ചരിത്രസത്യത്തെ ഭയപ്പെടുന്നവര്‍

ചരിത്രസത്യത്തെ ഭയപ്പെടുന്നവര്‍

”പക്ഷേ, നമ്മുടെ വികലമായ ചരിത്രത്തില്‍ ഒരുവിഭാഗം വിസ്മരിക്കപ്പെട്ടിരിക്കുന്നു. പൂക്കോട്ടൂരിലെയും മേല്‍മുറിയിലെയും പാവനമണ്ണില്‍ പരതന്ത്ര്യത്തിനെതിരായി പടപൊരുതി ചോര ചിന്തിയ, വാഗണ്‍ ട്രാജടിയില്‍ ശ്വാസംമുട്ടി പിടഞ്ഞു പിടഞ്ഞു മരിച്ച, ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ തീതുപ്പുന്ന പീരങ്കികള്‍ക്ക് വിരിമാറുകാട്ടി പരലോകംപൂണ്ട സഹോദരന്മാര്‍ ഒരു വര്‍ഗീയ ലഹളയില്‍ പങ്കെടുത്ത ദേശദ്രോഹികളായിത്തീര്‍ന്നിരിക്കുന്നു! അവരെ ആദരിക്കണ്ട; അവശേഷിച്ച ആ സ്വാതന്ത്ര്യഭടന്മാര്‍ക്ക് താമ്രപത്രവും പെന്‍ഷനും നല്‍കണം. അവരെ അപമാനിക്കാതിരിക്കയെങ്കിലും ചെയ്തുകൂടേ?”

ഇ.മൊയ്തു മൗലവിയുടെ, ‘ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്യ പ്രസ്ഥാനവും’ എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ 1982ല്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബ് എഴുതിയ വരികളാണിത്.  ചരിത്ര വസ്തുതകളെ കുഴിച്ച് മൂടാന്‍ ശ്രമിക്കുന്നവരുടെ പരിശ്രമങ്ങള്‍ ഏറെ മുമ്പേ തുടങ്ങിയിട്ടുണ്ട് എന്നതിന് ഈ വരികള്‍ സാക്ഷിയാണ്.

ഫാഷിസം എന്തിനാണ് യഥാര്‍ഥ ചരിത്രത്തെ ഇത്രമേല്‍ ഭയക്കുന്നത്? തങ്ങളുടെ പൂര്‍വികരുടെ ചെയ്തികളിലുള്ള ജാള്യം മൂലമാണെങ്കില്‍ അതിന് ചിലരുടെ പേര് വെട്ടിയാല്‍ മാത്രം പരിഹാരമാകുമോ?

മുസ്‌ലിം നാമമാണ് പ്രശ്‌നമെങ്കില്‍ ഇവിടംകൊണ്ട് ഇത് തീരുകയും ഇല്ല! ഇന്ത്യാഗേറ്റടക്കം പൊളിക്കേണ്ടിവരും. അവിടെയും അവസാനിക്കില്ല! ഇന്ത്യയിലെ മണ്ണു മുഴുവന്‍ മാന്തിയെടുത്ത് അറബിക്കടലില്‍ തള്ളേണ്ടിവരും! കാരണം, ഈ മണ്ണിന് ആ പോരാളികളുടെ ചോരയുടെ മണമുണ്ട്.

ചരിത്രം നിര്‍മിച്ചവര്‍തന്നെ ചരിത്രം പറയലാണ് നല്ലത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്നെ വിശദീകരിക്കട്ടെ:

”അവരും (ഹിന്ദുക്കളും) നമ്മെപോലെ കഷ്ടപ്പെടുന്നവരാണ്. ഞാന്‍ ഇന്നലെ ഒരു വിവരം അറിഞ്ഞു. ഇത് ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ഒരു യുദ്ധമായി പുറം രാജ്യങ്ങളില്‍ പറയുന്നുണ്ടത്രെ. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ഗവണ്‍മെന്റിനെ സഹായിക്കുകയോ ഗവണ്‍മെന്റിന്റെ ആള്‍ക്കാര്‍ക്ക് ഒറ്റുകൊടുക്കുകയോ ചെയ്താല്‍ നിര്‍ദയമായി അവരെ ശിക്ഷിക്കും. ഇത് മുസല്‍മാന്റെ രാജ്യമാകാന്‍ ആഗ്രഹമില്ല” (വാഗണ്‍ ട്രാജഡിപേജ് 62).

മലബാര്‍ സമരം ആര്‍ക്കെതിരെയായിരുന്നു എന്ന് ഇതില്‍നിന്ന് വ്യക്തം. ബ്രിട്ടീഷുകാരെ സഹായിച്ചവരെ മതം നോക്കാതെ അവര്‍ ശിക്ഷിച്ചിട്ടുണ്ട്. (ഇതിന്റെ മതപരമായ വിധി ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല).

ആനക്കയം കൂരിമണ്ണില്‍ ചേക്കുട്ടി ഇന്‍സ്‌പെക്ടര്‍, തിരൂരങ്ങാടിയിലെ അധികാരി കെ.ടി.മൂസക്കുട്ടി, ചോല ഉണ്ണീന്‍ എന്നിവര്‍ പോരാളികളുടെ പ്രതികാര നടപടിക്ക് വിധേയരായവരായിരുന്നു. ചേക്കുട്ടിയുടെ തല അറുക്കപ്പെട്ടിട്ടുണ്ട്.

‘അധികാരിച്ചേക്കുട്ടിന്റെ തലയവര്‍ മുറിച്ചു

അതുമൊരു കുന്തത്തിന്മേന്‍ അവര്‍ കുത്തിപ്പിടിച്ചു’

എന്ന പാട്ടിന്റെ പശ്ചാത്തലം അതാണ്.

മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തത് മലബാര്‍ സമരത്തില്‍ പങ്കെടുത്തതിനാലായിരുന്നു എന്നത് സമരത്തിലെ ഹിന്ദുക്കളുടെ സാന്നിധ്യം വ്യക്തമാക്കുന്നുണ്ട്.

പുതിയ വീട്ടില്‍ രാമുണ്ണി നായരുടെ വീട് ചിലര്‍ കൊള്ളചെയ്ത വിവരം കുഞ്ഞഹമ്മദ് ഹാജിക്ക് ലഭിച്ചു. അവരെ മുഴുവന്‍ പിടിച്ച് തന്റെ മുന്നില്‍ ഹാജറാക്കാന്‍ അദ്ദേഹം കല്‍പിച്ചു. കൊള്ള മുതലുകള്‍ മുഴുവന്‍ മടക്കിക്കൊടുക്കാനും ഓരോരുത്തര്‍ക്കും ഇരുപത് അടി വീതം ശിക്ഷ നല്‍കാനും അദ്ദേഹം വിധിച്ചു. കുഞ്ഞാമു എന്ന വ്യക്തി മുതല്‍ തിരികെ കൊടുക്കാന്‍ കൂട്ടാക്കിയില്ല. അയാളെ 125 അടി അടിക്കാന്‍ കുഞ്ഞഹമ്മദ് ഹാജി കല്‍പിച്ചു.

അടിശിക്ഷ കഴിഞ്ഞതിനുശേഷം അയാളെ ഹാജിയാരുടെ മുമ്പാകെ ഹാജറാക്കി. അയാള്‍ കുറ്റം സമ്മതിച്ചു. കളവുമുതല്‍ കുഴിച്ചിട്ട സ്ഥലത്തുനിന്ന് മാന്തിയെടുത്ത് അവര്‍ക്ക് തിരികെ നല്‍കി. കെ.മാധവന്‍ നായര്‍ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. (മലബാര്‍ കലാപം, പേജ് 260).

പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട് എങ്കിലും മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. അതിനെ മാപ്പിളമാരുടെ മത ഭ്രാന്തായി മാത്രം ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കുമാരനാശാന്റെ ‘ദുരവസ്ഥ’യുടെ അവസ്ഥയാണ് ഉണ്ടാവുക. ഇന്നല്ലെങ്കില്‍ നാളെ അത് തിരുത്തേണ്ടി വരും.

കുയിലിന്റെ നാദമാണ് മുഴങ്ങിക്കേള്‍ക്കുക; കൊതുകിന്റെ ചിറകടിയല്ല!

 

അബ്ദുല്‍ മാലിക് സലഫി

 

നേർപഥം വരിക 

സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്വലിബ് ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര 2021 ഒക്ടോബര്‍ 16 1442 റബിഉല്‍ അവ്വല്‍ 09

സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്വലിബ്

അവലംബം: സ്വഹാബ വനിതകളുടെ ജീവിത ചിത്രങ്ങള്‍: അബ്ദുറഹ്മാന്‍ റഅഫത്ത് ബാഷ

ഇസ്‌ലാമിലെ മഹിളകളില്‍ അതിപ്രധാന സ്ഥാനം അലങ്കരിച്ച, ഇസ്‌ലാമിനുവേണ്ടി വനിതകളില്‍ നിന്ന് ആദ്യമായി യുദ്ധരംഗത്ത് ഒരു അവിശ്വാസിയെ വധിച്ച മഹതിയാണ് സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്ത്വലിബ്(റ). രണ്ട് ധീരരായ മുസ്‌ലിം പടനായകര്‍ക്ക് ജന്മം നല്‍കാന്‍ സാധിച്ച, നബി ﷺ യുടെ അമ്മായി എന്ന സ്ഥാനം ലഭിച്ച മഹതിയാണവര്‍.

എല്ലാ അര്‍ഥത്തിലും കുടുംബ മഹിമയില്‍ അവര്‍ മുന്നിട്ടുതന്നെ നിന്നു. അവരുടെ പിതാവ് അബ്ദുല്‍ മുത്ത്വലിബ് നബി ﷺ യുടെ പിതാമഹനും ക്വുറൈശി നേതാവും എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വവുമായിരുന്നു.; മാതാവാകട്ടെ നബി ﷺ യുടെ മാതൃസഹോദരിയായ ഹാല ബിന്‍ത് വഹബും

ആദ്യഭര്‍ത്താവ് ഹാരിസ് ഇബ്‌നു ഹര്‍ബ്, അബൂസുഫുയാനി(റ)ന്റെ സഹോദരന്‍. ക്വുറൈശികളിലെ പ്രബല ഗോത്രമായ ഉമയ്യ ഗോത്രത്തിന്റെ നേതാക്കളിലൊരാള്‍. അദ്ദേഹം മരണപ്പെട്ടതിനു ശേഷമാണ് അവര്‍ മറ്റൊരു വിവാഹം കഴിക്കുന്നത്. അത് അവ്വാം ബിന്‍ത് ഖുവൈലിദിനെയായിരുന്നു. അദ്ദേഹമാകട്ടെ പ്രവാചക പത്‌നി ഖദീജ(റ)യുടെ സഹോദരനുമാണ്.

സ്വഫിയ്യ(റ)യുടെ മകനോ? സുബൈറുബിന്‍ അവ്വാം; റസൂലിന്റെ ആത്മസുഹൃത്തുക്കളില്‍ ഒരാള്‍! ഇങ്ങനെ രക്തബന്ധം കൊണ്ടും വിവാഹബന്ധം കൊണ്ടും റസൂലിനോട് ചേര്‍ന്നുനില്‍ക്കുന്ന മാറ്റാരെങ്കിലുമുണ്ടോ എന്ന് തോന്നുമാറ് മഹത്ത്വപൂര്‍ണമായ ജീവിതംകൊണ്ട് അനുഗ്രഹിക്കപ്പെട്ട വനിതയാണ് സ്വഫിയ്യ(റ).

തന്റെ മകന്‍ സുബൈര്‍ ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ ഭര്‍ത്താവ് അവ്വാം മരണപ്പെടുകയുണ്ടായി. മകന്‍ സുബൈറിനെ ആ മാതാവ് ഏറെ ബുദ്ധിമുട്ടിയാണ് വളര്‍ത്തിയത്. ഏങ്കിലും അവര്‍ അവന് യുദ്ധതന്ത്രവും ആയോധന കലകളും അശ്വാരൂഢ ഭടത്വവും അഭ്യസിപ്പിച്ചു. അവന്‍ കളിച്ചുവളര്‍ന്നത് കുന്തങ്ങള്‍കൊണ്ടും അമ്പും വില്ലും നന്നാക്കിയുമായിരുന്നു. ഏത് ഭയചകിതമായ അന്തരീക്ഷത്തിലൂടെ കടന്നുപോകാനും പ്രതിസന്ധികളെ അതിജീവിക്കാനും അവര്‍ അവനെ പ്രാപ്തനാക്കി.

ചെറിയ വീഴ്ചകള്‍ക്ക് പോലും ആ മാതാവ് മകന് വേദനിക്കുന്ന ശിക്ഷകള്‍ നല്‍കി. പലരും അതില്‍ അവരെ ആക്ഷേപിച്ചു പറയുകയുണ്ടായി: ‘നിങ്ങള്‍ക്ക് എന്തോ പകയുള്ളത് പോലെയാണല്ലോ ആ കുട്ടിയെ നിങ്ങള്‍ ശിക്ഷിക്കുന്നത്. ഇതൊരു മാതാവിന്റെ പ്രവര്‍ത്തനമാണോ?”അവരുടെ മറുപടി ഇതായിരുന്നു: ‘എനിക്ക് എന്റെ പുത്രനോട് പകയാണെന്ന് പറയുന്നവര്‍ തനി വ്യാജമാണ് പറയുന്നത്, ഞാനവനെ അടിക്കുന്നത് അവന്‍ ബുദ്ധികൂര്‍മതയോടെ കാര്യങ്ങള്‍ അറിഞ്ഞു മനസ്സിലാക്കാനാണ്. തന്‍മൂലം അവന് സൈന്യങ്ങളെ പരാജയപ്പെടുത്താനും വിജയങ്ങള്‍ ആവര്‍ത്തിക്കാനുമാകും.’

നബി ﷺ യെ അല്ലാഹു ദിവ്യബോധനം നല്‍കി പ്രവാചകനാക്കിയപ്പോള്‍, ജനങ്ങള്‍ക്കുള്ള താക്കീതുകാരനും മാര്‍ഗദര്‍ശിയുമായി മാറ്റിയപ്പോള്‍ ആദ്യം അദ്ദേഹത്തോട് അടുത്ത ബന്ധുക്കളില്‍നിന്നാണ് പ്രബോധനം ആരംഭിക്കാന്‍ പറഞ്ഞത്. അതനുസരിച്ച് നബി ﷺ അബ്ദുല്‍ മുത്ത്വലിബിന്റെ കുടുംബത്തെ സമീപിച്ചു. അവരിലെ മുതിര്‍ന്നവരെയും സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും നബി പ്രത്യേകം കാണുകയും വിളിച്ചുകൂട്ടുകയും ചെയ്തു. അവരെ അഭിസംബോധന ചെയ്ത കൂട്ടത്തില്‍ നബി ﷺ ആരംഭിച്ചത് ഇങ്ങനെയാണ്: ‘അല്ലയോ മുഹമ്മദിന്റെ മകള്‍ ഫാത്വിമാ… അല്ലയോ അബ്ദുല്‍ മുത്ത്വലിബിന്റെ മകള്‍ സ്വഫിയ്യാ… അല്ലയോ അബ്ദുല്‍ മുത്ത്വലിബിന്റെ കുടുംബമേ… അല്ലാഹുവിന്റെയടുക്കല്‍ നിങ്ങള്‍ക്കുവേണ്ടി യാതൊന്നും നേടിത്തരാന്‍ എനിക്കാവില്ല.’

പിന്നീട് നബി ﷺ സ്വഫിയ്യ(റ)യെ വ്യക്തിപരമായി ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുകയും അവര്‍ അല്ലാഹുവിന്റെ പ്രകാശവഴിയിലേക്ക് കടന്നുവരികയും ചെയ്തു. ആ പ്രകാശം മറ്റുള്ളവര്‍ക്ക് പങ്ക് വെക്കാന്‍ അവര്‍ തയ്യാറായി. ഇസ്‌ലാമിക നിരയിലേക്ക് ആദ്യം കടന്നുവന്നവരുടെ കൂട്ടത്തില്‍ നമുക്ക് സ്വഫിയ്യ(റ)യെ കാണാം. അഭിമാന ബോധത്തോടെ അവര്‍ ഇസ്‌ലാമിനു വേണ്ടി നിലകൊണ്ടു.

സ്വഫിയ്യയും മകന്‍ സുബൈറും ഇസ്‌ലാമിക പ്രകാശത്തിന്റെ മുന്‍നിരയില്‍ തന്നെ സ്ഥാനമുറപ്പിച്ചു. ആദ്യകാലത്തെ വിശ്വാസികള്‍ ക്വുറൈശികളില്‍നിന്നേറ്റു വാങ്ങിയ എല്ലാ പീഡനങ്ങളും അവരും എല്‍ക്കേണ്ടിവന്നു.

പിന്നീട് നബി ﷺ ക്കും അനുചരന്മാര്‍ക്കും മദീനയിലേക്ക് പലായനം നടത്താന്‍ അല്ലാഹു അനുവാദം നല്‍കിയപ്പോള്‍ തന്റെ എല്ലാ ബന്ധങ്ങളും ഓര്‍മകളും സുഖസൗകര്യങ്ങളും മക്കയില്‍ ബാക്കിയാക്കി ആ ക്വുറൈശി പ്രമുഖ മദീനയെ ലക്ഷ്യം വെച്ച് ഹിജ്‌റക്ക് തയ്യാറായി; അല്ലാഹുവിന്റെ മതമനുസരിച്ചു ജീവിക്കുവാനുള്ള കൊതിയുമായി. ഓര്‍ക്കണം, ഒരു അറുപതു വയസ്സുകാരിയാണ് തന്റെ ജീവിതസന്ധ്യയില്‍ ഈ ത്യാഗത്തിന് മുതിരുന്നത്!

സ്വഫിയ്യ(റ)ക്ക് യുദ്ധരംഗത്ത് ഒരു പക്ഷേ, മറ്റൊരു മുസ്‌ലിം വനിതയ്ക്കും പറയാനാകാത്ത ധീരതയുടെ ചരിത്രം പറയാനുണ്ടാകും. പ്രത്യേകിച്ചും ഉഹ്ദ്, ഖന്തഖ് യുദ്ധ വേളകളില്‍.

