ആഗ്രഹ സഫലീകരണ നമസ്കാരം

ആഗ്രഹ സഫലീകരണ നമസ്കാരം
(صلاة الرغائب)

ആഗ്രഹ സഫലീകരണ നമസ്കാരം ഇതും റജബ് മാസത്തോടനുബന്ധിച്ച് ചിലര്‍ ഉണ്ടാക്കിയ അനാചാരമാണ്. ഇമാം നവവി പറയുന്നു:

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله.

الكتاب: المجموع شرح المهذب (4/56)

(النووي، أبو زكريا 631 – 676هـ، 1234- 1278م)
 

“സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും മ്ലേച്ചവുമാണ്. ‘ഖൂതുല്‍ ഖുലൂബ്’ എന്ന ഗ്രന്ഥത്തിലോ, ‘ഇഹ്’യാ ഉലൂമുദ്ദീന്‍’ എന്ന ഗ്രന്ഥത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലയ്ക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും ബിദ്അത്തും വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ.” -[അല്‍മജ്മൂഅ് : 3/548].

അപ്പോൾ ഒരു കാര്യം ദീനിൽ പുണ്യമുള്ളതാവുന്നത്‌ അത്‌ ഒരുപാട്‌ കിതാബുകളിൽ വന്നത്‌ കൊണ്ടായില്ല മറിച്ച്‌ പ്രാമാണികമായി സ്വഹീഹാണെന്നു തെളിയിക്കപ്പെടണം,

ദീനിലില്ലാത്തത്(ബിദ്അത്ത്) ചെയ്തു നരകത്തിലേക്ക്‌ പോകാതിരിക്കാൻ ശ്രദ്ധിക്കുക. അല്ലാഹു നമ്മെയെല്ലാം കാത്തു രക്ഷിക്കട്ടെ.

ഉദുഹിയത്തിന്‍റെ നിയമങ്ങള്‍

ഉദുഹിയത്തിന്‍റെ നിയമങ്ങള്‍ ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല)

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) യുടെ മജ്മൂഉ ഫതാവയില്‍ നിന്ന് ഉദുഹിയത്തുമായി ബന്ധപ്പെട്ട് ഖാലിദ് ബിന്‍ സഊദ് എന്ന സഹോദരന്‍ ക്രോഡീകരിച്ച ചില നിയമങ്ങളെ വിവര്‍ത്തനം ചെയ്യുകയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അല്ലാഹു ശൈഖിനും ഇത് ക്രോഡീകരിച്ച സഹോദരനും തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ. ഓരോ വിഷയത്തിന്‍റെയും അവസാനം ഇബ്ന്‍ ബാസ് റഹിമഹുല്ലയുടെ മജ്മൂഉ ഫതാവയില്‍ ഈ വിഷയം പ്രതിപാദിക്കപ്പെട്ട വോള്യം നമ്പറും, പേജ് നമ്പറും നല്‍കിയിട്ടുണ്ട്. അല്പം വിശദീകരണം ആവശ്യമാണ്‌ എന്ന് തോന്നിയ ചില ഭാഗങ്ങളില്‍ ഈയുള്ളവന്‍ വിശദീകരണം നല്‍കിയിട്ടുമുണ്ട്.

ഒന്ന്: ഒരാള്‍ ഉദുഹിയത്ത് അറുക്കുമ്പോള്‍ ഇപ്രകാരമാണ് പറയേണ്ടത്:

بسم الله والله أكبر ، اللهم هذا منك ولك

അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍, അല്ലാഹുവേ ഇത് നിന്നില്‍ നിന്നുള്ളതാണ്, ഇത് നിനക്കുള്ളതാണ്.

രണ്ട്: ശറഇയ്യായ അറവ് എന്ന് പറയുന്നത് അറുക്കുന്നയാള്‍ ഒട്ടകത്തിന്റെയും പശുവിന്‍റെയും ആടിന്‍റെയുമെല്ലാം അന്നനാളവും, ശ്വാസനാളവും, കഴുത്തിന്‍റെ ഇരുവശത്തുമുള്ള പ്രഥമ ഞരമ്പുകളും അറുക്കുക എന്നതാണ്. ഈ നാല് അവയവങ്ങളും അതായത് ശ്വാസനാളം, അന്നനാളം, ഇരുവശത്തുമുള്ള രണ്ട് ധമനികള്‍ ഇവ വിഛേദിക്കപ്പെട്ടാല്‍ അറവ് അനുവദനീയമാണ് എന്നതില്‍ പണ്ഡിതന്മാര്‍ക്കെല്ലാം ഏകാഭിപ്രായമാണ്. ഇനി ധമനികളില്‍ ഒന്ന് മാത്രമാണ് വിഛേദിക്കപ്പെട്ടതെങ്കില്‍ അതും ഭക്ഷിക്കാവുന്ന ഹലാല്‍ തന്നെയാണ്. എന്നാല്‍ ആദ്യത്തേദിന്‍റെ അത്ര പൂര്‍ണതയില്ല എന്നു മാത്രം. ഇനി ശ്വാസനാളവും അന്നനാളവും മാത്രമാണ് മുറിക്കപ്പെട്ടെതെങ്കിലും ഭൂരിപക്ഷം പണ്ഡിതന്മാരും അത് അനുവദനീയമാണ് എന്ന അഭിപ്രായക്കാരാണ്. പ്രവാചകന്‍റെ ഈ ഹദീസാണ് അവര്‍ക്കുള്ള തെളിവ്. പ്രവാചകന്‍(ﷺ) പറഞ്ഞു: “അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടുകയും, രക്തം വാരുകയും ചെയ്‌താല്‍ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. എല്ലുകൊണ്ടും നഖം കൊണ്ടും അറുത്തവ നിങ്ങള്‍ ഭക്ഷിക്കരുത്” – [തിര്‍മിദി]. (ഇവിടെ ظفر അഥവാ നഖം എന്നത് കൊണ്ട് ഉദ്ദേശിച്ചത് അബിസീനിയക്കാര്‍ അറുക്കാന്‍ ഉപയോഗിക്കാരുണ്ടായിരുന്ന പ്രത്യേക തരം കത്തിയാണ്. മൃഗത്തിനെ അങ്ങേയറ്റം പീഡിപ്പിക്കുന്ന രൂപത്തിലുള്ളവയായതിനാലാണ് ഇവ രണ്ടും വിലക്കപ്പെട്ടത് എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.) അതിനാല്‍ത്തന്നെ അന്നനാളവും, ശ്വാസനാളവും മാത്രമാണ് മുറിഞ്ഞതെങ്കിലും ഭക്ഷിക്കാമെന്നതാണ് ഈ വിഷയത്തിലെ ശരിയായ അഭിപ്രായം. ഒട്ടകത്തിനെ അതിന്‍റെ ഇടതു കൈ ബന്ധിച്ച് മൂന്ന് കാലില്‍ നിര്‍ത്തി അതിന്‍റെ കഴുത്തിനും നെഞ്ചിനും ഇടയിലുള്ള ഭാഗത്ത് മൂര്‍ച്ചയുള്ള കത്തികൊണ്ട് കുത്തി ബലി കഴിക്കുന്നതാണ് സുന്നത്ത്. എന്നാല്‍ പശുവിനെയും ആടിനെയും അവയുടെ ഇടതുഭാഗം താഴെയാവുന്ന രൂപത്തില്‍ ചരിച്ചു കിടത്തി അറുക്കുന്നതാണ് സുന്നത്ത്. അറുക്കുന്ന സമയത്ത് മൃഗത്തെ ഖിബ്’ലക്ക് നേരെ തിരിച്ചു നിര്‍ത്തുന്നതും സുന്നത്താണ്. ഇത് നിര്‍ബന്ധമല്ല. പുണ്യകരം മാത്രമാണ്. “ഖിബ്’ലയിലേക്ക് തിരിച്ചു നിര്‍ത്താതെ ഒരാള്‍ അറുത്താലും അത് ഹലാലാകും.” (18/26)

