02: ഇസ്‌ലാം, സ്ത്രീ, അനന്തരാവകാശം

ഇസ്‌ലാം, സ്ത്രീ, അനന്തരാവകാശം

(ഭാഗം: 2)

മാതാവൊത്ത സഹോദര സഹോദരിമാര്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തുല്യമായി അനന്തരമെടുക്കുന്ന രൂപം കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കി. ഇനി രണ്ടാമത്തെ രൂപം പരിചയപ്പെടാം:

നോക്കൂ, സഹോദരിയും സഹോദരനും ഒന്നിച്ചുവന്നപ്പോഴും അവര്‍ക്കിടയില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ അനന്തരസ്വത്ത് ഭാഗംവെക്കപ്പെടും.

മാതാവൊത്ത സഹോദര, സഹോദരിമാരുടെ അവകാശത്തില്‍ മാതാവും പിതാവുമൊത്ത സഹോദരങ്ങള്‍ യാതൊരു വ്യത്യാസവുമില്ലാതെ അനന്തരമെടുക്കുന്ന അവസ്ഥയും ഉണ്ട്. നമുക്ക് പരിചയപ്പെടാം:

മരിച്ച വ്യക്തിക്ക് അവകാശികളായുള്ളത് ഭര്‍ത്താവും മാതാവും മാതാവൊത്ത രണ്ടോ അതിലധികമോ സഹോദരിമാരും മാതാവും പിതാവുമൊത്ത ഒരു സഹോദരനുമാണെന്ന് കരുതുക. എങ്കില്‍ ഭര്‍ത്താവിന് സ്വത്തിന്‍റെ പകുതി, മാതാവിന് ആറില്‍ ഒന്ന്, മാതാവൊത്ത സഹോദരിമാര്‍ക്ക് മൂന്നിലൊന്ന്, മാതാവും പിതാവുമൊത്ത സഹോദരന് ബാക്കിയുള്ളത് എന്നിങ്ങനെയാണ് നല്‍കേണ്ടത്. അതിന്‍റെ അടിസ്ഥാനത്തില്‍ സ്വത്തിനെ ആറ് ഓഹരിയാക്കി ഭര്‍ത്താവിന് മൂന്ന് ഓഹരിയും മാതാവിന് ഒരു ഓഹരിയും മാതാവൊത്ത സഹോദരിമാര്‍ക്ക് രണ്ട് ഓഹരിയും നല്‍കും. ഇവിടെ മാതാവും പിതാവുമൊത്ത സഹോദരന് അവകാശമായി ഒന്നും ലഭിക്കാതെ വരുന്നു. വിമര്‍ശകര്‍ പറയുന്നതുപോലെയാണ് കാര്യമെങ്കില്‍ സഹോദരന്‍മാര്‍ക്ക് ഇരട്ടിയും സഹോദരിമാര്‍ക്ക് പകുതിയുമാണ് നല്‍കേണ്ടിയിരുന്നത്.

മൊത്തത്തില്‍ സഹോദരന്മാരുടെ ഗണത്തില്‍ പെടുത്തി നല്‍കുന്ന രൂപംകൂടി മനസ്സിലാക്കാം:

വിമര്‍ശകര്‍ പറയുന്നതില്‍ എത്രത്തോളം സത്യമുണ്ടെന്നത് ഇതില്‍നിന്നുതന്നെ വ്യക്തമാണ്.

അനന്തരാവകാശിയായി ഒരാള്‍ മാത്രമാകുന്ന അവസ്ഥ:

അവിടെയും ആണ്‍, പെണ്‍ വ്യത്യാസമില്ല. സ്വത്ത് മുഴുവന്‍ ആ അനന്തരാവകാശിക്കായിരിക്കും.

അതിന് ഏതാനും ചില ഉദാഹരണങ്ങള്‍ കാണുക:

1. പരേതന് പിതാവ് മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ ശിഷ്ടമോഹരിയായി അദ്ദേഹത്തിന് ലഭിക്കും.

2. പരേതന് മാതാവ് മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്തിന്‍റെ മൂന്നിലൊന്ന് നിശ്ചിതോഹരിക്കാരിയായും ബാക്കി മൂന്നിലൊന്ന് മടക്കസ്വത്ത് (റദ്ദ്) ആയും (മുഴുവന്‍ സ്വത്തും) മാതാവിന് ലഭിക്കും.

3. പരേതന് ഒരു മകന്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ അവന് ശിഷ്ടമോഹരിയായി ലഭിക്കും.

4. പരേതന് ഒരു മകള്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്തിന്‍റെ പകുതി നിശ്ചിതോഹരിക്കാരിയായും ബാക്കി പകുതി മടക്കസ്വത്ത് (റദ്ദ്) ആയും (മുഴുവന്‍ സ്വത്തും) അവള്‍ക്ക് ലഭിക്കും.

