തൗബ ചെയ്യുക, സ്വർഗ്ഗത്തിനായ്

തൗബ ചെയ്യുക സ്വർഗത്തിനായ്

ഡോഃ അലിബയ്യുബ്നു അബ്ദുർറഹ്മാൻ അൽഹുദൈഫി ( ഇമാം മസ്ജിദുന്നബവി മദീന : മുനവ്വറ : )

വിവർത്തനം : സയ്യിദ് സഹ്ഫർ സ്വാദിഖ് മദീനി

മുസ്ലിം സമൂഹമേ , അല്ലാഹുവിനെ സൂക്ഷിക്കേണ്ട മുറപ്രകാരം തക്വ്‌വയുള്ളവരാവുക , തക്വ്‌വയാണ് പ്രയാസങ്ങളിലെ സുരക്ഷ , ആരാണോ തക്വ്‌വയെന്ന കോട്ടയിൽ പ്രവേശിക്കുന്നത് അവൻ നിർഭയനാണ് . അല്ലാഹുവിന്റെ ശിക്ഷയെ തടുക്കുന്ന പരിചയുമാണ് . അല്ലാഹുവിന്റെ അടിമകളെ അറിയുക , നിങ്ങളുടെ രക്ഷിതാവ് മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് തെറ്റുകളും , പാപങ്ങളും ചെയ്യുന്ന പ്രകൃതത്തോടെയാണ് , നിർബ്ബന്ധ കാര്യങ്ങളിൽ വീഴ്ച വരുത്തുന്ന പ്രകൃതത്തോടെയുമാണ് . അത് കൊണ്ട് തന്നെ മനുഷ്യൻ പ്രവർത്തിക്കുന്ന നന്മകൾക്ക് വർദ്ധിച്ച പ്രതിഫലം നൽകപ്പെടുന്നു . എന്നാൽ തിന്മകൾക്ക് ഇരട്ടി ശിക്ഷ നൽകൂന്നുമില്ല . അല്ലാഹു പറയുന്നു :

من جاء بالحسَنَةِ فَلَهُ عَشرَ أمَالهَا وَمَن جاء بالسّيّنَةِ فَلا يجزى إلا مثلها وَهُمْ لَا يَعْلَمُونَ ) [ الأنعام : ۱۹۰ )

വല്ലവനും ഒരു നൻമ കൊണ്ടു വന്നാൽ അവന്ന് അതിന്റെ പതിൻമടങ്ങ് ലഭിക്കുന്നതാണ് . വല്ലവനും ഒരു തിൻമകൊണ്ടു വന്നാൽ അതിന് തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നല്കപ്പെടുകയുള്ളു . അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല

عن ابن عباس رضي الله عنهما قال : قال رسول الله ( ( إن الله كتب اخات والسيئات ، فمن هم بحسنة فلم يعملها كتبها الله عنده حسنةً كاملة فإن عملها كتبها الله عنده عشر حسنات ، إلى سبعمائة ضعف ، إلى أضعاف كثيرة ، فإن همّ بيّنة فلم يعملها كتبها الله حسنة كاملة ، فإن عملها كتبها الله عنده سنة واحدة ) ) صحيح البخاري كتاب الرقاق ، باب : من هم بحسنة أو بسيئة ( 141 ) بنحوه ، وأخرجه أيضا مسلم في الإيمان ، باب : إذا هم العبد بحسنة ( ۱۳۱ )

ഇബ്നു അബ്ബാസ് (റ) വിൽ നിന്ന് , റസൂലുല്ലാഹ് (സ്വ ) പറഞ്ഞു , “ തീർച്ചയായും അല്ലാഹു നൻമകളും തിൻമകളും നിർണ്ണയിച്ചിരിക്കുന്നു , ആരെങ്കിലും ഒരു നൻമ ചെയ്യാൻ ഉദ്ദേശിച്ചു . അവൻ അത് ചെയ്തില്ലെങ്കിലും അവനത് പരിപൂർണ നൻമയായി രേഖപ്പെടുത്തുന്നതാണ് , അത് ചെയുക യാണെങ്കിൽ അല്ലാഹു അവനത് പത്ത് നൻമയായി രേഖപ്പെടുത്തും , അത് എഴുന്നൂറുരട്ടിയായി  , അതിനേക്കാൾ ധാരാളം ഇരട്ടിയായും വർദ്ധിപ്പിക്കും , ആരെങ്കിലും ഒരു തിൻമ ചെയ്യാൻ ഉദ്ദേശിച്ചു , അവനത് ചെയ്തില്ലെങ്കിൽ അത് പരിപൂർണ നൻമയായി രേഖപ്പെടുത്തും , ആ തിൻമ ചെയുകയാണെങ്കിൽ ഒരു തിൻമ മാത്രമെ രേഖപ്പെടുത്തുകയുള്ളു ” ( ബുഖാരി )

പുണ്യങ്ങൾ വർദ്ധിപ്പിക്കാനായി അല്ലാഹു നൻമയുടെ ഒരുപാട് മാർഗങ്ങൾ ജനങ്ങൾക്ക് നിയമമാക്കിയിരിക്കുന്നു , നിർബ്ബന്ധ കർമ്മങ്ങളിലൂടെ തിൻമകൾ മായ്ക്കപ്പെടുകയും പദവികൾ ഉയർത്തപ്പെടുകയും ചെയ്യുന്നു 

 

عن أبي هريرة رضي الله عنه عن رسول الله قال : ( ( الصلوات الخمس والجمعة إلى الجمعة ورمضان إلى رمضان مكفرات لما بينهن إذا اجب الكبائر ) ) صحيح مسلم : كتاب الطهارة ، باب : الصلوات الخمس . . . ( ۲۳۳ ) ۔

അബൂഹുറൈറ (റ) ൽ   നിന്ന് , റസൂലുല്ലാഹ് (സ്വ) പറഞ്ഞു . – അഞ്ച് നേരത്തെ നിസ്കാരങ്ങളും , ജുമുഅ : അടുത്ത ജുമുഅ : വരയും , റമളാൻ അടുത്ത റമളാൻ വരെയുമുള്ള പാപങ്ങൾക്കുള്ള പ്രായശ്ചിത്തമാകുന്നു , വൻ പാപങ്ങൾ വെടിയുകയാണെങ്കിൽ ( മുസ്ലിം )