മൂന്ന്: ഒരാള്‍ തന്‍റെ ബലിയുടെ പണം അതറുക്കാനായി അല്‍റാജിഹി കമ്പനിയെയോ, ഇസ്ലാമിക് ബേങ്കിനെയോ ഏല്‍പിച്ചാല്‍ അതില്‍ തെറ്റില്ല. കാരണം അവര്‍ വിശ്വസ്തരും കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നവരുമായ ഏല്‍പിക്കാന്‍ പറ്റിയ ആളുകളാണ്. അല്ലാഹു അവരെ സഹായിക്കുകയും അവരെ മുസ്‌ലിം ഉമ്മത്തിന് ഉപകാരമുള്ളവരാക്കി മാറ്റുകയും ചെയ്യട്ടെ. (രാജ്യത്തിന്‍റെ പുറത്ത് അറുക്കുന്ന വിഷയത്തിലും, അതുപോലെ ഇങ്ങനെയുള്ള ചാരിറ്റബ്ള്‍ ട്രസ്റ്റുകളെ ഏല്പിക്കുന്ന വിഷയത്തിലും പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ല അത് നേരിട്ട് നിര്‍വഹിക്കണം എന്ന അഭിപ്രായക്കാരനാണ്.) ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല തുടരുന്നു: ” എന്നാല്‍ ഒരാള്‍ സ്വയം തന്‍റെ കൈകൊണ്ട് ബലിയറുക്കുകയും സ്വയം തന്നെ അത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നുവെങ്കില്‍ അതാണ്‌ സൂക്ഷ്മതക്ക് നല്ലതും ഏറ്റവും ശ്രേഷ്ഠമായതും. കാരണം, പ്രവാചകന്‍() തന്‍റെ കൈകൊണ്ട് തന്‍റെ ബലിമൃഗത്തെ അറുക്കുകയും മറ്റു അറവുകള്‍ക്ക് മറ്റുള്ളവരെ എല്പിക്കുകയുമാണ് ചെയ്തത്. (18/28). (ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലക്ക് ഈ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഒരാള്‍ മറ്റുള്ളവരെ പണം നല്‍കി അറുക്കാന്‍ ഏല്‍പ്പിക്കുകയാണ് വേണ്ടത്. കാരണം, ഇതൊരു ഇബാദത്താണ്. കേവലം ഇറച്ചി വിതരണം ചെയ്യല്‍ മാത്രമല്ല ഇതിന്‍റെ ഉദ്ദേശ്യം. മാത്രമല്ല, പ്രവാചകന്‍(സ) അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി സ്വയം അറുക്കുകയാണ് ചെയ്തത്. അതിനാല്‍ തന്നെ പണം നല്‍കി സംഘടനകളെയോ മറ്റോ അതേല്പിക്കുന്നത് സ്വദഖയായി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ എന്നാണ് ശൈഖ് ഇബ്നു ഉസൈമീന്‍റെ അഭിപ്രായം. ഇതില്‍ ശൈഖ് ഇബ്നു ഉസൈമീന്‍റെ അഭിപ്രായമാണ് കൂടുതല്‍ പ്രബലമായി തോന്നുന്നത്. അല്ലാഹുവാണ് ഏറ്റവും കൂടുതല്‍ അറിയുന്നവന്‍).

നാല്: ഇനി ഒരാള്‍ അത് അറുക്കുകയും അങ്ങനെത്തന്നെ പാവപ്പെട്ടവര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നതിലും തെറ്റില്ല. കാരണം പാവപ്പെട്ടവര്‍ക്ക് അത് തൊലിയുരിക്കുകയും അതിന്‍റെ ഇറച്ചിയും തൊലിയും ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുകയും ചെയ്യുമല്ലോ. പക്ഷെ പരിപൂര്‍ണതയും ശ്രേഷ്ഠകരവുമായത് അറുക്കുന്നവര്‍ തന്നെ അതിന്‍റെ തൊലിയുരിച്ച് ഇറച്ചിയാക്കി പാവപ്പെട്ടവരുടെ അരികിലേക്കും വീടുകളിലേക്കും എത്തിച്ചു നല്‍കുക എന്നതാണ്. (18/33).

പ്രവാചകന്‍(ﷺ) ഒട്ടകങ്ങളെ ബലി കഴിക്കുകയും അവയെ പാവപ്പെട്ടവര്‍ക്ക് അങ്ങനെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്തതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. പക്ഷെ, അത് അവിടെ സന്നിഹിതരായ പാവപ്പെട്ടവര്‍ക്ക് അതില്‍ നിന്നു എടുക്കാനും കൂടുതല്‍ ഉപകാരപ്പെടാനും ആയിരുന്നിരിക്കണം എന്നാണ് മനസ്സിലാകുന്നത്. (18/33)

അഞ്ച്: കഴിവുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ഉദുഹിയത്ത് അറുക്കുക എന്നുള്ളത് ഏറെ പുണ്യകരമായ ഒരു കാര്യമാണ്. നിര്‍ബന്ധമല്ല. അത് നിര്‍ബന്ധമാണ്‌ എന്ന രൂപത്തില്‍ തെളിവുകള്‍ വന്നിട്ടില്ല. അതിനാല്‍ തന്നെ അത് നിര്‍ബന്ധമാണ്‌ എന്ന അഭിപ്രായം ദുര്‍ബലമാണ്. (16/156). ഇനി അഥവാ ഉദുഹിയത്ത് അറുക്കണമെന്നത് ഒരാള്‍ വസ്വിയത്ത് ചെയ്തതാണെങ്കില്‍ അത് നിറവേറ്റല്‍ നിര്‍ബന്ധമാണ്‌. മരണപ്പെട്ടുപോയവര്‍ക്ക് പ്രതിഫലം ലഭിക്കാനായി ഉദുഹിയത്ത് പോലുള്ള ദാനധര്‍മ്മങ്ങള്‍ അനുഷ്ടിക്കല്‍ അനുവദനീയമാണ്. (16/156). അതിന്‍റെ പണം സ്വദഖ നല്‍കുന്നതിനേക്കാള്‍ അതറുക്കല്‍ തന്നെയാണ് ഉത്തമം. (18/41).

ആറ്: ഒരാണിനും അയാളുടെ കുടുംബത്തിനും ഒരാട് മതിയാകുന്നതാണ്. (18/37). അതുപോലെ, ഒരു സ്ത്രീക്കും അവളുടെ കുടുംബത്തിനും ഒരാട് മതിയാകുന്നതാണ്. (18/38).

എഴ്: ഉദുഹിയത്ത് അറുക്കാന്‍ ഉദ്ദേശിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ദുല്‍ഹിജ്ജ മാസം പ്രവേശിച്ചു കഴിഞ്ഞാല്‍ ഉദുഹിയത്ത് അറുക്കുന്നത് വരെ അയാളുടെ മുടിയില്‍ നിന്നോ നഖത്തില്‍ നിന്നോ തൊലിയില്‍ നിന്നോ യാതൊന്നും തന്നെ നീക്കം ചെയ്യാന്‍ പാടില്ല. (18/38, 39).

അതേസമയം മറ്റൊരാളുടെ ഉദുഹിയത്ത് അറുക്കാന്‍ വേണ്ടി ഏല്‍പിക്കപ്പെട്ട ആളെ സംബന്ധിച്ചിടത്തോളം മുടിയോ, നഖമോ, തൊലിയോ നീക്കം ചെയ്യുന്നത് വര്‍ജ്ജിക്കേണ്ടതില്ല. ( 18/39).

എന്നാല്‍ ഒരു വീട്ടുകാര്‍ ഒന്നടങ്കം ഒരു ഉദുഹിയത്തില്‍ പങ്കാളികളാവുകയാണെങ്കില്‍ അവരെല്ലാവരും തന്നെ ബാലിയറുക്കുന്നവരാണ്. അതിനാല്‍ തന്നെ അവരാരും ദുല്‍ഹിജ്ജ പ്രവേശിച്ചു കഴിഞ്ഞാല്‍ ഉദുഹിയത്ത് അറുക്കുന്നത് വരെ തങ്ങളുടെ മുടിയോ, നഖമോ, തൊലിയോ നീക്കം ചെയ്യരുത്. (2/318). (എന്നാല്‍ ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയുടെ അഭിപ്രായപ്രകാരം ഒരാള്‍ തനിക്കും വീട്ടുകാര്‍ക്കും വേണ്ടി ഉദുഹിയത്ത് അറുക്കുകയാണെങ്കില്‍, അയാള്‍ മാത്രം മുടി, നഖം, തൊലി എന്നിവ നീക്കം ചെയ്യുന്നത് വര്‍ജ്ജിച്ചാല്‍ മതി).

എട്ട്: പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതനുസരിച്ച് പുരുഷനെപ്പോലെ സ്ത്രീക്കും ബലിയറുക്കാം. അവള്‍ മുസ്ലിമത്തോ, അഹ്’ലു കിത്താബില്‍ പെട്ട സ്ത്രീയോ ആയിരിക്കുകയും, ശറഇയ്യായ രൂപത്തില്‍ അറുക്കുകയും ചെയ്‌താല്‍ അതില്‍ നിന്നു ഭക്ഷിക്കാവുന്നതാണ്‌. അവളുടെ സ്ഥാനത്ത് അറുക്കുവാനുള്ള പുരുഷനുണ്ടെങ്കില്‍ പോലും അവള്‍ക്ക് അറുക്കാവുന്നതാണ്. പുരുഷന്മാരുടെ അഭാവം എന്നത് ഒരിക്കലും സ്ത്രീയറുത്തത് അനുവദനീയമാകാനുള്ള നിബന്ധനയല്ല. (6/264).