ഉഹ്ദ് യുദ്ധവേളയില്‍ സ്വഫിയ്യ(റ) പുറപ്പെട്ടത് ഒരുപറ്റം മുസ്‌ലിം സ്ത്രീകളുടെ കൂടെയായിരുന്നു. അവര്‍ തോല്‍പാത്രങ്ങളില്‍ വെള്ളം ശേഖരിച്ച് യുദ്ധഭൂമിയിലെ പടയാളികളെ കുടിപ്പിക്കുകയും, മുറിവേറ്റവരെ ശുശ്രൂഷിക്കുകയും, ഒടിഞ്ഞുപോയ അമ്പും വില്ലുമടക്കമുള്ള ആയുധങ്ങള്‍ ശരിയാക്കി കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. അതോടൊപ്പം അവര്‍ യുദ്ധത്തെ എല്ലാ അര്‍ഥത്തിലും വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തുകൊണ്ടിരുന്നു. അവരുടെ സഹോദര പുത്രന്‍കൂടിയായ മുഹമ്മദ് നബി ﷺ യാണല്ലോ യുദ്ധം നയിച്ചുകൊണ്ടിരുന്നത്. അവരുടെ സഹോദരന്‍ ഹംസ(റ), മകന്‍ സുബൈര്‍ ബിന്‍ അവ്വാം(റ) എന്നിവര്‍ യുദ്ധനിരയില്‍ മുമ്പില്‍ത്തന്നെ നിലക്കൊള്ളുന്നവരും.

അതിനൊക്കെ അപ്പുറം താനടക്കം എല്ലാവരും വിശ്വസിച്ചിരിക്കുന്ന ആദര്‍ശത്തിന്റെ, ഇസ്‌ലാമിന്റെ നിലനില്‍പ്പിനാണല്ലോ ഈ പോരാട്ടം. അതിനുവേണ്ടിയായിരുന്നല്ലോ മക്ക വിട്ട് അവര്‍ ഹിജ്‌റ ചെയ്തത്. ആ സ്വര്‍ഗ വഴിയിലാണല്ലോ ക്ഷമയോടെ അവര്‍ കാത്തിരിക്കുന്നതും.

യുദ്ധത്തിനിടയില്‍ റസൂലിന്റെ അടുക്കല്‍ പടയാളികളുടെ എണ്ണം വളരെ കുറവായ നിലയിലും മുശ്‌രിക്കുകളാവട്ടെ സര്‍വ സന്നാഹങ്ങളുമുപയോഗിച്ച് റസൂലിനെ നേരിട്ട് ആക്രമിക്കാന്‍ ഒരുങ്ങുന്നതും അവര്‍ കണ്ടു. അവരുടെ ധൈര്യവും സ്ഥൈര്യവും ഉണര്‍ന്നു, ആക്രമിക്കപ്പെട്ട ഒരു പെണ്‍സിംഹത്തിന്റെ കരുത്തോടെ അവര്‍ ചാടിയിറങ്ങി. പരിക്കേറ്റ ഒരു പടയാളിയില്‍നിന്ന് ആയുധങ്ങള്‍ എടുത്ത് യുദ്ധനിരയിലേക്ക് അവര്‍ കുതിച്ചു, തന്റെ കുതിരയെ ശക്തമായി മുന്നോട്ടു നയിച്ച് മുസ്‌ലിം സൈനികരോട് അവര്‍ ആക്രോശിച്ചു: ‘നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനെ പരാജയപ്പെടുത്താന്‍ സമ്മതിച്ചുകൊടുക്കുകയാണോ?’

അവര്‍ മുന്നോട്ട് നീങ്ങുന്നത് കണ്ട പ്രവാചകന്‍ ആശങ്കപ്പെട്ടു. കാരണം അവരുടെ സഹോദരന്‍ കൂടിയായ തന്റെ പിതൃവ്യന്‍ ഹംസ(റ) കരളടക്കം പിച്ചിച്ചീന്തപ്പെട്ട് കിടക്കുന്ന യുദ്ധ ഭൂമിയാണ്. സുബൈറി(റ)നോട് നബി ﷺ ആഗ്യം കാണിച്ചു… ‘സുബൈര്‍, ഉമ്മ… സുബൈര്‍, ഉമ്മ…!’

സുബൈര്‍(റ) ഉമ്മയെ ഉച്ചത്തില്‍ വിളിച്ചു: ‘ഉമ്മാ…ഉമ്മാ…!’ അവര്‍ പ്രതികരിച്ചത് ‘അങ്ങോട്ട് മാറി നില്‍ക്ക്, നിനക്ക് ഉമ്മയില്ലെന്ന് കരുതിക്കോ’ എന്നായിരുന്നു!

മകന്‍ ഉമ്മയോട് വിളിച്ചു പറഞ്ഞു: ‘ഉമ്മാ! നബി ഉമ്മയോട് മടങ്ങിവരാന്‍ പറയുന്നു.’

അവര്‍ ചോദിച്ചു: ‘എന്തിന്? ഞാനറിഞ്ഞിട്ടുണ്ട് എന്റെ സഹോദരനടക്കം മരിച്ച്, അംഗഭംഗം സംഭവിച്ച് കിടക്കുന്നുണ്ടെന്ന്. അതാകട്ടെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്.’

ഇത് കേട്ട റസൂല്‍ ﷺ പറഞ്ഞു: ‘സുബൈര്‍, അവരെ സ്വതന്ത്രമായി വിടുക.’

സുബൈര്‍(റ) ആ ഉദ്യമത്തില്‍നിന്നും പിന്തിരിഞ്ഞു.

യുദ്ധം കഴിഞ്ഞു. യുദ്ധത്തിന്റെ കെടുതികള്‍ അവര്‍ക്ക് മുന്നില്‍ ദൃശ്യമായപ്പോള്‍ തന്റെ സഹോദരന്‍, ഇസ്‌ലാമിന്റെ മുന്നണിപ്പോരാളി, അല്ലാഹുവിന്റെ സിംഹം എന്നറിയപ്പെട്ട ഹംസ(റ)യുടെ മൃതദേഹം അവര്‍ കണ്ടു. അത് എല്ലാ യുദ്ധനിയമങ്ങളും അതിലംഘിച്ചവിധം വയര്‍ പിളര്‍ന്നതും, കരള്‍ കടിച്ചുതുപ്പിയതും, മൂക്കും ചെവിയും അരിഞ്ഞെടുത്തതും, മുഖം വികൃതമാക്കപ്പെട്ടതുമായിരുന്നു.

സഹോദരനുവേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെതേടി ആ മഹതി പറഞ്ഞു: ‘ഇതൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ളതാണ്. ഞാന്‍ അവന്റെ വിധിയില്‍ തൃപ്തിപ്പെടുന്നു, കടിച്ചമര്‍ത്താനാകാത്ത വേദനയനുഭവിക്കുന്നുണ്ടെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ ക്ഷമയോടെ നിലകൊള്ളും; ഇന്‍ശാ അല്ലാഹ്.’

എന്നാല്‍ ഖന്തക്ക് യുദ്ധവേളയില്‍ സ്വഫിയ്യയുടെ ധൈര്യം ഇസ്‌ലാമിക ലോകം വീണ്ടും ശ്രദ്ധിച്ചു. സാധാരണഗതിയില്‍ യുദ്ധസമയത്ത് നബി ﷺ സ്ത്രീകളെയും കുട്ടികളെയും കോട്ടക്കുള്ളില്‍ പാര്‍പ്പിച്ച് അവര്‍ക്ക് പരമാവധി സംരക്ഷണം കിട്ടുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. ഖന്തഖ് യുദ്ധത്തിനൊരുങ്ങുമ്പോള്‍ ഇപ്രകാരം തന്റെ ഭാര്യമാരെയും കുടുംബാംഗങ്ങളെയും മുസ്‌ലിം സഹോദരിമാരെയും ഹസ്സാന്‍ ബിന്‍ ഥാബിത്തി(റ)ന്റെ നിയന്ത്രണത്തിലുള്ള ഒരു കോട്ടക്കുള്ളിലാണ് സംരക്ഷണ കവചമൊരുക്കിയത്. ആ കോട്ട സുഭദ്രവും പെെട്ടന്ന് തകര്‍ക്കാനാവാത്തതുമായിരുന്നു

ഖന്തഖിലെ വലിയ വാരിക്കുഴികള്‍ക്കപ്പുറത്ത് മുസ്‌ലിം സൈന്യം ശത്രുക്കളെ പ്രതീക്ഷിച്ചിരുന്നപ്പോള്‍ അവര്‍ കോട്ടയില്‍നിന്നും അവിടെയുള്ള ആളുകളില്‍നിന്നും അശ്രദ്ധരായി. ഈ സമയത്താണ് സ്വഫിയ്യ(റ)യുടെ അസാമാന്യധൈര്യവും നേതൃശേഷിയും പ്രകടമായത്. പുലര്‍ച്ച മുതല്‍ ആ കോട്ടയുടെ സംരക്ഷണം തീര്‍ത്ത് അവര്‍ ജാഗരൂകയായി നിലകൊണ്ടു.

ഇതിനിടയിലാണ് ഒരു ജൂതന്‍ ചാരപ്പണിക്കായി കോട്ടക്ക് ചുറ്റും കറങ്ങുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ക്ക് അതൊരു ചാരനാണെന്നും സ്ത്രീകള്‍ മാത്രമാണോ ഉള്ളിലുള്ളത്, അതല്ല അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ വല്ലവരുമുണ്ടോ എന്നറിയാനാണ് അയാളുടെ കറക്കമെന്നും മനസ്സിലായി. അപ്പോള്‍ സ്വഫിയ്യ(റ) ആത്മഗതം ചെയ്തു. ‘ഇതാ, ബനൂക്വുറൈള ഗോത്രം നബിയുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചിരിക്കുന്നു. അവര്‍ ശത്രുപക്ഷത്തെ, അഥവാ ക്വുറൈശികളെയും സഖ്യകക്ഷികളെയും സഹായിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. ഇവിടെയാകട്ടെ മുസ്‌ലിം സൈന്യത്തിന്റെ സാന്നിധ്യമില്ലതാനും. മുസ്‌ലിം സൈന്യം ഖന്തഖ് ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയം, അവിടെ ശത്രുക്കളുടെ ആക്രമണം ഏത് സമയത്തും തുടങ്ങാനുമിടയുണ്ട്…’

ശത്രുക്കളെ സഹായിക്കാനായി ജൂതന്മാര്‍ മുസ്‌ലിം സ്ത്രീകളെയും കുട്ടികളെയും തടവിലാക്കാനിടയുണ്ടെന്ന് തിരിച്ചറിഞ്ഞ അവര്‍ തന്റെ മുഖമക്കന തലവഴി ചുറ്റിപ്പൊതിഞ്ഞ് അതിന്റെ അറ്റം വസ്ത്രത്തിനുള്ളിലേക്ക് ഇട്ടു. തുടര്‍ന്ന് മധ്യഭാഗത്ത് ഒരു കെട്ടും കെട്ടി ഒരു തടിക്കഷ്ണം ചുമലിലേറ്റി കോട്ട വാതിലിലേക്ക് ഇറങ്ങി. വളരെ പതിയെ കോട്ട വാതില്‍ തുറന്ന് ശത്രുവിന്റെ ശ്രദ്ധയില്‍ പതിയാതെ തനിക്ക് ആക്രമണത്തിന് പറ്റിയ ഒരു സ്ഥലത്ത് കയറിനിന്നു

ശത്രു കൃത്യസ്ഥലത്ത് എത്തിയാപ്പോള്‍ ഒട്ടും മനോബലം ചോരാതെ ആ തടിക്കഷ്ണം അയാളുടെ തലയിലിട്ടു. ആ ഒറ്റ ആക്രമണത്തില്‍ തന്നെ അയാളുടെ കഥ കഴിച്ചു. രണ്ടും മൂന്നും തവണ അയാളെ അടിച്ച് മരണം ഉറപ്പുവരുത്തി.

തുടര്‍ന്ന് അയാളുടെ തലയറുത്തെടുത്ത് കോട്ടക്ക് മുകളില്‍ പ്രദര്‍ശിപ്പിച്ചു. തങ്ങളുടെ കൂട്ടുകാരന്റെ തല കോട്ടക്ക് മുകളില്‍ കണ്ടപ്പോള്‍ ജൂതര്‍ പകച്ചുപോവുകയും മുഹമ്മദ് തന്റെ സ്ത്രീകളെ സംരക്ഷകരില്ലാതെ നിര്‍ത്തിപ്പോകുമെന്നാണോ നിങ്ങള്‍ ധരിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് പരസ്പരം പഴിചാരുകയും ചെയ്തു.

ഈ ആത്മ ധൈര്യത്തിന്റെ, ഈ ക്ഷമയുടെ, ഈ മഹിതമായ പാരമ്പര്യത്തിന്റെ പേരാണ് സ്വഫിയ്യ(റ).

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര
നേർപഥം

കാരുണ്യവാന്റെ കരുണയുള്ള മതം ഉസ്മാന്‍ പാലക്കാഴി 2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

കാരുണ്യവാന്റെ കരുണയുള്ള മതം

പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു പരമകാരുണികനാണ്. ഒരു മാതാവിന് തന്റെ കുഞ്ഞിനോടുള്ളതിനെക്കാള്‍ കാരുണ്യം അല്ലാഹുവിന് തന്റെ ദാസന്മാരോടുണ്ട്. അവന്‍ നമ്മെ സൃഷ്ടിച്ചതും നമുക്ക് അന്നപാനീയങ്ങള്‍ തരുന്നതും സൗഖ്യം നല്‍കുന്നതും വസ്ത്രം തരുന്നതും മഴ വര്‍ഷിപ്പിക്കുന്നതും സസ്യലതാതികള്‍ മുളപ്പിക്കുന്നതുമെല്ലാം അവന്റെ കാരുണ്യത്തിന്റെ അടയാളമാണ്. സന്മാര്‍ഗം പ്രാപിക്കുവാനും സത്യവിശ്വാസം കൈക്കൊള്ളുവാനും സല്‍കര്‍മങ്ങള്‍ ചെയ്യുവാനും ഭാഗ്യം നല്‍കിയതാകട്ടെ അവന്റെ മഹത്തായ അനുഗ്രഹമാണ്. നമുക്കറിയാത്തത് അവന്‍ നമ്മെ പഠിപ്പിച്ചതും അവന്റെ കാരുണ്യംകൊണ്ടാണ്. സല്‍കര്‍മികളായ സത്യവിശ്വാസികളെ നാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതും നരകത്തില്‍നിന്ന് രക്ഷനല്‍കുന്നതും അവന്റെ കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ്

തന്റെ ദാസന്മാര്‍ക്ക് അല്ലാഹു അവന്റെ കാരുണ്യം പ്രത്യേകമായി നല്‍കുന്ന ചില കാര്യങ്ങള്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്:

വിശ്വാസവും സല്‍കര്‍മവും

അല്ലാഹു പറയുന്നു: ”എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെ അവരുടെ രക്ഷിതാവ് തന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നതാണ്. അതു തന്നെയാകുന്നു വ്യക്തമായ ഭാഗ്യം” (ക്വുര്‍ആന്‍ 45:30).

ഇഹ്‌സാന്‍

‘ഇഹ്‌സാന്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നന്മചെയ്യുക എന്നാണ്. രണ്ടുതരം ഇഹ്‌സാന്‍ ഉണ്ട്. ഒന്ന് ആരാധനയില്‍ കാണിക്കുന്നത്. താന്‍ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവന്‍ തന്നെ കാണുന്നുണ്ട് എന്ന ബോധത്തോടെ പൂര്‍ണതയോടുംനന്നായും ആരാധനകള്‍ ചെയ്യുന്നതാണ് ആരാധനയിലുള്ള ഇഹ്‌സാന്‍. രണ്ട്, ജനങ്ങളോടു കാണിക്കുന്ന ഇഹ്‌സാന്‍. സാധ്യമാകുന്നത്ര വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ധനംകൊണ്ടും ശരീരംകൊണ്ടുമെല്ലാം നന്മചെയ്യലാണ് ജനങ്ങളോടു കാണിക്കുന്ന ഇഹ്‌സാന്‍.

അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം നന്മചെയ്യുന്നവര്‍ക്ക് സമീപസ്ഥ മാകുന്നു” (ക്വുര്‍ആന്‍ 7:56).

ധര്‍മനിഷ്ഠ പാലിക്കല്‍

അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തിയും അവന്റെ കല്‍പനകള്‍ പ്രാവര്‍ത്തികമാക്കിയും അവന്‍ വിരോധിച്ച കാര്യങ്ങള്‍ വെടിഞ്ഞും സമ്പത്തില്‍ അല്ലാഹു നിര്‍ബന്ധമാക്കിയ സകാത്ത് (നല്‍കാന്‍ അര്‍ഹതയുള്ളവര്‍) അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിച്ചും അവന്റെ പ്രവാചകനെ പിന്‍പറ്റിയും ജീവിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതാണ്. അല്ലാഹു പറയുന്നു:

”…എന്റെ കാരുണ്യമാകട്ടെ സര്‍വവസ്തുക്കളെയും ഉള്‍കൊള്ളുന്നതാണ്. എന്നാല്‍ ധര്‍മനിഷ്ഠ പാലിക്കുകയും സകാത്ത്‌നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക് (പ്രത്യേകമായി) ഞാന്‍ അത് രേഖപ്പെടുത്തുന്നതാണ്. (അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ്‌നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്)…” (ക്വുര്‍ആന്‍ 7:156,157).

മനുഷ്യരോടും ജന്തുജാലങ്ങളോടും കാരുണ്യം കാണിക്കല്‍

നബിﷺ പറഞ്ഞു: ”കാരുണ്യം കാണിക്കുന്നവരോട് പരമകാരുണികന്‍ കാരുണ്യം കാണിക്കും. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കാരുണ്യം കാണിക്കുവിന്‍; ഉപരിലോകത്തുള്ളവന്‍ നിങ്ങളോട് കാരുണ്യം കാണിക്കും” (അബൂദാവൂദ്, തിര്‍മിദി).

