സൗദി അറേബ്യ ചരിത്ര ഘട്ടങ്ങളിലൂടെ -1
അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങൾ ലഭിച്ച അനുഗ്രഹീതമായ ഒരു വിശുദ്ധ രാജ്യമാണ് ‘അൽ മംലകത്തുൽ അറബിയ്യത്തു അസ്സ ഊദിയ്യ’ എന്ന് അറബിയിൽ അറിയപ്പെടുന്ന ഇന്നത്തെ ‘സഊദി അറേബ്യ’. പുണ്യം ആഗ്രഹിച്ച് കൊണ്ട് യാത്ര ചെയ്യാൻ അല്ലാഹു വിശ്വാസികൾക്ക് അനുവദിച്ച മൂന്ന് പള്ളികളിൽ രണ്ട് പള്ളികളും സ്ഥിതി ചെയ്യുന്ന രാജ്യം. അതെ, വിശ്വാസികളുടെ ഹറമൈനികളുള്ള രാജ്യം. പ്രവാചകന്മാരുടെ ശൃംഖലക്ക് പര്യവസാനം കുറിച്ചുകൊണ്ട് നിയോഗിതനായ മുഹമ്മദ് നബി ( സ ) ജനിക്കുകയും, ജീവിക്കുകയും, പ്രവാചകനാവുകയും, പ്രബോധനം നടത്തുകയും, ലോകം കണ്ട ഏറ്റവും ഉത്തമവും ഉദാത്തവുമായ സമൂഹത്തെ വാർത്തെടുക്കുകയും, തന്നിൽ ഏൽപിക്കപ്പെട്ട ഉത്തരവാദിത്വം കൃത്യമായി പരിപൂർണമായി നിർവ്വഹിച്ച് കൊണ്ട് അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്ത അനുഗ്രഹീതമായ സ്ഥലം. മാനവ വിമോചനത്തിനായി അല്ലാഹു അവതരിപ്പിച്ച വിശുദ്ധഖുർആനും, അതിന്റെ വിശദീകരണമായ പ്രവാചക ചര്യയുമാണ് ഞങ്ങളുടെ ഭരണഘടനയെന്ന് പ്രഖ്യാപിക്കുകയും, കഴിവിന്റെ പരമാവധി അത് നടപ്പിലാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന ലോകത്തെ ഏക ഇസ്ലാമിക രാജ്യം. പ്രവാചകന്മാർ അഖിലവും പ്രബോധനം ചെയ്ത തൗഹീദിന്റെ പ്രചരണത്തിന് വേണ്ടി അഹോരാത്രം പരിശ്രമിക്കുന്ന ഭരണാധികാരികളുള്ള രാജ്യം. അതെ, അനുഗ്രഹീതമായ ഈ രാജ്യത്തിന്റെ ഒരു ലഘു ചരിത്രമാണ് താഴെ വിശദീകരിക്കുവാൻ ഉദ്ധേശിക്കുന്നത്

പ്രവാചകൻ ( സ ) യുടെ കാലത്ത് തന്നെ നജ്ദിൽ ഇസ്ലാമിന്റെ പ്രകാശ കിരണങ്ങൾ പ്രവേശിക്കുകയുണ്ടായി. നബി(സ) യുടെ വഫാത്തിന് ശേഷം “തമീം , ബനൂ ഹനീഫ’ പോലെയുള്ള ചില ഗോത്രങ്ങൾ ഇസ്ലാമിൽ നിന്ന് മുർത്തദുകളായ സന്ദർഭത്തിൽ അവരോട് യുദ്ധം ചെയ്യാനായി മഹാനായ അബൂബക്കർ (റ) സൈന്യത്തെ സജ്ജമാക്കുകയുണ്ടായി. അതിലൂടെ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇസ്ലാമിന്നെതിരിൽ മുർത്തദുകൾ ഉയർത്തിയ വെല്ലുവിളികളെ അടിച്ച മർത്താനും, അതിജീവിക്കാനും സാധിക്കുകയുണ്ടായി. അങ്ങിനെ ഹിജ്റ പന്ത്രണ്ടാം വർഷം മുസ്ലീങ്ങൾ നജ്ദും, ചുറ്റുഭാഗത്തുള്ള പ്രദേശങ്ങൾ വിജയിച്ചടക്കുകയും, അവിടെ ഖാലിദ്ബ്നുൽ വലീദ് (റ) “ബനു അൽ അമ്പർബ് അംറുബ തമീം ഗോത്രത്തിൽ പെട്ട സമുറബ് അംറ് അൽഅമ്പരിയെ’ ഗവർണറാക്കുകയുണ്ടായി. അതിന് ശേഷം മഹാനായ അബൂബക്കർ (റ) സലീത് ബ്നു ഖൈസിനെ ഗവർണറാക്കുകയും ചെയ്തു.
നജ്ദ് പ്രദേശത്ത് ഖുലഫാഉർറാശിദുകളായിരുന്നു ഗവർണർമാരെ നിശ്ചയിച്ച് പോന്നിരുന്നത്. അങ്ങിനെ ഹിജ്റ : 253 ൽ ‘അൽ ഉവൈ ള്വിരിയാക്കൾ ( മുഹമ്മദ് – ഉബൈള്വിരിയാ എന്ന അപര നാമമുള്ളയാൾ – ബ്നു യൂസുഫുബ്നു ഇബ്രാഹീമുബ്നു അബ്ദുല്ലാഹ് മൂസാബ്നു അബ്ദുല്ലാഹിബ്നു അൽഹസൻബ്നു അലിയ്യുബ്നു അബൂത്വാലിബി ലേക്ക് ചേർത്ത പറയുന്ന വിഭാഗം ) ഇന്നത്തെ റിയാദിനടുത്തുള്ള ‘അ ൽ ഖർജി ‘ ലെ വാദിയുടെ താഴെ ഭാഗത്തുള്ള ‘ഖിള്രിമ’ എന്ന പ്രദേശം കേന്ദ്രമായി സ്വീകരിച്ച് കൊണ്ട് ഭരണം നടത്തുവാൻ തുടങ്ങുന്നത് വരെ അത് തുടർന്ന് പോരുകയുണ്ടായി. ഈ ഭരണത്തിന് കീഴിലായിരു ന്നു റിയാദിനടുത്തുള്ള ‘യമാമയും’ ‘സിബഹിയും’.

ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്റെ പകുതിയുടെ തുടക്കത്തിൽ ഈ ഭരണകൂടം ബഹറൈനിലെ ഖറാമിത്വകളുടെ ഉപരോധത്തിന് വിധേയമാ വുകയുണ്ടായി. അങ്ങിനെ ഹിജ്റ 470 ൽ ഉയുനിയാക്കൾ – ഷാ ചക്രവർത്തിക്ക് കീഴിലുള്ള സൽജൂക്കികളുടെയും, അബ്ബാസി ഖലീഫയു ടെയും സഹായത്താൽ – ഖറാമിത്ത്വകളെ കീഴ്പ്പെടുത്തിക്കൊണ്ട് അഹ്‌സയിൽ ‘ഉയൂനീ’ ( അബ്ബാസിയാക്കളുടെയും , സൽജൂക്കികളുടെയും സഹായത്താൽ ഖറാമിത്തകളുടെ ഭരണം അവസാനിപ്പിച്ചു കൊണ്ട് സ്ഥാപിതമായ ഉയുനി ഭരണ കൂടം അബ്ദുല്ലാഹ്ബ് അലി അൽ ഉയൂനിയിലേക്കാണ് ചേർത്തിപ്പറയുന്നത്. ഈ ഭരണ കൂടം ഹിജ്റ : ഏഴാം നൂറ്റാണ്ടിന്റെ പകുതി വരെ നീണ്ട് പോയി ) ഭരണ കൂടം സ്ഥാപിക്കുകയുണ്ടായി. അങ്ങിനെ നജ്ദ് എന്നറിയപ്പെട്ടിരുന്ന രാജ്യം പല ഭാഗങ്ങളാവുകയും, രാജ്യത്തിന്റെ കേന്ദ്രമായി അഹ്സയാവുകയും ചെയ്തു. അങ്ങിനെ നജ്ദ് ചെറിയ ചെറിയ നാട്ടു രാജ്യങ്ങളായി മാറുകയും, ആ കാലത്ത് അൽ ബഹ്റൈൻ’ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഇന്നത് ‘മൻത്വിഖത്തു ശർഖിയ്യ : ‘ എന്ന പേരിലാണ് അറിയപ്പെ ടുന്നത് .