عَبْدَ اللَّهِ بْنَ عَمْرٍو ـ رضى الله عنهما ـ يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏‏‏.‏ قَالَ حَسَّانُ فَعَدَدْنَا مَا دُونَ مَنِيحَةِ الْعَنْزِ مِنْ رَدِّ السَّلاَمِ، وَتَشْمِيتِ الْعَاطِسِ، وَإِمَاطَةِ الأَذَى عَنِ الطَّرِيقِ وَنَحْوِهِ، فَمَا اسْتَطَعْنَا أَنْ نَبْلُغَ خَمْسَ عَشْرَةَ خَصْلَةً‏.‏ “‏ أَرْبَعُونَ خَصْلَةً أَعْلاَهُنَّ مَنِيحَةُ الْعَنْزِ، مَا مِنْ عَامِلٍ يَعْمَلُ بِخَصْلَةٍ مِنْهَا رَجَاءَ ثَوَابِهَا وَتَصْدِيقَ مَوْعُودِهَا إِلاَّ أَدْخَلَهُ اللَّهُ بِهَا الْجَنَّةَ ‏”

അബ്ദുല്ലാഇബ്നു അംറുബ്നുൽ ആസ്വ് (റ) വിൽ നിന്ന് , റസൂലുല്ലാഹ് (സ്വ) പറഞ്ഞു – നാൽപത് ( നൻമയുടെ കവാടങ്ങൾ , അതിൽ ഏറ്റവും ഉന്നതമായത് കറവയാടിനെ പാൽ കറക്കാൻ ദാനമായി നൽകലാണ് , പ്രതിഫലം പ്രതിക്ഷിച്ച് . പരലോകത്തെ സത്യപ്പെടുത്തി ഇവയിൽ ഏതെങ്കിലും  ഒരു നൻമ ഒരാൾ ചെയ്താൽ അതുമുഖേന അല്ലാഹു അവനെ സ്വർഗത്തിൽ വാവശിപ്പി ക്കാതിരിക്കില്ല ‘ ( ബുഖാരി .)

وعن أبي هريرة رضي الله عنه عن النبي قال : ( ( الإيمان بضع وسبعون – أو بضع وستون – شعبة ، فأفضلها قول : لا إله إلا الله ، وأدناها إماطة الأذى عن الطريق ، والحياء شعبة من الإيمان ) البخاري في الإيمان ، باب : أمور الإيمان ( 1 ) ، ومسلم في الإيمان ، باب : بيان عدد شعب الإيمان ( ۳۰ ) واللفظ له . ) اث جو ( ي

അബുഹുറൈറ (റ) വിൽ നിന്ന് , നബി (സ്വ) പറഞ്ഞു : “ ഈമാൻ എഴുപതിൽ ചില്ലാനം , അല്ലെങ്കിൽ അറുപതിൽ ചില്ലാനം ശാഖകളാകുന്നു , അതിൽ ഏറ്റവും ശ്രേഷ്ടമായിട്ടുള്ളത് ‘ അല്ലാഹു വല്ലാതെ ആരാധനക്കർഹനില്ലായെന്ന് വാക്കാകുന്നു , അതിൽ ഏറ്റവും അടിത്തട്ടിലുള്ളത് വഴിയിൽ നിന്ന് ഉപദ്രവങ്ങൾ നീക്കലാണ് , ലജ്ജ ഈമാനിന്റെ ശാഖയിൽ പെട്ടതുമാണ് ” ( ബുഖാരി , മുസ്ലിം )

نْ أَبِي ذَرٍّ رَضِيَ اللَّهُ عَنْهُ ، قَالَ : سَأَلْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، أَيُّ الْعَمَلِ أَفْضَلُ ؟ قَالَ : إِيمَانٌ بِاللَّهِ وَجِهَادٌ فِي سَبِيلِهِ ، قُلْتُ : فَأَيُّ الرِّقَابِ أَفْضَلُ ؟ قَالَ : أَغْلَاهَا ثَمَنًا ، وَأَنْفَسُهَا عِنْدَ أَهْلِهَا ، قُلْتُ : فَإِنْ لَمْ أَفْعَلْ ؟ قَالَ : تُعِينُ ضَايِعًا أَوْ تَصْنَعُ لِأَخْرَقَ ، قَالَ : فَإِنْ لَمْ أَفْعَلْ ؟ قَالَ : تَدَعُ النَّاسَ مِنَ الشَّرِّ ، فَإِنَّهَا صَدَقَةٌ تَصَدَّقُ بِهَا عَلَى نَفْسِكَ .

അബൂദർറ്വിൽ (റ)  നിന്ന് , ഞാൻ ചോദിച്ചു . ഓ , പ്രവാചകരെ , ഏറ്റവും ശ്രേഷ്കടരമായ പ്രവർത്തനം ഏതാണ് പറഞ്ഞു . അല്ലാഹുവിലുള്ള വിശ്വാസവും , അവന്റെ മാർഗത്തിലുള്ള ജിഹാദുമാകുന്നു ഞാൻ ചോദിച്ചു . ഏത് തരത്തിലുള്ള അടിമമോചനമാണ് ശ്രേഷ്കടരമായയിട്ടുള്ളത് പറഞ്ഞു . കൂടുതൽ വിലയുള്ളതും , യജമാനന്റെ പക്കലുള്ളതിൽ ഏറ്റവും വിലപിടിപ്പുള്ളതുമാണ് . ഞാൻ ചോദിച്ചു . എനിക്കതിന് സാധിച്ചില്ലെങ്കിലോ ? പറഞ്ഞു . ജോലി ചെയ്യുന്നവനെ സഹായിക്കുകയോ , അംഗവൈകല്യമുളവനെ സേവനം ചെയ്യുകയോ ചെയ്യുക . ഞാന് ചോദിച്ചു . ഓ , പ്രവാചകരെ . ചില ജോലി ചെയ്യാൻ ഞാൻ അശക്തനാണെങ്കിൽ എന്ത് ചെയ്യണമെന്നാണ് താങ്കൾ പറയുന്നത് ? പറഞ്ഞു : നിൻറെ ഉപദ്രവത്തിൽ നിന്ന് നി ജനങ്ങളെ തടയുക , അത് നിനക്ക് നിന്നിൽ നിന്ന് തന്നെയുള്ള സ്വദഖയാകുന്നു ” ( ബുഖാരി , മുസ്ലിം ) ,