വിശ്വാസവും ഹിജ്‌റയും ജിഹാദും

അല്ലാഹു പറയുന്നു: ”വിശ്വസിക്കുകയും സ്വദേശം വെടിയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ” (ക്വുര്‍ആന്‍ 2:218).

വിശ്വാസ സംരക്ഷണാര്‍ഥം സ്വദേശം വെടിഞ്ഞുള്ള യാത്രക്കാണ് പൊതുവെ ‘ഹിജ്‌റ’ എന്നു പറയുക. ഹിജ്‌റ പോകുന്നവനാണ് ‘മുഹാജിര്‍.’ എന്നാല്‍ മതം വിരോധിച്ച കാര്യങ്ങള്‍ വെടിഞ്ഞു ജീവിക്കുന്നവനും മുഹാജിറാണ്. നബിﷺ പറഞ്ഞു: ”അല്ലാഹു വിരോധിച്ചത് വെടിയുന്നവനാണ് മുഹാജിര്‍” (ബുഖാരി, മുസ്‌ലിം).

നമസ്‌കാരം, നോമ്പ്

”നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം” (24:56).

ക്വുര്‍ആന്‍ അനുസരിച്ച് ജീവിക്കല്‍

”ഇതാകട്ടെ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം” (ക്വുര്‍ആന്‍ 6:155).

അനുസരണം

അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിച്ചു ജീവിക്കുക എന്നത് പരമപ്രധാനമാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ കാരുണ്യം ചെയ്യപ്പെട്ടേക്കാം” (ക്വുര്‍ആന്‍ 3:132).

ക്വുര്‍ആന്‍ പാരായണം ശ്രവിക്കല്‍

വിശുദ്ധ ക്വുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. അത് പാരായണം ചെയ്യലും അതിന്റെ ആശയം മനസ്സിലാക്കലും മാത്രമല്ല; അത് പാരാണം ചെയ്യപ്പെടുമ്പോള്‍ ശ്രദ്ധയോടെ കേട്ടിരിക്കുന്നതുപോലും അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്ന കാര്യമാണ്:

”ക്വുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം” (ക്വുര്‍ആന്‍ 7:204).

പാപമോചനം തേടല്‍

മനുഷ്യരാകുമ്പോള്‍ ജീവിതത്തില്‍ തെറ്റുകള്‍ സംഭവിക്കും. വിവേകമുള്ളവരും പരലോകവിജയം ആഗ്രഹിക്കുന്നവരുമായ ആളുകള്‍ ചെയ്യുക തെറ്റുകള്‍ സംഭിച്ചാല്‍ പാപമോചനം തേടുക എന്നതാണ്. തന്റെ ദാസന്മാരുടെ പാപമോചന തേട്ടം ഇഷ്ടപ്പെടുന്നവനാണ് അല്ലാഹു.

”…നിങ്ങള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടേ? എങ്കില്‍ നിങ്ങള്‍ക്കു കാരുണ്യം നല്‍കപ്പെട്ടേക്കാം” (27:46).

സൃഷ്ടികളോട് കരുണ കാണിക്കേണ്ടതിന്റെ അനിവാര്യത

കരുണ കാണിക്കുക എന്നത് ഇസ്‌ലാമികമായ മര്യാദയാണ്. ദയ, അനുകമ്പ, കരുണ, സ്‌നേഹം…ഇതൊക്കെ മാനുഷികമായ ഗുണങ്ങളില്‍ പെട്ടതാണ്. ഒരു മുസ്‌ലിമില്‍ നിര്‍ബന്ധമായും ഈ ഗുണഗണങ്ങള്‍ ഉണ്ടായിരിക്കേണ്ടതുണ്ട്.

പലവിധത്തിലും കരുണ കാണിക്കുവാന്‍ നമുക്ക് കഴിയും. കടംകൊണ്ട് വലയുന്ന ഒരാളെ അതില്‍നിന്നു കരകയറാന്‍ സഹായിക്കല്‍, കടംവാങ്ങിയവന് തിരിച്ചുനല്‍കാന്‍ അവധി നീട്ടിക്കൊടുക്കല്‍, ചികിത്സക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുന്ന രോഗിയെ സഹായിക്കല്‍… ഇങ്ങനെ കരുണയുടെ ഒട്ടനേകം വഴികളുണ്ട്.

‘ഭൂമിയിലുള്ളവരോട് നിങ്ങള്‍ കാരുണ്യം കാണിക്കുക’ എന്ന് നബിﷺ പറഞ്ഞിട്ടുണ്ട്. ഇത് പൊതുവായി പറഞ്ഞതിനാല്‍ ഇതില്‍ എല്ലായിനം സൃഷ്ടികളും പെടും. നല്ലവരോടും അധര്‍മകാരികളോടും കന്നുകാലികളോടും വന്യജീവികളോടും പക്ഷികളോടുമൊക്കെ കരുണകാണിക്കല്‍ ഇതില്‍ പെടും എന്ന് പണ്ഡിതന്‍മാര്‍ വിശദീകരിച്ചതായി കാണാം.

ജരീര്‍ ഇബ്‌നു അബ്ദുല്ല(റ) നിവേദനം; നബിﷺ പറഞ്ഞു: ”ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കില്ല” (മുസ്‌ലിം).

‘റഹ്മാന്‍’ (പരമകാരുണികന്‍), ‘റഹീം’ (കരുണാനിധി) എന്നിങ്ങനെ അല്ലാഹു സ്വയം വിശേഷിപ്പിച്ചു എന്നതുതന്നെ അതിന്റെ മഹത്ത്വം വ്യക്തമാക്കുന്നു.

‘അര്‍റഹ്മാന്‍’ എന്നതിന്റെ വിവക്ഷ എല്ലാവര്‍ക്കും പൊതുവായി കാരുണ്യം ചെയ്യുന്നവര്‍ എന്നാണ്. ‘റഹീം’ എന്നതിന്റെ വിവക്ഷയാകട്ടെ, പരലോകത്ത് വിശ്വാസികളോട് പ്രത്യേകമായി കാരുണ്യം കാണിക്കുന്നവന്‍ എന്നുമാണ്. അല്ലാഹു പറയുന്നു:

”…അവന്‍ സത്യവിശ്വാസികളോട് അത്യന്തം കരുണയുള്ളവനാകുന്നു” (ക്വുര്‍ആന്‍ 33:43).

”അതുകൊണ്ട് ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേര്‍വഴിയിലൂടെ അവന്‍ നയിക്കുന്നതുമാണ്” (ക്വുര്‍ആന്‍ 4:175).

പ്രായമായവരോടും ചെറിയവരോടുമെല്ലാം കാരുണ്യം കാണിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളോടുള്ള കാരുണ്യം അവരോട് അനുകമ്പ കാണിക്കലും ലോലമായ പെരുമാറ്റവുമാണ്. മുതിര്‍ന്നവരോടുള്ള കാരുണ്യം അവരോട് ആദരവ് കാണിക്കേണ്ട രൂപത്തില്‍ കാണിക്കുക എന്നതാണ്.

നബിﷺ പറഞ്ഞു: ”നമ്മിലെ ചെറിയവരോട് കാരുണ്യം കാണിക്കാത്തവനും വലിയവരോടുള്ള കടമ തിരിച്ചറിയാത്തവനും നമ്മില്‍പെട്ടവനല്ല” (മുസ്‌ലിം)

പ്രായമായ മാതാപിതാക്കളാണെങ്കില്‍ ബാധ്യത ഒന്നുകൂടി വര്‍ധിക്കുന്നു. അവര്‍ക്കു കാരുണ്യം ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കണമെന്ന് അല്ലാഹു പ്രത്യേകമായി ഉണര്‍ത്തിയതു കാണാം: ”…എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീകരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക” (ക്വുര്‍ആന്‍ 17:24).

കാരുണ്യം സര്‍വസൃഷ്ടികളോടും

മാതാപിതാക്കള്‍ മക്കളോടും തൊഴിലുടമ തൊഴിലാളികളോടും ഭരണാധികാരികള്‍ ഭരണീയരോടും എന്നിങ്ങനെ പദവിയില്‍ മുകളിലുള്ളവര്‍ താഴെയുള്ളവരോട് കരുണ കാണിക്കുമ്പോള്‍ അത് കുടുംബത്തിലും സമൂഹത്തിലും നാട്ടിലും വലിയ മാറ്റമുണ്ടാക്കും.

ദുര്‍ബലര്‍, സ്ത്രീകള്‍, വയോവൃദ്ധര്‍, അംഗപരിമിതര്‍, അനാഥര്‍, വിധവകള്‍ തുടങ്ങി എല്ലാവരോടും അവരുടെ പ്രയാസങ്ങളില്‍ താങ്ങായി നില്‍ക്കല്‍ കരുണയാണ്.

കാരുണ്യം മൃഗങ്ങളോടും

മൃഗങ്ങളോടും ദയാവായ്‌പോടെ പെരുമാറുവാന്‍ ഇസ്‌ലാം കല്‍പിക്കുന്നു. ജീവജാലങ്ങളില്‍നിന്ന് ലഭിക്കുന്ന പ്രയോജനങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടല്ല ഇസ്‌ലാം അവയോട് അനുകമ്പയും കരുണയും കാണിക്കണമെന്ന് പറയുന്നത്. അവയില്‍നിന്ന് പ്രയോജനം ലഭിക്കുന്നില്ലെങ്കിലും വിശ്വാസികള്‍ അനുകമ്പയോടെ വര്‍ത്തിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. ജീവജാലങ്ങളോട് കാണിക്കുന്ന കരുണ സ്വര്‍ഗ പ്രവേശനത്തിന് കാരണമാകുന്ന ഒരു അടിസ്ഥാന നിയമമായി ദീനില്‍ പരിഗണിക്കപ്പെടുന്നത് നമുക്ക് കാണാന്‍ കഴിയുന്നു. ഈയൊരു ആശയത്തെ ഊന്നിപ്പറയുന്ന ധാരാളം പ്രവാചക വചനങ്ങളുണ്ട്. അവയില്‍പെട്ട ഒരു ഹദീഥാണ് അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നത്. അല്ലാഹുവിന്റെ റസൂല്‍ﷺ പറയുന്നു:

”ഒരാള്‍ യാത്രയിലായിരിക്കെ ദാഹം കഠിനമായി. അയാള്‍ കിണറ്റിലിറങ്ങി വെള്ളം കുടിച്ച് പുറത്തിറങ്ങി. അപ്പോള്‍ അദ്ദേഹം ശക്തമായ ദാഹത്താല്‍ നാവിട്ടടിച്ച് മണ്ണില്‍ നക്കുന്ന നായയെ കണ്ടു. അദ്ദേഹം പറഞ്ഞു: ‘എനിക്ക് മുമ്പ് വന്നെത്തിയത് ഇതിനും വന്നെത്തിയിരിക്കുന്നു.’ അയാള്‍ തന്റെ കാലുറയില്‍ വെള്ളംനിറച്ച്, അത് വായയില്‍ കടിച്ചുപിടിച്ച് കയറിവരികയും നായക്ക് വെള്ളം കൊടുക്കുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സ്വീകരിക്കുകയും അദ്ദേഹത്തിന് പൊറുത്തുകൊടുക്കുയും ചെയ്തു. അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, കന്നുകാലികളില്‍ ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ?’ പ്രവാചകന്‍ﷺ പറഞ്ഞു: ‘എല്ലാ ജീവനുള്ളതിലും പ്രതിഫലമുണ്ട്.’

എന്നാല്‍ ഒരു മനുഷ്യന്‍ ജീവജാലങ്ങളെ കഷ്ടപ്പെടുത്തുകയും ഉപദ്രവിക്കുകയുമാണെങ്കില്‍ അത് കാരണമായി അല്ലാഹു അവനെ പരലോകത്ത് ശിക്ഷിക്കുന്നതാണ്. ഇമാം മുസ്‌ലിം അബൂഹുറയ്‌റ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു; അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ”ഒരു സ്ത്രീ അവരുടെ പൂച്ച കാരണമായി നരകത്തില്‍ പ്രവേശിച്ചു. അവര്‍ ഭക്ഷണം നല്‍കാതെ പൂച്ചയെ കെട്ടിയിട്ടു; അഴിച്ചുവിട്ടില്ല. മണ്ണില്‍നിന്ന് അത് പെറുക്കിത്തിന്നു, അവസാനം പട്ടിണികിടന്ന് ചത്തുപോയി.”

അമ്പെയ്തു പഠിക്കുമ്പോള്‍ ഉന്നമായി ജീവികളെ ഉപയോഗിക്കുന്നവരെ നബിﷺ ശപിച്ചിട്ടുണ്ട്. അറുക്കുമ്പോള്‍ കത്തി നന്നായി മൂര്‍ച്ചകൂട്ടുവാനും ഉരുവിന് ആശ്വാസം നല്‍കുവാനും നബിﷺ പറഞ്ഞതായി കാണാം.

കരുണയ്ക്കായി പ്രാര്‍ഥിക്കുക

നാം കരുണയുള്ള മനസ്സിന്നുടമകളായി മാറുവാനും അല്ലാഹുവിന്റെ കാരുണ്യം നമ്മില്‍ വര്‍ഷിക്കുവാനും ആത്മാര്‍ഥമായി പ്രാര്‍ഥിക്കേണ്ടതുണ്ട്.

”ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു” (ക്വുര്‍ആന്‍ 3:8).

ഉസ്മാന്‍ പാലക്കാഴി
നേർപഥം

ഇഹപര വിജയത്തിനായി ഒരു പ്രാര്‍ഥന അബൂഫായിദ 2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

ഇഹപര വിജയത്തിനായി ഒരു പ്രാര്‍ഥന

അബൂഹുറയ്‌റ(റ) നിവേദനം; നബിﷺ ഇപ്രകാരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു: ”അല്ലാഹുവേ, എന്റെ കാര്യത്തിന്റെ സംരക്ഷണമായ എന്റെ ദീനിനെ എനിക്കു നീ നന്നാക്കിത്തരേണമേ. എന്റെ ഇഹലോകം എനിക്കു നീ നന്നാക്കിത്തരേണമേ; അതിലാണ് എന്റെ ഉപജീവനം. എന്റെ മടക്കസ്ഥലമായ പരലോകത്തെ എനിക്കു നീ നന്നാക്കിത്തരേണമേ. എന്റെ ജീവിതത്തെ എനിക്കു നീ എല്ലാ നന്മയും അധികരിച്ചതാക്കിത്തരേണമേ. മരണത്തെ എല്ലാ തിന്മയില്‍നിന്നുമുള്ള ആശ്വാസമാക്കി എനിക്കു നീ നല്‍കേണമേ” (മുസ്‌ലിം).

ഇഹപര വിജയത്തിനായുള്ള ഒരു പ്രാര്‍ഥനയാണിത്. നാമമാത്ര മതവിശ്വാസിയായി ജീവിച്ചാല്‍ പോരാ, ഇസ്‌ലാം പഠിപ്പിക്കുന്ന വിശ്വാസകാര്യങ്ങളും കര്‍മപരവും സ്വഭാവപരവുമായ കാര്യങ്ങളുമെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കുവാന്‍ സാധിക്കണം. ‘എന്റെ ദീനിനെ എനിക്കു നീ നന്നാക്കിത്തരേണമേ’ എന്നു പറയുന്നതിന്റെ ഉദ്ദേശ്യം എന്റെ ജീവിതത്തിന്റെ നിഖിലമേഖലകളിലും മതത്തിന്റെ നിയമങ്ങളും നിര്‍ദേശങ്ങളും അനുസരിച്ച് ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കേണമേ എന്നാണ്.

ഇഹലോകമില്ലാതെ പരലോകമില്ല. പരലോക വിജയം നേടാനുള്ള കൃഷിസ്ഥലമാണ് ഇഹലോകം. സത്യവിശ്വാസവും സല്‍കര്‍മങ്ങളുമാണ് കൃഷി. അതിന്റെ ഫലം പരിപൂര്‍ണമായി ലഭിക്കുക പരലോകത്താണ്. ഇഹലോകത്ത് അനുവദനീയമായ സുഖങ്ങള്‍ ആസ്വദിക്കാം. ഉപജീവനമാര്‍ഗം തേടാം. ധനം സമ്പാദിക്കാം.

ഇഹലോകത്തും പരലോകത്തും നന്മ ലഭിക്കുവാന്‍ പ്രാര്‍ഥിക്കുന്നത് സത്യവിശ്വാസികളുടെ ഗുണമാണ്. അല്ലാഹു പറയുന്നു: ”മറ്റു ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ എന്ന്” (ക്വുര്‍ആന്‍ 2:201).

മനുഷ്യരില്‍ ആരും മരണത്തിന് അതീതരല്ല. അലാഹു പറയുന്നു: ”ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയംനേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല” (3:185).

എല്ലാവരും മരിക്കും; അഥവാ പരലോകത്തേക്ക് മടക്കപ്പെടും. ആ പരലോകം നന്നാക്കിത്തരണേ എന്നാണ് അടുത്ത പ്രാര്‍ഥന. പരലോകം നന്നാവുക എന്നു പറഞ്ഞാല്‍ പരലോകജീവിതം നന്നാവുക എന്നാണ്. സ്വര്‍ഗം ലഭിക്കുക എന്ന് താല്‍പര്യം. അതാണ് ആത്യന്തികവിജയം.

ഈ ജീവിതം ഒരു പരീക്ഷണമാണ്. പൈശാചിക ദുര്‍ബോധനങ്ങളെ അതിജീവിച്ച് അല്ലാഹുവിനെയും പ്രവാചകനെയും അനുസരിച്ച് ജീവിക്കുന്നവര്‍ ഈ പരീക്ഷണത്തില്‍ വിജയിക്കും. നന്മകൊണ്ടും തിന്മകൊണ്ടും ഇവിടെ പരീക്ഷിക്കപ്പെടും. അതിനാല്‍ നന്മകള്‍ അധികരിച്ചതായി ഇഹലോകജീവിതം മാറുവാന്‍ സ്രഷ്ടാവിനോട് തേടണം.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം മരണം ഒരു ആശ്വാസമാണ്. അവര്‍ണനീയമായ സ്വര്‍ഗലോകത്തേക്കുള്ള മടക്കമാണ്. തിന്മകള്‍ നിറഞ്ഞ ഇഹലോകത്തുനിന്നുള്ള ആ മടക്കം ആശ്വാസത്തിന്റെതാകണമെങ്കില്‍ വിശ്വാസവും കര്‍മങ്ങളും നന്നാക്കണം. അതിനായി സ്രഷ്ടാവിനോട് മനമുരുകി പ്രാര്‍ഥിക്കണം.