ഒന്‍പത്: ജീവിച്ചിരിക്കുന്ന ഒരാള്‍ തനിക്കും തന്‍റെ കുടുംബത്തിനും വേണ്ടി ശറഅ് നിശ്ചയിച്ച ഒരു നിശ്ചിത സമയത്ത് ബലിയര്‍പ്പിക്കുക എന്നതാണ് ഉദുഹിയത്തിന്‍റെ രീതി. എന്നാല്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെയും അതിന്‍റെ പ്രതിഫലത്തില്‍ പങ്കാളികളാകട്ടെ എന്ന് കരുതുന്നതില്‍ തെറ്റില്ല. (18/40) (എന്നാല്‍ മരിച്ചവര്‍ക്ക് വേണ്ടി മാത്രം ഉദ്ദേശിച്ചുകൊണ്ട് ഉളുഹിയത്ത് അറുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച തുടര്‍ന്ന് നല്‍കിയിട്ടുണ്ട്).

പത്ത്: ഒരാള്‍ തന്‍റെ മരണാനന്തര വസ്വിയത്തായി തന്‍റെ സ്വത്തിന്‍റെ മൂന്നിലൊന്നില്‍ കവിയാത്ത രൂപത്തില്‍ (മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയത്ത് ചെയ്യാന്‍ പാടില്ല എന്നത് പൊതു നിയമമാണ്) ഉദുഹിയത്ത് നടത്തണം എന്ന് വസ്വിയത്ത് ചെയ്തിട്ടുണ്ടെങ്കില്‍, അതല്ലെങ്കില്‍ തന്‍റെ വഖഫിന്‍റെ ഭാഗമായി ഉദുഹിയത്തും നിശ്ചയിച്ചിട്ടുണ്ടെങ്കില്‍, ആ വഖഫും, വസ്വിയത്തും നടപ്പാക്കാന്‍ ഏല്‍പിക്കപ്പെട്ട ആളെ സംബന്ധിച്ചിടത്തോളം അത് നടപ്പാക്കല്‍ നിര്‍ബന്ധമാണ്‌. എന്നാല്‍ ഒരാള്‍ അപ്രകാരം വസ്വിയ്യത്ത് ചെയ്തിട്ടില്ല, അതിനായി വഖഫ് നിശ്ചയിച്ചിട്ടുമില്ല എന്നിരിക്കട്ടെ, ഒരാള്‍ തന്‍റെ മരണപ്പെട്ട പിതാവിനോ മാതാവിനോ അതല്ലെങ്കില്‍ മറ്റു വല്ലവര്‍ക്കോ വേണ്ടി അത് നിര്‍വഹിക്കുന്നുവെങ്കില്‍ അതൊരു നല്ല കാര്യമാണ്. (18/40).

(ഈ വിഷയ സംബന്ധമായി ഒരു ചെറിയ വിശദീകരണം ആവശ്യമാണ്‌. ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും വേണ്ടി എന്ന അര്‍ത്ഥത്തിലല്ലാതെ, മരണപ്പെട്ടവരുടെ പേരില്‍ മാത്രമായി അവര്‍ക്ക് വേണ്ടി ഉളുഹിയത്ത് അറുക്കുന്ന വിഷയത്തില്‍ ഫുഖഹാക്കള്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. നബി (സ) യോ മുന്‍ഗാമികളോ അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ട് വന്നിട്ടില്ല. നബി (സ) ക്ക് വേണ്ടി അലി (റ) പ്രത്യേകമായി ഒരാടിനെ അറുക്കാറുണ്ടായിരുന്നു എന്ന ഹദീസ് ളഈഫാണ്. എന്നാല്‍ ഉളുഹിയത്തിനെ സ്വദഖ എന്ന അര്‍ത്ഥത്തില്‍ കണക്കാക്കുകയും, ആകയാല്‍ മരണപ്പെട്ടവരുടെ പേരില്‍ അവര്‍ക്ക് വേണ്ടി സ്വദഖ നിര്‍വഹിക്കല്‍ ഹലാലാണ് എന്ന നിലയ്ക്ക് ഇതും അനുവദനീയമാണ് എന്ന് ഖിയാസ് ചെയ്യുകയാണ് അത് അനുവദിച്ച ഫുഖഹാക്കള്‍ ചെയ്തിട്ടുള്ളത്. ഫുഖഹാക്കള്‍ക്കിടയിലെ ഭൂരിപക്ഷാഭിപ്രായമായ ഈ അഭിപ്രായമാണ് ശൈഖ് ഇബ്നു ബാസ് (റ) യുടെയും അഭിപ്രായം. എന്നാല്‍ നബി (സ) യോ സ്വഹാബത്തോ ഇപ്രകാരം മരണപ്പെട്ട വ്യക്തികള്‍ക്ക് മാത്രം പ്രത്യേകമായി ഉദുഹിയത്ത് അറുത്തതായി കാണാന്‍ സാധിക്കുന്നില്ല. ശാഫിഇ മദ്ഹബില്‍ ഈ വിഷയത്തില്‍ പ്രബലമായ അഭിപ്രായമായി ഇമാം നവവി (റ) രേഖപ്പെടുത്തിയതും മരണപ്പെട്ടവര്‍ക്ക് വേണ്ടി ഉളുഹിയത്ത് അറുക്കാന്‍ പാടില്ല; അവര്‍ വസ്വിയത്ത് ചെയ്തെങ്കിലല്ലാതെ എന്ന അഭിപ്രായമാണ്. [അല്‍മിന്‍ഹാജ് : 1/287].

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) മരണപ്പെട്ട ആള്‍ക്ക് വേണ്ടി മാത്രമായി ഉളുഹിയത്ത് അറുക്കാന്‍ പാടില്ല എന്ന അഭിപ്രായമാണ് പ്രബലമായ അഭിപ്രായമായി തിരഞ്ഞെടുത്തിട്ടുള്ളത്. കാരണം നബി (സ) യോ സ്വഹാബത്തോ അപ്രകാരം ചെയ്തതായി കാണാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഏറ്റവും സൂക്ഷ്മതയുള്ള അഭിപ്രായം രണ്ടാമത്തെ അഭിപ്രായം തന്നെയാണ്. ഇബാദത്തുകള്‍ തൗഖീഫിയ ആണല്ലോ. ഇനി ഒരാള്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി സ്വദഖ എന്ന നിലക്ക് പ്രത്യേക സമയബന്ധിതമായിട്ടല്ലാതെ മൃഗത്തെ അറുത്ത് ദാനം ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പ്രതിഫലം ഇന്‍ ഷാ അല്ലാഹ് മരണപ്പെട്ടവര്‍ക്ക് ലഭിക്കും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. കാരണം അല്ലാഹുവിന്‍റെ റസൂല്‍ (സ) മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ദാനധര്‍മ്മങ്ങള്‍ അനുവദിച്ചിട്ടുണ്ട്.

അതുപോലെ ഒരാള്‍ ഉദുഹിയത്ത് അറുക്കുമ്പോള്‍ തനിക്കും ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയ തന്‍റെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി ഉദ്ദേശിച്ചുകൊണ്ടു ഉദുഹിയത്ത് അറുക്കുന്നതും അനുവദനീയമാണ്. കാരണം ‘നബി (സ) എനിക്കും എന്‍റെ കുടുംബത്തിനും’, ‘എനിക്കും എന്‍റെ ഉമ്മത്തിനും’ എന്നെല്ലാം പറഞ്ഞതില്‍ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരും എല്ലാം പെടും. എന്നാല്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമായി അറുക്കുന്നത് സംബന്ധിച്ചാണ് നാം ചര്‍ച്ച ചെയ്തത്).

പതിനൊന്ന്: ഏഴു പേര്‍ ചേര്‍ന്ന് ഒരൊട്ടകത്തെയോ, പശുവിനെയോ അറുക്കുമ്പോള്‍ ആ ഓഹരി അയാള്‍ക്കും കുടുംബത്തിന്‍റെയും പേരില്‍ എന്ന നിലക്ക് നിയ്യത്താക്കാമോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഏറ്റവും ശരിയായ അഭിപ്രായം അപ്രകാരം ഉദ്ദേശിക്കാം എന്നതാണ്. കാരണം ആ വ്യക്തിയും അയാളുടെ കുടുംബവും ഒരൊറ്റ വ്യക്തിയെപ്പോലെത്തന്നെയാണ്. എന്നാല്‍ ഷെയറിന് പകരം ഒരു ആടിനെ അറുക്കുന്നുവെങ്കില്‍ അതാണ്‌ ഉത്തമം. (18/44).

പന്ത്രണ്ട്: ഉദുഹിയത്ത് ഉദ്ദേശിക്കുന്ന സ്ത്രീക്ക് മുടിക്കെട്ട് അഴിച്ചിട്ട് കുളിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ മുടി അടര്‍ന്നു പോരുന്ന രൂപത്തില്‍ കോതി വാരാന്‍ പാടില്ല. (18/47).