عَنْ أَبِي ذَرّ  قَالَ قَالَ لِيَ النَّبِيُّ صلى الله عليه وسلم ‏ “‏ لاَ تَحْقِرَنَّ مِنَ الْمَعْرُوفِ شَيْئًا وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ ‏‏ 

അബൂദർറ് (റ)   തന്നെ ഉദ്ധരിക്കുന്നു . റസൂലുല്ലാഹ് ( പറഞ്ഞു . നന്മയിൽ ഒന്നിനെയും അവഗണിക്കരുത് , നിന്റെ സഹോദരനെ പ്രസന്ന മുഖത്തോടെ അഭിമുഖീകരിക്കുന്നതാണെങ്കിൽ പോലും ” ( മുസ്ലിം )

عَنْ أَنَسِ بْنِ، مَالِكٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ إِنَّ اللَّهَ لَيَرْضَى عَنِ الْعَبْدِ أَنْ يَأْكُلَ الأَكْلَةَ فَيَحْمَدَهُ عَلَيْهَا أَوْ يَشْرَبَ الشَّرْبَةَ فَيَحْمَدَهُ عَلَيْهَا “

അനസ് (റ) പറഞ്ഞു . റസൂലുല്ലാഹ് (സ്വ) പറഞ്ഞു . ഒരു അടിമ ഭക്ഷണം ഭക്ഷിച്ചതിനുശേഷമോ , പാനീയംകുടിച്ചതിന് ശേഷമോ അല്ലാഹുവിനെ സ്തുതിക്കുകയെന്നത് അവൻ തിർച്ചയായും തൃപ്തിപ്പെടു ന്നതാണ് ‘ ( മുസ്ലിം )

നൻമയുടെയും പുണ്യങ്ങളുടെയും ധാരാളം വാതിലുകൾ അല്ലാഹു നിയമമാക്കിയത് പോലെ ഉപദ്രവങ്ങളുടെയും , നിഷിദ്ധങ്ങളുടെയും വാതിലുകളെ അടക്കുകയും , തിന്മകളുടെ യൂം , തെറ്റുകളുടെയും മാർഗങ്ങളെ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു . പുണ്യങ്ങളുടെയും നന്മകളുടെയും തുലാസ് ഘനമുള്ളതാക്കുകയും , – പാപങ്ങളുടെയും തെറ്റ് കുറ്റങ്ങളുടെയും തുലാസ് ഘനം കുറക്കുകയും ചെയ്താൽ അടിമ വിജയിക്കുകയും രക്ഷപ്പെടുകയും ചെയ്യുന്നതാണ് . അല്ലാഹു പറയുന്നു

قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَن تُشْرِكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَن تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ

( പറയുക : എന്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുളളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവ്യത്തികളും , അധർമ്മവും , ന്യായം കൂടാതെയുള്ള കയ്യേറ്റവും , യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങൾ പങ്കുചേർക്കുന്നതും , | അല്ലാഹുവിന്റെ – പേരിൽ നിങ്ങൾക്ക് വിവരമില്ലാത്തത് നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ് . ) ( 7 / 33 )

وعن أبي هريرة رضي الله عنه قال : سمعت رسول الله يقول : ( ( ما نهيتكم عنه فاجتيبوه ، وما أمرتكم به فأتوا منه ما استطعتم ) ) أخرجه البخاري في الاعتصام بالكتاب والسنة ، باب : الاقتداء بسنن رسول الله ( ۷۲۸۸ ) ، ومسلم في الحج ، باب : فرض الحج مرة في العمر ( ۱۳۳۷ )

അബൂഹുറൈറ (റ) കവിൽ നിന്ന് , റസൂലുല്ലാഹ് (സ്വ) പറയുന്നതായി ഞാൻ കേൾക്കുകയുണ്ടായി . നിങ്ങൾ ക്ക് ഞാൻ വിരോധിച്ചതിൽ നിന്ന് നിങ്ങൾ വിട്ട് നിൽക്കുകയും , നിങ്ങളോട് ഞാൻ എന്താണോ കൽപിച്ചത് അത് കഴിയുന്നത് നിങ്ങൾ കൊണ്ട് വരികയും ചെയ്യുക ” ( ബുഖാരി , മുസ്ലിം )

നന്മകളുടെ സങ്കേതവും , കാര്യങ്ങളുടെ അടിസ്ഥാനവും , സൗഭാഗ്യത്തിന്റെ കാരണവും ഉന്നതനായ – അല്ലാഹുവിലേക്ക് | തൗബ ചെയ്യുകയെന്നതാണ് . അല്ലാഹു പറയുന്നു

وَتُوۡبُوۡۤا اِلَى اللّٰهِ جَمِيۡعًا اَيُّهَ الۡمُؤۡمِنُوۡنَ لَعَلَّكُمۡ تُفۡلِحُوۡنَ