അബൂഫായിദ
നേർപഥം

വികല വിശ്വാസങ്ങളും ശിര്‍ക്കന്‍ വ്യവഹാരവും മൂസ സ്വലാഹി, കാര 2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

വികല വിശ്വാസങ്ങളും ശിര്‍ക്കന്‍ വ്യവഹാരവും

അജ്ഞതയും വിശ്വാസദുര്‍ബലതയും കാരണമായി മുസ്‌ലിം സമൂഹത്തില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള വ്യാജവിശ്വാസങ്ങള്‍ക്ക് കൈയുംകണക്കുമില്ല. അല്ലാഹുവിന്റെ വിശേഷണങ്ങളെ വ്യാജ ഔലിയാക്കളില്‍ ചാര്‍ത്തുക, അവരോട് പ്രാര്‍ഥനയും സഹായതേട്ടവും നടത്തുക, നൂലിലും ചരടിലും തകിടുകളിലും അഭയം തേടുക എന്നിവ ഉദാഹരണം. എന്നാല്‍ ഇതിനൊന്നും ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല.

അല്ലാഹു പറയുന്നു: ”വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കുന്ന പക്ഷം- അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ -അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍വച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച” (ക്വുര്‍ആന്‍ 23:117)

 
 

മതത്തിന്റെ യഥാര്‍ഥ ആദര്‍ശത്തെ മൂടിവച്ചും പ്രമാണങ്ങളെ അവഗണിച്ചും കള്ളക്കഥകളെ തെളിവാക്കിയുമാണ് സമസ്തക്കാര്‍ മുന്നോട്ടുപോകുന്നത്. അത്‌കൊണ്ടുതന്നെ ഇതിനെതിരെ പ്രതികരിക്കല്‍ അനിവാര്യമായി വരുന്നു. ഔലിയാക്കള്‍ക്ക് നല്‍കപ്പെട്ട കറാമത്തുകളുടെ പേരുപറഞ്ഞാണ് കാര്യമായും ചൂഷണവും തെറ്റുധരിപ്പിക്കലും നടക്കുന്നത്. കറാമത്ത് ഒരാള്‍ക്കും അവരുടെ ഇഷ്ടപ്രകാരം കാണിക്കാന്‍ കഴിയുന്ന ഒന്നല്ല; മറിച്ച് അല്ലാഹു അവന്റെ ഇഷ്ടദാസന്മാരിലൂടെ അവന്‍ ഉദ്ദേശിക്കുമ്പോള്‍ സംഭവിപ്പിക്കുന്ന കാര്യമാണത്.

മര്‍യം ബീവിക്ക് നല്‍കപ്പെട്ട കറാമത്തിനെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നു: ”അങ്ങനെ അവളുടെ (മര്‍യമിന്റെ) രക്ഷിതാവ് അവളെ നല്ലനിലയില്‍ സ്വീകരിക്കുകയും നല്ലനിലയില്‍ വളര്‍ത്തിക്കൊണ്ടു വരികയും അവളുടെ സംരക്ഷണച്ചുമതല അവന്‍ സകരിയ്യായെ ഏല്‍പിക്കുകയും ചെയ്തു. മിഹ്‌റാബില്‍ (പ്രാര്‍ഥനാവേദിയില്‍) അവളുടെ അടുക്കല്‍ സകരിയ്യാ കടന്നുചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെനിന്നാണിത് കിട്ടിയത്? അവള്‍ മറുപടി പറഞ്ഞു: അത് അല്ലാഹുവിങ്കല്‍നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്കുനോക്കാതെ നല്‍കുന്നു”(ക്വുര്‍ആന്‍ 3:37).

താന്‍ ഉദ്ദേശിക്കുമ്പോള്‍ ശൂന്യതയില്‍നിന്ന് ഭക്ഷണം വരുത്തുന്നു എന്നല്ല മറ്‌യംബീവി പറയുന്നത്; അല്ലാഹു നല്‍കുന്നു എന്നാണ്. എന്നാല്‍ സമസ്തക്കാരുടെ വിശ്വാസം ഇതിനെതിരാണ്. പ്രവാചകന്മാര്‍ക്കും ഔലിയാക്കള്‍ക്കും അസാധാരണ സംഭവങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ളപ്പോഴെല്ലാം പ്രകടിപ്പിക്കാന്‍ കഴിയും എന്നു മാത്രമല്ല; അല്ലാഹുവിന്റെ കഴിവുപോലും അവര്‍ക്ക് നല്‍കപ്പെടും എന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. സമസ്തയുടെ വാദം കാണുക: ”അമ്പിയാക്കള്‍ക്ക് മുഅ്ജിസത്ത് എന്ന പേരിലും ഔലിയാക്കള്‍ക്ക് കറാമത്ത് എന്ന പേരിലും അസാധാരണ സംഭവങ്ങള്‍ കാണിച്ചുകൊടുക്കാന്‍ കഴിയും” (കുണ്ടുതോട് വാദ പ്രതിവാദം/പേജ് 4).

രിഫാഈ ശൈഖിന്റെ കറാമത്തായി ഇക്കൂട്ടര്‍ എഴുതിയത് കാണുക: ”മുഖത്തുനോക്കി മനസ്സില്‍ സൂക്ഷിച്ച കാര്യങ്ങള്‍ പറയുന്നതും വരാനിരിക്കുന്ന കാര്യങ്ങള്‍ മുമ്പേ പറയുന്നതും അവിടുത്തെ കറാമത്തുകളില്‍ ചിലതാണ്” (ശൈഖ് രിഫാഈ: പ്രപഞ്ച വിസ്മയം/പേജ് 33).

ചിന്തിക്കുക! അല്ലാഹുവിന്റെ മാത്രം കഴിവാണ് ഇപ്പറഞ്ഞത്. നബിമാര്‍ക്കുപോലും നല്‍കപ്പെടാത്ത ഈ കഴിവ് രിഫാഈ ശൈഖിന് ഉണ്ടായിരുന്നു എന്ന വാദത്തിലെ അപകടം ഇവര്‍ക്ക് അറിയില്ലേ? മനസ്സിലുള്ളതും മറഞ്ഞതുമായ കാര്യങ്ങള്‍ അറിയുക എന്നത് അല്ലാഹുവിന്റെ മാത്രം കഴിവാണെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസമാണ്.

അല്ലാഹു പറയുന്നു: ”(നബിയേ,) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല;അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല” (ക്വുര്‍ആന്‍ 27:65).

”കണ്ണുകളുടെ കള്ളനോട്ടവും ഹൃദയങ്ങള്‍ മറച്ചുവയ്ക്കുന്നതും അവന്‍ (അല്ലാഹു) അറിയുന്നു” (40:19).

അല്ലാഹുവിന്റെ ഈ ഗുണങ്ങളാണ് ശൈഖിന്റെ പിരടിയില്‍ ഇവര്‍ കെട്ടിവയ്ക്കുന്നത്. അല്ലാഹുവിന്റെ നാമഗുണങ്ങളിലും വിശേഷണങ്ങളിലും പങ്കുചേര്‍ക്കല്‍ തൗഹീദാണോ, അതോ ശിര്‍ക്കോ? മതത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ മനസ്സിലാക്കിയ കുട്ടിക്കു പോലും ഇതിലെ ഇസ്‌ലാം വിരുദ്ധത തിരിച്ചറിയാന്‍ സാധിക്കും.

രിഫാഈ ശൈഖ് പാടിയതായി ഇവര്‍ എൂതിവച്ചത് കാണുക: ”ഞാന്‍ ദൂരെയായിരിക്കുമ്പോള്‍ ഈ പുണ്യമായ ഭൂമി ചുംബിക്കാനായി എന്റെ ആത്മാവിനെ പകരക്കാരനായി ഞാന്‍ പറഞ്ഞയക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ അങ്ങയുടെ തിരുസന്നിധിയില്‍ എത്തിയിരിക്കുന്നു. എനിക്ക് അങ്ങയുടെ വലതുകരം നീട്ടിത്തരൂ. എന്റെ ചുണ്ട് അതിനാല്‍ ഭാഗ്യംസിദ്ധിക്കട്ടെ.’ ഉടനെ നബിﷺ അവിടുത്തെ തിരുകരം നീട്ടിക്കൊടുക്കുകയും ശൈഖ് രിഫാഈ തൃക്കരം മതിവരുവോളം ചുംബിക്കുകയും ചെയ്തു” (ശൈഖ് രിഫാഈ: പ്രപഞ്ച വിസ്മയം/പേജ് 37).

ആത്മാവിനെ മാത്രം പുണ്യഭൂമിലേക്ക് പറഞ്ഞയക്കുക, എന്നിട്ട് ആ ആത്മാവിന് ചുംബിക്കാനായി നബിﷺേയാട് കൈ നീട്ടുവാന്‍ ആവശ്യപ്പെടുക, ക്വബ്‌റില്‍നിന്നും നബിﷺ പുറത്തേക്ക് കൈ നീട്ടിക്കൊടുക്കുക…! എങ്ങനെയുണ്ട്? ബാലമംഗളത്തിലെ കഥയല്ല, സമസ്തക്കാര്‍ ജനങ്ങളെ പഠിപ്പിക്കുന്ന കാര്യമാണിത്. അതിനാല്‍ ഇത് തീര്‍ത്തും സത്യമാണെന്നു കരുതി വിശ്വസിച്ചുപോരുന്ന ജനലക്ഷങ്ങളുണ്ട്.

വാസ്തവത്തില്‍ ഇത് മതത്തെ പരിഹസിക്കലും തെറ്റുധരിപ്പിക്കലുമാണ്. സത്യവിശ്വാസികള്‍ക്ക് ഒരിക്കലും ഇത് അംഗീകരിക്കാനാവില്ല. അത്ഭുതസിദ്ധികള്‍ കാട്ടിക്കൊണ്ടു നടക്കുന്ന, പ്രത്യേക വേഷഭൂഷാദികളോടെ, മതനിയമങ്ങളൊന്നും പാലിക്കാതെ ജീവിക്കുന്ന ഒരുതരം മനുഷ്യരാണ് ഇവരുടെ വീക്ഷണത്തിലുള്ള വലിയ്യുകള്‍. എന്നാല്‍ യഥാര്‍ഥ വലിയ്യുകള്‍ ആരെന്ന് അല്ലാഹുതന്നെ അറിയിച്ചുതന്നത് കാണുക: ”ശ്രദ്ധിക്കുക; തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍” (ക്വുര്‍ആന്‍ 10:62,63).

ഇവരുടെ ദിനപത്രത്തില്‍ ഒരാള്‍ എഴുതിയ ലേഖനത്തിലെ ഏതാനും വരികള്‍ കാണുക: ”വിശ്വപ്രസിദ്ധരായ നാലു ഖുത്വുബുകളില്‍ ഒരാളാണ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ). രിജാലുല്‍ ഗൈബിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിത്വമാണ് ഖുത്വുബ്. വ്യക്തിവിശുദ്ധി അതിന്റെ ഉന്നത തലത്തിലെത്തിയ, അല്ലാഹുവുമായി ഏറെ അടുത്ത ഔലിയാക്കളുടെ നേതൃസ്ഥാനമാണ് ഖുത്വുബ്. ഈ പദവി ഒരു സമയത്ത് ഒരാള്‍ മാത്രമെ അലങ്കരിക്കൂ. പദവിയില്‍ തൊട്ടുതാഴെയുള്ളത് നാലുപേരാണ്. അവര്‍ക്ക് ഔതാദ് എന്നു പറയപ്പെടും. അവര്‍ക്കുതാഴെ ഏഴുപേരാണ്, അവര്‍ക്ക് അബ്ദാല്‍ എന്നും പറയുന്നു” (സുപ്രഭാതം ദിനപത്രം/ 2021 ജനുവരി 1/പേജ് 6).

സമസ്തക്കാര്‍ ശീഈ, സ്വൂഫി, ബറേല്‍വി വിഭാഗങ്ങളുടെ വിശ്വാസത്തിലാണ് ജീവിക്കുന്നതെന്ന് ബോധ്യമാക്കിത്തരുന്ന വരികളാണിത്. തൗഹീദിന്റെ മറവില്‍ ശിര്‍ക്ക് പ്രചരിപ്പിക്കലാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇവരുടെ ഔലിയാക്കള്‍ പ്രവാചകന്മാരെക്കാള്‍ വലിയ സ്ഥാനത്തെത്തിയവരാണെന്നോ അല്ലാഹുവിന്റെ കഴിവുകള്‍ നേടിയവരാണെന്നോ ഒക്കെ തോന്നിപ്പിക്കും വിധമാണ് ഇവരുടെ പ്രചാരണം. ഭൂമിയുടെ നിയന്ത്രണവും അധികാരവും ഇത്തരം ആളുകളില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇവര്‍ ജല്‍പിക്കുന്നത്. മതത്തില്‍നിന്നു പുറത്തുപോയ സ്വാബിഇകളും മജൂസികളും മക്കാമുശ്‌രിക്കുകളുമൊക്കെയാണ് ഇത്തരം വിശ്വാസം കൊണ്ടുനടന്നിരുന്നവര്‍. ഔലിയാക്കളുടെ നേതാവായ നബിﷺക്ക് ‘ഖുത്വുബ്’ എന്നൊരു ബഹുമതി ഉണ്ടായിരുന്നോ? ഉലുല്‍ അസ്മില്‍പെട്ട പ്രവാചകന്മാരില്‍ ആരൊക്കെയാണ് ‘രിജാലുല്‍ ഗൈബില്‍’ ഉള്‍പ്പെട്ടവര്‍?

അല്ലാഹുവിന്റെ അധികാരത്തില്‍ പങ്കാളിയാകാന്‍ അടിമകളില്‍ ആര്‍ക്കും അനുവാദമില്ല. ക്വുര്‍ആന്‍ പറയുന്നു: ”സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി എന്നു നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്ത്വപ്പെടുത്തുകയും ചെയ്യുക” (17:111).

രിഫാഈ ശൈഖിനെ കുറിച്ച് വീണ്ടും പറയുന്നു: ”ഇവരില്‍ ഖുത്വുബ് മരണപ്പെട്ടാല്‍ ഔതാദില്‍ നിന്ന് ഒരാള്‍ ഖുത്വുബായി ഉയരുകയും തുടര്‍ന്ന് താഴെയുള്ള പദവികളിലുള്ളവരില്‍ ഓരോരുത്തര്‍ തൊട്ടു മുകളിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യും. അവരാണ് അല്ലാഹുവിന്റെ അടിമകളെ വിപത്തുകളില്‍നിന്ന് സംരക്ഷിക്കുന്നത്. അവര്‍ കാരണമാണ് മുകളില്‍നിന്ന് മഴ വര്‍ഷിക്കുന്നതും.(അല്‍ ഫതാവല്‍ ഹദീസിയ്യ)” (സുപ്രഭാതം/2021 ജനുവരി 1/ പേജ് 6).

ശഹാദത്ത് കലിമ അംഗീകരിക്കുന്ന ഒരാള്‍ക്ക് എങ്ങനെ ഇത്തരം വിവരക്കേട് വിളിച്ചുപറയാന്‍ കഴിയും? എന്തുമാത്രം ഗുരുതരമായ വാക്കുകളാണിത്! അല്ലാഹു പറയുന്നു: ”നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെനിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ). അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്?” (ക്വുര്‍ആന്‍ 23:88,89).

ഇവര്‍ പറയുന്നത് ഔലിയാക്കള്‍ കാരണമാണ് മഴപെയ്യുന്നത് എന്നാണ്. എന്നാല്‍ അല്ലാഹു പറയുന്നത് കാണുക: ”ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തിന്‍നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്‍?” (ക്വുര്‍ആന്‍ 56:68,69).

സുപ്രഭാതം ലേഖകന്‍ തുടരുന്നു: ”ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)തങ്ങളുടെ ഖാദിരിയ്യ ത്വരീഖത്ത് പോലെ ഏറെ പ്രസിദ്ധിയാര്‍ജിച്ചതും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ ശിഷ്യഗണങ്ങളുമുള്ള രിഫാഇയ്യ ത്വരീഖത്തിന്റെ ഉപജ്ഞാതാവ് കൂടിയാണ് അദ്ദേഹം” (സുപ്രഭാതം ദിനപത്രം/2021 ജനുവരി1/പേജ് 6).

അല്ലാഹുവിന്റെ റസൂലിന്റെ മാര്‍ഗംവിട്ട് ആരുടെയൊക്കെയോ മാര്‍ഗം (ത്വരീക്വത്ത്) സ്വര്‍ഗത്തിലേക്കുള്ള യാത്ര സുഗമമാക്കാനായി തിരഞ്ഞെടുക്കുന്നവരുടെ കാര്യം അത്ഭുതകരംതന്നെ. ഇസ്‌ലാമിന്റെ ത്വരീക്വത്ത് ഒന്ന് മാത്രമാണ്, അതാണ് സ്വിറാത്തുല്‍ മുസ്തക്വീം. അല്ലാഹു പറയുന്നു: ”ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍നിന്ന് നിങ്ങളെ ചിതറിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കുന്ന ഉപദേശമാണത്”(ക്വുര്‍ആന്‍ 6:153).

ഇതാണ് പ്രവാചകനും സ്വഹാബത്തും നിലകൊണ്ട മാര്‍ഗം. ഇത് വ്യക്തികേന്ദ്രീകൃതമോ കക്ഷിത്വമുണ്ടാക്കുന്നതോ ആയ മാര്‍ഗമല്ല.