പതിമൂന്ന്: അമുസ്ലിമീങ്ങള്‍ക്ക് ഉദുഹിയത്തിന്‍റെ ഇറച്ചിയില്‍ നിന്നു നല്‍കുന്നതില്‍ തെറ്റില്ല. കാരണം അല്ലാഹു പറയുന്നു :

لا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ

“മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” [മുംതഹിന :8].

അതിനാല്‍ത്തന്നെ, നമുക്കും അവര്‍ക്കുമിടയില്‍ യുദ്ധമില്ലാത്ത അവിശ്വാസികള്‍, അഭയം നല്‍കപ്പെട്ടവരോ (المستأمن), പരസ്പര ധാരണയോടെയും കരാറോടെയും ജീവിക്കുന്നവരോ (المعاهد) ആയ ദാനധര്‍മ്മങ്ങളില്‍ നിന്നും, ഉദുഹിയത്തില്‍ നിന്നും നല്‍കപ്പെടാവുന്ന ആളുകള്‍ ആണ്. (18/48).

പതിനാല്: എല്ലാ കര്‍മങ്ങളും മക്കത്ത് തന്നെയാണ് കൂടുതല്‍ ശ്രേഷ്ഠകരം. എന്നാല്‍ മക്കത്ത് ഉദുഹിയത്ത് സ്വീകരിക്കാന്‍ ആവശ്യക്കാരില്ലാതെ വന്നാല്‍, പാവപ്പെട്ടവരുള്ള മറ്റു സ്ഥലങ്ങളില്‍ അവ അറുക്കുന്നതാണ് നല്ലത്. (18/48) (ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലക്ക് ഈ വിഷയത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇരുവരുടെയും അഭിപ്രായങ്ങള്‍ പരിശോധിച്ച് തെളിവിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രബലമായി ബോധ്യപ്പെടുന്ന അഭിപ്രായത്തെ ഓരോരുത്തര്‍ക്കും സ്വീകരിക്കാവുന്നതാണ്).

നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും ഉള്‍പ്പെടുത്തുക.. അല്ലാഹു നമുക്കേവര്‍ക്കും അറിവ് വർധിപ്പിച്ചു തരുമാറാകട്ടെ ….

നമസ്കാരത്തില്‍ കൈ കെട്ടേണ്ടത് പൊക്കിളിനു താഴെയാണൊ ?

നമസ്കാരത്തില്‍ കൈ കെട്ടേണ്ടത് പൊക്കിളിനു താഴെയാണൊ ?

നമസ്കാരത്തില്‍ കൈ കെട്ടല്‍.

  • ഖബീസത്തുബ്നു ഹുൽബ് (റ) തന്റെ പിതാവിൽ നിന്നു ഉദ്ധരിക്കുന്നു അദ്ദേഹം (ഹുൽബ്) പറയുന്നു നബി (സ) നിസ്കാരം കഴിഞ്ഞാൽ തന്റെ വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും എഴുന്നേറ്റു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ ഇടതു കൈ നെഞ്ചിൻമേൽ വെച്ചതായും ഞാൻ കണ്ടിട്ടുണ്ട്. വലതുകൈ ഇടതുകയ്യുടെ മണിബന്ധത്തിന്റെ മീതെ വെച്ച്കൊണ്ട്. അതിന്റെ റിപ്പോർട്ടർമാരിൽ ഒരാളായ യഹ്’യ അത് കാണിച്ചു തരികയും ചെയ്തു (മുസ്’നദ് അഹ്മദ് ഹദീസ് നമ്പർ: 22026)
  • ത്വാഊസ് (റ) നിവേദനം; നബി (സ) നമസ്കാരത്തിൽ തന്റെ വലതു കൈ ഇടതു കയ്യിന്മേൽ വെച്ച് മുറുക്കിപ്പിടിച്ചുകൊണ്ടു തന്റെ നെഞ്ചിന്മേൽ വെക്കാറുണ്ടായിരുന്നു (അബൂദാവൂദ്: ഹദീസ് നമ്പർ: 759,അല്‍ബാനിയുടെ ഇര്‍വാഉല്‍ ഗലീല്‍ 2/71)
  • വാഇലുബ്നു ഹുജ്ർ (റ) നിവേദനം: അദ്ദേഹം പറഞ്ഞു “ഞാൻ നബി (സ)യുടെ കൂടെ നമസ്കരിച്ചിട്ടുണ്ട്. അപ്പോൾ നബി (സ) തന്റെ വലതുകൈ ഇടതുകയ്യിന്മേലായിക്കൊണ്ട് തന്റെ നെഞ്ചിന്മേൽ വെച്ചു (ഇബ്നു ഖുസൈമ ഹദീസ് നമ്പർ: 479)
  •   أَخْبَرَنَا أَبُو سَعْدٍ أَحْمَدُ  بْنُ مُحَمَّدٍ الصُّوفِيُّ، أنبأ أَبُو أَحْمَدَ بْنُ عَدِيٍّ الْحَافِظُ، ثنا ابْنُ صَاعِدٍ، ثنا إِبْرَاهِيمُ بْنُ سَعِيدٍ، ثنا مُحَمَّدُ بْنُ حُجْرٍ الْحَضْرَمِيُّ، حَدَّثَنَا سَعِيدُ بْنُ عَبْدِ الْجَبَّارِ بْنِ وَائِلٍ، عَنْ أَبِيهِ، عَنْ أُمِّهِ، عَنْ وَائِلِ بْنِ حُجْرٍ قَالَ: حَضَرْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا أَوْ حِينَ نَهَضَ إِلَى الْمَسْجِدِ فَدَخَلَ الْمِحْرَابَ، ثُمَّ رَفَعَ يَدَيْهِ بِالتَّكْبِيرِ، ثُمَّ وَضَعَ يَمِينَهُ عَلَى يُسْرَاهُ عَلَى صَدْرِهِ ” (الكتاب : السنن الكبرى ، ص 2335 )                                           البيهقي 384 – 458 هـ = 994 – 1066 م
  • വാഇലുബ്നു ഹുജ്ർ (റ) നിവേദനം: “നബി (സ) തക്ബീർ ചൊല്ലിക്കൊണ്ടു കൈകളുയർത്തുകയും എന്നിട്ട് വലതുകൈ ഇടതുകയ്യിന്മേലായിക്കൊണ്ട് തന്റെ നെഞ്ചിന്മേൽ വെക്കുകയും ചെയ്തു”. അദ്ദേഹം തന്നെ റിപ്പോർട്ട് ചെയ്യുന്നു: “തീർച്ചയായും നബി (സ) അവിടുത്തെ വലതുകൈ ഇടതുകയ്യിന്മേലായി വെച്ചു എന്നിട്ട് ഇരു കൈകളും തന്റെ നെഞ്ചിന്മേൽ വെച്ചു.” (ബൈഹഖിയുടെ സുനനുൽകുബ്റ: ഹദീസ് നമ്പർ 2335)
  • അലി (റ) നിന്ന് : “തന്റെ വലതുകൈ ഇടതു കയ്യിന്റെ മധ്യത്തിലായി നെഞ്ചില്‍ വെക്കുക” (ബുഖാരി താരീഖുല്‍കബീര്‍, ബൈഹഖി അല്‍ ഖുബുറാ 2/29. ഹദീസ് 2163)
  • അലി (റ) നിവേദനം: ‘ഫസ്വല്ലി ലിറബ്ബിക വൻഹർ’ എന്ന ആയത്തു കൊണ്ട് വിവക്ഷ തന്റെ വലതുകൈ ഇടതുകയ്യിന്റെ മധ്യത്തിൽ വെച്ചുകൊണ്ട് നെഞ്ചിന്മേൽ വെക്കുക എന്നതാണ്.” (ബൈഹഖിയുടെ സുനനുൽ കുബ്റ: 2385)
  • ഉക്വബ(റ) നിവേദനം: അപ്പോള്‍ فصل لربك وانحر  എന്ന ആയത്തില്‍ അലി(റ) “തന്റെ വലതു  ഇടതുകയ്യുടെ മധ്യത്തില്‍ വെച്ച് തന്റെ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം ‘വന്ഹര്‍’ എന്ന പത്തിനു നല്‍കുന്നു” (ബുഖാരി തന്റെ തരീഖുല്‍ കബീറില്‍ No. 2911 ,Vol 6 ,Pg 437 )

പത്ത്കിത്താബ് പരിഭാഷ :

  • പിന്നീട് കൈകള്‍ രണ്ടും (നെഞ്ചിലേക്ക്) താഴ്ത്തേണ്ടതാണ് ..
    (പത്ത്കിത്താബ് പരിഭാഷ: അബ്ദുല്‍അസീസ്‌ മുസ്ലിയാര്‍ പൊന്നാനി )