സഊദി ഭരണകൂടം നിലവിൽ വരുന്നതിനുമുമ്പ് ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ സംഭവിച്ച നജ്ദിന്റെ അവസ്ഥകളെ കുറിച്ച് ചരിത്ര ഗ്രന്ഥങ്ങൾ പരതുമ്പോൾ മനസിലാക്കുവാൻ സാധിക്കുന്നത് ഈ പ്രദേശത്ത് എപ്പോഴും അശാന്തിയും, അസമാധാനവും, അക്രമവുമായിരുന്നു നട മാടിയിരുന്നുവെന്നാണ്. അധികാരം പിടിച്ചടക്കുവാനും, പരസ്പരം കിടമൽസരം നടത്തുവാനും, അയൽ പ്രദേശത്തെ കീഴടക്കുവാനുമുള്ള അവസരത്തിനായി ഓരോ നാട്ടുരാജ്യവും കാത്തിരുന്നു. മാത്രമല്ല ഒരു നാട്ടു രാജ്യത്തിനുള്ളിലുള്ള ഗോത്രങ്ങൾ തമ്മിൽ കലഹങ്ങളിലേർപ്പെടുക പോലും ചെയ്തിരുന്നു. അത്കൊണ്ട് തന്നെ ഈ പ്രദേശങ്ങളിലെല്ലാം അസമാധാനവും, അശാന്തിയും നിലനിൽക്കുകയും, ജന ജീവിതം ദു:സ്സഹമാവുകയും, ദുരിത പൂർണമാവുകയും ചെയ്തു. ആഭ്യന്തര കലഹങ്ങളും, ഫിത്നകളും കാരണം സാമുഹികവും, സാമ്പത്തികവും, സാംസ്കാരികമായ അവസ്ഥ വളരെയധികം മോശമാവുകയും, അധ:പതിക്കുകയും ചെയ്തു. പല ചരിത്രകാരന്മാരും രേഖപ്പെടുത്തുന്നത് ജാഹിലിയ്യ: കാലത്തെപോലെയോ, അല്ലെങ്കിൽ അതിനേക്കാൾ മോശമായ രൂപത്തിലായിരുന്നുവെന്നാണ്. ഇതിനുള്ള പ്രധാന കാരണമായി കാണുന്നത് യഥാർത്ഥ വിശ്വാസത്തിലധിഷ്ടിതമായ ഭരണ കൂടത്തിന്റെയും നേതൃത്വത്തിന്റെയും അഭാവമായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ ഭാഷ്യം .
മതപരമായ അവസ്ഥ :
സഊദി അറേബ്യൻ ഭരണകൂടം വരുന്നതിനു മുമ്പുള്ള നജ്ദിന്റെ വിശ്വാസ പരവും , മതപരവുമായ അവസ്ഥ വളരെയധികം മോശമാ യിരുന്നു . അന്ധവിശ്വാസങ്ങളും , അനാചരങ്ങളും ബിദ്അത്തുകളും , ശി ർക്കും തഴച്ച് വളർന്നിരുന്ന ഒരു വിള നിലമായിരുന്നു നജ്ദ് . മഖ്ബറ കളെ പരിധിയിൽ കവിഞ്ഞ് ആദരിക്കുകയും , സ്വാലിഹീങ്ങളിൽ അതിര് കവിയുകയും , നന്മകൾ ലഭിക്കാനും , തിന്മകൾ തടയുവാനും പ്രത്യേക കല്ലുകൾക്കും , മരങ്ങൾക്കും കഴിയുമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു . സൈദ്ബ്നുൽ ഖത്വാബിന്റെയും , ളിറാറുബ്നു അൽഅ സറിന്റെയും , മുർത്തദുകളോട് യുദ്ധം ചെയ്ത് യമാമയിൽ ശഹീദുകളായ ചില സ്വഹാബാക്കളുടെയും മഖ്ബറകളിൽ പോയി ആളുകൾ പ്രാർത്ഥിക്കുകയും , ആഗ്രഹ സഫലീകരണം തേടുകയും ചെയ്തിരുന്നു . അതുപോലെ സന്താന ലബ്ദിക്കും , ആഗ്രഹ പൂർത്തീകരണത്തിനുമായി “ ഫിഹാൽ ‘ എന്ന് പറയുന്ന ആൺ ഈത്തപ്പനയെ ജനങ്ങൾ കെട്ടി പിടിച്ചിരുന്നു . അപ്രകാരം ബിൻതുൽ അമീർ എന്ന പേരിലറിയ പ്പെട്ടിരുന്ന ഗുഹയിലെ കല്ലുകളോടും ജനങ്ങൾ അവരുടെ ആവശ്യ ങ്ങൾ നിവൃത്തിക്കാനുള്ള സഹായങ്ങൾ ആവശ്യപ്പെട്ട് കൊണ്ടിരുന്നു . അൽ ഖർജ് നിവാസികൾക്ക് നന്മകൾ ലഭിക്കാനും , തിന്മകൾ തടയു വാനുമായി അവർക്ക് പ്രത്യേകമായി ” താജുബ് ശംസാൻ ‘ എന്ന പേ രിലറിയപ്പെട്ടിരുന്ന വലിയ്യുണ്ടായാരുന്നു , അയാളുടെ മുന്നിൽ ബലി യും , നേർച്ച വഴിപാടുകളും അർപ്പിച്ചിരുന്നു . അങ്ങിനെ തികച്ചും വി ശുദ്ധഖുർആനും തിരുസുന്നത്തും പഠിപ്പിച്ച വിശ്വാസാചരങ്ങളുടെ നേർ വിപരീതമായിരുന്നു അവിടെ നടമാടിയിരുന്നത് .
ആലു സഊദ് കുടുംബ പരമ്പര :
ആലു സഊദ് കുടുംബ പരമ്പര ചെന്നെത്തുന്നത് ‘ബനൂ ഹനീഫ അൽ ബകരിയ്യ : അൽ വാഇലിയ്യ:’ യിലേക്കാണെന്ന് കുടുംബ പരമ്പര യെ സംബന്ധിച്ച് പഠിച്ച പൺഡിതന്മാരും, ചരിത്രകാരന്മാരും സ്ഥിരീ കരിച്ച കാര്യമാണ്.” ബനു ഹനീഫ ‘കുടുബം’ ഹനീഫ ബ്നു ലുജേം ബ്നു സ്വഅ്ബ് ബ്നു അലിയ്യുബ്നു വാഇൽ ബ്നു ഖാസിത് ബ്നു ഹിൻബ് ബ്നു അഫ്സ്വാ ബ്നു ദുഅ്മി ബ്നു ജദീലാബ്നു അസദ്ബ്നു റബീഅ : ബ് നിസാർബ്നു മഅ്ദ് ബ്നു അദ്നാ നി ‘ ലേക്കാണ് മടങ്ങുന്നത് .
ഒന്നാം സഊദി ഭരണകൂടം :
( ഹി : 1167 – 1233 ക്രി : 1744 – 1818 ) ഇന്നത്തെ റിയാദിനടുത്ത ‘ദിർഇയ്യ” യിൽ വെച്ച് കൊണ്ട് അവിടത്തെ അമീറായിരുന്ന മുഹമ്മദ്ബ് സഊദും, ശൈഖ് മുഹമ്മദ്ബ് അബ്ദുൽ വഹാബും തമ്മിൽ നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ച ക്ക് ശേഷം ഹിജ്റ : 1157 ( ക്രി : 1744 ) ലാണ് ഒന്നാം സഊദി അറേബ്യൻ ഭരണകൂടം സ്ഥാപിതമാവുന്നത് . ജസീറത്തുൽ അറേബ്യയുടെ ഹൃദയ ഭാഗത്തുള്ള ‘ദിർഇയ്യ;’ ആസ്ഥാനമായി സ്വീകരിച്ച് കൊണ്ട് വിശുദ്ധ ഖുർആനിന്റെയും , മുഹമ്മദ് നബി ( സ ) യുടെ തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിൽ നജ്ദിലും പരിസരങ്ങളിലും വ്യാപിച്ചിട്ടുള്ള അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ ഒരുമിച്ച് ഇസ്ലാഹീ ദഅ്വത്ത് നടത്തുവാനായി അവർ പരസ്പരം ബൈഅത്ത് ചെയ്യുകയുണ്ടായി. ഒന്നാം സഊദി ഭരണാധികാരികൾക്ക് ഇതിലൂടെ ജസീറത്തുൽ അറബിയയുടെ അധിക സ്ഥലങ്ങളെയും ഒന്നിപ്പിക്കുവാനും, ഐക്യപ്പെടുത്താനും, അവിടെ ശാന്തിയും സമാധാനവും സ്ഥാപിക്കുവാനും, അവിടെയുള്ള ജനങ്ങളുടെ ജീവിതത്തിന്റെ മുഴുവൻ മേഖലകളിലും ഇസ്ലാമിക ശരീഅത്ത് നടപ്പിലാക്കുവാനും സാധിക്കുകയുണ്ടായി. അങ്ങിനെ ജസീറത്തുൽ അറബിയയുടെ ചരിത്രത്തിൽ ഒരു പുതിയ യുഗത്തിന് നാന്ദി കുറിക്കുകയുണ്ടായി. ഈ ഭരണ കൂടത്തിന്റെ പ്രശോഭിതമായ പ്രവർത്തനം മുഖേന ധാരാളം പൺഡിതന്മാർ വളർന്നു വരുകയും, വിജ്ഞാനവും, സമ്പത്തും വർദ്ധിക്കുകയും ചെയ്തതോടൊപ്പം തന്നെ ധാരാളം കമ്പനികളും, സ്ഥാപനങ്ങളും സ്ഥാപിതമാവുകയും ചെയ്തു. ഇസ്ലാമിക അടിത്തറയിൽ പടുത്തു യർത്തപ്പെട്ട ഭരണകൂടമെന്ന നിലക്ക് രാഷ്ട്രീയമായ ഉന്നത സ്ഥാനവും, ശക്തിയും ഉണ്ടായതിനോടൊപ്പം തന്നെ ഒരുപാട് നാടുകളെ കൂട്ടി ചേർക്കുവാനും അവർക്ക് സാധിക്കുകയുണ്ടായി. ഭരണാധികാരികൾ മുഴുവനും ഇസ്ലാമിക നിയമങ്ങൾക്കനുസൃതമായി സമൂഹത്ത സേവിക്കാനും, അവരുടെ സാംസ്കാരികവും, മതപരവും, സാമ്പത്തി കവുമായ ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുവാനും സന്നദ്ധരായി. ഉഥ്മാനിയ്യാ ഭരണ കൂടം ഈജിപ്തിലെ അവരുടെ ഗവർണർ മുഖേന അയച്ച സൈന്യങ്ങളുടെ നിരന്തരമായ പടയോട്ടം കാരണം ഹി ജ്റ: 1233 ( കി : 1818 ) ൽ ഒന്നാം സഊദി ഭരണകൂടം അവസാനിക്കുകയുണ്ടായി. അവസാനമായി ഇബ്രാഹിം ഭാഷയുടെ നേതൃത്വത്തിലുള്ള സൈന്യം ജസീറത്തുൽ അറേബ്യയിലെ ഒന്നാം സഊദി ഭരണകൂട ത്തിന്റെ തലസ്ഥാനമായിരുന്ന ‘ദിർഇയ്യ’ യും , അതിന് കീഴിലുണ്ടായിരുന്ന ഒട്ടനവധി രാജ്യങ്ങളും നശിപ്പിക്കുകയും ചെയ്തു .