ലേഖകന്‍ വീണ്ടും എഴുതുന്നു: ”കേരളീയ മുസ്‌ലിംകള്‍ക്കിടയിലും ഏറെ പ്രചാരം ലഭിച്ച സരണിയാണ് രിഫാഈ ത്വരീഖത്ത്. നിരവധി കറാമത്തുകളാല്‍ അനുഗൃഹീതമായ രിഫാഈ(റ)വിന്റെ മഖ്ബറ ഇന്നും അനുരാഗികളുടെ അഭയ കേന്ദ്രമാണ്” (സുപ്രഭാതം ദിനപത്രം/ 2021 ജനുവരി 1/പേജ് 6).

ഏതായാലും കേരളത്തിലെ എല്ലാ മുസ്‌ലിംകളുടെയും അഭയകേന്ദ്രമല്ല ഒരു ജാറവും. വഴിപിഴവില്‍ പെട്ടുപോയവരും അറിവില്ലായ്മയില്‍ ആപതിച്ചവരുമായവര്‍ മാത്രമെ ജാറങ്ങളുടെ അനുരാഗികളായി മാറുകയുള്ളൂ. പൗരോഹിത്യത്തിന്റെ ചതിയില്‍ അകപ്പെട്ടവര്‍ക്ക് മാത്രമെ വഴിപിഴച്ച ത്വരീക്വത്തുകളുടെ വക്താകളാകാന്‍ കഴിഞ്ഞിട്ടുള്ളൂ.

അല്ലാഹു പറയുന്നു: ”അതുകൊണ്ട് ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേര്‍വഴിയിലൂടെ അവന്‍ നയിക്കുന്നതുമാണ്”’ (ക്വുര്‍ആന്‍ 4:175).

ഇബ്‌നു കഥീര്‍(റഹി) ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു: ”അഥവാ വളവും തിരിവുമില്ലാത്ത നേരായ, ചൊവ്വായ, വ്യക്തതയുള്ള വഴി. ഇതാണ് ഇഹത്തിലും പരത്തിലും വിശ്വാസികളുടെ വിശേഷണം. അവരുടെ വിശ്വാസ, കര്‍മ കാര്യങ്ങളില്‍ മുഴുവനായും അവര്‍ ദുന്‍യാവില്‍ നേര്‍മാര്‍ഗത്തിലും സുരക്ഷിത വഴിയിലുമാണ്. സ്വര്‍ഗപ്പൂങ്കാവനത്തിലേക്ക് അവരെ വഴിനടത്തുന്നതും അതാണ്.”

മക്വ്ബറകളെ ആരാധനാകേന്ദ്രമാക്കുക എന്ന സമ്പ്രദായം ജൂത, െ്രെകസ്തവ വിഭാഗങ്ങളുടെതാണ്. സത്യവിശ്വാസികള്‍ക്ക് ഒരു മക്വ്ബറയും അഭയകേന്ദ്രമല്ല. ‘എന്റെ ക്വബ്‌റിനെ ആഘോഷ സ്ഥലമാക്കരുതേ’ എന്ന നബിﷺയുടെ പ്രാര്‍ഥന എത്ര അര്‍ഥപൂര്‍മാണെന്ന് ഓര്‍ക്കുക.

ഇസ്‌ലാമിന്റെ സുന്ദരമായ മുഖത്തെ വികൃതമാക്കും വിധമുള്ള വികലമായ ആശയങ്ങളെ കൊണ്ടുനടക്കാന്‍ ദൃഢവിശ്വാസികള്‍ക്ക് കഴിയില്ല.

മൂസ സ്വലാഹി, കാര
നേർപഥം

നബി ﷺ യുടെ പേരില്‍ സ്വലാത്ത് കെ. ഉമര്‍ മൗലവി 2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

നബി ﷺ യുടെ പേരില്‍ സ്വലാത്ത്

നബിﷺയുടെ പേരില്‍ സ്വലാത്ത് അല്ലാഹു പരിശുദ്ധക്വുര്‍ആനില്‍ നിര്‍ബന്ധമായും കല്‍പിച്ചിട്ടുള്ള സംഗതിയാണ്. നാം നിര്‍ബന്ധപൂര്‍വം അത് അനുഷ്ഠിച്ചുവരുന്നു. സ്വഹീഹായ ഹദീസുകളില്‍ അതിന് വലിയ പുണ്യം പറഞ്ഞിട്ടുണ്ട്. അല്ലാഹുവും അവന്റെ മലക്കുകളും സ്വലാത്ത് നിര്‍വഹിക്കുന്നു എന്ന് ക്വുര്‍ആനില്‍ പറയുന്നു.

അപ്പോള്‍ സ്വലാത്ത് എന്ന പദത്തിന് എന്താണ് അര്‍ഥം പറയേണ്ടത്?

അല്ലാഹുവിന്റെ സ്വലാത്ത്, മലക്കുകളുടെ സ്വലാത്ത്, മുഅ്മിനുകളുടെ സ്വലാത്ത്, ഈ മൂന്നു സ്ഥലത്തേക്കും പറയാന്‍ പറ്റിയ പരിഭാഷ എന്താകുന്നു? മുഅ്മിനുകളുടെ സ്വലാത്ത് എന്നതിന് റസൂലിന് ആദരപൂര്‍വമായ കാരുണ്യം ലഭിക്കുവാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കലാണ്. മലക്കുകളുടെ സ്വലാത്തും അതുതന്നെ. അല്ലാഹുവിന്റെ സ്വലാത്ത് എന്നതിന് ആദരപൂര്‍വമായ കരുണചെയ്യുക എന്ന് അര്‍ഥം പറയണം. കരുണക്കു വേണ്ടി പ്രാര്‍ഥിക്കലല്ല. ഈ മൂന്നു സ്ഥാനത്തേക്കും പറ്റിയ ഒരു വാചകം ഏതെന്നു ഞാന്‍ ദീര്‍ഘമായി ചിന്തിച്ചിട്ട് എനിക്കു കിട്ടിയത് ആശീര്‍വദിക്കുക എന്ന വാക്കാണ്. അപ്പോള്‍ അല്ലാഹു ആശീര്‍വദിക്കുന്നു, മലക്കുകള്‍ ആശീര്‍വദിക്കുന്നു, മുഅ്മിനുകള്‍ ആശീര്‍വദിക്കുന്നു എന്നു പറയുന്നതില്‍ അപാകത തോന്നുന്നില്ല.

കരുണചെയ്യല്‍; ദയാപൂര്‍വം ചെയ്യലുണ്ട്, ആദരപൂര്‍വം ചെയ്യലുമുണ്ട്. ഒരു പൂച്ചക്കോ നായക്കോ ഭക്ഷണം കൊടുക്കല്‍ ആദരപൂര്‍വമല്ല, ദയാപൂര്‍വമാണ്. രാജാവിനോ നേതാവിനോ വല്ലതും കൊടുക്കല്‍ ആദരപൂര്‍വം ആണ്. ഈ രണ്ടിടത്തും കാരുണ്യമുണ്ടെങ്കിലും രണ്ടാമത്തേതില്‍ ആദരവുണ്ട്. ഒന്നാമത്തേതില്‍ ആദരവില്ല. ഈ വ്യത്യാസം ശ്രദ്ധേയമാണ്. പ്രവാചകന് ധര്‍മം വാങ്ങാന്‍ പാടില്ല. ഹദ്‌യ വാങ്ങാം. സ്വദക്വയും ഹദ്‌യയും തമ്മിലുള്ള വ്യത്യാസം; സ്വദക്വയില്‍ കാരുണ്യമുണ്ട്, ആദരവില്ല. ഹദ്‌യയില്‍ കാരുണ്യമുണ്ട്, ആദരവുമുണ്ട്. ഏതായാലും കാരുണ്യമുണ്ടെന്ന് തീര്‍ച്ച. അപ്പോള്‍ മുഅ്മിനുകളുടെ സ്വലാത്ത് ആദരവോടെയുള്ള കാരുണ്യം നബിക്ക് ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കലാണ്. അപ്പോള്‍ ബുദ്ധിമാന്‍മാരേ, ചിന്തിക്കുക. നബിﷺക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കുവാന്‍ കല്‍പിക്കപ്പെട്ടവരാണ് മുഅ്മിനുകള്‍. ആ കല്‍പനയെ നബിﷺയോട് പ്രാര്‍ഥിക്കുവാന്‍ തെളിവായി പറയുന്ന മനുഷ്യരുടെ ബുദ്ധിക്കെന്തു പറ്റി? നബിയോട് പ്രാര്‍ഥിക്കുന്നതിന് ഈ കാര്യം തെളിവാണെന്ന് ബുദ്ധിയുള്ള ചില മനുഷ്യര്‍ പറയുന്നതായി കേട്ടു. ശരിയാണ്, ബുദ്ധി അവര്‍ക്കുണ്ട്. പക്ഷേ, കീഴ്ക്കാംതൂക്കായ ബുദ്ധിയാണ്. നബിﷺയോട് പ്രാര്‍ഥിക്കുവാന്‍ ഒരിക്കലും പാടില്ലെന്നുള്ളതിന് വ്യക്തമായ തെളിവാണിത്. അപ്പോള്‍ കാര്യം അവതാളത്തിലായ കോലം നോക്കൂ!

”മുഹ്‌യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നു പറയല്‍, അതായത് നമുക്ക് രക്ഷ ലഭിക്കുവാന്‍ വേണ്ടി മുഹ്‌യിദ്ദീന്‍ ശൈഖിനോടു പ്രാര്‍ഥിക്കല്‍ വേണ്ടപ്പെട്ടതും നല്ലതുമായ കാര്യമാണ്. അതിലേക്കുള്ള വലിയൊരു തെളിവാണ് അത്തഹിയ്യാത്തില്‍ ‘അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു’ എന്ന് പറയല്‍.”

ഞാന്‍ പറഞ്ഞു: ”സഹോദരാ, എന്താണ് താങ്കള്‍ പറഞ്ഞതെന്ന് താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ടോ? ‘അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു’ എന്നതിന്റെ സാരം എന്താണ്? നബിﷺക്ക് ശാന്തി ലഭിക്കാന്‍ വേണ്ടി നാം അല്ലാഹുവിനോട് പ്രാര്‍ഥിക്കലാണ് ആ വാചകത്തിന്റെ പൊരുള്‍. അപ്പോള്‍ നമുക്ക് ശാന്തിയുണ്ടാകാന്‍ വേണ്ടി നബിﷺയോട് പ്രാര്‍ഥിക്കുക എന്നത് ഇതില്‍നിന്ന് മനസ്സിലാക്കാന്‍ പറ്റുമോ? എന്തൊരു ജാതി ആലോചന! മുഹ്‌യിദ്ദീന്‍ ശൈഖിനോട് രക്ഷതേടല്‍ പിന്നെയല്ലേ! ഈ നിലയില്‍ സംസാരിച്ച് താങ്കളെ വഴികേടിലാക്കിയ പണ്ഡിതന്‍ ഇബ്‌ലീസിന്റെ കൂട്ടുകാരനാണ്. അവരാണ് ഇസ്‌ലാം ദീന്‍ ആകെ കുഴച്ചുമറിച്ചത്. എന്തൊരു പുതുമ! മുഹമ്മദ് നബിﷺക്ക് ശാന്തി ലഭിക്കുവാന്‍ നാം അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. നമ്മളാകട്ടെ നമുക്ക് ശാന്തിയും രക്ഷയും ലഭിക്കുവാന്‍ മുഹ്‌യിദ്ദീന്‍ ശൈഖിനോട് പ്രാര്‍ഥിക്കുക! നബിﷺക്ക് ശാന്തി ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കാനുള്ള ആ കല്‍പനയും മുഹ്‌യിദ്ദീന്‍ ശൈഖിനോട് രക്ഷതേടുന്ന ഈ നടപടിയും തമ്മിലെങ്ങനെ ഒക്കും? മൊയ്‌ല്യാന്‍മാരുടെ കാര്യം മഹാത്ഭുതം തന്നെ! മുസ്‌ല്യാക്കള്‍ പറഞ്ഞത് വിശ്വസിച്ചവരുടെ കാര്യം മഹാസങ്കടം!

കിതാബോതി ബുദ്ധിമറഞ്ഞു എന്നു കേട്ടിട്ടുണ്ട്. അതായത്, ഓതിപ്പഠിച്ചതിന്നു നേരെ വിപരീതമായി പറയല്‍ ബുദ്ധിയുടെ കരണംമറിച്ചിലാണ്. ആ മറിച്ചിലാണിവിടെ സംഭവിച്ചിരിക്കുന്നത്. നേര്‍ക്കുനേരെ കാര്യങ്ങള്‍ മനസ്സിലാക്കുകയും മനസ്സിലായത് സമ്മതിക്കുകയും അത് തുറന്നുപറയുകയും ചെയ്യലാണ് ശരിയായ മാര്‍ഗം. ഇതിനെ തുടര്‍ന്ന് പ്രാര്‍ഥനയെപറ്റി രണ്ടുവാക്ക്: പ്രാര്‍ഥന ആരാധനയാണ്. അല്ലാഹുവേ രക്ഷിക്കണേ എന്ന് പ്രാര്‍ഥിച്ചാല്‍ അല്ലാഹുവിനെ ആരാധിച്ചു. മുഹ്‌യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് പ്രാര്‍ഥിച്ചാല്‍ ശൈഖിനെ ആരാധിച്ചു. ഒരു പോലീസിനോട് രക്ഷിക്കണേ എന്നപേക്ഷിച്ചാല്‍ അത് പ്രാര്‍ഥനയല്ല, ആരാധനയുമല്ല. എന്താണ് വ്യത്യാസം?

അദൃശ്യമായ കഴിവില്‍ വിശ്വസിച്ചുകൊണ്ടുള്ള അപേക്ഷയാണ് പ്രാര്‍ഥന. അതുതന്നെയാണ് ആരാധനയും. അല്ലാഹുവിനെ സംബന്ധിച്ചും ശൈഖിനെ സംബന്ധിച്ചും ആ വിശ്വാസമുണ്ട്. അതുകൊണ്ടാണ് അത് പ്രാര്‍ഥനയും ആരാധനയുമായത്. പോലീസിനെപ്പറ്റി ആ വിശ്വാസം ഇല്ല. അതുകൊണ്ട് രക്ഷിക്കണേ എന്ന് പോലീസിനോട് അപേക്ഷിക്കല്‍ പ്രാര്‍ഥനയല്ല, ആരാധനയുമല്ല. വളരെ പ്രധാനവും പ്രത്യക്ഷവുമായ ഈ വ്യത്യാസം പലരും ശ്രദ്ധിക്കുന്നില്ല. അതുപോലെതന്നെ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കല്‍ പാടില്ലെന്നു പറയുമ്പോള്‍ അല്ലാഹു സ്‌നേഹിച്ചവരും വെറുത്തവരും തമ്മില്‍ വ്യത്യാസമില്ലെന്നു മനസ്സിലാക്കണം. അത് മനസ്സിലാക്കാത്തതിനാല്‍ പലരും വലിയ പിഴവില്‍ പെട്ടുപോയിരിക്കുന്നു. അല്ലാഹു സ്‌നേഹിച്ചരോട് പ്രാര്‍ഥിക്കുന്നതിന് വിരോധമില്ല. അല്ലാഹു വെറുത്തവരോട് പ്രാര്‍ഥിക്കുന്നതാണ് വിരോധം എന്നവര്‍ പറയുന്നു. ഞാന്‍ പള്ളിദര്‍സില്‍ കിതാബോതിക്കൊണ്ടിരുന്നപ്പോള്‍ ”മുഹ്‌യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്ന് പ്രാര്‍ഥിക്കുന്നത് നാം സമ്മതിക്കുകയും ഗുരുവായൂരപ്പാ രക്ഷിക്കണമേ എന്ന് പ്രാര്‍ഥിക്കുന്നത് വെറുക്കുകയും ചെയ്യുന്നുണ്ടല്ലോ, എന്താണ് വ്യത്യാസം? അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കരുതെന്നാണല്ലോ പറഞ്ഞിട്ടുള്ളത്” എന്നു ചോദിച്ചു. അപ്പോള്‍ ഉസ്താദ് പറഞ്ഞ മറുപടിയുടെ ചുരുക്കം: ”ൈശഖ് അല്ലാഹുവിന് പ്രിയപ്പെട്ട ആളാണ്. അപ്പന്‍ അല്ലാഹുവിന് വെറുക്കപ്പെട്ടവനും.” അപ്പോള്‍ ഞാന്‍ ചോദിച്ചൂ: ”അങ്ങനെയാണെങ്കില്‍ ഈസാനബി(അ)യെ നാം വിളിച്ചുപ്രാര്‍ഥിക്കുന്നതിലെന്താണ് വിരോധം?” …അപ്പോള്‍ നമ്മുടെ സുന്നി മുസ്‌ല്യാക്കള്‍ ഈ രണ്ടുവിഷയവും-(ഒന്ന്) പ്രാര്‍ഥന ആരാധനയാണെന്നുള്ളത്. (രണ്ട്) അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കാന്‍ പാടില്ലെന്നു പറഞ്ഞപ്പോള്‍ അല്ലാഹുവിന് പ്രിയപ്പെട്ടവരും വെറുക്കപ്പെട്ടവരും വ്യത്യാസമില്ലെന്നത്- മനസ്സിലാക്കിയിരുന്നെങ്കില്‍ കുഴപ്പം കുറെ തീരുമായിരുന്നു.

പ്രാര്‍ഥനയുടെ മഹത്ത്വം വളരെ പ്രധാനമാണ്. പ്രാര്‍ഥന ഇബാദത്താണ്. പ്രാര്‍ഥന ഉള്‍ക്കൊള്ളുന്ന കാര്യവും ഇബാദത്താണ്. ഇബാദത്തുകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ നമസ്‌കാരം. അത് അല്ലാഹുവിനോടുള്ള പ്രാര്‍ഥനയുടെ അടിസ്ഥാനത്തിലല്ലാതെ ചെയ്താല്‍ ഇബാദത്ത് എന്ന സ്ഥാനം നഷ്ടപ്പെടും. ധര്‍മം ഇബാദത്താണ്. അല്ലാഹുവിനോടുള്ള പ്രാര്‍ഥനയുടെ അടിസ്ഥാനത്തിലല്ലാതെ ചെയ്താല്‍ ഇബാദത്ത് എന്ന സ്ഥാനം നഷ്ടപ്പെടും. ഫീ സബീലില്‍ യുദ്ധംചെയ്ത് ശഹീദാകല്‍ ഇബാദത്താണ്. അല്ലാഹുവിനോടുള്ള പ്രാര്‍ഥനയുടെ അടിസ്ഥാനത്തിലല്ലാതെ ചെയ്താല്‍ ഇബാദത്തെന്ന സ്ഥാനം നഷ്ടപ്പെടും.