5. പരേതന് ഒരു സഹോദരന്‍ (മാതാവും പിതാവും ഒത്തതോ/പിതാവൊത്തതോ) മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ ശിഷ്ടമോഹരിയായി സഹോദരന് ലഭിക്കും.

6. പരേതന് ഒരു സഹോദരി (മാതാവും പിതാവും ഒത്തതോ/പിതാവൊത്തതോ) മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്തിന്‍റെ പകുതി നിശ്ചിതോഹരിക്കാരിയായും ബാക്കി പകുതി മടക്കസ്വത്ത് (റദ്ദ്) ആയും (മുഴുവന്‍ സ്വത്തും) സഹോദരിക്ക് ലഭിക്കും.

7. പരേതന് ഒരു പിതൃവ്യന്‍ (മാതാവും പിതാവും ഒത്തതോ/പിതാവൊത്തതോ) മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ ശിഷ്ടമോഹരിയായി അദ്ദേഹത്തിന് ലഭിക്കും.

8. പരേതന് ഒരു പിതൃവ്യ (മാതാവും പിതാവും ഒത്തതോ/പിതാവൊത്തതോ) മാത്രമാണ് ജീവിച്ചിരിക്കുന്നതെങ്കില്‍ സ്വത്ത് മുഴുവന്‍ ‘ബന്ധുക്കള്‍’ (ദവുല്‍അര്‍ഹാം) എന്ന നിലയ്ക്ക് അവര്‍ക്ക് ലഭിക്കും.

ഇത്തരത്തിലുള്ള ധാരാളം അവസ്ഥകള്‍ ഇസ്ലാമിക അനന്തരവകാശ നിയമത്തില്‍ കാണാന്‍ സാധിക്കും. മേല്‍പറഞ്ഞതില്‍ പരിമിതപ്പെടുന്നില്ല എന്നതാണ് വാസ്തവം.

ഇതേ ഇനത്തില്‍ പെടുന്ന മറ്റു ചില അവസ്ഥകള്‍ കൂടി പരിചയപ്പെടാം:

ഒരാള്‍ക്ക് അനന്തരാവകാശികളായുള്ളത് ഭാര്യയും ആണ്‍മക്കളുമാണെങ്കില്‍ ഭാര്യക്ക് എട്ടിലൊന്നും ബാക്കി ആണ്‍മക്കള്‍ക്കുമായിരിക്കും. ആണ്‍മക്കള്‍ക്ക് പകരം പെണ്‍മക്കള്‍ മാത്രമാണെങ്കില്‍ പെണ്‍മക്കള്‍ക്ക് സ്വത്തിന്‍റെ മൂന്നില്‍ രണ്ടും ബാക്കി മടക്കസ്വത്തായും (റദ്ദ്) ലഭിക്കും.

ഭാര്യക്ക് പകരം ഭര്‍ത്താവാണെങ്കില്‍ ഭര്‍ത്താവിന് നാലിലൊന്നും ബാക്കി മുകളില്‍ പറഞ്ഞതുപോലെയും ആയിരിക്കും.

ഇവിടെയും സ്വത്തിന്‍റെ ലഭ്യതയില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാത്ത അവസ്ഥയാണുള്ളത്. ഇത്തരത്തിലുള്ള ഒരു ഉദാഹരണം കൂടി കാണാം:

മുകളില്‍ സൂചിപ്പിക്കപ്പെട്ടതുപോലെ ഇത്തരം അവസ്ഥകളും ഈ ഉദാഹരണങ്ങളില്‍ പരിമിതപ്പെടുന്നതല്ല. ഇനി സഹോദര, സഹോദരിമാര്‍ക്കിടയില്‍ ഒരുപോലെ സ്വത്ത് ലഭിക്കുന്ന മറ്റുചില അവസ്ഥകള്‍ കൂടി പരിചയപ്പെടാം:

മറ്റൊരു ഉദാഹരണം:

മാതാവൊത്ത സഹോദരിയും മാതാവും പിതാവുമൊത്ത സഹോദരനും സ്വത്ത് തുല്യമായെടുക്കുന്ന സന്ദര്‍ഭം കാണുക:

(അവസാനിച്ചില്ല)


ശബീബ് സ്വലാഹി
നേർപഥം വാരിക

1 thought on “02: ഇസ്‌ലാം, സ്ത്രീ, അനന്തരാവകാശം”

  1. Assalamualaikum
    മരണപ്പെട്ട വ്യക്തിക്ക് ഭാര്യ യും 2ആൺമക്കളും 2പെൺമക്കളുമാണുള്ളത്.ഇവിടെ അനൻതരവകാശം എങ്ങിനെ ആയിരിക്കണം

    Reply

Leave a Reply to Sabeena Swabir Cancel reply