ഒന്നാം സഊദീ ഭരണകൂടത്തിലെ ഭരണാധികാരികൾ :
1 . ഇമാം മുഹമ്മദ്ബ്നു സഈദ്ബ്നു മുഖ്രിൻ
2 . ഇമാം അബ്ദുൽ അസീബ് മുഹമ്മദുബ്നു സഊദ് ( ഹിജ്റ : 1179 മുതൽ 1218 ( ക്രി : 1765 – 1803 ) വരെ ) .
3 . ഇമാം സഈദ്ബ്നു അബ്ദുൽ അസീബ് മുഹമ്മദ് ബ്നു സഊദ് ( ഹിജ്റ : 1218 മുതൽ 1229 ( ക്രി : 1803 – 1814 ) വരെ )
4 . ഇമാം അബ്ദുല്ലാഹ് ബ്നു സഊദ് ബ്നു അബ്ദുൽ അസീസ് ബ്നു മുഹമ്മദുബ്നു സഊദ് ( ഹിജ്റ : 1229 മുതൽ 1233 ( ക്രി : 1814 – 1818 ) വരെ ) .

മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് ( റ)
സഊദി ഭരണ കൂടത്തെ സംബന്ധിച്ചുള്ള ചരിത്രം നാം മനസിലാക്കുമ്പോൾ ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത വ്യക്തിത്വമാണ് മഹാനായ മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് (റ) . അത്കൊണ്ട് തന്നെ ഒന്നാം സഊദി ഭരണ കുടവുമായി അദ്ദേഹം ഉണ്ടാക്കിയ കരാറുണ്ടാകാനുള്ള സാഹചര്യം നാം വളരെ ചുരുങ്ങിയ രൂപത്തിൽ മനസിലാ ക്കേണ്ടതുണ്ട് .
മുഹമ്മദ് അബ്ദുൽ വഹാബ് ബ്നു സുലൈമാൻ ബ്നു അലിയ്യുബ്നു മുഹമ്മദുബ്നു അഹമ്മദുബ്നു റഹഷിദുബ്നു ബുറൈദ്ബ്നു മുശരിഫ് അത്തമീമി (റ) ഹിജ്റ 115 ( ക്രി : 1703 ) ൽ പഴയ നജ്ദിലെ ” ഉയയ്ന ‘ യിലാണ് ജനിച്ചത് . ശൈഖിന്റെ കുടുംബ പരമ്പര നബി (സ) യുടെ പരമ്പരയിൽ പെട്ട “ഇൽയാസ് മുളറുബ്നു നിസാറു ബ്നു മഅ്ദ്ബ്നു അദ്നാ ‘ നിലേക്കാണ് എത്തുന്നത് എന്ന് പൺഡിതന്മാർ ചരിത്ര ഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയത് നമുക്ക് കാണാനാവും . ഉയെയയിലെ’ ഖാളിയും, കർമ്മ ശാസ്ത്ര പൺഡിതനും, ശൈഖും, പിതാവുമായ ശൈഖ് അബ്ദുൽ വഹാബ്ബ് സലെമാനിൽ നിന്നും , ഹറമിലെ പൺഡിതന്മാരിൽ നിന്നും ഖുർആനും, കർമ്മശാസ്ത്രവും പഠിക്കുകയുണ്ടായി. ശേഷം മദീനയിൽ പോയി പ്രശസ്തരായ ശൈഖ് അബ്ദുല്ലാഹ് ബ്നു ഇബ്രാഹിമുബ്നു സൈഫ് അന്നജ്ദി, മുഹമ്മദ് ഹയാത്ത് അസ്സിന്ധി എന്നിവരിൽ നിന്ന് ധാരാളം വിജ്ഞാനം കരഗതമാക്കി. അതിന് ശേഷം ഇറാഖിലെ ബസ്വറയിലേക്ക് പോവുകയും അവിടെയുള്ള പ്രശസ്തരായ പൺഡിതരിൽ നിന്നും കൂടുതൽ അറിവ് നേടുകയുമുണ്ടായി . അങ്ങിനെ അവിടെ വെച്ച് തന്നെ വിശുദ്ധ ഖുർആനിൽ നിന്നും, തിരസുന്നത്തിൽ നിന്നും ലഭിച്ച കാര്യങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ ആരംഭിക്കുകയും ചെയ്തു . അവിടെവെച്ച് പല പൺഡിതരുമായി സംവദിക്കുകയും, ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്തു. ബസ്വറയിലെ ശൈഖായിരുന്ന ‘മുഹമ്മദ് അൽമജ്മൂഇ’ ക്കും , മുഹമ്മദ് അബ്ദുൽ വഹാബിനുമെതിരെ അവിടെയുണ്ടായിരുന്ന ആദർശ ശത്രുക്കളായ പൺഡിതന്മാർ ഉണ്ടാക്കിയ ഫിത്നകൾ കാരണം അവിടെ നിന്നും ശാമിലേക്ക് പുറപ്പെട്ടെങ്കിലും അതിനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ അഹ്സയിലേക്ക് തന്നെ തിരിച്ചു വരുകയാണ് ചെയ്തത്. ആ സമയം ഉയയ്ന അമീറിനും , അവിടുത്തെ ഖാളിയായിരുന്ന ശൈഖിന്റെ പിതാവിനുമിടയിൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം ഹിജ്റ:1139 ൽ പിതാവ് ‘ഹുറൈമലാഇ’ ലേക്ക് പോയിരുന്നു . അവിടേക്കാണ് മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് പോയത്. തന്റെ പിതാവ് ഹി: 1153 ൽ വഫാതാകുന്നത് വരെ അവിടത്തന്നെ പഠനവും ദഅ്വത്തുമായി കഴിച്ചു കൂട്ടി . എന്നാൽ അവിടെയുണ്ടായിരുന്ന സത്യ ദീനിന്റെ ശത്രുക്കൾക്ക് ശൈഖിന്റെ ദഅ്വത്ത് ഇഷ്ടപ്പെടാത്തത് കാരണം ശൈഖിനെ വക വരുത്തുവാനായി തീരുമാനിച്ച വിവരം ചില സുഹൃത്തുക്കൾ മുഖേന അറിഞ്ഞതിനാൽ അവിടെ നിന്നും ഉയെയയിലേക്ക് തന്നെ തിരിച്ചു വരുകയും, അവിടെ സ്ഥിര താമസമാക്കുകയും ചെയ്തു. ആ സമയം ഉയെയയിലെ അമീർ ‘ഉഥ്മാനുബ്നു മുഹമ്മദ്ബ് നു മഅ്മറി’ ന്റെയടുത്തേക്ക് ചെന്നപ്പോൾ വളരെ സന്തോഷത്തോടെ യാണ് അമീർ അദ്ധേഹത്തെ സ്വീകരിച്ചത്. അമീർ പറയുകയുണ്ടായി: ‘അല്ലാഹുവിലേക്കുള്ള ദഅ്വത്ത് നടത്തുക , ഞങ്ങൾ അങ്ങയോടൊ പ്പം അതിന് വേണ്ട സഹായവുമായി ഉണ്ടാകും’. അങ്ങിനെ വളരെയധികം ആദരവോടെ, സ്നേഹത്തോടെ വേണ്ട സഹായങ്ങളെല്ലാം അമീർ നൽകി കൊണ്ടിരുന്നു . ശൈഖ് തന്റെ പഠനവും, ദഅ്വത്തുമായി മുന്നോട്ട് പോയതിനാൽ സ്ത്രീകളും, പുരുഷന്മാരുമടങ്ങുന്ന ഒരു വലി യ സമൂഹം തന്നെ യഥാർത്ഥ സത്യം മനസിലാക്കുകയുണ്ടായി . അവരിലൂടെ അയൽ രാജ്യങ്ങളിലേക്ക് കൂടി അദ്ധേഹത്തിന്റെ ദഅ്വത്തിന്റെ പ്രകാശം പ്രസരിക്കുകയും, അവിടെ നിന്നും വിജ്ഞാന സമ്പാദനത്തിനായി ശൈഖിലേക്ക് ആളുകൾ കൂട്ടം കൂട്ടമായി ഒഴുകികൊണ്ടിരുന്നു .