അപ്പോള്‍ പ്രാര്‍ഥനയുടെ പ്രാധാന്യം വായനക്കാര്‍ മനസ്സിലാക്കിയിരിക്കുമല്ലോ. ഇത്രയും പ്രധാനപ്പെട്ട പ്രാര്‍ഥന ഇബാദത്താണെന്ന് സുന്നികള്‍ മനസ്സിലാക്കിയിട്ടില്ല. സാധാരണക്കാര്‍ പോകട്ടെ, അവരുടെ പണ്ഡിതന്മാര്‍ മനസ്സിലാക്കിയിട്ടില്ല. മഹാ സങ്കടവും മഹാവ്യസനവും തന്നെ. അപ്പോള്‍ മുഹമ്മദ്‌നബിﷺക്ക് ആദരപൂര്‍ണമായ കരുണ ചെയ്യണേയെന്ന് നമ്മള്‍ പ്രാര്‍ഥിക്കുമ്പോള്‍ അല്ലാഹു അത് അംഗീകരിക്കുകയും അതിനു നിശ്ചയിക്കപ്പെട്ട പ്രതിഫലം നമുക്ക് നല്‍കുകയും ചെയ്യണേയെന്ന പ്രാര്‍ഥന നമ്മളുടെ മനസ്സില്‍ ഉണ്ടെങ്കില്‍ അതൊരു പ്രധാന ഇബാദത്താകുന്നു. നബിﷺയുടെ സ്‌നേഹവും അടുപ്പവും ലഭിക്കണമെന്ന ഉദ്ദേശത്തിലാണെങ്കില്‍ അല്ലാഹുവിന് ഇബാദത്ത് എന്ന പദവി നഷ്ടപ്പെടും. കര്‍മങ്ങള്‍ പരിഗണിക്കുന്നത് മനസ്സിരുപ്പിന്റെ അടിസ്ഥാനത്തിലാകുന്നു. കര്‍മം എത്ര വിശേഷപ്പെട്ടതായാലും മനസ്സിരുപ്പ് നന്നായിട്ടില്ലെങ്കില്‍ പോക്കുതന്നെ. അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവും മാത്രമെ ഉദ്ദേശിക്കാവൂ. വേറെ വല്ലതും ഉദ്ദേശിച്ചാല്‍ ഉദ്ദേശിച്ച കാര്യം സാധിച്ചെന്നും ഇല്ലെന്നുംവരാം. അല്ലാഹുവിന്റെ തൃപ്തി നഷ്ടപ്പെടും. ഭൗതികാവശ്യങ്ങള്‍, അത് ലക്ഷ്യമാക്കാതെന്നെ കിട്ടുകയും ചെയ്യും. ജനങ്ങളുടെ ഇടയില്‍ സല്‍ക്കീര്‍ത്തി ആഗ്രഹിക്കാതെ ധര്‍മം കൊടുത്താല്‍ ജനം അയാളെപ്പറ്റി നല്ലതു പറയാതിരിക്കുകയില്ല.

(സല്‍സബീല്‍ മാസിക, 1999 ഒക്‌ടോബര്‍ ലക്കത്തില്‍നിന്ന്)

കെ. ഉമര്‍ മൗലവി
നേർപഥം

അറാക്കുചെടി കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ 2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

അറാക്കുചെടി

മനുഷ്യബന്ധങ്ങള്‍ നശിക്കാനിടവരുന്ന പലകാര്യങ്ങളുമുണ്ട്. സാമ്പത്തിക ഇടപാടുകളാണ് അതില്‍ മുഖ്യപങ്കുവഹിക്കുന്നത്. സ്‌നേഹവും സൗഹൃദവും പരസ്പരം ഭദ്രമായ സമയത്ത് നടത്തുന്ന ഇടപാടുകള്‍ പിന്നീട് പിണക്കത്തിന്നും ക്രമേണ ശത്രുതയ്ക്കും ജീവിതകാലംവരെ നീളുന്ന നിയമവ്യവഹാരങ്ങള്‍ക്കും നിമിത്തമാകുന്നത് സമൂഹത്തില്‍ സാധാരണ കണ്ടുവരാറുണ്ട്. എല്ലാ സമുദായത്തിന്നും ഓരോ പരീക്ഷണം ഉണ്ടായിട്ടുണ്ടെന്നും എന്റെ സമുദായത്തിന്റെ പരീക്ഷണം സമ്പത്താണെന്നും നബിﷺ പറഞ്ഞതായി തിര്‍മിദി ഉദ്ധരിക്കുന്ന ഹദീഥില്‍ കാണാം.

കാല്‍നൂറ്റാണ്ടുമുമ്പ് മരിച്ച ഒരാളുടെ കുടുംബസ്വത്ത് അനന്തരാവകാശികള്‍ക്കിടയില്‍ ഓഹരിവയ്ക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടു. മരിച്ച വ്യക്തിയുടെ നേരിട്ടുള്ള അവകാശികള്‍ ഇക്കാലത്തിന്നിടയ്ക്ക് മരിക്കുകയും ശേഷക്കാര്‍ അവകാശികളായി രംഗത്തുവരികയും ചെയ്യുമ്പോള്‍ പരസ്പര സംശയത്തിലേക്കും അകല്‍ച്ചക്കും കാരണമാകുക സ്വാഭാവികമാണ്. ഇക്കാലത്തിന്നിടയില്‍ ഈ സ്വത്തിന്റെ വരുമാനം എടുത്തതും കൈകാര്യം ചെയ്തതും നാട്ടുനടപ്പനുസരിച്ച് അവകാശികളിലെ മുതിര്‍ന്ന പുരുഷന്മാരായിരിക്കും. ഒന്നിച്ചൊരു വീട്ടില്‍ സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന, ഒരു മാതാപിതാക്കളുടെ മക്കള്‍ തമ്മിലുള്ള രക്തബന്ധത്തിന്റെ ഊഷ്മളതയും അടുപ്പവും കാലം കഴിയുന്തോറും കുറഞ്ഞുവരിക സ്വാഭാവികമാണ്. അതിനാല്‍ മാതാപിതാക്കളുടെ അനന്തരസ്വത്ത് വീതംവയ്ക്കുന്നത് നീളുന്തോറും മുറുമുറുപ്പുകളും പിരിമുറുക്കങ്ങളുമുണ്ടാകും. അത് കുടുംബങ്ങളെ തമ്മില്‍ അകറ്റാന്‍ ഇടയാക്കുന്നു. മാത്രമല്ല എല്ലാവര്‍ക്കുംകൂടി അവകാശപ്പെട്ട സമ്പത്ത് ഒരാള്‍ മാത്രം കൈകാര്യം ചെയ്യുമ്പോള്‍, എത്ര സത്യസന്ധത പുലര്‍ത്താന്‍ ശ്രമിച്ചാലും സംശയങ്ങള്‍ വരുത്തുമെന്നുറപ്പാണ്. ശരിയും തെറ്റും നോക്കാത്ത വ്യക്തികളാണെങ്കില്‍ നിഷിദ്ധമായ സമ്പാദ്യം തിന്നാനും തീറ്റിക്കാനും അത് കാരണമാകുന്നു. അന്തസ്സും സല്‍പേരും നിലനിര്‍ത്തിയിരുന്ന സര്‍വാദരണീയരായ കുടുംബങ്ങള്‍പോലും അനന്തരസ്വത്തിന്റെ അവ്യക്തത കാരണം പിണങ്ങിപ്പിരിയുന്നത് കാണാം.

വിശുദ്ധക്വുര്‍ആനും നബിﷺയുടെ വചനങ്ങളും, പില്‍ക്കാലത്ത് സച്ചരിതരായ ഖലീഫമാരുടെയും സ്വഹാബികളുടെയും ഭരണപരമായ നടപടികളും അടിസ്ഥാനപ്പെടുത്തിയുള്ള വ്യക്തമായ നിയമങ്ങളും പരിധികളും ഇസ്‌ലാമിലെ അനന്തരാവകാശവിധികള്‍ക്കുണ്ട്. അവ യഥാവിധി നടപ്പിലാക്കുന്ന വിഷയത്തിലാണ് സമുദായം വീഴ്ചവരുത്തുന്നത്. സ്വത്തുക്കളുടെ മൂല്യം നിര്‍ണയിക്കുന്നതിലും നീതിപൂര്‍വകമായി വിഹിതം നല്‍കുന്നതിലും പലപ്പോഴും ബലിയാടുകളാവുന്നത് കുടുംബത്തിലെ സ്ത്രീ അവകാശികളാണ്. നാട്ടുകാരണവന്മാരും ആധാരമെഴുത്തുകാരുമാണ് ഈ വീതംവയ്പില്‍ സാധാരണ ഇടപെടാറുള്ളത്. അവരാകട്ടെ കേട്ടുകേള്‍വിയെയും നടപ്പാചാരത്തെയുമാണ് ആശ്രയിക്കുക. ശരീഅത്തു പ്രകാരമുള്ള ഓഹരികളെപ്പറ്റി സങ്കിര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനറിയുന്നവര്‍ മതപണ്ഡിതന്മാരില്‍ തന്നെ താരതമ്യേന കുറവുമാണ്. ഇത്തരം പ്രതികൂല ഘടകങ്ങള്‍ ഈ മേഖലയില്‍ അനീതിക്കും അന്യായത്തിന്നും ഇടം നല്‍കുന്നു.

സ്വത്തിന്റെ ഉടമകള്‍ നേരത്തേതന്നെ ഈ കാര്യത്തെപ്പറ്റി ബോധവാന്മാരാവുക എന്നതാണ് ഒരു പരിഹാരം. അതോടൊപ്പം അവകാശികളും സാമ്പത്തിക കാര്യങ്ങളില്‍ സത്യസന്ധത പുലര്‍ത്തണം. ആരെങ്കിലും മറ്റൊരാളുടെ അവകാശം ഹനിച്ചെടുത്താല്‍ അവന്ന് അല്ലാഹു നരകം ഉറപ്പാക്കുകയും സ്വര്‍ഗം നിഷിധമാക്കുകയും ചെയ്യുമെന്ന് നബിﷺ പറഞ്ഞപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: ‘നിസ്സാരമായതെന്തെങ്കിലും എടുത്താലും ഇത്ര ഗൗരവമായ ശിക്ഷയുണ്ടാകുമോ?’ നബിﷺ പറഞ്ഞു: ‘അതെ, ഒരു അറാക്കുചെടിയുടെ നിസ്സാരമായ കൊമ്പാണെങ്കില്‍ പോലും’ (മുസ്‌ലിം). പല്ലുതേക്കാന്‍ സാധാരണയായി ആളുകള്‍ ഉപയോഗിക്കുന്നതും മരുഭൂമിയില്‍ യഥേഷ്ടം വളരുന്നതുമായ അറാക്കുചെടിയുടെ കൊമ്പ് പോലും അന്യരുടേതാണെങ്കില്‍ എടുത്തുകൂടാ എന്ന് പറയുമ്പോള്‍ സാമ്പത്തിക രംഗത്തെ തീവ്രശ്രദ്ധ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പറയേണ്ടതില്ലല്ലോ.

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം

മാതൃകയാവുക ഉസ്മാന്‍ പാലക്കാഴി 2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10

മാതൃകയാവുക

കാരുണ്യത്തിന്റെ കടലാണ് പടച്ചോന്‍
കാര്യങ്ങള്‍ മര്‍ത്യാ നന്നായി ഗ്രഹിച്ചോ
കുറ്റങ്ങള്‍ ചെയ്യാത്തോനായി ജീവിച്ചോ
കുറ്റം ചെയ്താലുടന്‍ നീ മാപ്പു ചോദിച്ചോ

അഹന്തവിട്ട് വിനയമുള്ള മര്‍ത്യനായിടാം
ഇഹപരത്തിന്‍ നന്മ നേടി വിജയിയായിടാം
സഹനശീലം ജീവിതത്തിന്‍ ഭാഗമാക്കിടാം
സഹജരുടെ വേദനയില്‍ പങ്കുചേര്‍ന്നിടാം

തിന്മയുടെ കൂരിരുള്‍ പരന്ന ലോകമാം
നന്മ തന്‍ വെളിച്ചമേകൂ എന്ന് തേടിടാം
ഉള്ളിലായ് വേണമുണ്‍മ എന്നുമോര്‍ത്തിടാം
കള്ളവും ചതി മനസ്സില്‍നിന്നുമകറ്റാം

സത്യദീനിനുത്തമമാം മാര്‍ഗെ നീങ്ങിടാം
സത്യസന്ധരായി വാണു മരണം പുല്‍കിടാം
മുത്ത് റസൂലിന്റെ മാര്‍ഗം നാം തുടര്‍ന്നിടാം
നിത്യജീവിതത്തിലത് നാം പകര്‍ത്തിടാം.

ഇച്ഛയെ നീ പിന്തുടര്‍ന്നാല്‍ പാപിയായിടും
മ്ലേഛനായി മാറി നാട്ടിലാകെയോടിടും
തുച്ഛമാണീ ആയുസ്സെന്ന കാര്യമോര്‍ത്തിടൂ
മെച്ചമുള്ള കര്‍മമിവിടെ ബാക്കിയാക്കിടൂ

ഉസ്മാന്‍ പാലക്കാഴി
നേർപഥം

ഭക്ഷണം; ഹലാലും ഹറാമും, ഒരു പഠനം ശമീര്‍ മുണ്ടേരി 2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10

ഭക്ഷണം; ഹലാലും ഹറാമും, ഒരു പഠനം

ഹലാലിനെക്കുറിച്ചും ഹറാമിനെക്കുറിച്ചുമുള്ള ചര്‍ച്ച വല്ലാതെ നടന്നുകൊണ്ടിരിക്കുകയാണിന്ന്. മുസ്‌ലിം സമൂഹത്തിന് ‘ഹലാല്‍’ ആയ ഭക്ഷണം മാത്രമെ കഴിക്കാന്‍ പാടുള്ളു. അതനുസരിച്ച് അവര്‍ ജീവിക്കുന്നു. എന്നാല്‍ എന്താണ് ഹലാല്‍ ഫുഡ് എന്ന് അറിയാത്തവരാണ് ഈ വിവാദങ്ങള്‍ക്ക് പിന്നില്‍ എന്നുവേണം കരുതാന്‍.

ലോകത്തേക്ക് പ്രവാചകന്മാര്‍ കടന്നുവന്നത് ജനങ്ങളെ നന്മയിലേക്ക് നയിക്കുവാനും തിന്മകളില്‍നിന്നു തടയുവാനുമാണ്. മുഹമ്മദ് നബി ﷺ യുടെ ദൗത്യനിര്‍വഹണത്തെക്കുറിച്ച് അല്ലാഹു പറയുന്നു:

”…അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ലവസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്തവസ്തുക്കള്‍ അവരുടെമേല്‍ നിഷിദ്ധമാക്കുകയുംചെയ്യുന്നു…” (ക്വുര്‍ആന്‍ 7:157).

ഒരു മനുഷ്യന് പരലോകത്ത് രക്ഷപ്പെടാനുള്ള എല്ലാ നന്മകളും മുഹമ്മദ് നബി ﷺ പഠിപ്പിച്ചു. നരകത്തിലേക്ക് അവനെ എത്തിക്കുന്ന എല്ലാ തിന്മകളും വിലക്കുകയും ചെയ്തു. വിശ്വാസികള്‍ക്ക് സുപരിചിതമായ രണ്ടു പദങ്ങളാണ് ഹലാലും ഹറാമും. അല്ലാഹു നിശ്ചയിച്ച പരിധികളാണ് അവ. വിശ്വാസികള്‍ ആ പരിധികള്‍ ലംഘിക്കുവാന്‍ പാടില്ല.

അല്ലാഹു പറഞ്ഞു: ”ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും അവന്റെ (നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്‌നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്” (ക്വുര്‍ആന്‍ 4:14).

അതുകൊണ്ടുതന്നെ എന്തെല്ലാമാണ് നിഷിദ്ധമായത് എന്നു പഠിക്കല്‍ നമ്മുടെ കടമയാണ്. മനുഷ്യന് ആവശ്യമുള്ളതും ഉപയോഗമുള്ളതുമെല്ലാം അനുവദിച്ച മതമാണ് ഇസ്‌ലാം. ശ്രദ്ധയില്ലായ്മകൊണ്ടും അറിവില്ലായ്മകൊണ്ടും നിഷിദ്ധങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാം. ഭക്ഷണ, പാനീയ മേഖലകളില്‍ പലപ്പോഴും പലരിലും ഹറാമുകള്‍ കടന്നുവരുന്നു.

ഹലാലും ഹറാമും വ്യക്തം

ഹലാലും ഹറാമും വ്യക്തമാണ്. ഇവ രണ്ടിനുമിടയില്‍ (ഹറാമിനും ഹലാലിനുമിടയില്‍) അവ്യക്തമായ ചിലതുണ്ട്. അതിനെക്കുറിച്ച് (അവ്യക്തമായത്) ജനങ്ങളില്‍ അധികമാളുകളും അജ്ഞരായിരിക്കും. സംശയാസ്പദമായ കാര്യങ്ങളെ ഒരുവന്‍ സൂക്ഷിച്ചാല്‍ അവന്റെ മതത്തെയും അഭിമാനത്തെയും അവന്‍ കാത്തു. സംശയാസ്പദമായ മേഖലയില്‍ പെട്ടുപോയവന്‍ നിരോധിത മേഖലക്ക് ചുറ്റും മേയ്ക്കുന്ന ഇടയനെപ്പോലെയാണ്. അവനതില്‍ (നിരോധിത മേഖലയില്‍) കടന്നുപോകാനിടയുണ്ട്…” (ബുഖാരി, മുസ്‌ലിം).