( സത്യവിശ്വാസികളേ , – നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക . നിങ്ങൾ വിജയം പ്രാപിച്ചേക്കാം ) ( 24 / 31 ) 
തൗബ എന്നത് കൊണ്ടുദ്ദേശിക്കുന്നത് നിഷിദ്ധമായതും , കുറ്റകരവുമായ പ്രവർത്തന ങ്ങളിൽ നിന്നും , നിർബ്ബന്ധ കർമ്മങ്ങൾ ചെയ്യുന്നതിൽ വീഴ്ച വരുത്തുകയും കുറവ് വരുത്തുകയും ചെയ്തതിൽ നിന്നും സത്യസന്ധമായ മനസോടെ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുകയെന്നതാണ് .
    ഒരാൾ സത്യസന്ധമായ തൗബ ചെയ്താൽ അത് മൂഖേന അവൻ ചെയ്ത സൽകർമ്മ ങ്ങൾ ഉന്നതനും പ്രതാപവാനുമായ അല്ലാഹു സംരക്ഷിക്കുകയും , ചെയ്തുപോയ തെറ്റുകൾ മായ്ച്ച് കളയുകയും , വരാൻ പോകുന്നതും , ഇറങ്ങിയതുമായ ശിക്ഷയെ തടയുകയും ചെയ്യു ന്നതാണ് . അല്ലാഹു പറയുന്നു

فَلَوۡلَا كَانَتۡ قَرۡيَةٌ اٰمَنَتۡ فَنَفَعَهَاۤ اِيۡمَانُهَاۤ اِلَّا قَوۡمَ يُوۡنُسَ ۚؕ لَمَّاۤ اٰمَنُوۡا كَشَفۡنَا عَنۡهُمۡ عَذَابَ الۡخِزۡىِ فِى الۡحَيٰوةِ الدُّنۡيَا وَمَتَّعۡنٰهُمۡ اِلٰى حِيۡنٍ‏ 

( ഏതെങ്കിലുമൊരു രാജ്യം വിശ്വാസം സ്വീകരിക്കുകയും , വിശ്വാസം അതിന് പ്രയോജന പ്പെടുകയും ചെയ്യാത്തതെന്ത് ? യൂനുസിന്റെ ജനത ഒഴികെ . അവർ വിശ്വസിച്ചപ്പോൾ ഇഹലോക ജീവിതത്തിലെ അപമാനകരമായ ശിക്ഷ അവരിൽ നിന്ന് നാം നീക്കം ചെയ്യുകയും , ഒരു നിശ്ചിത കാലം വരെ നാം അവർക്ക് സൗഖ്യം നൽകുകയും ചെയ്തു ) ( 9 / 98 ) 
       ഇബ്നു ജരീർ ( തന്റെ തഫ്സീറിൽ ഈ ആയത്തിനെ വിശദീകരിച്ച് കൊണ്ട് ക്വതാദ യില് നിന്ന് ഉദ്ധരിക്കുന്നു . ഒരു ഗ്രാമത്തിലെ സമൂഹം നന്ദികേട് കാണിച്ചത് കാരണത്താൽ അല്ലാഹുവിന്റെ ശിക്ഷ വന്നെത്തിയതിന് ശേഷം അവർ വിശ്വാസികളാവുകയാണെങ്കിൽ ഉപകാരപ്പെടുകയില്ല , യൂനുസ് നബി (സ്വ) സമൂഹം അതിൽ നിന്ന് ഒഴിവാണ് , ആ സമൂഹത്തിന് തങ്ങളുടെ പ്രവാചകനെ നഷ്ടപ്പെട്ടപ്പോൾ അവർ വിചാരിച്ച് , അല്ലാഹുവിന്റെ ശിക്ഷയിറങ്ങുകയാണെന്ന് , അപ്പോൾ അല്ലാഹു അവരുടെ മനസ്സുകളിൽ തൗബ ചെയ്യാനുള്ള ആഗ്രഹം ഇട്ടുകൊടുക്കുകയാണ് . അവരെ ഭയം പിടി കൂടുകയും , മൃഗങ്ങൾ പോലും തങ്ങളുടെ മക്കളിൽ നിന്ന് അശ്രദ്ധമാവുകയും ചെയ്തു . തുടർന്ന് അല്ലാഹ അവർക്ക് നാൽപത് ദിവസത്തെ സാവകാശം നൽകുകയുണ്ടായി , അങ്ങിനെ അവർ ചെയ്ത് കൂട്ടിയ പാപങ്ങൾ ഓർത്തുള്ള അവരുടെ സത്യസന്ധമായി തൗബയും , ഖേദവും കാരണം അവരുടെ മേൽ ഇറങ്ങിയ ശിക്ഷയെ അല്ലാഹു നിക്കികളയുകയാണ് ( തഫ്സിർ ത്വബരി . 11-171), അള്ളാഹു പറയുന്നു 

: (11/هوله أن أشتغفِرُوا رَبَكُمْ ثُمَّ تُوبُوا إِلَيْهِ يُمَتكُمْ مَتَاعًا حَسَنًا إلى أجل مُسَئي وَيُؤتِ كُلّ ذِي فضل فضله وإن تولوا فإني أخاف عَلَيْكُمْ عَذَابَ يَوْم كبير ) [ هود : 3 ]

( ഏതെങ്കിലുമൊരു രാജ്യം വിശ്വാസം സ്വീകരിക്കുകയും , വിശ്വാസം അതിന് പ്രയോജന പ്പെടുകയും ചെയ്യാത്തതെന്ത് ? യനുസിന്റെ ജനത ഒഴികെ . അവർ വിശ്വസിച്ചപ്പോൾ ഇഹലോക ജീവിതത്തിലെ അപമാനകരമായ ശിക്ഷ അവരിൽ നിന്ന് നാം നീക്കം ചെയ്യുകയും , ഒരു നിശ്ചിത കാലം വരെ നാം അവർക്ക് സൗഖ്യം നൽകുകയും ചെയ്തു ) ( 11 / 3 ) .
       മുഴുവൻ മുസ്ലീങ്ങൾക്കും തൗബ നിർബ്ബന്ധമാണ് , പ്രത്യേകിച്ച് വൻപാപങ്ങൾ ചെയ്തവർ പെട്ടെന്ന് തൗബ ചെയണം , കാരണം പാപങ്ങൾ ചെയ്ത് പശ്ചാതാപിക്കാതെയാണ് മരണത്തെ അഭിമുഖികരിക്കുന്നതെങ്കിൽ ആ സമയത്തുള്ള ഖേദം ഒരിക്കലും ഉപകാര പ്പെടുകയില്ല തന്നെ . അതു പോലെ ചെറിയ പാപങ്ങൾ ചെയ്യുന്നവരും തൗബയിലേക്ക് ധ്യതിപ്പെടേണ്ടതുണ്ട് . കാരണം ചെറിയ പാപങ്ങളിൽ തന്നെ മുഴുകിയിരിക്കുകയെന്നത് വൻപാപങ്ങളായി മാറിയേക്കാം . അതുപോലെ നിർബ്ബന്ധ കർമ്മങ്ങൾ ചെയ്യുന്നവരും , നിഷിദ്ധങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്നവരും തൗബ ചെയ്യണം , കാരണം അവ സ്വീകരിക്കപ്പെടുമോ തിരസ്കരിക്കപ്പെടുമോ എന്നറിയില്ലല്ലോ . അത് കൊണ്ട് തന്നെ ലോകമാന്യം പോലെ കർമ്മങ്ങളുടെ സ്വീകാര്യതക്ക് വിഘ്നം നിൽക്കുന്ന മഹതകളിൽ നിന്ന് രക്ഷ നേടാൻ തൗബ അനിവാര്യമാണ്   . ഒരു ഹദീഥ് കാണുക