മഹല്ലി പരിഭാഷ  

  •  കൈകള്‍ രണ്ടും ഉയര്‍ത്തി മറ്റു നമസ്ക്കാരങ്ങളില്‍ വെക്കുന്നത് പോലെ മയ്യത്തു നമസ്ക്കാരത്തിലും നെഞ്ചിന്മേല്‍ വെക്കേണ്ടതാണ്. (മഹല്ലി പരിഭാഷ)

(ഫത്‌ഹുല്‍മുഈന്‍ പരിഭാഷ)

  • അപ്രകാരം നെഞ്ചത്തു നിന്ന് കൈ എടുക്കലും ചൊറിച്ചില്‍ ഉള്ള സ്ഥലത്ത് വെക്കലും ഒരു പ്രാവശ്യം ആണ്. (ഫത്‌ഹുല്‍മുഈന്‍ പരിഭാഷ) 
  • കൈ രണ്ടും നെഞ്ചിനു താഴെ വെക്കുന്നതിലുള്ള തത്വം അവ ശരീരത്തിലെ ഏറ്റവും ശ്രേഷ്ടമായ അവയവത്തിന് മുകളില്‍ ആയിരിക്കുക എന്നതാണ്. അത് ഹൃദയമാണ്
    (നിഹായ:,ജമല്‍)
  • റസൂല്‍(സ) പറഞ്ഞു: “അറിയുക, നിശ്ചയമായും ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിച്ചു. അറിയുക, അതാണ് ഹൃദയം.” (ബുഖാരി, മുസ്ലിം) 
  •  وَحِكْمَةُ جَعْلِهِمَا تَحْتَ صَدْرِهِ أَنْ يَكُونَ فَوْقَ أَشْرَفِ الْأَعْضَاءِ وَهُوَ الْقَلْبُ
    الكتاب: نهاية المحتاج إلى شرح المنهاج (1/548)
    شمس الدين الرملي (919 – 1004 هـ = 1513 – 1596 م) 

ഹൃദയത്തിന്റെ മേലെ കൈ വെക്കാന്‍ വേണ്ടി ആണ് കൈ നെഞ്ചിന്റെ താഴെ വെക്കണം എന്ന് പറഞ്ഞത്.

  • وَالْحِكْمَةُ فِي جَعْلِهِمَا تَحْتَ الصَّدْرِ أَنْ يَكُونَا فَوْقَ أَشْرَفِ الْأَعْضَاءِ وَهُوَ الْقَلْبُ فَإِنَّهُ تَحْتَ الصَّدْرِ وَقِيلَ الْحِكْمَةُ فِيهِ أَنَّ الْقَلْبَ مَحَلُّ النِّيَّةِ، وَالْعَادَةُ جَارِيَةٌ بِأَنَّ مَنْ احْتَفَظَ عَلَى شَيْءٍ جَعَلَ يَدَيْهِ عَلَيْهِ
    الكتاب: أسنى المطالب في شرح روض الطالب (1/145)
    زَكَرِيَّا الأَنْصَاري (823 – 926 هـ = 1420 – 1520 م)

 നെഞ്ചിന്റെ താഴെ രണ്ടു കയ്യും വെക്കണം എന്ന് പറയാനുള്ള യുക്തി പ്രധാനപെട്ട അവയവമായ ഹൃദയത്തിന്റെ മേല്‍ കൈ വരാന്‍ വേണ്ടി ആണ്, ഹൃദയം നെഞ്ചിന്റെ താഴ്ഭാഗത്ത് ആണ് .

  • وَحِكْمَةُ ذَلِكَ إرْشَادُ الْمُصَلِّي إلَى حِفْظِ قَلْبِهِ عَنْ الْخَوَاطِرِ لِأَنَّ وَضْعَ الْيَدِ كَذَلِكَ يُحَاذِيهِ، وَالْعَادَةُ أَنَّ مَنْ احْتَفَظَ بِشَيْءٍ أَمْسَكَهُ بِيَدِهِ فَأُمِرَ الْمُصَلِّي بِوَضْعِ يَدَيْهِ كَذَلِكَ عَلَى مَا يُحَاذِي قَلْبَهُ لِيَتَذَكَّرَ بِهِ مَا قُلْنَاهُ.
    الكتاب: تحفة المحتاج في شرح المنهاج (2/103)
    ابن حجر الهيتمي (909 – 974 هـ = 1504 – 1567 م)

     
  •  (تَحْتَ صَدْرِهِ أَيْ بِحِذَاءِ قَلْبِهِ)
    الكتاب: حاشيتا قليوبي وعميرة 1/197
    القليوبي 000 – 1069 هـ = 000 – 1659 م
  • وقال السيوطى في الدر المنثور: واخرج ابن أبى شيبة في المصنف، والبخارى في تاريخه، وابن جرير، وابن المنذر، وابن أبى حاتم، والدارقطنى في الأفراد، وأبو الشيخ، والحاكم، وابن مردويه، والبيهقى في سننه، عن على في قوله تعالى
    (
    فَصَلّ لِرَبّكَ وَأنحَر)
    قال: وضع يده اليمنى على وسط ساعده اليسرى ثم وضعهما على صدره فى الصلاة 
  • ഇമാം സുയൂത്തി(റ) ഉദ്ധരിക്കുന്നു: ഇബ്ന്‍ അബീശൈബ തന്റെ മുസന്നഫിലും ബുഖാരി തന്റെ താരീഖിലും, ഇബ്ന്‍ ജരീരും ഇബ്ന്‍ മുന്ദിറും ഇബ്ന്‍ അബീ ഹതിമും ദാറുഖുത്നി തന്റെ ഇര്ഫാദിലും അബു ശൈഖു, ഹാകിം, ഇബ്ന്‍ മര്ദ, വയ്ഹി മുതലായവരും ബൈഹഖി തന്റെ സുനനിലും അലി(റ) നിന്ന്

فصل لربك وانحر  എന്ന ആയത്തിന് ഒരാള്‍ തന്റെ വലതു കൈ ഇടതുകയ്യുടെ മധ്യത്തില്‍ വെച്ച് അവ രണ്ടും നമസ്കാരത്തില്‍ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം ഉദ്ധരിക്കുന്നു.  (ദുറുല്‍ മന്‍സൂര്‍ – 8/650)

  حدثنا ابن حميد ، قال : ثنا مهران ، عن حماد بن سلمة ، عن عاصم الجحدري ، عن عقبة بن ظهير ، عن أبيه ، عن علي رضي الله عنه ( فصل لربك وانحر ) قال : وضع يده اليمنى على وسط ساعده اليسرى ، ثم وضعهما على صدره

  • ( تفسير الطبري » تفسير القرطبي )

അലി(റ) നിന്ന് (فصل لربك وانحر എന്ന ആയത്തിന് ഒരാള്‍ തന്‍റെ വലതു കൈ ഇടതുകയ്യുടെ മധ്യത്തില്‍ വെച്ച് അവ രണ്ടും നമസ്കാരത്തില്‍ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം ഉദ്ധരിക്കുന്നു. ( തഫ്സീര്‍ ത്വബരീ ,തഫ്സീര്‍ ഖുര്‍തുബീ )

  •  وائل بن حجر قال : صليت مع رسول اللهصلى الله عليه وسلمووضع يده اليمنى على يده اليسرى على صدره . رواه ابن خزيمة في صحيحه
  • “വാഇലുബ്നു ഹുജര്‍(റ) നിവേദനം: “ഞാന്‍ നബി(സ)യോടൊപ്പം നമസ്കരിച്ചു. അപ്പോള്‍ തന്റെ വലതു കൈ ഇടത്തേ കയ്യിന്മേലായി നെഞ്ചിന്മേല്‍ വെച്ചിട്ടുണ്ടായിരുന്നു. ഇബ്ന്‍ കുസയ്മ
  • حَدَّثَنَا يَحْيَى بْنُ سَعِيدٍ , عَنْ سُفْيَانَ , حَدَّثَنِي سِمَاكٌ , عَنْ قَبِيصَةَ بْنِ هُلْبٍ , عَنْ أَبِيهِ , قَالَ : ” رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَيَنْصَرِفُ عَنْ يَمِينِهِ وَعَنْ يَسَارِهِ , وَرَأَيْتُهُ قَالَ يَضَعُ هَذِهِ عَلَى صَدْرِهِ ” , وَصَفَّ يَحْيَى : الْيُمْنَى عَلَى الْيُسْرَى فَوْقَ الْمِفْصَلِ .
    (
    مسند أحمد )

ഖബീസത് ഇബ്നു ഹുല്‍ബ് നിവേദനം :- “നബി (സ) നമസ്കാരാനന്തരം ഇടത്തോട്ടും വലത്തോട്ടും പോകുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്.ഇവ (രണ്ട് കയ്യും) നെഞ്ചില്‍ മേല്‍ വെച്ചതായും ഞാന്‍ കണ്ടു റിപ്പോര്‍ട്ടറായ യഹ്യ വലതുകൈ ഇടതുകയ്യിന്മേല്‍ കെണ്‌പ്പിന്മേല്‍ വെച്ച കാണിച്ചു തരികയും ചെയ്തു “(അഹമദ് 5/226)

കമാലുബ്നുഹമാം പറയുന്നു : ഹനഫികള്‍ ചെയ്തുവരുന്നത് പോലെ പൊക്കിളിന് താഴെ കേട്ടുവാനോ ,ശാഫികള്‍ ചെയ്യുന്നത് പോലെ നെഞ്ചിനു താഴെ കെട്ടുവാനോ നിര്‍ബന്ധിക്കുന്ന തരത്തില്‍ സഹീഹായ ഹദീസുകള്‍ ഒന്നും സ്ഥിരപെട്ടിട്ടില്ലാ (ഫിഖ്ഹുസ്സുന്ന)

മരിച്ചവര്‍ക്ക്‌ ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്‌താല്‍ അവര്‍ക്ക്‌ അതിന്റെ പ്രതിഫലം ലഭിക്കുമോ ?

