കയ്യാളുന്നത്. ഈജിപ്തിൽ നിന്നും സിറിയയിൽ നിന്നുമായി അവർകളുടെ ചില ശിഷ്യർ ഇന്ത്യയിൽ വരികയുണ്ടായി. ശെയ്ഖിന്റെ ശിഷ്യരിൽ പെട്ട അബ്ദിൽ അസീസ് അർദവൈലി എന്ന പണ്ഡിതനെ സുൽത്താൻ ആദരിക്കുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സ്വീകരിക്കുയും ചെയ്തതായി പ്രസിദ്ധ സഞ്ചാരിയായ ഇബ്നു ബത്വ അദ്ദേഹത്തിന്റെ ) എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.

മറ്റൊരു ശിഷ്യനായ ശെയ്ഖ് അലീമുദ്ദീൻ, അക്കാലഘട്ടത്തിലുണ്ടായിരുന്ന ബിദ്അത്തുകളും അന്ധവിശ്വാസങ്ങളും അടങ്ങിയ തിന്മകളെ നിർമാർജനം ചെയ്യാൻ സുൽത്താനെ ആഹ്വാനം ചെയ്യുകയും സഹായിക്കുകയും ചെയ്തിരുന്നു. ഈജിപ്തിലെ മുഖ്യ ക്വാളി(ജഡ്ജിയായിരുന്ന അല്ലാമാ ശംസുദ്ദീൻ ഇബ്നുൽ ഹരീരി ശെയ്ഖുൽ ഇസ്ലാമിനെ പിന്തുണച്ചതിന്റെ പേരിൽ സ്ഥാനഭ്രഷ്ടനാവുകയും പിന്നീട് ഇന്ത്യയിലേക്ക് തിരിക്കുകയും ചെയ്തു. ഹിജ്റ വർഷം 708-ൽ അലാഉദ്ദീൻ ഖിൽജി ഭരിച്ചിരുന്ന കാലത്തായിരുന്നു അത്. അദ്ദേഹം നാലായിരത്തിൽപരം ഹദീസ് ഗ്രന്ഥങ്ങളുമായാണ് ഇന്ത്യയിൽ പ്രവേശിച്ചത് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.

ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യയുടെ രചനകളിൽ ആകൃഷ്ടനായ മറ്റൊരു വ്യക്തിത്വമാണ് ഹിജ്റ വർഷം 1174-ൽ ഇഹലോകവാസം വെടിഞ്ഞ അല്ലാമാ ശാഹ് വലിയുല്ലാഹ് അദ്ദഹ്ലവി. ശെയ്ഖുൽ ഇസ്ലാമിന്നെതിരെ വിമർശകർ ഉന്നയിച്ച ആരോപണങ്ങൾ വസ്തുനിഷ്ഠമല്ല എന്ന് മഹാനവർകൾ അദ്ദേഹത്തിന്റെ ഒരെഴുത്തിൽ സമർഥിക്കുകയുണ്ടായി. ശെയ്ഖിന്റെ രചനകളുടെ സ്വാധീനത്തിലാണ് മഹാനവർകൾ ചില ഗ്രന്ഥങ്ങൾവരെ രചിക്കുകയുണ്ടായത് എന്ന് പിൽക്കാല പണ്ഡിതർ വിലയിരുത്തിയിട്ടുണ്ട്.