عن الأغزبن بار رضي الله عنه قال : قال رسول الله : ( ( يا أيها الناس ، وبوا إلى الله واستغفروه ، فإني أتوب إليه في اليوم مائة مرة ) ) صحيح مسلم ، كتاب الذكر والدعاء ، باب استحباب الاستغفار ( ۷۰۲ )

അഗർറ്ബ്നു യസാർ (റ) വിൽ നിന്ന് , റസൂലുല്ലാഹ് (സ്വ) പറഞ്ഞു . ” ഓ , ജനങ്ങളെ , നിങ്ങൾ അല്ലാഹുവിലേക്ക് പശ്ചാതാപിച്ച് മടങ്ങുകയും , അവനോട് പാപമോചനം തേടുകയും ചെയ്യുക , കാരണം ഞാൻ ഒരു ദിവസം നൂറ് പ്രാവശ്യം തൗബ ചെയ്യുന്നുണ്ട് ” ( മുസ്ലിം ) തൗബയെന്ന് പറയുന്നത് അല്ലാഹു ഇഷ്ടപ്പെടുന്ന മഹത്വരവും വലിയതുമായ നൻമകൾ യാഥാർത്ഥ്യമാക്കുന്ന ഒരു കവാടമാണ് . കാരണം ഒരാൾ ചെയുന്ന പാപങ്ങൾ ക്കൊക്കെ തൗബ ചെയാകയാണെങ്കിൽ അവൻ നൻമകൾ വർദ്ധിക്കുകയും തിൻമകൾ കുറയുകയും ചെയ്യുന്നതാണ് . ഉന്നതനായ അല്ലാഹു പറയുന്നു .

وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إلَهَا ءاخَرَ وَلا يَقُتُلُونَ النَّفْسَ الَّتي حَرَّمَ اللّه إلا بالحق ولا يَزَنُونَ وَمَن يَفَعَلَ ذَلِكَ يَلْقَ أَنَامّا يُ عَهُ لهُ الْعَذَابُ يَوْمَ الْقِيمَة وَيَحُ فيهِ مُهَائا إلا مَن تَابَ وَءامَنَ وَعَمِلَ عَمَلاً صَالِحًا فَأوَلَيْكَ يُبَدّل آلله سَيَنَاتهمْ حَسَنَاتِ وَكانَ اللَّهُ غَفُورًا رَحِيمًا ) [ الفرقان : ۱۸ – ۷۰ ] 

( അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാർത്ഥിക്കാത്തവരും , അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായി കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും , വ്യഭിചരി ക്കാത്തവരുമാകുന്നു അവർ . ആ കാര്യങ്ങൾ വല്ലവനും ചെയ്യുന്ന പക്ഷം അവൻ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും . ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും , നിന്ദ്യനായിക്കൊണ്ട് അവൻ അതിൽ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും . പശ്ചാത്തപിക്കുകയും , വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവരൊഴികെ . അത്തരക്കാർക്ക് അല്ലാഹു തങ്ങളുടെ തിൻമകൾക്ക് പകരം നൻമകൾ മാറ്റികൊടുക്കുന്നതാണ് . അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു ) ( 25 / 08 , 09 , 70 ) . |

        ഒരു മുസ്ലിം സഹോദരങ്ങളെ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലതയും അനുഗ്രഹത്തിന്റെ മഹത്വവും , ദയയും , ഔദാര്യവും , ഉദാരതയും ഒന്ന് ഓർത്ത് നോക്കുക ! , തൗബ ചെയന്നവൻ തൗബ അവൻ സ്വീകരിക്കുന്നു . ഈ തെറ്റ് ചെയ്യുന്നവന്റെ പിഴവുകൾ നീക്കുകയും , സാധുവായ ദൂർബ്ബലനായ മനുഷ്യനോട് കരുണ കാണിക്കുകയും , തൗബക്ക് പ്രതിഫലം നൽകുകയും , നൻമയുടെയും ശുദ്ധീകരണത്തിന്റെയും കവാടങ്ങൾ അവനായ് തുറന്ന് വെക്കുകയും ചെയ്തിരിക്കുന്നു .

عن أبي موسى الأشعري رضي الله عنه عن النبي قال : ( ( إنّ الله تعالى يبسُط يده بالليل ليتوب مسيء النهار ، ويبسط يده بالنهار ليتوب مسيء الليل

അബൂമൂസാ അൽഅശ്അരി (റ) വിൽ നിന്ന് , നബി (സ്വ) പറയുകയുണ്ടായി . “ പകലിൽ തെറ്റുകൾ ചെയ്യുന്നവരുടെ തൗബ സ്വീകരിക്കാനായി അല്ലാഹു രാത്രിയിൽ തൻറ കൈ നീട്ടിയിരിക്കു ന്നു , രാത്രിയിൽ തെറ്റ ചെയ്യുന്നവരുടെ തൗബ സ്വീകരിക്കാനായി പകലിൽ തൻ കൈ നീട്ടി യിരിക്കുന്നു ” ( മുസ്ലിം ) 

                         ഉന്നതനായ അല്ലാഹുവിന് കൂടുതൽ തൃപ്തികരമായ മഹത്വമേറിയ ഒരു ആരാധനയാണ് ആരാണോ ഇത് വിശേഷണമായി യാഥാർത്ഥ്യമാക്കുന്നത് എങ്കിൽ അവന് ം ഇത് തന്റെ രക്ഷയും കാര്യങ്ങളിൽ വിജയവും യാഥാർത്ഥ്യമാവുന്നതാണ് .