മറ്റൊരു ഹദീഥില്‍ നബി ﷺ ഇപ്രകാരം പറഞ്ഞതായി കാണാം:”നിശ്ചയം, അല്ലാഹു നിര്‍ബന്ധകര്‍മങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്; അവ നിങ്ങള്‍ പാഴാക്കരുത്. അവന്‍ അതിരുകള്‍ നിശ്ചയിട്ടുണ്ട്; അവ നിങ്ങള്‍ അതിക്രമിക്കരുത്. ചില വസ്തുക്കളെ അവന്‍ പവിത്രമാക്കി; അവ നിങ്ങള്‍ കളങ്കപ്പെടുത്തരുത്. നിങ്ങളോടുള്ള കാരുണ്യത്താല്‍ ചില വസ്തുക്കളെ കുറിച്ച് മറവി ബാധിക്കാതെ അവന്‍ മൗനംദീക്ഷിച്ചിട്ടുണ്ട്. അതിനാല്‍ അവയെ നിങ്ങള്‍ ചികഞ്ഞന്വേഷിക്കരുത്” (ബൈഹക്വി).

ഹലാല്‍ഫുഡ് എന്നു പറഞ്ഞാല്‍ അനുവദനീയമായ ഭക്ഷണം എന്നര്‍ഥം. ഹറാം(വിരോധിക്കപ്പെട്ടത്) അല്ലാത്തവയാണ് ഹലാല്‍.

വിശിഷ്ടമായത് ഭക്ഷിക്കുക

അല്ലാഹു അവന്റെ ദൂതന്മാരോട് കല്‍പിക്കുന്നത് കാണുക: ”ഹേ; ദൂതന്‍മാരേ, വിശിഷ്ട വസ്തുക്കളില്‍നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 23:51).

ലോകത്തുള്ള എല്ലാ മനുഷ്യരോടുമായി അല്ലാഹു ഇപ്രകാരം പറഞ്ഞു: ”മനുഷ്യരേ, ഭൂമിയിലുള്ളതില്‍നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. പിശാചിന്റെകാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷശത്രുതന്നെയാകുന്നു” (ക്വുര്‍ആന്‍ 2:168).

ഹലാലായ ഭക്ഷണം കഴിക്കണം എന്നുള്ളത് എല്ലാ മനുഷ്യരോടുമുള്ള ക്വുര്‍ആനിലെ ആഹ്വാനമാണ്. ‘അല്ലയോ മനുഷ്യരേ’ എന്നാണ് ക്വുര്‍ആന്‍ ഇവിടെ അഭിസംബോധന ചെയ്യുന്നത്. അഥവാ ലോകത്തുള്ള സകല മനുഷ്യരോടുമുള്ള ഉല്‍ബോധനമാണിത്.

അപ്പോള്‍ ഒരു വിശ്വാസി ഹലാലും (അനുവദനീയം) ത്വയ്യിബും (വിശിഷ്ടമായത്) മാത്രമെ കഴിക്കാന്‍ പാടുള്ളൂ. ഉദാഹരണം; നമ്മുടെ പറമ്പില്‍ നാം ഒരു വാഴനട്ടു. അതില്‍ ഉണ്ടായ പഴം നമുക്ക് ഹലാലും ത്വയ്യിബുമാണ്. എന്നാല്‍ മറ്റൊരാള്‍ നമ്മുടെ അനവദാമില്ലാതെ അത് കഴിച്ചാല്‍ അത് അയാള്‍ക്ക് ത്വയ്യിബ് ആണ്. എന്നാല്‍ ഹലാല്‍ അല്ല. എന്നാല്‍ പഴം കേടുവന്നു. അപ്പോള്‍ അത് ഹലാല്‍ ആണ്. പക്ഷേ, ത്വയ്യിബ് അല്ല.

അതുകൊണ്ടുതന്നെ ഭക്ഷണ, പാനീയ മേഖലയില്‍ ഏതെല്ലാമാണ് ഹലാല്‍ എന്നും ഹറാം എന്നും പഠിച്ചു വേണം മുന്നോട്ടുപോകാന്‍. ഒരു മനുഷ്യന്റെ ശരീരത്തിന് പോഷണം നല്‍കുന്ന എല്ലാ ഭക്ഷണവും അല്ലാഹു അനുവദിച്ചുതന്നിട്ടുണ്ട്. അവന്റെ ശരീരത്തിന് ദോഷംവരുത്തുന്ന ഭക്ഷണപാനീയങ്ങള്‍ വിരോധിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു നിഷിദ്ധമാക്കിയത് നന്മയാണെന്ന് പറയാന്‍ ഒരാള്‍ക്കും സാധ്യമല്ല. അല്ലാഹു അനുവദിച്ചത് ശരിയായില്ലെന്നു പറയാനും കഴിയില്ല.

ഏറ്റവും വിശിഷ്ടമായ ഭക്ഷണം ഏതാണ് എന്ന് നബി ﷺ പഠിപ്പിച്ചത് ഇപ്രകാരമാണ്: മിഖ്ദാദില്‍(റ) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ”സ്വന്തം കൈകൊണ്ട് തൊഴില്‍ ചെയ്ത് ഭക്ഷിക്കുന്നതിനെക്കാള്‍ വിശിഷ്ടമായ ആഹാരം ഒരാളും കഴിച്ചിട്ടില്ല” (ബുഖാരി).

നമ്മുടെ ജീവന്റെ നില നില്‍പിന് ഭക്ഷണം ആവശ്യമാണ്. എന്നാല്‍ ഭക്ഷണം കഴിക്കുന്ന മേഖലകളില്‍ അല്ലാഹു പ്രത്യേകം കല്‍പിച്ച ചില കാര്യങ്ങളുണ്ട്. അവ വിസ്മരിക്കാന്‍ പാടില്ല. അടിസ്ഥാനപരമായി അല്ലാഹു മിക്ക ഭക്ഷണവും അനുവദിച്ചിട്ടുണ്ട്. ചിലതു മാത്രമാണ് വിരോധിച്ചത്. കൂടുതലും അനുവദിക്കുകയും കുറച്ചു വിരോധിക്കുകയും ചെയ്തു. ഇത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അനുവദനീയമായ ഭക്ഷണത്തെക്കുറിച്ചും ഭക്ഷിക്കാന്‍ പാടില്ലാത്ത ചിലതിനെപ്പറ്റിയും ക്വുര്‍ആനിലും ഹദീഥുകളിലും പരാമര്‍ശിക്കുന്നുണ്ട്.

നിഷിദ്ധമായവ സൂക്ഷിക്കണം

നബി ﷺ പറഞ്ഞു: ”നാലു ഗുണങ്ങള്‍ ആരിലുണ്ടോ, ഇഹലോകത്തില്‍നിന്ന് എന്തു നഷ്ടപ്പെട്ടാലും അവനത് പ്രശ്‌നമല്ല; അമാനത്ത് സൂക്ഷിക്കല്‍, സംസാരത്തിലെ സത്യസന്ധത, സല്‍സ്വഭാവം, ഭക്ഷണത്തില്‍ നിഷിദ്ധമായത് കലരാതിരിക്കല്‍ (എന്നിവയാണവ)” (അഹ്മദ്).

‘തക്വ്‌വ എന്നാല്‍ അല്ലാഹു ഹറാമാക്കിയത് ഉപേക്ഷിക്കലും കല്‍പിച്ചത് പ്രവര്‍ത്തിക്കലുമാണ്’ (ഇബ്‌നു അബിദ്ദുന്‍യാ, ജാമിഉല്‍ ഉലൂമി വല്‍ഹികം).

അല്ലാഹു അനുവദിച്ച ഭക്ഷണങ്ങള്‍

1. കാലികള്‍ (ആട്, മാട്, ഒട്ടകം)

”കാലികളെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ക്ക് അവയില്‍ തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റു പ്രയോജനങ്ങളുമുണ്ട്. അവയില്‍നിന്നുതന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു” (ക്വുര്‍ആന്‍ 16:5).

2. കുതിര

ജാബിറി(റ)ല്‍നിന്ന് നിവേദനം: ”നബി ﷺ ഖൈബര്‍യുദ്ധ ദിവസം (നാടന്‍) കഴുതകളുടെ മാംസം ഭക്ഷിക്കുന്നത് വിരോധിക്കുകയും കുതിരമാംസം ഭക്ഷിക്കുന്നതിന് ഇളവ് നല്‍കുകയും ചെയ്തു” (ബുഖാരി, മുസ്‌ലിം).

3. ഉടുമ്പ്

ഇബ്‌നുഅബ്ബാസി(റ)ല്‍നിന്നുള്ള റിപ്പോര്‍ട്ട്: ”നബി ﷺ യുടെ ഭക്ഷണത്തളികയില്‍വച്ച് ഉടുമ്പ് ഭക്ഷിക്കപ്പെട്ടിട്ടുണ്ട്” (ബുഖാരി, മുസ്‌ലിം).

മറ്റൊരു ഹദീഥില്‍ ഇങ്ങനെ കാണാം: ”നിങ്ങള്‍ ഭക്ഷിക്കുക. കാരണം അത്ഹലാലാകുന്നു. എന്നാല്‍ അത് എന്റെ ഭക്ഷണമല്ല” (ബുഖാരി, മുസ്‌ലിം).

നബി ﷺ ക്ക് ഉടുമ്പിന്റെ മാംസം ഇഷ്ടമായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം അത് ഭക്ഷിക്കാതിരുന്നത്.

4. കാട്ടുകഴുത

അബൂക്വതാദ(റ)യില്‍നിന്നും നിവേദനം. അദ്ദേഹം ഒരു കാട്ടുകഴുതയെ കാണുകയും അതിനെ അറുക്കുകയും ചെയ്തു. നബി ﷺ പറഞ്ഞു: ‘നിങ്ങളുടെ പക്കല്‍ അതിന്റെ മാംസത്തില്‍ വല്ലതും ശേഷിക്കുന്നുണ്ടോ?’ ഞങ്ങള്‍ പറഞ്ഞു: ‘ഞങ്ങളുടെ അടുക്കല്‍ അതിന്റെ കാലുണ്ട്.’ നബി ﷺ അത് സ്വീകരിക്കുകയും അതില്‍നിന്ന് ഭക്ഷിക്കുകയും ചെയ്തു” (ബുഖാരി, മുസ്‌ലിം).

5. മുയല്‍

അനസി(റ)ല്‍നിന്നും നിവേദനം. അദ്ദേഹം ഒരു മുയലിനെ പിടികൂടി. അപ്പോള്‍ അബൂത്വല്‍ഹ(റ) അതിനെ അറുക്കുകയും അതിന്റെ കാല്‍വണ്ണ അദ്ദേഹം നബി ﷺ ക്കു കൊടുത്തയക്കുകയും ചെയ്തു. നബി ﷺ അതു സ്വീകരിച്ചു” (ബുഖാരി, മുസ്‌ലിം).

6. കോഴി

അബൂമൂസ(റ)യില്‍നിന്നും നിവേദനം: ”നബി ﷺ കോഴിമാംസം ഭക്ഷിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്” (ബുഖാരി, മുസ്‌ലിം).

7. വെട്ടുകിളി

ഇബ്‌നുഅബീഔഫി(റ)ല്‍നിന്നും നിവേദനം:”ഞങ്ങള്‍നബി ﷺ യുടെ കൂടെ ആറ്അല്ലെങ്കില്‍ ഏഴുയുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അപ്പോഴെല്ലാം ഞങ്ങള്‍ വെട്ടുകിളിയെ ഭക്ഷിക്കാറുണ്ടായിരുന്നു” (ബുഖാരി, മുസ്‌ലിം).

മുകളില്‍ കൊടുത്ത തെളിവുകള്‍ നമ്മെ പഠിപ്പിക്കുന്ന ഒരു പൊതു തത്ത്വമുണ്ട്. നല്ലതെല്ലാം അല്ലാഹു നമുക്ക് അനുവദിച്ചുതന്നിരിക്കുന്നു. ക്വുര്‍ആനില്‍ അല്ലാഹു തന്നെ ഇതു പറയുന്നുണ്ട്: ”നല്ലവസ്തുക്കളെല്ലാം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു” (5:4).

ഏതെല്ലാമാണ് നിഷിദ്ധമായ ഭക്ഷണം?

മനുഷ്യശരീരത്തിന് ഉപദ്രവകരവും മ്ലേച്ഛവുമായ എല്ലാ വസ്തുക്കളും ഭക്ഷണപദാര്‍ഥങ്ങളില്‍ ഹറാമാണ്. അത് ഭക്ഷിക്കല്‍ അനുവദനീയമല്ല.

1. പത്തു നിഷിദ്ധ ഭക്ഷണങ്ങള്‍

നിഷിദ്ധമായ ഭക്ഷണങ്ങളെക്കുറിച്ചു അല്ലാഹു വിവരിക്കുന്നത് കാണുക: ”ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റുചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കു മുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്) നിഷിദ്ധമാകുന്നു” (ക്വുര്‍ആന്‍ 5:3).

അനുവദനീയമായ ജീവികളില്‍ പെട്ടവയാണെങ്കിലും ശ്വാസംമുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റുചത്തത്, വന്യമൃഗം കടിച്ചുതിന്നത് തടങ്ങിയവയാണെങ്കില്‍ അവ നമുക്ക് നിഷിദ്ധമാണെന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. എന്നാല്‍ അവ ഇസ്‌ലാം പഠിപ്പിക്കുന്ന രൂപത്തില്‍ അറുക്കപ്പെട്ടവയാണെങ്കില്‍ ഭക്ഷിക്കുന്നത് ഹലാലാകുന്നു.

2. ജീവനുള്ള മൃഗത്തില്‍നിന്ന് മുറിച്ചെടുക്കപ്പെട്ടത്

അബൂവാക്വിദ് അല്ലയ്ഥിയില്‍നിന്നുള്ള റിപ്പോര്‍ട്ടില്‍ നബി ﷺ ഇങ്ങനെ പറഞ്ഞതായി കാണാം: ”ജീവനുള്ള മൃഗത്തില്‍ നിന്ന് മുറിച്ചെടുക്കപ്പെട്ടത് ഫലത്തില്‍ ശവംതന്നെയാണ്.”

3. വന്യമൃഗങ്ങള്‍

സിംഹം, ചെന്നായ, പുലി, ചീറ്റ, നായ പോലുള്ള, ദംഷ്ട്രങ്ങള്‍കൊണ്ട് വേട്ടയാടുന്ന, കരയിലെ ജന്തുക്കള്‍ നമുക്ക് നിഷിദ്ധമാണ്. നബി ﷺ പറഞ്ഞു: ”വന്യമൃഗങ്ങളില്‍നിന്ന് ദംഷ്ട്രങ്ങളുള്ളവയെ നബി ﷺ നിരോധിച്ചിരിക്കുന്നു” (ബുഖാരി).

4. പക്ഷികളില്‍ വന്യമായവ

കഴുകന്‍, പരുന്ത്, പോലുള്ള; നഖങ്ങള്‍കൊണ്ടു വേട്ടയാടുന്ന പക്ഷികള്‍.

ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന് നിവേദനം: ”വന്യമൃഗങ്ങളില്‍നിന്ന് ദംഷ്ട്രങ്ങളുള്ളവയെയും പക്ഷികളില്‍ നിന്ന് വളഞ്ഞനഖങ്ങളുള്ളവയെയും നബി ﷺ വിരോധിച്ചിരിക്കുന്നു” (മുസ്‌ലിം).

അതുപോലെ മ്ലേച്ഛവസ്തുക്കള്‍ ആഹാരമായി സ്വീകരിക്കുന്നവയെയും നബി ﷺ വിരോധിച്ചതു കാണാം. കാക്ക ഒരു ഉദാഹരണം.

5. വധിക്കുവാന്‍ കല്‍പനയുള്ള എല്ലാമൃഗങ്ങളും ഹറാമാകുന്നു

പാമ്പ്, തേള്‍, എലി, കഴുകന്‍ പോലെ മനുഷ്യന് അപകടം വരുത്തുന്നതും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതുമായ ജീവികളെ കൊല്ലാന്‍ നബി ﷺ കല്‍പിച്ചതു കാണാം. അവയെ ഭക്ഷിക്കുന്നതും നിഷിദ്ധമാണ്.

നബി ﷺ പറഞ്ഞു: ”അഞ്ചു ജീവികള്‍ കുഴപ്പകാരികളാകുന്നു. ഹറമിലും (പവിത്രമാക്കട്ടെ സ്ഥലം) അവയെ കൊല്ലാന്‍ അനുവാദമുണ്ട്. തേള്‍, കഴുകന്‍, കാക്ക, എലി, ഉപദ്രവകാരിയായ നായ എന്നിവയാകുന്നു അവ. അവ മലിനവും മ്ലേച്ഛവുമായതിനാലാണത്” (ബുഖാരി).

6. നാടന്‍കഴുതകള്‍

ജാബിറി(റ)ല്‍നിന്ന് നിവേദനം: ”നബി ﷺ ഖൈബര്‍യുദ്ധദിവസം (നാടന്‍) കഴുതകളുടെ മാംസം വിരോധിച്ചു” (ബുഖാരി).

7. നജസ് തിന്നുന്ന ജീവികള്‍

ഇബ്‌നുഉമറി(റ)ല്‍നിന്നു നിവേദനം: ”ജല്ലാലയെ (കാഷ്ഠവും മലിനവസ്തുക്കളും ഭക്ഷിക്കുന്ന ജീവികള്‍) തിന്നുന്നത് നബി ﷺ വിരോധിച്ചു” (അബൂദാവൂദ്).

8. വിഷം, മദ്യം

ലഹരിയും തളര്‍ച്ചയുമുണ്ടാക്കുന്ന, ശരീരത്തിന് ഹാനികരമായവ നിഷിദ്ധമാണ്. അല്ലാഹു പറഞ്ഞു: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവുചെയ്യുക. (പിശുക്കും ഉദാസീനതയുംമൂലം) നിങ്ങളുടെ കൈകളെ നിങ്ങള്‍തന്നെ നാശത്തില്‍ തള്ളിക്കളയരുത്. നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകതന്നെ ചെയ്യും” (ക്വുര്‍ആന്‍ 2:195).