ശെയ്ഖിന്റെ ദഅവത്തിൽ തൽപരനായ മറ്റൊരു വ്യക്തിത്വം ഹിജ്റ വർഷം 1307-ൽ മരണമടഞ്ഞ പണ്ഡിതനും, ഭരണാധികാരിയുമായിരുന്ന നവാബ് സിദ്ദീഖ് ഹസ്സൻ ഖാൻ അൽഖസൂജി അവർകളാണ്. ഹിജ്റ വർഷം 1285-ൽ മുംബൈയിൽ നിന്ന് കടൽ മാർഗം അദ്ദേഹം ഹജ്ജിന് പുറപ്പെട്ടു.
ഈ യാത്രയിൽ അദ്ദേഹം ഹമ്പലി പണ്ഡിതനായ ഇബ്നു അബ്ദിൽ ഹാദിരചിച്ച ഗ്രന്ഥം തന്റെ കൈപടയിൽ പകർത്തി എഴുതുകയുണ്ടായി. ഈ ഗ്രന്ഥം ക്വബർ ആരാധനക്കും നബിയുടെ ക്വബറിനെ ആരാധനാ കേന്ദ്രമായി മാറ്റുന്ന ക്വബറാരാധകർക്കുമുള്ള മറുപടിയാണ്. ഇത് എഴുതപ്പെട്ടത് ശെയ്ഖുൽ ഇസ്ലാമിന്റെ നിലപാടിനെ ചോദ്യം ചെയ്ത സുബ്കിയുടെ വാദങ്ങളെ ഖണ്ഡിക്കുവാനും ശെയ്ഖുൽ ഇസ്ലാമിന്റെ ആശയങ്ങൾ കുറ്റമറ്റതാണ് എന്ന് സമർഥിക്കാനും കൂടിയാണ്. ഹജ്ജ് കഴിഞ്ഞ് മടങ്ങവെ അദ്ദേഹം ധാരാളം ഗ്രന്ഥങ്ങൾ വാങ്ങുകയുണ്ടായി. 

കേരളത്തിൽ

ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്യം, ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹ്ഹാബ് എന്നിവരെ കുറിച്ച് കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന അസത്യങ്ങൾ ആദ്യമായി തുറന്ന് കാട്ടിയത് വക്കം അബ്ദുൽ ഖാദർ മൗലവിയാണ്. വക്കം മൗലവി യുടെ മരണാനന്തരം കെ. എം. മൗലവി റശീദ് റിളായയുടെ അൽമനാറിലേക്ക് വക്കം മൗലവിയെ അനുസ്മരിച്ച്കൊണ്ട് ഒരെഴുത്തെഴുതി. പസ്തുത കത്ത് റശീദ് രിളായ അൽമനാറിൽ പ്രസിദ്ധീകരിച്ചു. വക്കം മൗലവി ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്യം, ശെയ്ഖ് മുഹമ്മദ് ഇബ്നു അബ്ദിൽ വഹ്ഹാബ്, തുടങ്ങിയവരെ വളരെയധികം ഇഷ്ടപ്പെടുകയും അവർക്കെതിരിലുള്ള ആരോപണങ്ങൾക്ക് എന്ന കൃതിയിലൂടെ മറുപടി നൽകുകയും ചെയ്തു എന്ന് ഈ കത്തിൽ പ്രത്യേകം എടുത്ത് പറയുന്നുണ്ട്.

കെ.എം മൗലവിയുടെ ഫത്വകളിലും കൃതികളിലും ശൈഖുൽ ഇസ്ലാമിന്റെ രചനകളുടെ സ്വാധീനം കാണാവുന്നതാണ്. ജമാഅത്തെ ഇസ്ലാമിയുടെ വാദം സമർത്ഥിക്കാനയി കെ.സി അബ്ദുല്ല മൗലവി ശെയ് ഖുൽ ഇസ്ലാം നൽകിയ ഇബാദത്തിന്റെ നിർവചനം കൊണ്ടുവന്നപ്പോൾ അതിന്റെ അനിസ്ലാമികത കെ.എം മൗലവി അൽമനാറിലൂടെ വളരെ സ്പഷ്ടമായി വിശദീകരിച്ച് കൊടുക്കുന്നുണ്ട്. ഇതിനു പുറമേ അൽവിലായ വൽ കറാമ എന്ന കൃതിയിൽ അദ്ദേഹം അഖീദത്തുൽ വാസിത്വിയ്യയിൽ നിന്നുതന്നെ ഉദ്ധരിക്കുന്നുണ്ട്. അതിപ്രകാരമാണ്:

“ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യ് അദ്ദേഹത്തിന്റെ അൽഅഖീ ദത്തുൽ വാസിത്വിയ്യ എന്ന കിതാബിൽ കറാമത്തുകളെകുറിച്ച് ഇങ്ങനെ പറയുന്നു:

“ഔലിയാക്കളുടെ കറാമത്തുകളെ, അതായത് അറിവുകളിലും ദിവ്യവെളിപാടുകളിലും ശക്തിയുടെ വകകളിലും പല കാര്യങ്ങളേയും ലപ്പെടുത്തലിലും .-ത്തിന്നപ്പുറമായി(അസാധാരണമായ) അവരുടെ കയ്യാൽ – അവർ മുഖേന – അല്ലാഹു നടത്താറുള്ള അൽഭുത സംഭവങ്ങളെകുറിച്ച് വിശ്വസിക്കുന്നത് അഹ്ലുസ്സുന്നത്തിന്റെ മൂല തത്ത്വങ്ങളിൽ പെട്ടതാകുന്നു. സൂറത്തുൽ കഹ്ഫിലും മറ്റും, പൗരാണിക സംഭവങ്ങളെകുറിച്ച് പറഞ്ഞിട്ടുള്ളത്പോലെയും സ്വഹാബത്തും താബിഈങ്ങളും ഈ ഉമ്മത്തിലെ എല്ലാ സമൂഹങ്ങളും ആയിട്ടുള്ള സലഫുസ്വാലിഹീങ്ങളെ കുറിച്ച് ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് പോലെയും ഈ സമുദായത്തിൽ ഖിയാമത്ത് നാൾവരേയും കറാമത്തുകൾ ഉണ്ടാകുന്നതാണ്.”

“അത്തൗഹീദ്’ന്റെ രചിതാവായ പ്രശസ്ത പണ്ഡിതൻ കണ്ണൂർ അബ്ദുൽ ഖാദർ മൗലവി അദ്ദേഹത്തിന്റെ “സിയാറത്തുൽ ഖുബൂർ’ എന്ന ഗ്രന്ഥത്തിൽ ശെയ്ഖുൽ ഇസ്ലാം ഇബ്നു തെയ്മിയ്യയുടെ ആ എന്ന ഗ്രന്ഥത്തിൽ നിന്നും അത് പോലെ അദ്ദേഹത്തിന്റെ ശിഷ്യൻ ഇബ്നുൽ ഖയ്യിം കയുടെ വിവിധ ഗ്രന്ഥങ്ങളിൽനിന്നും ഉദ്ധരിക്കുന്നത് കാണാവുന്നതാണ്.

1950-1951 കാലഘട്ടത്തിൽ അൽമനാറിൽ വക്കം അനുയായി ആയിരുന്ന വക്കം പി. മുഹമ്മദ് മൈതീൻ ലാം ഇബ്നു തെയ്മിയ്യയുടെ “അല്ലാഹുവിന്റെ വലിയ്യ് മാരെ വേർതിരിച്ചറിയുന്നത് എങ്ങനെ” എന്ന കൃതി എന്ന നാമത്തിൽ തുടർലേഖനങ്ങളായി വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു.

ഹിജ്റ വർഷം 1377-ൽ പ്രസിദ്ധീകരിച്ച കെ ഉമർ മൗലവിയുടെ ഈ ഗ്രന്ഥം തന്നെ കേരളത്തിൽ ശെയ്ഖുൽ ഇസ്ലാമിന്റെ ദഅവത്തിന്റെ സ്വാധീനം വിളിച്ചറിയിക്കുന്നതാണ്.

അത് പോലെ 1979-1981 കാലയളവിൽ ജനാബ് എൻ. വി. ഇബ്രാഹിം മാസ്റ്റർ. ശെയ്ഖുൽ ഇസ്ലാമിന്റെ ജീവിതവും ഇസ്ലാമിക സമൂഹത്തിന് അദ്ദേഹം സമർപ്പിച്ച സംഭാവനകളും ഒരു ലേഖന പരമ്പരയായി തന്നെ അൽമനാറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രചനകൾ

ഇബ്നു തെയ്മിയ്യക്ക് വിവിധ വിഷയങ്ങളിലായി ധാരാളം രചനകളുണ്ട്. അദ്ദേഹത്തിന്റെ രചനകൾ ക്രോഡീകരിക്കുകയാണെങ്കിൽ നൂറിലധികം വാല്യങ്ങൾ അത് പൂർത്തീകരിക്കാൻ ആവശ്യമായി വരും. അദ്ദേഹത്തിന്റെ രചനകളിൽ ചിലത് നഷ്ടപ്പെട്ട് പോയിട്ടുണ്ടെങ്കിലും പലതും ഇന്നും ലഭ്യമാണ്.
അറബി ഭാഷയിൽ ലഭ്യമായിട്ടുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ചിലത് ഇവയാണ്:


Leave a Comment