നബി صلى الله عليه وسلم വഫാത്തായ ദിനം ആഘോഷ ദിനമാക്കി മാറ്റിയ ചരിത്ര ക്രൂരത

ബഹു : പണ്ഡിതന്‍ അബ്ദുൽ ജബ്ബാർ മദീനിയുടെ സംസാരത്തിലെ ചില പ്രധാന പോയിന്റുകൾ:

1-റബീഉൽ അവ്വൽ പന്ത്രണ്ട് നബിصلى الله عليه وسلم യുടെ വഫാത്തിന്റെ ദിനമാണ് എന്നതിൽ  ചരിത്ര പണ്ടിതന്മാക്കിടയിൽ അഭിപ്രായ ഭിന്നതയില്ല. 

2-നബിصلى الله عليه وسلم യുടെ ജനന ദിനത്തിന്റെ വിഷയത്തിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ നിലനിൽക്കുന്നു.

3-നബിصلى الله عليه وسلم *വഫാത്തായ ദിനം* ‘നബിദിനം’! എന്ന ജന്മദിനാഘോഷമാക്കി മാറ്റിയത് ഇസ്ലാമിന്റെ തനിച്ച ശത്രുക്കളായ *ഉബൈദികളാണ്*.

4-നബി صلى الله عليه وسلم യുടെ കുടുംബവുമായി ഒരു ബന്ധവുമില്ലാത്ത ഇവർ ഫാത്തിമികൾ എന്ന സ്വയം വിശേഷിപ്പിച്ചു രംഗത്ത് വന്നു.

5-ഹിജറ 362 ന്  ഈ ഉബൈദികൾ ഈജിപ്‌തിൽ അധികാരത്തിൽ വന്നു .നബി കുടുംബത്തിൽ പെട്ടവരാണ് തങ്ങളെന്ന വ്യജവുമായി ആ നാട്ടിൽ വലിയ സ്വാധീനം നേടിയെടുത്തു.ഈ കളവ് ജനങ്ങളിൽ അംഗീകാരം കിട്ടാൻ ഇവർ പല മൗലീദികളും പ്രഖ്യാപിച്ചു അതിൽ  അലി, ഫാത്തിമ, ഹസൻ, ഹുസ്സൈൻ رضي الله عنهم എന്നിവരുടെ പേരിൽ മൗലീദികൾ ഉണ്ടാക്കി. കൂട്ടത്തിൽ ഉണ്ടാക്കിയതാണ് നബി صلى الله عليه وسلم യുടെ പേരിലുള്ള മൗലീദ് .

6-ഭരണത്തണലിൽ ഇത് വലിയ ആഘോഷമാക്കി അവർ കൊണ്ടാടി.

7-ഹിജറ 402 ല്‍  മുസ്ലിം(ഉബൈദികളെ ഉൾപ്പെടുത്താതെ) പണ്ഡിതന്മാർ മക്കയിൽ അടിയന്തിര സമ്മേളനംവിളിച്ചുകൂട്ടി. അന്നത്തെ ആ സമ്മേളനത്തിലെ വിഷയം ഉബൈദികളായിരുന്നു.അവരെ കുറിച്ച് അവർ നൽകിയ വിധി(فتوى) താഴെ നല്‍കിയ പ്രകാരമായിരുന്നു:

1:കാഫിറുകള്‍  (كفار) 

2:തെമ്മാടികള്‍ (فساق)

3:താന്തോന്നികള്‍( فجار) 

4:നിർമിതവാദികൾ(ملاحدة

5:കപടന്മാർ(زنادق)  

6:ഇസ്ലാമിന്റെ നിഷേധികൾ,(للإسلام جاحدون)

8:വിഗ്രഹാരാധനയും മജൂസിയ്യത്തും വിശ്യാസമാക്കിയവർ,للوثنية والمجوسية معتقدون  8:മതനിയമങ്ങളെ അവർ കാറ്റിൽ പറത്തി(عطلوا الحدود)

9:വ്യഭിചാരം അനുവദിച്ചു(وأباحوا الفروج)

10:മദ്യം അനുവദിച്ചു(وأباحوا الخمور)

 അനമ്പിയാക്കളെ തെറിവിളിച്ചു,പൂർവികരെ ശപിച്ചു(وسبوا الأنبياء ولعنوا السلف) 11:റുബൂബിയ്യത്തത്(ലോകസൃഷ്ടിപ്പിന്റെയും നിയന്ത്രണത്തിന്റെയും അധികാരം) وادعوا الربوبية അവർ വാദിച്ചു.

 ദുഹാ നമസ്കാരം നിര്വഹിച്ചിതിന്റെ പേരിൽ മുസ്‌ലിംകളെ ഉപദ്രവിച്ചവരാണിവർ,ഇമാം മാലികിന്റെ الموطأ കയ്യിൽ വെച്ചതിന്റെ പേരിൽ ശിക്ഷിച്ചവർ.ഇത്തരം ഇസ്ലാമുമായി ബന്ധവുമില്ലാത്ത ഇവരാണ് ഈ മീലാദുന്നബവി തുടക്കം കുറിച്ചത് .

12:ഹിജറ 600 ന് ശേഷമാണ് മുളഫ്ഫർ രാജാവ് മൗലീദ് കൊണ്ടാടിയത്.ഇദ്ദേഹമല്ല തുടക്കക്കാരൻ .ഇസ്ലാമിനോട് അങ്ങേയറ്റം ക്രൂരത ചെയ്ത ഉബൈദികളാണ് നബിദിനാഘോഷം തുടക്കം കുറിച്ചത്.

സുഹൃത്തേ…..ആർക്ക് ധൈര്യം വരും …..മുത്ത് റസൂലുല്ലാഹുصلى الله عليه وسلم യുടെ വഫാത്തതിനെ മറന്ന് അതേദിനം ആഹ്ളാദിക്കാനും തുള്ളിച്ചാടാനും സന്തോഷമാക്കി മാറ്റാനും???!!.

*ഈ നീച വിശ്യാസം പേറിയ കുഫ്ഫാറുകൾ എന്ന്‌ മുസ്ലിം പണ്ഡിത ലോകത്തിൻറെ വിധി ലഭിച്ച ഉബൈദികൾക്കല്ലാതെ* ,,,

ശരിയാണ് ചരമ ദുഃഖ ദിനങ്ങളൊന്നും നമുക്കില്ല…പക്ഷെ എന്തായിരുന്നു അവസ്ഥ അന്ന്… *മദീനയിൽ വീടുകളിൽ അടുപ്പിൽ തീപുകയാത്ത, വീടുകളിൽ വിളക്കുകൾ കത്താത്ത,സന്തോഷം സന്താപഥത്തിന് വഴിമാറിയ അബൂബക്കർ, ഉമർ رضي الله عنهم أجمعين മുതൽ എല്ലാ സഹാബികളും ഏങ്ങി എങ്ങി കരഞ്ഞ,മദീന ഇരുളടഞ്ഞ സകലരും വിതുമ്പിയ ആ ദിനം ഹിജറ പതിനൊന്നാം വര്‍ഷം റബീഉൽഅവ്വൽ 12*

അതല്ലാതെ തുള്ളി ചാടുന്ന ,ഘോഷ യാത്ര നടത്തുന്ന,പ്രകടനം നടത്തുന്ന  ദിനമായിരുന്നില്ല അത് .അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ .

آمين آمين.

وصلى الله على نبينا محمد وعلى آله وصحبه وسلم تسليما كثيرا إلى يوم الدين