ഒരു ദിവസം ശൈഖ് അമീറിനോട് അവിടെയുള്ള ഉമറുബ്നുൽ ഖത്വാബ് ( റ ) വിന്റെ സഹോദരനായ സൈദ്ബ്നു ഖത്വാബിന്റെ പേരിൽ കെട്ടി ഉയർത്തിയ ഖുബ്ബ പൊളിക്കണമെന്ന് പറയുകയുണ്ടായി. കാരണം പ്രവാചകൻ ( സ ) യിലൂടെ പൂർത്തീകരിക്കപ്പെട്ട ഇസ്ലാമിക വിശ്വാസത്തിനെതിരായി പൗരോഹിത്യം തങ്ങളുടെ ഉപജീവനോപാധിയായി പടുത്തുയർത്തിയതാണ് ഈ ഖുബ്ബകൾ, അതിലുടെ ഒരുപാടാ ളുകൾ അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിർക്കിലകപ്പെടുകയും, വഴിപിഴക്കുകയും ചെയ്തതിനാൽ ആഖുബ്ബകളെല്ലാം തകർക്കൽ നിർബ്ബന്ധമാണെന്ന കാര്യം അദ്ധേഹത്തെ ബോധ്യപ്പെടുത്തി . അങ്ങിനെ അമീറായ ഉഥ്മാൻ 600 പടയാളികളുമായി ആ ഖുബ്ബ പൊളിക്കാനാ യി പുറപ്പെട്ടപ്പോൾ ശൈഖും അവരോടൊപ്പം പുറപ്പെട്ടു. എന്നാൽ ആ ഖുബ്ബക്ക് സമീപ പ്രദേശമായ ‘അൽജബീല’ യിലെ ജനങ്ങൾ അവരുടെ പൗരോഹിത്യത്തിന് കീഴിൽ അമീറിനെതിരെ പുറപ്പെട്ടപ്പോൾ അമീർ മടങ്ങുകയാണ് ചെയ്തത്. ആ സന്ദർഭത്തിൽ ശൈഖ് സ്വന്തം കരങ്ങൾ കൊണ്ട് ആ ഖുബ്ബ പൊളിക്കുകയുണ്ടായി. അല്ലാഹുവിന്റെ ദീനിനെ ആത്മാർത്ഥമായി സഹയിക്കുന്നവരെ അല്ലാഹു സഹായിക്കുമെന്ന് അവന്റെ വാഗ്ദാനം നേർക്കുനേരെ പുലർന്ന ഒരു സാഹചര്യമായിരുന്നു അത്. രോഷാകുലരായി വന്ന ജനം നിശബ്ദരായി നോക്കി നിൽക്കുകയാണ് ചെയ്തത് . അതുപോലെ ‘ളിറാറുബ അൽ ഔസറി’ ന്റെ ഖബറിന് മുകളിൽ പടുത്തുയർത്തി ഖുബ്ബയും, അതുപോലുള്ള മറ്റു ജാറങ്ങളും പൊളിച്ചു നീക്കുകയുണ്ടായി. അതുപോലെ ഒരിക്കൽ ഒരു സ്ത്രീ ഞാൻ വ്യഭിചാരിണിയാണ്, എന്റെ മേൽ ഇസ്ലാമിന്റെ ശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് വന്ന സാഹചര്യത്തിൽ അവളുടെ ബുദ്ധിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് സ്ഥിരീകരിച്ചതിന് ശേഷം അമീറിന്റെ കൽപനയുടെ അടിസ്ഥാനത്തിൽ അതിനുള്ള ശിക്ഷ നടപ്പാക്കുവാനായി ഉയയ്യുടെ ഖാളി കൂടിയായിരുന്ന ശൈഖ് വിധി പുറപ്പെടുവിക്കുകയും ചെയ്തു. അതുപോലെ ശൈഖിന്റെ നേതൃത്വത്തിൽ, അമീറിന്റെ സഹായത്തോടെ ജനങ്ങൾ ആരാധിച്ചിരുന്ന, നേർച്ച വഴിപാടുകൾ നേർന്നിരുന്ന മരങ്ങൾ മുറിക്കുകയും, കല്ലുകൾ പൊട്ടിച്ച് തരിപ്പണമാക്കുകയും ചെയ്തു . ശൈഖ് മുഹമ്മദ്ബ്നുൽ അബ്ദുൽ വഹാബിന്റെ ദഅ്വത്തിന്റെ സ്വാധീനം അയൽ രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചപ്പോൾ അവിടെയുള്ള പൗരോഹിത്യത്തിനത് സഹിക്കാൻ കഴിഞ്ഞില്ല. അങ്ങിനെ തന്റെ അധികാരം പോലും ശൈഖ് പിടിച്ചടക്കുമെന്ന് ഭയന്ന ‘ബനൂഖാലിദ് സുലൈമാൻ ബ് നു ഉറൈളർ അൽ ഖാലിദി’ ശൈഖിനെതിരെ വലിയ ഒരു പരാതി തയ്യാറാക്കി കൊണ്ട് അഹ്സയിലെ അമീറിനെ വിവരമറിയിക്കുകയാണ്. അങ്ങിനെ അമീർ ഉയെയയിലെ അമീറായ ഉഥ്മാനിന് ശൈഖിനെ വധിക്കുക, അല്ലെങ്കിൽ നിങ്ങൾക്കുള്ള മുഴുവൻ ആനുകൂല്യങ്ങളും നിറുത്തലാക്കുമെന്ന ഭീഷണി അയക്കുകയുണ്ടായി. ഉഥ്മാൻ ശൈഖിനെ കാര്യം ബോധ്യപ്പെടുത്തുകയുണ്ടായി. സത്യത്തിൽ ഉറച്ച് നിന്നാലുള്ള അല്ലാഹുവിന്റെ സഹായം ശൈഖ് അമീറിനെ ഓർമ്മിപ്പിച്ചെങ്കിലും തനിക്ക് അഹ്സയിലെ അമീറിനെതിരിൽ യുദ്ധം ചെയ്യാനും, അവരുടെ സഹായം ഒഴിവാക്കുവാനും സാധ്യമല്ലെന്നറിയിച്ചപ്പോൾ ശൈഖ് അവിടെ നിന്നും ‘ദിർഇയ്യ:’യിലേക്ക് മടങ്ങുകയാണ് ചെയ്തത്. വാഹനം പോലുമില്ലാതെ നടന്ന് കൊണ്ട് ദിർഇയ്യയിലെത്തുകയും അവിടെയുണ്ടായിരുന്ന പ്രശസ്ത വ്യക്തിത്വമായിരുന്ന ‘മുഹമ്മദ്ബ് സുവൈലിം അൽ അരീനി’ യുടെ അടുത്തേക്ക് ചെല്ലുകയും ചെയ്തു. എന്നാൽ ശൈഖിന്റെ ആഗമനം കാരണം ആയാൾ ദിർഇയ്യയിലെ അമീറിനെ ഭയപ്പെട്ടപ്പോൾ ശൈഖ് അയാളെ സമാധാനിപ്പിച്ചു. ശൈഖിനെ പ്പറ്റി ദിർഇയ്യയിലെ അമീറായ മുഹമ്മദ്ബ് സഊദ് മനസ്സിലാക്കുകയുണ്ടായി . അതിന് മുമ്പ് ശൈഖിനെ സംബന്ധിച്ച വിവരം അമീറിന്റെ ഭാര്യയോട് ഇസ്ലാമിനെ സ്നേഹിക്കുന്ന, ദഅ്വത്ത് ഇഷ്ടപ്പെടുന്ന ഒരുപറ്റം സൽകർമ്മികൾ വിവരിച്ച് കൊടുത്തിരുന്നു. മുഹമ്മദ്ബ്നു സഊദ്. ഭാര്യയുടെ അടുത്ത് പ്രവേശിച്ചപ്പോൾ ഭാര്യ ശൈഖിനെ സംബന്ധിച്ച് വിവരിച്ച് കൊടുത്തത് ചരിത്രഗ്രന്ഥത്തിൽ നമുക്കിങ്ങനെ വായിക്കാവുന്നതാണ്:
“ഈ മഹത്തായ ഗനീമത്ത് സ്വത്ത് ലഭിച്ചതിൽ സന്തോഷിക്കുക! അല്ലാഹുവാണ് ഈ ഗനീമത്ത് താങ്കളിലേക്ക് എത്തിച്ചത്, അല്ലാഹുവിന്റെ ദീനിലേക്കും, അവന്റെ ഗ്രന്ഥത്തിലേക്കും, റസൂലുല്ലാഹ് (സ്വ) യുടെ സുന്നത്തിലേക്കും ദഅ്വത്ത് നടത്തുന്ന ഒരാൾ, എത്ര വിലപിടിപ്പുള്ള നല്ല ഗനീമത്ത് ! ശൈഖിനെ സ്വീകരിക്കുവാനും, സഹായിക്കാനും ധതിപ്പെടുക, അതിൽ മടിച്ച് നിൽക്കേണ്ടതില്ല’ . ഈ ഉപദേശവും, കുടിയാലോചനയും അമീർ സ്വീകരിക്കുകയുണ്ടായി. പിന്നീട് സംശയമു ണ്ടായത് ശൈഖിനെ ഇങ്ങോട്ട് വിളിക്കണോ , അതല്ല ശൈഖിനെ കാ ണാൻ അങ്ങോട്ട് പോകണമോ എന്നതാണ് . അതിലും ഭാര്യയുടെ അ ഭിപ്രായം കൃത്യമായിരുന്നു: അവർ പറഞ്ഞു:” ഇങ്ങോട്ട് വരാൻ പറയുകയെന്നത് ശരിയല്ല, മറിച്ച് താങ്ങൾ അങ്ങോട്ട് പോവുക, കാരണം വിജ്ഞാനത്തെയും, നന്മയിലേക്ക് ക്ഷണിക്കുന്നവരെയും ആദരിക്കുകയും, ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. അതും സ്വീകരിക്കപ്പെടുകയുണ്ടായി.
ശൈഖുമായി കൂടിക്കാഴ്ച നടത്താനായി മുഹമ്മദ്ബ് സുവൈലിന്റെ വീട്ടിലേക്ക് അമീർ കടന്ന് ചെന്ന് സലാം പറഞ്ഞ് സംസാരം ആരംഭിച്ചു.
അമീർ ശൈഖിനോട് പറയുകയുണ്ടായി: ഓ, ശൈഖ്, സഹായം ലഭിച്ചതിൽ സന്തോഷിക്കുക, നിർഭയത്വവും, ദഅ്വത്തിനുള്ള സാഹചര്യവും ലഭിച്ചതിലും സന്തോഷിക്കുക.