മരിച്ചവര്‍ക്ക്‌ ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്‌താല്‍ അവര്‍ക്ക്‌ അതിന്റെ പ്രതിഫലം ലഭിക്കുമോ ?

ഫാത്തിഹ ഓതി മരണപ്പെട്ടുപോയ കുറേ ശൈഖുമാരുടെ ഹള്റത്തിലേക്ക് പാർസൽ അയക്കുന്ന രീതി പൊതുവെ കാണുന്നു. ഇവ്വിധം ഖുർആൻ ഓതിക്കൊണ്ട് അതിന്റെ പ്രതിഫലം ദാനം ചെയ്യുന്ന രീതി പ്രവാചകചര്യയിൽ കാണാൻ കഴിയില്ല. അങ്ങനെ ചെയ്‌താൽ അത് മരിച്ചവരിലേക്ക് എത്തുമെന്ന്, അഥവാ മരണപ്പെട്ടയാളിന് പ്രയോജനം ലഭിക്കുമെന്ന് ഖു൪ആനിലോ സുന്നത്തിലോ തെളിവില്ല.   സ്വഹാബികളുടെ കാലത്ത്‌ ഈ ആചാരമുണ്ടായിരുന്നില്ല. പില്‍ക്കാലത്ത്‌ മതത്തിലുണ്ടായ ഒരു നിര്‍മ്മിത കാര്യമാണിത്‌.

وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى

“മനുഷ്യന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല”. (ഖു൪ആന്‍: 53/39)

ഒരാൾക്ക് പരലോകത്ത് ശിക്ഷയോ പ്രതിഫലമോ ലഭിക്കാനുള്ള കാരണം അവൻ ചെയ്തുകൂട്ടിയ ക൪മ്മങ്ങളാണെന്നാണ് ഈ ആയത്തിലൂടെ അല്ലാഹു പറയുന്നത്. ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്‌നു കസീര്‍(റഹി) പറഞ്ഞു:

وَمِنْ هَذِهِ الْآيَةِ الْكَرِيمَةِ اسْتَنْبَطَ الشَّافِعِيُّ رَحِمَهُ اللَّهُ ، وَمَنِ اتَّبَعَهُ أَنَّ الْقِرَاءَةَ لَا يَصِلُ إِهْدَاءُ ثَوَابِهَا إِلَى الْمَوْتَى ; لِأَنَّهُ لَيْسَ مِنْ عَمَلِهِمْ وَلَا كَسْبِهِمْ ; وَلِهَذَا لَمْ يَنْدُبْ إِلَيْهِ رَسُولُ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – أُمَّتَهُ وَلَا حَثَّهُمْ عَلَيْهِ ، وَلَا أَرْشَدَهُمْ إِلَيْهِ بِنَصٍّ وَلَا إِيمَاءٍ ، وَلَمْ يُنْقَلْ ذَلِكَ عَنْ أَحَدٍ مِنَ الصَّحَابَةِ رَضِيَ اللَّهُ عَنْهُمْ ، وَلَوْ كَانَ خَيْرًا لَسَبَقُونَا إِلَيْهِ ، وَبَابُ الْقُرُبَاتِ يُقْتَصَرُ فِيهِ عَلَى النُّصُوصِ ، وَلَا يُتَصَرَّفُ فِيهِ بِأَنْوَاعِ الْأَقْيِسَةِ وَالْآرَاءِ ، فَأَمَّا الدُّعَاءُ وَالصَّدَقَةُ فَذَاكَ مُجْمَعٌ عَلَى وُصُولِهِمَا ، وَمَنْصُوصٌ مِنَ الشَّارِعِ عَلَيْهِمَا

“ഈ ശ്രേഷ്‌ഠമായ ആയത്തില്‍ നിന്നാണ്‌ ഇമാം ശാഫിഈയും(റ) അദ്ദേഹത്തിന്റെ അനുയായികളും മരിച്ചവര്‍ക്ക്‌ ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്‌താല്‍ മരിച്ചവര്‍ക്ക്‌ അതിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്നതിന്‌ തെളിവാക്കുന്നത്‌. കാരണം അത്‌ പരേതന്റെ പ്രവൃത്തിയോ സമ്പാദ്യമോ അല്ല. അതുകൊണ്ട്‌ തന്നെയാണ്‌ ഈ കാര്യം നബി(സ്വ) പ്രേരിപ്പിക്കാതിരുന്നത്‌. വ്യക്തമായോ സൂചനയായിട്ട്‌ പോലുമോ അദ്ദേഹം ഇക്കാര്യം അനുശാസിച്ചിട്ടില്ല. സ്വഹാബികളില്‍ ഒരാളില്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. ഇതൊരു നന്മയായിരുന്നെങ്കില്‍ നമ്മെക്കാള്‍ മുമ്പ്‌ അവരതില്‍ മുന്നിടുമായിരുന്നു. (സ്വര്‍ഗത്തിലേക്ക്‌) അടുപ്പിക്കുന്ന കാര്യങ്ങള്‍ (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍) ക്ലിപ്‌തമാണ്‌. ഈ കാര്യത്തില്‍ ഖ്വിയാസുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍കൊണ്ടും മാറ്റം വരുത്താവതല്ല”. (തഫ്സീ൪ ഇബ്‌നു കസീര്‍: 7/465)

മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കാനായി ഖുർആൻ പാരായണം ചെയ്ത് ഹദ്‌യ ചെയ്താല്‍ അതിന്റെ പ്രതിഫലം അവ൪ക്ക് ലഭിക്കുകയില്ലെന്നാണ് ഇമാം ശാഫിഈ അഭിപ്രായപ്പെട്ടത്. മരിച്ചവര്‍ക്ക്‌ പ്രതിഫലം ലഭിക്കുന്നതിനു വേണ്ടി നമുക്ക് പ്രാ൪ത്ഥിക്കുകയും സ്വദഖ നല്‍കുകയും ചെയ്യാമെങ്കില്‍ ഖു൪ആന്‍ ഓതി ഹദ്‌യ ചെയ്യാമെന്ന ഖ്വിയാസുകള്‍ക്ക് പ്രസക്തിയില്ലെന്നും ഇബ്‌നു കസീര്‍(റഹി) ഇവിടെ രേഖപ്പെടുത്തി. ഇതേ കാര്യം ഇമാം നവവി (റ) വ്യക്തമാക്കുന്നത് കാണുക:

“…എന്നാല്‍, മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം, തീര്‍ച്ചയായും അതിന്റെ പുണ്യം മരണപ്പെട്ട വ്യക്തികള്‍ക്ക് ലഭിക്കുകയില്ല എന്നതാണ് ഇമാം ശാഫിഈയുടെ(റ) പ്രസിദ്ധമായ അഭിപ്രായം. എന്നാല്‍ അദ്ദേഹത്തിന്റെ ചില അനുയായികള്‍ ആ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പറയുന്നു. പണ്ഡിതന്മാരില്‍ ഒരു വിഭാഗം എല്ലാ ഇബാദത്തുകളുടേയും പ്രതിഫലം എത്തുമെന്ന് പറയുന്നു. തുടര്‍ന്ന് ആ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചതിന്റെ ശേഷം അദ്ദേഹം പറയുന്നു: “ഈ അഭിപ്രായങ്ങള്‍ മുഴുവനും ദുര്‍ബ്ബലമാണ്. അവരതിന് തെളിവ് പിടിച്ചിരിക്കുന്നത് പ്രാര്‍ത്ഥനയുടെയും സ്വദഖയുടെയും ഹജ്ജിന്റെയും പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പണ്ഡിത അഭിപ്രായത്തോട് ഖിയാസാക്കിക്കൊണ്ടാണ്. എന്നാല്‍ ഇമാം ശാഫിഈയും (റ) അദ്ധേഹത്തെ അനുകൂലിക്കുന്നവരും തെളിവ് പിടിച്ചിരിക്കുന്നത്, وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى – തീര്‍ച്ചയായും മനുഷ്യന്ന് അവന്‍ പ്രവര്‍ത്തിച്ചതു മാത്രമേ ലഭിക്കുകയുള്ളൂ – എന്ന അല്ലാഹുവിന്റെ വചനവും,

إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ : صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ

‘ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്ന് സംഗതികളല്ലാത്തതെല്ലാം (അവയുടെ പ്രതിഫലം) അവനില്‍ നിന്ന് മുറിഞ്ഞുപോകും. നിലനല്‍ക്കുന്ന ദാനധര്‍മ്മവും ഉപകാരപ്രദമായ അറിവും അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വാലിഹായ സന്താനവുമാണവ’ – എന്ന നബിയുടെ (സ്വ) തിരുവചനങ്ങളുമാണ്.” (ശർഹ് മുസ്‌ലിം: 1/90)

ഭാര്യയെ സ്പർശിച്ചാൽ വുദു മുറിയുമോ?