أما مَن تَابَ وَامَنَ وَعَمِلَ سَلِمَا مَن أن يكون من الثلجين ) [ القصص : ۹۷ 

( എന്നാൽ ഖേദിച്ചുമടങ്ങുകയും വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവനാ രോ , അവൻ വിജയികളുടെ കൂട്ടത്തിലായേക്കാം ) 28-67 

     ഒരാൾ തൗബ ചെയ്താൽ റബ്ബിനുണ്ടാകുന്ന സന്തോഷം തന്നെ മതി തൗബയുടെ ശ്രേഷ്ടത വ്യക്തമാവാൻ . ഹദീഥ് വായിക്കുക 

ن أنس رضي الله عنه قال : قال رسول الله : ( ( له أشد فرخا بتوبة عبده من أحدكم سقط على بعيره وقد أضله في أرض فلاة ) ) أخرجه البخاري في الدعوات ، باب : التوبة ( ۱۳۰۰۸ ) واللفظ له ، ومسلم في التوبة ، باب من الحض على التوبة ( ۲۷۶۷ 

അനസ്വിൽ നിന്ന് , റസൂലുല്ലാഹീം പറഞ്ഞു . – വാഹനപ്പുറത്ത് നിന്ന് വീണ് മരുഭൂമിയിൽ വഴിതെറ്റിപ്പോയവനേ വാഹനം – തിരിച്ച് കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷത്തിക്കാൾ സന്തോഷ മാണ് ഒരാൾ അല്ലാഹുവിൽ തൗബ ചെയ്യുമ്പോൾ അല്ലാഹുവിനുണ്ടാകുന്ന സന്തോഷം ” ( ബുഖാരി , മുസ്ലിം .)

                  തൗബയെന്നത് പ്രവാചകൻമാരുടെയും , തൗബയെന്നത് | പ്രവാചകൻമാരുടെയും , വിശ്വാസികളുടെയും | വിശേഷണങ്ങളിൽ പെട്ടതാകുന്നു.

لقذئاب الله على اللي والمُهجرين والأنصر الدين القوة في ساعة الغنيّة من بَعْدِ مَا كادُ يُزيغ قلوب فريق منهم ثم تَابَ عَلَيهم إلهٔ بهم هوف جيم ) التوبة : ۱۱۷ )

( തീർച്ചയായും പ്രവാചകന്റെയും , ഞെരുക്കത്തിന്റെ ഘട്ടത്തിൽ അദ്ദേഹത്ത പിന്തുടർന്നവരായ മുഹാജിറുകളുടെയും അൻസാറുകളുടെയും നേരെ അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു . അവരിൽ നിന്ന് ഒരു വിഭാഗത്തിന്റെ ഹ്യദയങ്ങൾ തെറ്റിപ്പോകുമാറായതിനു ശേഷം , എന്നിട്ട് അല്ലാഹ അവരുടെ നേരെ കനിഞ്ഞു മടങ്ങി . തീർച്ചയായും അവൻ അവരോട് ഏറെ കൃപയുള്ളവനും കരുണാനിധിയുമാകുന്നു . ) ( 9 / 117 )
         മൂസയെ സംബന്ധിച്ച് അള്ളാഹു പറയുന്നു:

قَالَ سُبْحَنَكَ تُبْتُ إِلَيْكَ وَأَنَا أَوَلَ الْمُؤمِنينَ ) [ الأعراف : ۱۶

( എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോൾ അദ്ദേഹം പറഞ്ഞു . നീയത പരിശുദ്ധൻ ! ഞാൻ നിന്നിലേക്ക് റിച്ചു മടങ്ങിയിരിക്കുന്നു . ഞാൻ വിശ്വാസികളിൽ ഒന്നാമനാകുന്നു ) 7-143
        ദാവൂദ് (ആ)  യെ സംബദ്ധിച് അള്ളാഹു പറയുന്നു:

(38-17)اذكرُ عَبْدَنَا دَاؤود ذا الأيد إنّهُ أوَاب

നമ്മുടെ കൈയ്യുക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക . തീർച്ചയായും അദ്ദേഹം ( ദൈവത്തിങ്കലേക്ക് ഏറ്റവും അധികം ഖേദിച്ചു മടങ്ങിയവനാകുന്നു ) ( 38-17 )

 آلتيْبُونَ العَبدُونَ الخيدُونَ التَكُونَ آلرجَعُونَ آلسّجدون الآمِرُونَ بالْمَعْرُوفِ وَالنَّاهُونَ عَنِ الْمُنكَر وَلْحُفَظونَ حُدُودِ اللهِ وَبَصّر آلَمُؤمِنينَ ) [ التوبة : ۱۱۲ ]

( പശ്ചാത്തപിക്കുന്നവർ , ആരാധനയിൽ ഏർപ്പെടുന്നവർ , സ്തുതികീർത്തനം ചെയ്യുന്നവർ , ( അല്ലാഹുവിന്റെ മാർഗത്തിൽ ) സഞ്ചരിക്കുന്നവർ , കുമ്പിടുകയും സാഷ്ടാംഗം നടത്തുകയും ചെയ്യുന്നവർ , സദാചാരം കൽപിക്കുകയും ദുരാചാരത്തിൽ നിന്ന് വിലക്കുകയും ചെയ്യുന്നവർ , അല്ലാഹുവിന്റെ അതിർവരമ്പുകളെ കാത്തുസൂക്ഷിക്കുന്നവർ . – ( ഇങ്ങനെയുള്ള ) സത്യവിശ്വാസികൾക്ക് സന്തോഷവാർത്ത അറിയിക്കുക ) ( 9 / 112 ) . 