ശൈഖ് പറയുകയുണ്ടായി: സ്തുത്യർഹമായ പര്യാവസാനവും , ജ നങ്ങൾക്കിടയിൽ സ്വാധീനവും , സഹായവും താങ്കൾക്കും ലഭിക്കും, അതിൽ താങ്കളും സന്തോഷിക്കുക . ഇത് അല്ലാഹുവിന്റെ മതമാണ്, ആ രാണോ അവനെ സഹായിക്കുന്നത് അവനെ അല്ലാഹു സഹായിക്കും, ആരാണോ അവന്റെ ദീനിനെ ശക്തിപ്പെടുത്തുന്നത് അവനെ അല്ലാ ഹു ശക്തിപ്പെടുത്തുന്നതാണ് അതിന്റെ അടയാളങ്ങൾ താങ്കൾക്ക് പെ ട്ടെന്ന് തന്നെ കാണാവുന്നതുമാണ്’.
അമീർ പറഞ്ഞു:” അല്ലാഹുവിനും, അവന്റെ റസൂലിനും, അല്ലാഹു വിന്റെ മാർഗത്തിലുള്ള ജിഹാദിന് വേണ്ടിയും ഞാൻ താങ്കളുമായി ബൈഅത്ത് ചെയ്യാം. പക്ഷേ, എനിക്കുള്ള ഭയം ഞങ്ങൾ താങ്കളെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തതിന് ശേഷം ഇസ്ലാ മിന്റെ ശത്രുക്കൾക്കെതിരിൽ അല്ലാഹു താങ്കളെ സഹായിച്ചാൽ താങ്കൾ ഞങ്ങളുടെ അടുത്ത് നിന്ന് മാറിപോകുമോയെന്നാണ്. –
ശൈഖ് പ്രതിവചിച്ചു: ഞാൻ അങ്ങിനെയല്ല ബൈഅത്ത് ചെയ്യുന്നത്, മറിച്ച് രക്തത്തിന് പകരം രകം, തകർക്കലിന് തകർക്കൽ, താങ്കളുടെ നാട്ടിൽ നിന്നും ഒരിക്കലും ഞാൻ മടങ്ങി പോവുകയുമില്ല എന്നാണ് ബൈഅത്ത് ചെയ്യുന്നത്. അങ്ങിനെ അവർ തമ്മിൽ ഇസ്ലാമിന്ന് വേണ്ടി ബൈഅത്ത് നടത്തുകയുണ്ടായി . വിജ്ഞാന സമ്പാദനവും, ദഅ്വത്തുമായി ശൈഖ് ദിർഇയ്യയിൽ കഴിച്ച് കൂട്ടി. വിജ്ഞാനമന്വേഷിച്ച് കൊണ്ട് ജനങ്ങൾ കൂട്ടം കൂട്ടമായി ദിർഇയ്യയിലേക്ക് ഒഴുകി കൊണ്ടിരുന്നു. അയൽ നാടുകളിലെ അമീറുമാർക്കും, ഭരണാധികാരികൾക്കും ഇസ്ലാമിന്റെ കൃത്യ മായ സന്ദേശങ്ങൾ കത്തിലൂടെയും മറ്റും നൽകികൊണ്ടേയിരുന്നു.
ഹിജ്റ : 1206 ൽ വഫാത്താകുന്നത് വരെ ദഅ്വത്തിൽ തന്നെ തന്റെ മുഴുവൻ സമയവും കഴിച്ചു കൂട്ടുകയാണ് ശൈഖ് ചെയ്തത് . ശവ്വാൽ മാസത്തിന്റെ തുടക്കത്തിൽ രോഗബാധിതനാവുകയും , ആ മാസത്തി ന്റെ അവസാനത്തിൽ ഒരു തിങ്കളാഴ്ച്ച ദിവസം വഫാതാവുകയും ചെയ്തു . 92 ആം വയസിൽ വഫാതാകുമ്പോൾ ശൈഖിന്റെ സമ്പദ്യമായി ദീനാറുകളോ , ദിർഹമുകളോ അവശേഷിച്ചിരുന്നില്ല , മറിച്ച് ഇസ്ലാമി ന്റെ സന്ദേശങ്ങൾ മാലോകരെ മുഴുവനും ബോധ്യപ്പെടുത്താനുപകരിക്കുന്ന നിരവധി സ്വന്തം കൃതികളായിരുന്നു അനന്തര സ്വത്തായി ഉപേക്ഷിച്ചിരുന്നത് . അങ്ങിനെ ഒരു ഉത്തമ സമുഹത്തെ അല്ലാഹുവിന്റെ സഹായത്താൽ വിശുദ്ധ ഖുർആൻ കൊണ്ടും , തിരുസുന്നത്ത് കൊണ്ടും വാർത്തെടുക്കുകയും , ലോകത്തിന്റെ മുഴുവൻ ദിക്കുകളിലേക്കും അതിന്റെ അലയൊലികൾ കടന്ന് ചെല്ലുകയും ചെയ്തു . ഇന്നും അതിന്റെ പ്രകാശം വ്യത്യസ്ഥ നാടുകളിൽ ജ്വലിച്ച് കൊണ്ടേയിരിക്കുന്നു . കേരളത്തിൽ പൗരോഹിത്യത്തിന്റെ കോട്ടകൊത്തളങ്ങളിൽ പോലും ഇന്നും ആ ദഅ്വത്തിന്റെ അലയൊലികൾ അവരുടെ ഉറക്കം കെടുത്തികൊണ്ടിരിക്കുന്നു . ശൈഖിന്റെ വഫാതിന് ശേഷം ശൈഖി ന്റെ മക്കളും , അവരുടെ സന്താനങ്ങളും സഊദി ഗവൺമെന്റിന്റെ നി ർലോഭമായ സഹായത്തോടെ ആ ദൗത്യം നിർവ്വഹിച്ച് പോരുന്നു . ഇ തെഴുതുന്ന വേളയിലുള്ള സഊദിഅറേബ്യയുടെ ഗ്രാന്റ് മുഫ്തി ശൈ ഖിന്റെ സന്താന പരമ്പരയിൽ പെട്ട ” അബ്ദുൽ അസീസ് ആലു ശൈ ഖാ ‘ കുന്നു , അതുപോലെ മദീനാ മുനവ്വറയിലെ മസ്ജിദുന്നബവിയി ലെ ഇമാമുമാരിൽ ” ഹുസൈൻ ആലുശൈഖും ‘ , സഊദി അറേബ്യൻ ഭരണ കൂടത്തിന്റെ ഔഖാഫ് മന്ത്രിയായ ” സ്വാലിഹ് ആലുശൈഖും ‘ ശൈഖ് മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് ( റ ) യുടെ സന്താന പരമ്പര യിൽ തന്നെയാണ് .
രണ്ടാം സഊദീ ഭരണകൂടം : ( ഹി : 1240 – 1309 കി : 1824 – 1891 )
ഇബ്രാഹിം ബാഷയുടെ നേതൃത്വത്തിൽ മുഹമ്മദ് അലിയുടെ സെന്യം ജസീറത്തുൽ അറേബ്യയുടെ മധ്യഭാഗത്തെ ദിർഇയ്യയും അതിന്റെ സമീപമുള്ള പ്രദേശങ്ങളും തകർക്കുകയും, നാമാവശേഷമാക്കാൻ ശ്രമിക്കുകയും, അവിടങ്ങളിൽ അക്രമവും, അസമാധാനവും സൃഷ്ടിക്കുകയും ചെയ്തുവെങ്കിലും ഒന്നാം സഊദി ഭരണകൂടം നേടിയെടുത്ത സ്വാധീനത്തെയും, ഭരണ പരിഷ്കാരങ്ങളെയും പാടെ മായ്ച്ച് കളയാൻ അവർക്ക് സാധിച്ചില്ല. കാരണം അവിടെയുണ്ടായിരുന്ന സാധാരണ ജനങ്ങളിലും, പട്ടണവാസികളിലും, ഗ്രമീണരിലും ഒന്നാം സഊദീ ഭരണ കൂടത്തിന് തുടക്കമിട്ട ആലു സഊദ് കുടുംബ ത്തിനോടുണ്ടായിരുന്ന സ്നേഹാദരവും, ഭരണാധികാരികൾക്ക് ജന്ങ്ങളോടുണ്ടായിരുന്ന വളരെ അടുത്ത സമീപനവുമായിരുന്നു. അതു പോലെ തന്നെ ആ ഭരണാധികാരികളുടെ അളവറ്റ സഹായ സഹകര ണത്തോടെ ശൈഖ് മുഹമ്മദ്ബ്നു അബ്ദുൽ വഹാബ് (റ ) യുടെ നേതൃത്വത്തിൽ നടത്തിയ സലഫീ മൻഹജിലൂടെയുള്ള ഇസ്ലാമിക ദഅ് വത്തും അത്രമാത്രം ജനമനസ്സുകളിൽ സ്വധീനം ചെലുത്തിയിരുന്നു. ഒന്നാം സഊദി ഭരണ കൂടം അവസാനിച്ച് ഏകദേശം രണ്ട് വർഷം കഴിയുന്നതിനു മുമ്പ് തന്നെ സഊദി ഭരണ കൂടം പുനഃസ്ഥാപിക്കുവാനുള്ള ശ്രമം ആലു സഊദ് കുടുംബത്തിലെ നായകന്മാർ നടത്തിയിരുന്നു. അതിൽ ആദ്യ ശ്രമം ഹി : 1235 ( ക്രി : 1820 ) ൽ ‘മശാരി ബ് സ ഊദി’ ന്റെ നേതൃത്വത്തിൽ ദിർഇയ്യയിൽ സഊദി ഭരണകൂടം പുന : സ്ഥാപിക്കപ്പെട്ടുവെങ്കിലും ഏതാനും ചില മാസങ്ങൾ മാത്രമെ അതിന് ആയുസ്സുണ്ടായിരുന്നുള്ളു . അതിന് ശേഷം ഹി : 1240 ( ക്രി : 1824 ) ൽ ” ഇമാം തുർക്കി ബ്നു അബ്ദില്ലാഹ് ബ്നു മുഹമ്മദ് ബ്നു സഊദി’ ന്റെ നേതൃത്വത്തിൽ വിജയകരമായ ഒരു ശ്രമം നടക്കുകയും റിയാദ് തലസ്ഥാനമായി സ്വീകരിച്ച് കൊണ്ട് രണ്ടാം സഊദി ഭരണകൂടം സ്ഥാപിക്കുകയും ചെയ്തു. ഒന്നാം സഊദി ഭരണകൂടം സ്ഥാപിതമായ അടിത്തറയിലും, ആശയങ്ങളിലും തന്നെയാണ് രണ്ടാം ഭരണകൂടവും സ്ഥാപിതമായത് . ഇസ്ലാമിന്നും, ഇസ്ലാമികാദർശത്തിനും, സലഫി മൻഹജനുസരിച്ചുള്ള ദഅ്വത്തിനും പ്രാമുഖ്യം നൽകികൊണ്ടുള്ള ഒരു നേതൃത്വമായിരുന്നു അതിന് നേതൃത്വം നൽകിയിരുന്നത്. അങ്ങിനെ ശാന്തിയും, സമാധാനവും വ്യാപിക്കുകയും, ഇസ്ലാമിക ശരീഅത്ത് അവിടെ നടപ്പിൽ വരുകയും ചെയ്തു. ഈ ഭരണകൂടത്തി, ന്റെ തണലിൽ വിജ്ഞാനവും, ഇസ്ലാമിക സംസ്കാരവും പ്രശോഭിച്ചു .