ഭാര്യയെ സ്പർശിച്ചാൽ വുദു മുറിയുമോ?

ഭാര്യയെ സ്പർശിച്ചാൽ വുദു മുറിയുമോ?

ഈ വിഷയത്തിൽ പ്രധാനമായും മൂന്ന് അഭിപ്രായങ്ങളാണുള്ളത്.

  1. ഇമാം ഷാഫി (റ) യുടെ അഭിപ്രായം

ഭാര്യയെ സ്പർശിച്ചാൽ വുദു നഷ്ടപ്പെടും എന്നതാണ്. അതിനു കാരണമായി കാണിക്കുന്നത്  പരിശുദ്ധ ഖുർആൻ അന്നിസാഅ് 43 ആണ്.

يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنتُمْ سُكَارَىٰ حَتَّىٰ تَعْلَمُوا مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّىٰ تَغْتَسِلُوا ۚوَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ ۗ إِنَّ اللَّهَ كَانَ عَفُوًّا غَفُورًا 

“………. സ്ത്രീകളുമായി സമ്പർക്കം നടത്തുകയോ ചെയ്തുവെങ്കിൽ -എന്നിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയതുമില്ലെങ്കിൽ നിങ്ങൾ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീർച്ചയായും അല്ലാഹു ഏറെ മാപ്പുനൽകുന്നവനും പൊറുക്കുന്നവനുമാകുന്നു.”

  1. ഇമാം അബു ഹനീഫയുടെ അഭിപ്രായം

വികാരമായി സ്പർശിച്ചാലും വുദു മുറിയില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

       3. മറ്റുള്ള പണ്ഡിതന്മാരുടെ അഭിപ്രായം

വികാരത്തോടെ സ്പർശിച്ചാൽ വുദു മുറിയും എന്നും അല്ലാത്തപ്പോൾ മുറിയില്ല എന്നും.

ഇതിൽ ഷാഫി ഇമാം വിശദീകരിക്കാൻ ഉപയോഗിക്കുന്ന പദം  “ലമസ്ത്തും” എന്നതാണ് അതായത് “സ്പർശനം “. എന്നാൽ ചില പണ്ഡിതന്മാർ അതിന് ശാരീരിക ബന്ധം (സാധാരണ സ്പർശനമല്ല) എന്ന് അർഥം വെച്ച് കാണുന്നു. അങ്ങനെയാകുമ്പോൾ ഇമാം ശാഫിയുടെയും മറ്റുള്ള പണ്ഡിതന്മാരുടെ അഭിപ്രായവും ഒന്നായി വരും. അതായത് വികാരത്തോടെ സ്പർശിച്ചാൽ മാത്രമേ വുദു നഷ്ടപെടുകയുള്ളൂ എന്ന് ചുരുക്കം.

ഇതിൽ ഏറ്റവും പ്രബലമായ അഭിപ്രായം മൂന്നാമത്തെ അഭിപ്രാമാണ് .

സാധാരണ ഗതിയിൽ ശുക്ലം പുറത്ത് വരുന്നത് വരെ വുദു മുറിയില്ല എന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. ഇബ്നു അബ്ബാസ്(റ), ഇമാം അലി ബിൻ അബീ താലിബ് (റ), ഹസൻ, മുജാഹിദ് ഖത്താദ, ഇബ്നു ജരീർ, തബരി .. തുടങ്ങിയവർക്കെല്ലാം ഇതേ അഭിപ്രായം ആണ് .

ആയിഷ (റ) ഉദ്ധരിക്കുന്ന ഹദീസ് ആണ് കാരണം.

പ്രവാചക പത്നി ആയിഷ (റ) പറയുന്നു “പ്രവാചകൻ നമസ്കരിക്കുമ്പോൾ ഞാൻ ഉറക്കത്തിലായിരിക്കുമ്പോൾ എന്റെ കാലുകൾ ഖിബലയിലായിരിക്കും. അദ്ദേഹം സുജൂദിന് പോകുമ്പോൾ എന്റെ കാലിൽ സ്പർശിക്കും. അപ്പോൾ ഞാൻ കാല് വലിക്കും. എണീറ്റാൽ  ഞാൻ കാല് വീണ്ടും മുന്നിൽ വെക്കും.”

ഇവിടെ പ്രവാചകൻ പത്നിയെ സ്പർശിക്കുമ്പോൾ നമസ്കാരം തുടരുകയാണ് ചെയ്തത്.

പ്രവാചകൻ പള്ളിയിൽ പോകുമ്പോൾ പത്നി ആയിഷ (റ)യെ ചുംബിച്ചു പോകാറുണ്ട്. പിന്നീട് വുദു പുതുക്കാറില്ല. ഈ ഹദീസ് പ്രബലമല്ല. യഹ് യാ ഇബ്ന് മഈൻ  ഈ ഹദീസ് “ദഈഫ്” എന്ന് രേഖപ്പെടുത്തുന്നു.

ആയിഷ (റ) രേഖപെടുത്തുന്നു: “പ്രവാചകൻ ആയിഷ (റ)  യെ നോമ്പിലായിരിക്കുമ്പോൾ ചുംബിക്കാറുണ്ട്. എന്നിട്ട് പറഞ്ഞു: “ചുംബനം വുദുവോ നോമ്പോ നഷ്ടപ്പടുത്തുകയില്ല.

ഈ ഹദീസ് പ്രബലമാണ്.

എല്ലാം അറിയുന്നവൻ അള്ളാഹു.

മരണവീട്ടിലെ ഭക്ഷണ സല്‍ക്കാരം

മരണവീട്ടിലെ ഭക്ഷണ സല്‍ക്കാരം

മരണ വീടുകളിൽ മരണത്തിന്റെ 3, 7, 14, 40 എന്നീ ദിവസങ്ങൾക്കും ആണ്ടിനും പ്രത്യേകതകള്‍ കൽപിക്കുകയും ആ  ദിവസങ്ങളിൽ പ്രത്യേകം ഭക്ഷണമുണ്ടാക്കി മറ്റുള്ളവരെ സൽക്കരിക്കുകയും ചെയ്യുന്ന സമ്പ്രദായം നമ്മുടെ നാട്ടിൽ വ്യാപകമായി കണ്ടുവരുന്നു.

ഇപ്പോഴിതാ അത് പോയിപ്പോയി മരണ ദിവസം തന്നെ സദ്യയുണ്ടാക്കി സൽക്കരിക്കുന്നേടത്തോളം എത്തിയിട്ടുണ്ട്.

എന്നാൽ ഈ സമ്പ്രദായത്തിന് ഇസ്ലാമിൽ യാതൊരു മാതൃകയും കാണാൻ  സാധ്യമല്ല. അതിനാൽ അത് അനാചാരമാണെന്നത് തീർച്ചയാണ്.

മരണവീട്ടുകാര്‍ തങ്ങളുടെ ഉറ്റബന്ധുവിന്റെ വേര്‍പാടിലുള്ള ദുഃഖവും മറ്റു പ്രയാസങ്ങളും കാരണം മരണം നടന്ന ആദ്യത്തെ ഏതാനും ദിവസങ്ങളില്‍ സ്വന്തം വിശപ്പിന്റെ കാര്യമോ ഭക്ഷണത്തിന്റെ കാര്യമോ ശ്രദ്ധിച്ചെന്നു വരില്ല. അതിനാൽ ആ സമയങ്ങളില്‍ അയല്‍വാസികളോ അടുത്ത ബന്ധുക്കളോ അവര്‍ക്ക് അങ്ങോട്ട് ഭക്ഷണമുണ്ടാക്കിക്കൊടുക്കുകയാണ്  വേണ്ടത്.