      തൗബയുടെ ശതയും , മഹത്വവും എന്ത് മാത്രം ഉന്നതമാണ് ! ഇവയെല്ലാം ഈമാനിൻറ വിശേഷണങ്ങളിൽ പെട്ടതാണ് . ഹ്യദയം കൊണ്ടും , അവയവങ്ങൾ കൊണ്ടും അല്ലാഹുവിന് വേണ്ടി ചെയ്യുന്ന ആരാധനയാണ് തൗബയെന്നത് . ഒരാളുടെ തൗബ അല്ലാഹു സ്വീകരിക്കുന്ന ദിവസമാണ് അദ്ദേഹത്തിൻറ ആയുസ്സിലെ എറ്റവും ഉത്തമമായ ദിനം , ഒരാൾക്ക് അല്ലാഹു തൗബയുടെ വാതിൽ തുറന്ന് കൊടുക്കുകയും , അവനോട് കാരുണ്യം കാണിക്കുകയും ചെയ്യുന്നസമയമണ് അവന്റെ ആയുസ്സിൽ ഏറ്റവും ശ്രേഷ്ടമായ സമയം . കാരണം ഒരിക്കലും നിർഭാഗ്യവാനകാത്ത സൗഭാഗ്യത്തിനാണവൻ അനുഗ്രഹീതരായിട്ടുള്ളത്.

عن كعب بن مالك رضي الله عنه في قصة توب ، الله عليه في تخلفه عن غزوة تبوك أنه قال : فلمّا سلّم على رسول الله ( قال وهو يبرق وجهه من الشرور ( ( أبشر بخير يوم مر عليك منذ ولدتك أمك ) ) أخرجه البخاري في المغازي ، باب : حديث كعب بن مالك ( 44۱۸ ) ، ومسلم في التوبة ، باب : حديث توبة كعب بن مالك ( ۲۷۹۹ )

കഅബ്ബ്നു മാലിക്വിൽ നിന്ന് (റ) , തബൂക്ക് യുദ്ധത്തിൽ നിന്ന് പിന്തി നിന്ന അവസരത്തിൽ അല്ലാഹു തൗബ സ്വീകരിച്ച സന്ദർഭം അദ്ദേഹം പറയുന്നു . ഞാൻ റസൂലുല്ലാഹ് ( യോട് സലാം പറയുകയുണ്ടായി , ആ നിമിഷം തിരുനബിയുടെ മുഖം സന്തോഷം കൊണ്ട് പ്രകാശിക്കു ന്നുണ്ടായിരുന്നു , പറയുകയുണ്ടായി . “ താങ്കളെ ഉമ്മ പ്രസവിച്ചത് മുതൽ ഏറ്റവും  ശ്രേഷ്കരമായ ദിനംകൊണ്ട് സന്തോഷിക്കുക ” ( ബുഖാരി , മുസ്ലിം ) 

         മുസ്ലിം സമൂഹമേ , ഭീകരായ അപകടം നിങ്ങൾക്ക് ചുറ്റും വലയം ചെയ്തിരിക്കുന്നു . വളരെയധികം ഭീതിജനകമായ ഒരു കാര്യത്തെ സംബന്ധിച്ച് താക്കീത് ചെയന്നും ഇസ്ലാമിൻറ ശത്രുക്കൾ മുസ്ലീങ്ങൾക്ക് മീതെ അപകടങ്ങളും , ഭൂകമ്പങ്ങളും വർഷിച്ചിരിക്കുന്നു , അത് കാരണത്താൽ അവരിൽ ഫിത്നകളും , കുഴപ്പങ്ങളും ബാധിച്ചിരിക്കുന്നു . ഈ  ഭീതിതമായ കൂടുസ്തയിൽ നിന്നും , പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം അല്ലാഹുവിനോട് തൗബ ചെയ്യുകയും , അവനിലേക്ക് ഖേദിച്ച് മടങ്ങുകയുമല്ലാതെ മറ്റൊരു മാർഗമേ ഇല ചെറുതും വലുതുമായ പാപങ്ങളിൽ നിന്ന് രക്ഷ നേടാൻ ഭൂമിയിലുള്ള മുഴുവൻ മുസ്ലിങ്ങൾക്കും തൗബ വാജിബാകുന്നു . അയേന അല്ലാഹു ഐഹികലോകത്തും പാരത്രികലോകത്തും നമുക്ക് കാരുണ്യം നൽകുകയും , ഉപദ്രവങ്ങളും പ്രയാസങ്ങളും നീക്കുകയും വേദനയേറിയ ശിക്ഷയിൽ നിന്നും കഠിനമായ അവൻ പിടുത്തത്തിൽ നിന്നും രക്ഷ നൽകുകയും ചെയ്തേക്കാം .

          അറിവുള്ള പണ്ഡിതൻമാർ വ്യക്തമാക്കുന്നു . അടിമക്കും തന്റെ രക്ഷിതാവിനു മിടയിലുള്ള പാപമാണെങ്കിൽ അതിനുള്ള തൗബയുടെ മര്യാദ ആ പാപത്തിൽ നിന്നും മുക്തമാവുകയും അ ത് ചെയ്തതിൽ ആത്മാർത്ഥമായി ഖേദിക്കുകയും ഒരിക്കലും അതിലേക്ക് മടങ്ങുകയില്ലായെന്ന് തിർച്ചപ്പെടുത്തലുമാകുന്നു . എന്നാൽ മനുഷ്യരുമായി ബന്ധപ്പെട്ട് – തെറ്റുകുറ്റങ്ങളാണെങ്കിൽ ഈ നിബന്ധനകളോടൊപ്പം മനുഷ്യരുമായുള്ള ഇടപാടുകൾ തീർക്ക കയോ , അല്ലെങ്കിൽ | അതിന് മാപ്പപേക്ഷിക്കുകയോ ചെയ്യേണ്ടതുണ്ട് . മുഴുവൻ പാപങ്ങൾക്കും തൗബ നിർബന്ധമാണ് . ചില പാപങ്ങൾക്ക് തൗബ ചെയ്താൽ ആ തൗബ സ്വീകരിക്കുന്നതാണ് . തൗബ ചെയ്യാത്ത പാപങ്ങൾ അവശേഷിക്കുകയും ചെയുന്നതാണ് .അവശേഷിക്കുകയും ചെയ്യുന്നതാണ് . 