ഹിജ്റ : 1309 ( ക്രി : 1891 ) ൽ മക്കളായ ” ഇമാം ഫൈസൽബിൻ തുർക്കി ‘ യുടെ മക്കൾക്കിടയിലുണ്ടായ ഭിന്നിപ്പും , “ ഹായിലി ‘ ലെ ഭരണാധികാ രി ” മുഹമ്മദ്ബ റഷീദ് ‘ റിയാദ് പിടിച്ചടക്കുകയും ചെയ്തപ്പോൾ ഇ മാം അബ്ദുർറഹ്മാനുബ് ഫൈസൽ ബിൻ തുർക്കി റിയാദിൽ നിന്നും വിടവാങ്ങി . അങ്ങിനെ രണ്ടാം സഊദി ഭരണ കൂടവും ഏകദേ- ശം 69 വർഷങ്ങളോളം നീണ്ട് നിന്നതിന് ശേഷം ഹിജ്റ : 1309 ( ക്രി : 1891 ) ൽ അവസാനിക്കുകയാണ് ചെയ്തത് .
രണ്ടാം സഊദീ ഭരണകൂടത്തിലെ ഭരണാധികാരികൾ :
ഇമാം തുർക്കിബ്നു അബ്ദുല്ലാഹ് ബ്നു മുഹമ്മദുബ്നു സഊദ് ( ഹി : 1240 – 1249 ( കി ; 1824 – 1834 ) വരെ .
ഇമാം ഫൈസൽ ബ്നു തുർക്കി – ഒന്നാം ഘട്ടം – ( ഹി : 1250 – 1254 ( ക്രി ; 1834 – 1838 ) വരെ . രണ്ടാം ഘട്ടം : ( ഹി : 1259 – 1282 ( കി ; 1843 – 1865 ) വരെ .
ഇമാം അബ്ദുല്ലാഇബ് ഫൈസൽ ബ്നു തുർക്കി – ഒന്നാം ഘട്ടം – ( ഹി : 1282 – 1288 ( ക്രി ; 1865 – 1871 ) വരെ .
ഇമാം സഊദ് ബ്നു ഫൈസൽ ബ്നു തുർക്കി ( ഹി : 1288 – 1291 ( ക്രി ; 1871 – 1875 ) വരെ .
ഇമാം അബ്ദുർറഹ്മാനുബ്നു ഫൈസൽ ബ്നു തുർക്കി – ഒന്നാം ഘട്ടം – ( ഹി : 1291 – 1293 ( ക്രി ; 1875 – 1876 ) വരെ . ഇമാം അബ്ദുല്ലാഹ് ബ്നു ഫൈസൽബ്നു തുർക്കി – രണ്ടാം ഘട്ടം – ( ഹി : 1293 – 1305 ( ക്രി ; 1876 – 1887 ) വരെ .
ഇമാം അബ്ദുർറഹ്മാനുബ് ഫൈസൽ ബ്നു തുർക്കി – രണ്ടാം ഘട്ടം – ( ഹി : 1307 – 1309 ( ക്രി ; 1889 – 1891 ) വരെ .
മൂന്നാം സഊദി ഭരണകൂടം :
ഹിജ്റ : 1309 ( ക്രി : 1891 ) ൽ റിയാദിൽ നിന്നും വിടവാങ്ങിയ “ഇമാം അബ്ദുറഹ്മാനുബ്നു ഫൈസൽ ബ്നു തുർക്കി ‘ അഹ്സയിലേക്ക് പോവുകയാണ് ചെയ്തത്. അവിടെയെത്തിയപ്പോൾ ഉഥ്മാനിയ്യാ: ഭരണാധികാരികൾ ഇമാം അബ്ദുർറഹ്മാനുബ് ഫൈസൽബ്നു തുർക്കിയോട് അവരുടെ ഭരണത്തിനു കീഴിൽ നജ്ദിന്റെ ഗവർണരാവാൻ നിർദ്ദേശിച്ചുവെങ്കിലും അത് നിരസിച്ച് കൊണ്ട് അദ്ധേഹം തന്റെ ബന്ധുക്കൾ കൂടിയുള്ള കുവൈത്തിലേക്ക് പോവുകയും, ഇമാമും കു ടുംബവും ഹിജ്റ :1310 ( ക്രി : 1892 ) ൽ കുവൈത്തിൽ എത്തിച്ചേരുകയും ചെയ്തു . ഇസ്ലാമിക പ്രമാണങ്ങളുടെ അടിത്തറയിൽ പടുത്തുയർ ത്തിയ സഊദി ഭരണത്തിന്റെ വീണ്ടെടുപ്പിനായി ഹിജ്റ : 1293 ( ക്രി : 1880 ) ദുൽഹിജ്ജ 19 ന് രാത്രിയിൽ റിയാദിലെ ഗവർണറുടെ വസതിയിൽ ജനിച്ച അബ്ദുൽ അസീബ് അബ്ദുർറഹ്മാനുബ്നു ഫെസൽബ്നു തുർക്കി ( റ ) യെ പിതാവായ അബ്ദുർറഹ്മാനുബ്നു ഫെസൽബിൻ തുർക്കി ചിട്ടയായ ശിക്ഷണവും, ഇസ്ലാമിക വിജ്ഞാനവും നൽകിയതോടൊപ്പം നേതൃത്വപാടവവും, അമ്പൈത്തും, കുതിര സവാരിയും പരിശീലിപ്പിക്കുകയും ചെയ്തു . അസാമാന്യ ബുദ്ധിസാമർത്ഥ്യവും, വിവേകവും, തന്റേടവും, ആത്മധൈര്യവും പ്രകടിപ്പിച്ച അബ്ദുൽ അസീബ് അബ്ദുർറഹ്മാൻ ചെറുപ്പത്തിലെ വിശുദ്ധ ഖുർആൻ മനഃപാഠമാക്കുകയും, ഫിഖ്‌ഹും, തൗഹീദും പഠിക്കുകയും ചെയ്തു. മഹാനായ അബ്ദുൽ അസീസ് ( റ ) തന്റെ പിതാവിന്റെയും, പ്രപിതാക്കളുടെയും നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കുവാനുള്ള പരിശീലനമായിട്ടാണ് കുവൈത്തിലുള്ള തന്റെ ജീവിതത്തെ ഉപയോഗപ്പെടുത്തിയത്.