നിങ്ങളുടെ കൈകളെ നിങ്ങള്‍തന്നെ നാശത്തില്‍ തള്ളിക്കളയരുത് എന്നതിന് പണ്ഡിതന്മാര്‍ നല്‍കിയ വിശദീകരണം; നമ്മുടെ ശരീരത്തെ നശിപ്പിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപേക്ഷിക്കണം എന്നാണ്. മറ്റൊരു ആയത്തില്‍ അല്ലാഹു ‘നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്’ (4:23) എന്നു പഠിപ്പിക്കുന്നുണ്ട്.

വിവാദങ്ങളുണ്ടാക്കുന്നവരോട്…

വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ പരസ്പരം സ്‌നേഹിച്ചും അറിഞ്ഞും ജീവിക്കുന്നു എന്നതാണ് നമ്മുടെ നാടിന്റെ പ്രത്യകത. ഓരോരുത്തര്‍ക്കും തങ്ങളുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും മുറുകെ പിടിച്ചു മുന്നോട്ടുപോകാന്‍ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. ഇഷ്ടമുള്ളത് ഭക്ഷിക്കാനും ഭക്ഷിക്കാതിരിക്കാനും അവകാശമുണ്ട്.

മുസ്‌ലിംകള്‍ക്ക് മാത്രമായി ഇവിടെ ഒരു ഭക്ഷണവും ഇല്ല. എന്നാല്‍ ഏതുകാര്യത്തിലും അല്ലാഹുവിന്റെ തൃപ്തി മുസ്‌ലിമിന് പ്രധാനമാണ്. അത് ഭക്ഷണത്തിലും ഉണ്ട്. അല്ലാഹു നിഷിദ്ധമാക്കിയതിനാലാണ് മുസ്‌ലിം വര്‍ജിക്കുന്നത്. അത് അന്യമത വിഭാഗങ്ങളോടുള്ള വിദ്വേഷത്തിന്റെ ഭാഗമേഅല്ല. മുസ്‌ലിമായ ഒരാള്‍ ഉണ്ടാക്കി എന്നതുകൊണ്ട് എല്ലാ ഭക്ഷണപദാര്‍ഥങ്ങളും ഹലാല്‍ ആകില്ല. അമുസ്‌ലിം ഉണ്ടാക്കി എന്നതുകൊണ്ട് ഹറാമും ആകില്ല. ഹലാല്‍ ഫുഡ് എന്ന പുതിയചര്‍ച്ചക്ക് മൂര്‍ച്ചകൂട്ടുന്നവര്‍ തങ്ങളുടെ മതമൂല്യങ്ങളെ മുറുകെപിടിക്കുന്നവരല്ല. മറിച്ച് വര്‍ഗീയധ്രുവീകരണം ലക്ഷ്യമാക്കി അജണ്ടകള്‍ മെനയുന്നവരാണ്

ശമീര്‍ മുണ്ടേരി
നേർപഥം

സ്ത്രീകള്‍ മതപരമായ അറിവു നേടുന്നതിന്റെ ആവശ്യകത ശൈഖ് ഇബ്‌റാഹീം ബിന്‍ അബ്ദില്ല അല്‍മസ്‌റൂഈ 2021 ജനുവരി 23 1442 ജുമാദല്‍ ആഖിറ 10

സ്ത്രീകള്‍ മതപരമായ അറിവു നേടുന്നതിന്റെ ആവശ്യകത

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്റെ മേല്‍നോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും” (ക്വുര്‍ആന്‍ 66:6).

ഇതിന്റെ വിശദീകരണമായി അലിയ്യുബ്‌നു അബീത്വാലിബ്(റ) പറയുന്നു: ‘അഥവാ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നന്മ പഠിപ്പിക്കുക’ (ഹാകിം തന്റെ മുസ്തദ്‌റകില്‍ ഉദ്ധരിച്ചത്, ഇത് സ്ഥിരപ്പെട്ടതാണ്).

അല്ലാഹു സത്യവിശ്വാസികളോട് അവരുടെയും അവരുടെ കുടുംബത്തിന്റെയും അല്ലാഹുവിന്റെ ശിക്ഷയുടെയും ഇടയില്‍ സംരക്ഷണകവചം ഉണ്ടാക്കുവാനായി കല്‍പിച്ചിട്ടുണ്ട്. മതത്തിന്റെ വിധിവിലക്കുകളെ കുറിച്ച് പഠിക്കലും അവയെ കുടുംബത്തിന് പഠിപ്പിച്ചുകൊടുക്കലും നന്മയില്‍ പെട്ടതാണ്. ഒരു മുസ്‌ലിമായ സ്ത്രീ; അവള്‍ മകളോ സഹോദരിയോ ഭാര്യയോ ആകട്ടെ, അറിവോടുകൂടി അല്ലാഹുവിനെ ആരാധിക്കാന്‍ ആവശ്യക്കാരിയായിത്തീരുന്നുണ്ട്. അവള്‍ പുരുഷന്മാരെപ്പോലെ തന്നെ മതവിധികളാല്‍ കല്‍പിക്കപ്പെട്ടവളുമാണ്.

അവളുടെ ദീനിനെ അവള്‍ക്ക് പഠിക്കുവാനും നിര്‍ദേശങ്ങള്‍ നല്‍കുവാനുമായി പിതാവോ സഹോദരനോ ഭര്‍ത്താവോ മഹ്‌റമോ (വിവാഹ ബന്ധം നിഷിദ്ധമായവര്‍) പോലുള്ളവരെ അവള്‍ക്ക് ആശ്രയിക്കാം. ഇനി അവരെയൊന്നും ഇതിനായി ലഭിച്ചില്ലായെങ്കില്‍ മതനിയമങ്ങള്‍ പാലിച്ചുകൊണ്ട് പണ്ഡിതന്മാരോട് ചോദിച്ച് പഠിക്കുകയും ചെയ്യാം.

ദീനിന്റെ വിധിവിലക്കുകള്‍ പഠിക്കുന്ന വിഷയത്തില്‍ മുസ്‌ലിം സ്ത്രീ പിന്നാക്കം നില്‍ക്കുകയാണെങ്കില്‍ ആ പാപഭാരത്തിന്റെ അധികവും അവളുടെ വലിയ്യോ (രക്ഷിതാവ്), ഉത്തരവാദപ്പെട്ടവരോ ആയവരും ഭാഗികമായി അവളും ചുമക്കേണ്ടി വരും. മുസ്‌ലിംസ്ത്രീയുടെ അവസ്ഥയിലും അവളുടെ അജ്ഞതയിലും ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഇമാം ഇബ്‌നുല്‍ ജൗസി(റഹി) പറയുകയാണ്: ”ഞാന്‍ ജനങ്ങളെ അറിവിലേക്ക് പ്രോത്സാഹനം നല്‍കിക്കൊണ്ടേയിരിക്കുകയാണ്. കാരണം, അത് നേര്‍മാര്‍ഗം പ്രാപിക്കാനുള്ള വെളിച്ചമാണ്. എന്നാല്‍ അറിവില്‍നിന്നും അകന്നുനില്‍ക്കുകയും തന്നിഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന സ്ത്രീകളാണ് എന്തുകൊണ്ടും പുരുഷന്മാരെക്കാള്‍ ഇതിലേക്ക് ആവശ്യക്കാരെന്നാണ് എനിക്ക് തോന്നുന്നത്. (തന്റെ കാലത്തുള്ള അവസ്ഥയെപ്പറ്റിയാണ് അദ്ദേഹം സംസാരിക്കുന്നത്). കാരണം, അധികസമയത്തും അവരുടെ മടിയില്‍ വളരുന്ന കുഞ്ഞിന് ക്വുര്‍ആന്‍ ഓതിപ്പഠിപ്പിക്കുകയോ ആര്‍ത്തവരക്തത്തില്‍നിന്നുള്ള ശുദ്ധി, നമസ്‌കാരത്തിന്റെ നിര്‍ബന്ധ ഘടകങ്ങള്‍ തുടങ്ങിയവ അറിയുകയോ വിവാഹത്തിനുമുമ്പ് ഭര്‍ത്താവിനോടുള്ള തന്റെ ബാധ്യതകള്‍ മനസ്സിലാക്കുകയോ അവള്‍ ചെയ്യുന്നില്ല തുടങ്ങി ധാരാളം അപകടങ്ങള്‍ ഈ വിഷയത്തിലുണ്ട്” (അഹ്കാമുന്നിസാഅ്).

ആയതിനാല്‍ പൂര്‍ണമായ ഇസ്‌ലാമിനെ ആഗ്രഹിക്കുന്ന മുസ്‌ലിംവനിത ഉപകാരപ്രദമായ വിജ്ഞാനം പഠിക്കുകയും സ്ത്രീകളില്‍നിന്നുള്ള, തങ്ങളെ പോലുള്ളവര്‍ക്കിടയില്‍ അത് പ്രചരിപ്പിക്കുകയും വേണം. തീര്‍ച്ചയായും മുന്‍ഗാമികളായ സ്ത്രീകള്‍ ദീനിന്റെ കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കുവാന്‍ അങ്ങേയറ്റം താല്‍പര്യം കാണിച്ചിരുന്നവരായിരുന്നു.

അബൂസഈദ് അല്‍ഖുദ്‌രി(റ)യില്‍നിന്ന് നിവേദനം: ”സ്ത്രീകള്‍ അല്ലാഹുവിന്റെ പ്രവാചകനോട് പറഞ്ഞു: ‘ഞങ്ങളെക്കാള്‍ പുരുഷന്മാരാണ് താങ്കളിലേക്ക് അധികമായും വരാറുള്ളത്. അതുകൊണ്ട് താങ്കള്‍തന്നെ ഞങ്ങള്‍ക്ക് ഒരു ദിവസം നിശ്ചയിച്ചു തരണം.’ അപ്പോള്‍ പ്രവാചകന്‍ ﷺ അവരെ അഭിമുഖീകരിക്കുവാനായി ഒരു ദിവസം നിശ്ചയിച്ചുകൊടുക്കുകയും അവര്‍ക്ക് ഉപദേശങ്ങളും കല്‍പനകളും നല്‍കുകയും ചെയ്തു” (സ്വഹീഹുല്‍ ബുഖാരി).

ഇബ്‌നുഹജര്‍(റഹി) ഇതിന്റെ വിശദീകരണത്തില്‍ പറയുന്നു: ”മതകാര്യങ്ങള്‍ പഠിക്കുവാന്‍ സ്വഹാബാവനിതകള്‍ കാണിച്ച അങ്ങേയറ്റത്തെ താല്‍പര്യത്തെ ഈ ഹദീഥ് അറിയിക്കുന്നുണ്ട്.”

ഇപ്രകാരം മതത്തില്‍ പ്രാവീണ്യം നേടാനായി മുസ്‌ലിം വനിതകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. വിശ്വാസവും തൗഹീദും തൗഹീദിന്റെ വിപരീതവും മനസ്സിലാക്കുകയും, ആരാധനകളുടെയും ഇടപാടുകളുടെയും വിധിവിലക്കുകള്‍, ഇസ്‌ലാമിക സ്വഭാവമര്യാദകള്‍ തുടങ്ങിയവ പഠിക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവിന്റെ മതത്തില്‍ പാണ്ഡിത്യം ഉണ്ടാക്കുവാനായി നാം നമ്മുടെ സ്ത്രീകളെയും സഹോദരിമാരെയും ഉണര്‍ത്തേണ്ടതുണ്ട്.

മതത്തില്‍ പ്രാവീണ്യംനേടലും അറിവുനേടലും പുരുഷന്മാരെ പോലെത്തന്നെ സ്ത്രീകള്‍ക്കും കൂടി നിര്‍ബന്ധമായ കാര്യമാണ്. കാരണം, ഇത് അല്ലാഹുവിന്റെ മതത്തിന്റെ അറിവാണ്. എന്തിനാണിത്? ഇസ്‌ലാമിനെ ജീവിപ്പിക്കുവാനും ഈ മഹത്തായ ദീനിനെ വിവരിച്ചുകൊടുക്കുവാനും ഈ അറിവിലേക്കും പ്രവാചകന്റെ മാര്‍ഗത്തെ മുറുകെപ്പിടിക്കുന്നതിലേക്ക് ആളുകളെ ക്ഷണിക്കുവാനുമൊക്കെ വേണ്ടിയാണിത്.

ഇബ്‌നുല്‍ ക്വയ്യിം(റഹി) പറഞ്ഞു: ”ആരെങ്കിലും ഇസ്‌ലാമിനെ ജീവസ്സുറ്റതാക്കാനായി അറിവ് നേടിയാല്‍ അവന്‍ സ്വിദ്ദീക്വുകളുടെ (സത്യവാന്മാരുടെ) കൂടെയായിരിക്കും.അവന്റെ സ്ഥാനം പ്രവാചകന്മാരുടെ സ്ഥാനത്തിനു ശേഷവുമായിരിക്കും” (മിഫ്താഹു ദാരിസ്സആദ).

അതുകൊണ്ട് പുരുഷനാവട്ടെ, സ്ത്രീയാവട്ടെ ഇസ്‌ലാമിനെ ജീവിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും വേണ്ടി അറിവ് തേടിയാല്‍ അവന്‍ സത്യവാന്മാരുടെ കൂടെയും അവന്റെ സ്ഥാനം പ്രവാചകന്മാരുടെ സ്ഥാനത്തിനു ശേഷവുമായിരിക്കും. കാരണം, അവര്‍ പ്രവാചകന്റെ അനന്തരത്തെയാണ് വഹിക്കുന്നതും പ്രചരിപ്പിക്കുന്നതും.

അതുകൊണ്ട് സ്ത്രീകള്‍ ഈ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധകാണിക്കുക. മതപരമായ അറിവ് നേടുന്ന, അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന, അഗാധമായ പാണ്ഡിത്യമുള്ള, അതില്‍ അടിയുറച്ചു നില്‍ക്കുന്ന, ക്ഷമിക്കുന്ന, അറിവിന്റെ അടയാളങ്ങള്‍ ജീവിതത്തില്‍ പ്രകടമാകുന്ന മാതൃകാവനിതകളെ നമുക്ക് ആവശ്യമുണ്ട്.

ഹസനുല്‍ ബസ്വരി(റഹി) പറഞ്ഞതുപോലെ; ‘ഒരാള്‍ അറിവ് നേടുകയും അല്‍പം കഴിയുകയും ചെയ്യുമ്പോള്‍ തന്നെ അറിവിന്റെ അടയാളം അവന്റെ നമസ്‌കാരത്തിലും സംസാരത്തിലും ശൈലിയിലും കാണപ്പെടാറുണ്ട്’ (അസ്സുഹ്ദ്, അഹ്മദ് ബിന്‍ ഹമ്പല്‍).

ഇത് പുരുഷനെയും സ്ത്രീയെയും ഒരു പോലെ ഉദ്ദേശിച്ചുകൊണ്ടുള്ള സംസാരമാണ്. ഈ അറിവ് അവരെ സ്വാധീനിക്കുക തീര്‍ച്ചയാണ്. കാരണം, അവര്‍ വായിക്കുന്നത് ‘അല്ലാഹുവും പ്രവാചകനും പറഞ്ഞു,’ ‘അബൂബക്കര്‍ സിദ്ദീക്വ്(റ) പറഞ്ഞു,’ ‘ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു,’ ‘ഇമാം മാലിക്(റഹി) പറഞ്ഞു,’ ‘ഇമാം ശാഫിഈ(റഹി) പറഞ്ഞു’ എന്നൊക്കെയാണ്. ഇത് പ്രകാശത്തിനുമേല്‍ പ്രകാശമാണ്. അതിനാല്‍ നിര്‍ബന്ധമായും അവന്റെ നമസ്‌കാരത്തിലും മറ്റു ആരാധനകളിലും ഇടപാടുകളിലും അറിവിന്റെ അടയാളം പ്രത്യക്ഷപ്പെടുക തന്നെ ചെയ്യും.

അതുകൊണ്ട് നമ്മുടെ ഭാര്യയും സഹോദരിയും മകളും ഉമ്മയുമടങ്ങുന്ന മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ ശ്രദ്ധ കാണിക്കുക. നാം വല്ലതും പഠിക്കുകയോ അറിവിന്റെ സദസ്സുകളില്‍ ഹാജരാവുകയോ ചെയ്താല്‍ ആ അറിവിനെ നമ്മുടെ കുടുംബക്കാര്‍ക്കും പഠിപ്പിച്ചുകൊടുക്കല്‍ നിര്‍ബന്ധമാണ്. ഇത് നാം (ഈ കുറിപ്പിന്റെ) തുടക്കത്തില്‍ പാരായണം ചെയ്ത, അല്ലാഹുവിന്റെ കല്‍പനയെ പിന്‍പറ്റലാണ്: ‘സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക…’

അഥവാ മതം പഠിപ്പിക്കുന്ന നന്മതിന്മകളെയും ഹറാമിനെയും ഹലാലിനെയും നിങ്ങളുടെ കുടുംബത്തെ പഠിപ്പിക്കുക. ഇത് കുഴപ്പങ്ങളില്‍നിന്നും നരകശിക്ഷയില്‍നിന്നുമുള്ള സംരക്ഷണമായി മാറും. നമ്മെയെല്ലാവരെയും അല്ലാഹു ആ ശിക്ഷയില്‍നിന്നും കാത്തുരക്ഷിക്കുമാറാകട്ടെ.

ഇത് നമുക്ക് ഉപകാരപ്പെടുവാനും നമ്മുടെ സ്ത്രീകളെ നേര്‍മാര്‍ഗത്തിലാക്കാനും നമുക്കും അവര്‍ക്കും മതത്തില്‍ പാണ്ഡിത്യം നല്‍കാനുമായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയാണ്.

(ആശയ വിവര്‍ത്തനം)

ശൈഖ് ഇബ്‌റാഹീം ബിന്‍ അബ്ദില്ല അല്‍മസ്‌റൂഈ
വിവ: ഫായിസ് ബിന്‍ മഹ്മൂദ് അല്‍ഹികമി
നേർപഥം