          മുസ്ലീങ്ങളെ , തൗബ ചെയ്തോള ഔദാര്യവാനായ റബ്ബിലേക്ക് മുന്നിട്ട് വന്നോളു , എങ്കിൽ ആന്തരികവും ബാഹ്യവുമായ അനുഗ്രഹങ്ങൾ അവൻ നിങ്ങൾക്ക് പൂർത്തീകരിച്ച് നൽകുന്നതാണ് . നിങ്ങൾ അവനോട് ചോദിച്ചത് മുഴുവനും നൽകുകയും , നിങ്ങളുടെ ആയുസ് നീട്ടി തരുകയും ചെയ്തിരിക്കുന്നു . ദേഹേഛകളുടെയും ആശയകുഴപ്പങ്ങളുടെയും സമുദ്രത്തിൽ മുങ്ങിക്കുളിച്ചിരുന്നവർക്ക് ആത്മാർത്ഥമായി തൗബ ചെയ്യാനും , അല്ലാഹുവിലേക്ക് വേവിച്ച മടങ്ങാനും സൗഭാഗ്യം ലഭിച്ചവരുടെ ചരിത്രങ്ങൾ ഓർക്കുകയും അതിൽനിന്ന് പാഠം ഉൾകൊള്ളുകയും ചെയ്യുക തൗബ സ്വീകരിക്കപ്പെട്ടത് കാരണത്താൽ അവരുടെ ഉൾകാഴ്ച്ചയുടെ മറ നീങ്ങിപ്പോവുകയും , ഹ്യദയത്തിന് നവ ജീവൻ ലഭിക്കുകയും , മനസുകൾ പ്രശോഭിതമാവുകയും , അശ്രദ്ധയാകുന്ന മരണത്തിൽ നിന്ന് അല്ലാഹു അവരെ ഉണർത്തുകയും , തെറ്റുകളുടെ അന്ധകാരത്തിൽ നിന്നും , മ്ലേഛതയുടെ അന്ധതയിൽ നിന്നും രക്ഷ ലഭിക്കുകയും , പാപങ്ങളുടെ ദൗർഭാഗ്യത്തിൽ നിന്നും സൗഭാഗ്യം ലഭിക്കുകയും ചെയ്തിരിക്കുന്നു . അങ്ങിനെ അവർ പുതുജൻമം ലഭിച്ചതായി തിർന്നിരിക്കുന്നു . അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും , അനുഗ്രഹം കൊണ്ടും സന്തോഷ വാർത്ത അറിയിക്കപ്പെട്ടവരുമായിരിക്കുന്നു 

  (لَهُ يَمْسَسْهُمْ سُوء وَأَتَبَعُواً رضونَ اللَّهِ وَاللَّهُ دُفَصَل عَظيم (آل عمران

അങ്ങനെ അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും ഒൗദാര്യവും കൊണ്ട് യാതൊരു രോഷവും ബാധിക്കാതെ അവർ മടങ്ങി . അല്ലാഹുവിന്റെ പ്രീതിയ അവർ പിന്തുടരുകയും ചെയ്തു . മഹത്തായ ഒൗദാര്യമുള്ളവനത് അല്ലാഹു ) ( 3 / 174 ) , 

       താഴെ വരുന്ന ആയത്തുകൂടി മനസ്സിരുത്തി പഠിച്ചോളു ,

بسم الله الرحمن الرحيم : ( يأيُهَا الَّذينَ ءامَنُوا تُوبُوا إلى اللَّهِ تَوْبَةً نَمُوحَا عَسَى رَبُ أن يُكفَرَ عَنكُمْ سَيَنَتِكُمْ وَيُدْخِلَكُمْ جَنَّتِ تجري من تحتها آلأنّهُ يَوْمَ لا يُخزي اللَّهُ النّنَ وَالَّذِينَ ءامَنُوا مَعَهُ نُورُهُمْ يَسْعَى بَيْنَ أيديهم وبأمنهمْ يَقُولُونَ رَبّنَا أَتْمِمْ لَنَا نُورَنَا وَأغفِرْ لَنَا إِنَّكَ عَلَى كُلّ شيء قدير ) والتحريم : ۸ ]

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ . സത്യവിശ്വാസികളേ , നിങ്ങൾ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായി പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക . നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങൾ മായ്ച്ചു കളയുകയും താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം . അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തിൽ , അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും . അവർ പറയും : ഞങ്ങളുടെ രക്ഷിതാവേ , ഞങ്ങളുടെ പ്രകാശം ഞങ്ങൾക്കു നീ പൂർത്തീകരിച്ച് തരികയും , ഞങ്ങൾക്കു നീ പൊറുത്തു തരികയും ചെയ്യേണമേ . തീർച്ചയായും നീ ഏതു കാര്യത്തിനും കഴിവുളളവനാകുന്നു . ) ( 60 / 8 ) 

         ഡോ  അലിയുബ്നു അബ്ദുർറഹ്മാൻ അൽ ഹുദൈഫി 3 – 06 – 1424 വെള്ളിയായ്ച്ച മസ്ജിദന്നബവിയിൽ നടത്തിയ ഒന്നാം ഖുതുബയുടെ വിവർത്തനം , രണ്ടാം ഖുതുബ – മറ്റൊരു വിഷയമായതിനാൽ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല .

وَصَلَّى اللهُ وَسَلَّمَ عَلَى نَبِيْنَا مُحَمَّدٍ وَعَلَى آلِهِ وَصَخبه أجمعين

1 thought on “തൗബ ചെയ്യുക, സ്വർഗ്ഗത്തിനായ്”

Leave a Comment