അബ്ദുൽ അസീസ് (റ ) ഹിജ്റ : 1319 ( ക്രി : 1901 ) റബിഉൽ ആഖിറ യിൽ തന്റെ ഇരുപത്തൊന്നാമത്തെ വയസ്സിൽ കുടുംബത്തിൽപെട്ട ഏതാനും വ്യക്തികളെയും, മറ്റു ചിലയാളുകളെയും കൂട്ടി കുവൈത്തിൽ നിന്നും അൽ അഹ്സ ലക്ഷ്യം വെച്ച് നീങ്ങുകയുണ്ടായി. യാത്രക്കിടയിൽ വഴിൽ വെച്ച് കൊണ്ട് ധാരാളമാളുകൾ അവരോടൊപ്പം ചേർന്നു. ഏകദേശം നാല് മാസത്തോളം നീണ്ടു നിന്ന യാത്രയിൽ ഉഥ്മാനീ ഭരണകൂടത്തിൽ നിന്നും നേരിടേണ്ടി വന്ന പ്രയാസങ്ങളും, കുത്രന്തങ്ങളും സഹിക്ക വയ്യാതെ യാത്രക്കിടയിൽ ഒപ്പം കൂടിയവരെല്ലാം തിരിച്ച് പോയങ്കിലും, കുവൈത്തിൽ നിന്ന് കൂടെ വന്ന അറുപതോളം വ്യക്തികൾ കൂടെതന്നെ ഉറച്ച് നിന്നു. പ്രയാസകരമായ യാത്ര തുടരുന്നതിനിടയിൽ കുവൈത്തിലെ പിതാവിൽ നിന്നും പിന്മാറാനുള്ള സന്ദേശം വന്നപ്പോൾ കൂടെയുള്ളവരോട് കൂടിയാലോചിച്ച് കൊണ്ട് പറയുകയുണ്ടായി: മടങ്ങണമെന്നാണ് പിതാവിന്റെ കത്തിലുള്ളത്, ആരെങ്കിലും വിശ്രമവും, കുടുംബത്തെ കാണുകയും ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവർ എന്റെ ഇടത് ഭാഗത്തേക്ക് മാറി നിൽക്കുക, ഉറച്ച് മുന്നോട്ട് പോകുവാൻ സന്നദ്ധരായവർ വലത് ഭാഗത്തേക്കും മാറി നിൽക്കുക. കുവൈത്തിൽ നിന്നും കൂടെ വന്നവർ മുഴുവനും വലത് ഭാഗത്താണ് നിന്നത്. തീരുമാനിച്ചുറച്ച് പുറപ്പെട്ട ലക്ഷ്യം പൂർത്തീകരിക്കുവാനുള്ള തീരുമാനത്തിൽ ഉറച്ച് നിന്റെ കൊണ്ട് പിതാവിന്റെ സന്ദേശ വാഹകനോട് പറയുകയുണ്ടായി : “ഇമാമി നോട് സലാം അറിയിക്കുക, താങ്കൾ ഇവിടെ ദർശിച്ച കാര്യങ്ങൾ അറിയിക്കുകയും, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനും പറയുക. അല്ലാഹു ഉദ്ധേശിക്കുകയാണെങ്കിൽ ഞങ്ങളുടെ ലക്ഷ്യം റിയാദാണെന്നും അറിയിക്കുക’. ഉഥ്മാനീ ഭരണകൂടത്തിന്റെ ഭീഷണികളും, ഉപദ്രവങ്ങളുമെല്ലാം അവഗണിച്ചുകൊണ്ട് തന്റെ കുട്ടുകാരുമായി ഭരണാധികാരി കളുടെ കണ്ണിൽ പെടാതിരിക്കാനായി ‘റുബുഉൽ ഖാലി’ യെന്ന അനന്ത വിശാലമായ മരുഭൂമിയിലൂടെ യാത്ര തുടർന്ന് കൊണ്ടേയിരുന്നു. ഭക്ഷിക്കുവാൻ അൽപം കാരക്കയും, കുടിക്കാൻ പച്ചവെള്ളവുമായിരുന്നു കൂടെയുണ്ടായിരുന്നത്. അബ്ദുൽ അസീസ് (റ) പറയുന്നു: ഞങ്ങൾ ശഅ്ബാനിന്റെ നീണ്ട ദിനരാത്രങ്ങൾ മുഴുവനും റുബുൽ ഖാലി’ യിൽ കഴിച്ചുകൂട്ടുകയും, റമളാനിലെ ഇരുപതാമത്തെ ദിവസം യാത്ര തുടരുകയും പെരുന്നാൾ ദിവസം കൂട്ടുകാരോടൊപ്പം “ അബൂ ജഫാന ‘ യെന്നയാളുടെ അടുത്ത് തങ്ങുകയും, ശവ്വാൽ മൂന്നിന് അവി ടെ നിന്നും റിയാദിലേക്ക് യാത്ര തിരിക്കുകയും, ഹിജ്റ : 1319 ശവ്വാൽ നാലി ( ക്രി : 1902 ജനുവരി 13 ) ന് റിയാദിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ‘അബു ഗ്വാരിബ്’ മലയിൽ സ്ഥിതി ചെയ്യുന്ന ‘ശഖീബ്’ എന്നറി യപ്പെടുന്ന ചെരുവിലെത്തുകയും ചെയ്തു. അബ്ദുൽ അസീസ് രാജാവ് അവിടെയുള്ള തോട്ടത്തിൽ ഒട്ടകങ്ങളുടെയും, യാത്രാ വിഭവങ്ങളുടെയും കാവലിനായി കൂടെയുള്ളവരിൽ നിന്ന് ചിലരെ. അവിടെ നി റുത്തിക്കൊണ്ട് പറയുകയുണ്ടായി: “ സഹായം ആവശ്യമെങ്കിൽ ലഭി ക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക, നാളത്തെ ദിവസം സൂര്യനുദിക്കുന്നതിനു മുമ്പ് ഞങ്ങളിൽ നിന്ന് യാതൊരു വിവരവും ലഭിച്ചില്ലെങ്കിൽ നിങ്ങൾ കുവൈത്തിലേക്ക് മടങ്ങുകയും, ഞങ്ങളുടെ മരണ വാർത്ത പിതാവിനെ അറിയിക്കുകയും ചെയ്യുക. അതല്ല അല്ലാഹു നമ്മെ ആദരിച്ച്കൊണ്ട് സഹായം നൽകുകയാണെങ്കിൽ ഒരു കുതിര പടയാളിയെ നിങ്ങളിലേക്ക് പറഞ്ഞയക്കുകയും, അയാൾ തന്റെ വസ്ത്രം കൊണ്ട് വിജയമറിയിക്കുകയും ചെയ്താൽ നിങ്ങൾ വരുക .
അവശേഷിക്കുന്നവരുമായി അബ്ദുൽ അസീസ് രാജാവ് കോട്ട ലക്ഷ്യമാക്കി പുറപ്പെട്ടു . റിയാദ് പട്ടണത്തിന്റെ കവാടത്തിലെത്തിയപ്പോൾ സൈന്യത്തെ രണ്ട് വിഭാഗമായി തിരിക്കുകയും , തന്റെ സഹോദരൻ അമീർ മുഹമ്മദിന്റെ നേതൃത്വത്തിൽ 33 ആളുകളെ ഈറാ കവാടത്തിനടുത്തുള്ള തോട്ടത്തിൽ നിറുത്തുകയും, അവശേഷിക്കുന്ന ആറാളുകളുമായി അബ്ദുൽ അസീസ് രാജാവ് ‘അജാനി’ ന്റെ കോട്ടയിലേക്ക് പ്രവേശിക്കുകയും, അവിടെയുണ്ടായിരുന്ന പരിചാരകരിൽ നിന്നും, സ്ത്രീകളിൽ നിന്നും ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാന് ത്തിൽ അജാൻ തന്റെ ശയന മുറിയിൽ നിന്നും വരുന്ന സമയം കൃത്യമായി മനസിലാക്കുകയും, അജാനിനെ വകവരുത്തുവാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. അന്ന് രാത്രി അവിടെ കഴിച്ചു കൂട്ടി, സുബഹി നമസ്കാരത്തിന് ശേഷം അബ്ദുൽ അസീസ് രാജാവും കൂട്ടുകാരും അജാനെ പ്രതീക്ഷിച്ചിരുന്നു. അങ്ങിനെ സൂര്യോദയത്തിന് ശേഷം അജാൻ പരിചാരകയുമായി വന്ന സന്ദർഭത്തിൽ മുൻകൂട്ടി ആവിശ്കരിച്ച് തന്ത്രപ്രകാരം ചെറിയ ഏറ്റുമുട്ടലിന് ശേഷം അദ്ധേഹത്തെ വധിക്കുകയുണ്ടായി. അങ്ങിനെ അല്ലാഹുവിന്റെ തൗഫീഖ് കൊണ്ടും, ഔദാര്യം കൊണ്ടും അബ്ദുൽ അസീസ് രാജാവിന് കോട്ട കീഴടക്കുവാനും, അധികാരം അല്ലാഹുവിനാണ് , ശേഷം അബ് ദുൽ അസീസ് രാജാവിനും എന്ന് പ്രഖ്യാപിക്കുവാനും സാധിക്കുകയുണ്ടായി . റിയാദിലുള്ള ജനക്കൂട്ടം ഇത് കേൾക്കേണ്ട താമസം കൂട്ടം കൂട്ടമായി അബ്ദുൽ അസീസ് രാജാവിന് ബൈഅത്ത് ചെയ്യുവാനായി അവിടേക്ക് ഒഴുകി കൊണ്ടിരുന്നു . അങ്ങിനെ ഹിജ്റ : 1319 ( ക്രി : 1902 ) ശവ്വാൽ അഞ്ചിന് അബ്ദുൽ അസീസ് രാജാവ് റിയാദിന്റെ നേതാവും, ഭരണാധികാരിയുമായി തീർന്നു. റിയാദ് തലസ്ഥാനമായി സ്വീകരിച്ച് കൊണ്ട് സമീപ പ്രദേശങ്ങൾ ഓരോന്നായി തന്റെ ഭരണത്തിന് കീഴിലേക്ക് കൊണ്ടുവന്നു. അങ്ങിനെ ഹിജ്റ : 1351 ( ക്രി : 1932 സെപ് : 23 ) ജമാദുൽ ഊലാ 21 ന് ജസീറത്തുൽ അറബിയ എന്ന പേരിലറിയപ്പെ ട്ടിരുന്ന ദേശത്തെ “അൽ മംലകത്തുൽ അറബിയ്യത്തു അസ്സഊദിയ്യ’ ( സഊദി അറേബ്യൻ രാജ്യം ) എന്ന് പേര് വെച്ച് പ്രഖ്യാപിക്കുകയും ചെയ്തു .ഈ ദിവസമാണ് സഊദി അറേബ്യ ‘നാഷനൽ ഡേ’ ( ദേശീ യ ദിനം ) ആയി എല്ലാ വർഷവും ആഘോഷിക്കുന്നത് .
പണ്ഡിതനും, ഇമാമുമായിരുന്ന അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് സഊദി അറേബ്യ മതം, വിശ്വാസം, സാംസ്കാരം, വിജ്ഞാനം, സാമ്പത്തികം, സാമൂഹികം , ശാന്തി സമാധാനം തുടങ്ങിയ സർവ്വ മേഖലകളിലും അൽഭുതകരമായ ഉന്നതി തന്നെയാണ് കൈവരിച്ചത് . ഈ കാലത്ത് സഊദി അറേബ്യയിൽ ഉണ്ടായ പുരോഗതിയും, വളർച്ചയും വിശദമാക്കുന്ന നിരവധി ഗ്രന്ഥങ്ങൾ നമുക്ക് കാണാനാകും. അങ്ങിനെ സർവ്വരാലും അംഗീകരിക്കപ്പെടുന്ന, ജനസമ്മതിയുള്ള അബ്ദുൽ അസീസ് രാജാവ് ഹിജ്റ : 1373 ( ക്രി : 1953 നവ : 9 ) റബീഉൽ അവ്വൽ 2 ന് വഫാതായതിന് ശേഷം രാജാവിന്റെ മക്കൾ പിതാവ് സ്വീകരിച്ച അതെ നയവും, ആശയവും സ്വീകരിച്ച് കൊണ്ട് ഇന്നും വളരെ കൃത്യമായി സർവ്വരാലും അംഗീകരിക്കപ്പെടുന്ന രൂപത്തിൽ ഭരണം നടത്തി കൊണ്ടിരിക്കുന്നു.
• സഊദ് ബ്നു അബ്ദുൽ അസീസ് രാജാവ് ( ഹി : 1373 – 1384 ( ക്രി : 1953 – 1964 ) വരെ )
• ഫൈസൽ ബ്നു അബ്ദുൽ അസീസ് രാജാവ് ( ഹി : 1384 – 1395 ( ക്രി : 1964 – 1975 ) വരെ ) .
ഖാലിദ് ബ്നു അബ്ദുൽ അസീസ് രാജാവ് ( ഹി : 1395 – 1402 ( ക്രി : 1975 – 1982 ) വരെ )
ഫഹദ് ബ്നു മബ്ദുൽ അസീസ് രാജാവ് ( ഹി : 1402 – 1426 ( ക്രി : 1982 – 2005 ) വരെ )

അബ്ദുല്ലാഹ് ബ്നു അബ്ദുൽ അസീസ് ആലു സഊദ് ( ഖാദിമുൽ ഹറമൈനി അശ്ശരീഫെനി ) ( ഹി : 1426 – ( ക്രി : 2005 ) ഇന്നും തുടർ ന്ന് കൊണ്ടിരിക്കുന്നു. ഭരണ സൗകര്യത്തിനായി സഊദി അറേബ്യയെ റിയാദ്, അൽബാ ഹ, ജീസാൻ, അസീർ, നജ്റാൻ, മക്കത്തുൽ മുകർറമ, ശർഖിയ്യ, അൽ ഖസീം, അൽ മദീനത്തുൽ മുനവ്വറ, ഹുദീദു ശ്ശമാലിയ്യ, ഹായിൽ, തബൂക്ക്, അൽ ജൗഫ് എന്നിങ്ങനെ പതിമൂന്ന് ഏരിയകളാക്കി തിരിച്ചി രിക്കുന്നു. മക്കത്തുൽ മുകർറമ, മദീനത്തുൽ മുനവ്വറ, ജിദ്ദ, റിയാദ്, ദ മ്മാം തുടങ്ങിയ അഞ്ച് വലിയ പട്ടണങ്ങളാണ് സഊദി അറേബ്യയി ലുള്ളത്. മക്കയിൽ നിന്ന് മദീനയിലേക്ക് നബി ( സ ) നടത്തിയ വിശുദ്ധമായ ഹിജ്റയെ അടിസ്ഥാനമാക്കി മഹാനായ ഉമർ (റ) നടപ്പിലാക്കിയ ഹിജ്റ കലണ്ടറാണ് ഔദ്യേകികമായ കലണ്ടറായി സഊദി അറേബ്യ പിന്തുടരുന്നത്. വ്യാഴം വെള്ളി എന്നീ ദിവസങ്ങൾ ഒരു ആഴ്ചയിലെ പൊതു അവധിയും, വർഷത്തിൽ ഈദുൽ ഫിത്ർ, ഈദുൽ അള്ഹാ, വിശുദ്ധ ഹജ്ജ്, ദേശീയ ദിനം എന്നീ പൊതു അവധികളുമുണ്ട്. സഊദി അറേബ്യയിൽ ദമ്മാം, റിയാദ്, ജിദ്ദ, മദീന എന്നീ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും, അബഹ, ഹയിൽ, ഖസീം, ജീസാൻ, തബുക്ക്, ത്വാഇഫ്, ബെയ്മ, അഹ്സാ, ജൗഫ്, അൽ ഖറയാത്, ദുമത്തുൽ ജൻദൽ, അർഅർ, റഫഹാത്ത്, ത്വറൈഫ്, അൽവജ് അതാ അൽ ഉലാ, യഹൂഅ്, അൽബാഹ, ബിഷാ, നജ്റാൻ, ശറൂറാ, ദാവമി, വാദിദവാസിർ തുടങ്ങിയ 23 ആഭ്യന്തര വിമാനത്താവളങ്ങളുമുണ്ട് , കൂടാതെ സഊദി ആരാംകോയുടെ കീഴിൽ ചെറി വിമാനത്താവളങ്ങൾ വേറെയുമുണ്ട് .
ആധുനിക കാലത്ത് ലോക മുസ്ലിം സമൂഹത്തിനും, ഇസ്ലാമി നും സഊദി അറേബ്യയെ പോലെ നിസ്സീമമായ സേവനങ്ങൾ നടത്തുന്ന വേറെ ഒരു രാജ്യം ലോകത്ത് കാണാൻ കഴിയില്ല. വിശുദ്ധ ഖുർആനും, തിരുസുന്നത്തും പ്രവാചകൻ (സ ) യും, സ്വഹാബാക്കളും ( റ ) പ്രബോധനം ചെയ്തത് പോലെ യാതൊരു മാറ്റത്തിരുത്തലും കൂടാതെ മാനവ സമൂഹത്തിന് സമർപ്പിക്കുവാനായി സഊദി അറേബ്യൻ ഭരണ കൂടവും, ഭരണാധികാരികളും, പൺഡിതന്മാരും ഒത്തൊരുമിച്ച് പ രിശ്രമിക്കുകയും, അതിന്റെ മാർഗത്തിൽ ഭീമമായ സംഖ്യ ഓരോ വർഷവും ചിലവഴിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിന് തെളിവായി ഏതൊരാളുടെയും മുമ്പിൽ തല ഉയർത്തി നിൽക്കുന്ന തെളിവുക ളാണ് മദീനാ മുനവ്വറയിലെ ഫഅദ് രാജാവിന്റെ പേരിൽ സ്ഥാപിത മായ ഖുർആൻ പ്രിന്റിംഗ് പ്രസ്സും, മദീനാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയും. അതുപോലെ ഓരോ വർഷവും വരുന്ന അല്ലാഹുവിന്റെ അഥിതികളായ ഹാജിമാർക്ക് ഒരുക്കുന്ന മക്കയിലെയും , മദീനയിലെയും, മറ്റു സ്ഥലങ്ങളിലെയും സൗകര്യങ്ങൾ സജ്ജീകരണങ്ങൾ, ലോകത്തെ വിവിധ ഭാഷകളിൽ മൊഴിമാറ്റം നടത്തിയ ഖുർആനിന്റെ ആശയ വിവ ർത്തനങ്ങളുടെ വിതരണം, സഊദി അറേബ്യയിലേക്ക് ഉപജീവനം തേടി വരുന്ന ലോക ജനതക്ക് ജാതിമത വ്യത്യാസമില്ലാതെ ഇസ്ലാമിന്റെ സന്ദേശങ്ങൾ കൃത്യമായ രൂപത്തിൽ എത്തിച്ചുകൊടുക്കാൻ സഊദി അറേബ്യയുടെ വ്യത്യസ്ഥ പട്ടണങ്ങളിൽ ജാലിയാത്തുകൾ എന്ന പേരിലറിയപ്പെടുന്ന ഇരുന്നൂറിൽ പരം ഗൈഡൻസ് സെന്ററുകൾ തുടങ്ങി നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന സഊദി അറേബ്യൻ ഭരണാധികാരികൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഖുർആനും തിരുസുന്നത്തും ഭരണഘടനയായി സ്വീകരിച്ച് കൊണ്ട് ഭരണം നടത്തുകയും, ഇസ്ലാമിക ദഅ്വത്തിന് പ്രാധാന്യം നൽകുകയും, ഹറമൈനിയുള്ള നാടിനെ പരിശുദ്ധിയോടെ തന്നെ നിലനിർത്താൻ പരിശ്രമിക്കു കയും ചെയ്യുന്ന സഊദി ഭരണാധികാരികൾക്ക് അല്ലാഹു ഇരുലോകത്തും വിജയം നൽകുകയും, അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഇടം നൽകി ആദരിക്കുകയും ചെയ്യുമാറാകട്ടെ ലോകാവസാനം വരെ തൗഹീദിന് പ്രാധാന്യം നൽകി ഭരണം നടത്തുന്ന ഭരണാധികാരികളെ അല്ലാഹു സഊദി അറേബ്യക്ക് നൽകി അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ
الله اكبر
സത്യ ദീനിന്റെ പ്രചാരകരായി നിലനിൽക്കാൻ الله തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
آآمين
Ameen
അബ്ദുല്ല രാജാവിെന്റെ കാലശേഷം zameelil അപ്ഡേഷൻ നടന്നില്ലേ?