ഇതാണ് ഈ സമയത്ത് ഇസ്ലാം പഠിപ്പിക്കുന്നതും. അതല്ലാതെ അവരുടെ ദുഃഖം വകവെക്കാതെ അവിടെ ഭക്ഷണമുണ്ടാക്കി തിന്നുന്നതല്ല. അതാകട്ടെ അനാചാരവുമാണ്.

“അപ്രകാരം തന്നെ മയ്യിത്തിന്റെ വീട്ടുകാര്‍ ആളുകളെ ക്ഷണിച്ചു വരുത്തി സദ്യ നടത്തല്‍ ചീത്തയായ ബിദ്അത്ത് (അനാചാരം) ആണ്.”  (പത്ത് കിതാബ്. പരിഭാഷകൻ: പി. അബ്ദുൽ അസീസ് മുസ്ലിയാർ പൊന്നാനി. പേജ്: 210)

ഇനി അതിനെ കുറിച്ചു എന്താണ് ഇമാമുകള്‍ വ്യക്തമാക്കിയത് എന്ന് കൂടി നോക്കാം…..

ജരീര്‍ (റ) നിവേദനം : “മരിച്ച വീട്ടില്‍ ഒരുമിച്ചു കൂടി അവിടെ ഭക്ഷണം പാകം ചെയ്തു ഭക്ഷിക്കുന്ന സമ്പ്രദായത്തെ നിഷിദ്ധമാക്കപ്പെട്ട കൂട്ടക്കരച്ചിലിന്‍റെ ഇനത്തില്‍ തന്നെയായിരുന്നു ഞങ്ങള്‍ (സഹാബികള്‍) പരിഗണിച്ചിരുന്നത്”. [ഇബ്നുമാജ, അഹമദ്, നസാഈ].

 وَأَمَّا إصْلَاحُ أَهْلِ الْمَيِّتِ طَعَامًا وَجَمْعُ النَّاسِ عَلَيْهِ فَلَمْ يُنْقَلْ فيه شئ وَهُوَ بِدْعَةٌ غَيْرُ مُسْتَحَبَّةٍ هَذَا كَلَامُ صَاحِبِ الشَّامِلِ وَيُسْتَدَلُّ لِهَذَا بِحَدِيثِ جَرِيرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ قَالَكُنَّا نَعُدُّ الِاجْتِمَاعَ إلَى أَهْلِ الْمَيِّتِ وَصَنِيعَةَ الطَّعَامِ بَعْدَ دَفْنِهِ مِنْ النِّيَاحَةِرَوَاهُ أَحْمَدُ بْنُ حَنْبَلٍ وَابْنُ مَاجَهْ بِإِسْنَادٍ صَحِيحٍ

(الكتاب: المجموع شرح المهذب5/320)

(النووي، أبو زكريا 631 – 676هـ، 1234- 1278م)
 

ഇമാം നവവി (റ) എഴുതുന്നു : “എന്നാല്‍ മയ്യിത്തിന്‍റെ വീട്ടുകാര്‍ ഭക്ഷണമുണ്ടാക്കി അതിനുവേണ്ടി ജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതിനു യാതൊരു രേഖയുമില്ല. അത് നല്ലതല്ലാത്ത അനാചാരമാണ്. ജരീര്‍ (റ) നിവേദനം ചെയ്യുന്ന ഹദീസ് ഇതിനു തെളിവാകുന്നു. ഈ ഹദീസ് ഇമാം അഹ്മദും ഇബ്നുമാജയും സഹീഹായ പരമ്പരയിലൂടെ ഉദ്ധരിക്കുന്നു.
[ശറഹുല്‍ മുഹദ്ദബ് 5/320]

ഈ അനാചാരം ചെയ്തുകൊണ്ടിരിക്കുന്ന പുരോഹിതന്മാര്‍ അംഗീകരിക്കുന്ന പണ്ഡിതനായ ദഹലാന്‍ എഴുതുന്നു: “അല്ലാഹുവേ! ശരിയിലേക്ക്‌ ഞാന്‍ നിന്നോട് മാര്‍ഗദര്‍ശനം തേടുന്നു. അതെ, മയ്യിത്തിന്‍റെ ആളുകളുടെ അടുത്ത് ഒരുമിച്ചുകൂടുകയും ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്ന ജനങ്ങളുടെ പ്രവൃത്തി നിഷിദ്ധമായ അനാചാരമാണ്. അതിനെ തടുത്താല്‍ പ്രതിഫലം ലഭിക്കും. അതുമൂലം ദീനിന്‍റെ അടിത്തറ സ്ഥിരപ്പെടും. ഇസ്ലാമിനെയും മുസ്ലിംകളെയും ശക്തിപ്പെടുത്തും”. [ഇആനത്ത് 2 /142]

എന്നാല്‍ മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാര്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ഭക്ഷണം തയ്യാറാക്കല്‍ ആക്ഷേപിക്കപ്പെടുന്ന അനാചാരമാണ്. [ശറഹുല്‍ ബഹ്ജ]

ചുരുക്കത്തിൽ ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന മരണപ്പെട്ട വ്യക്തിയുടെ പേരിൽ നിശ്ചിത ദിവസങ്ങളിൽ ഭക്ഷണമുണ്ടാക്കി സൽക്കരിക്കൽ അനാചാരമാണെന്ന് വ്യക്തം.

ഒരാൾ മരണപ്പെട്ടാൽ അയാളുടെ വീട്ടിൽ 3, 7, 15, 40 എന്നീ ദിവസങ്ങളിൽ ഭക്ഷണമുണ്ടാക്കി ജനങ്ങളെ ക്ഷണിച്ച് വരുത്തി തീറ്റിക്കുന്ന സമ്പ്രദായം ചില ആളുകൾക്കിടയിൽ കാണാം.

ചിലർ വർഷം പൂർത്തിയാകുമ്പോൾ ആണ്ട് എന്ന പേരിലും ഈ സമ്പ്രദായം നടത്തുന്നു. ഇതിന് ഇസ്ലാമിൽ ഒരു തെളിവും കാണാൻ സാധ്യമല്ല. റസൂൽ(സ്വ)യും സ്വഹാബത്തും ഇത്തരം സമ്പ്രദായങ്ങൾ നടത്തിയിട്ടില്ലെന്ന് മാത്രമല്ല അത്തരം പരിപാടികൾ നിരോധിക്കുകയാണ് ചെയ്തിട്ടുളളത്.

എന്നാൽ മരണപ്പെട്ട വ്യക്തിയുടെ വീട്ടുകാർക്ക് അന്നേ ദിനം ഭക്ഷണം പാകം ചെയ്ത് അവരെ ഭക്ഷിക്കാൻ പ്രേരിപ്പിക്കണമെന്ന് നബി(സ്വ) ആവശ്യപ്പെടുന്നു.

عَنْ عَبْدِ اللَّهِ بْنِ جَعْفَرٍ قَالَ: لَمَّا جَاءَ نَعْيُ جَعْفَرٍ، قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: اصْنَعُوا لِأَهْلِ جَعْفَرٍ طَعَامًا، فَإِنَّهُ قَدْ جَاءَهُمْ مَا يَشْغَلُهُمْ

അബ്ദുല്ലാഹിബ്നു ജഅ്ഫർ(റ): ജഅ്ഫർ(റ) ന്റെ മരണ വാർത്ത വന്നപ്പോൾ നബി(സ്വ) പറഞ്ഞു: “ജഅ്ഫറിന്റെ കുടുംബത്തിന് ഭക്ഷണമുണ്ടാക്കി അവരെ ഭക്ഷിപ്പിക്കൂ. അതിൽ നിന്നെല്ലാം അശ്രദ്ധമാക്കുന്ന ഒരു വാർത്തയാണ് അവർക്ക് വന്നിട്ടുളളത്.”(തിർമിദി)

ഇമാം ശാഫി(റ) പറയുന്നു:

وَأُحِبُّ لِجِيرَانِ الْمَيِّتِ أَوْ ذِي قَرَابَتِهِ أَنْ يَعْمَلُوا لِأَهْلِ الْمَيِّتِ فِي يَوْمِ يَمُوتُ، وَلَيْلَتِهِ طَعَامًا يُشْبِعُهُمْ فَإِنَّ ذَلِكَ سُنَّةٌ، وَذِكْرٌ كَرِيمٌ، وَهُوَ مِنْ فِعْلِ أَهْلِ الْخَيْرِ قَبْلَنَا، وَبَعْدَنَا

“മരണമടഞ്ഞവന്റെ കുടുംബത്തിന് വേണ്ടി ആ ദിവസം അയൽവാസികളും ബന്ധുക്കളും ഭക്ഷണം പാകം ചെയ്ത് കഴിപ്പിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. നിശ്ചയം അത് സുന്നത്താണ്. അത് നമ്മുടെ പൂർവ്വികരുടെയും ശേഷക്കാരുടെയും ഉത്തമ കർമമാണ്” (അൽ-ഉമ്മ്)

എന്നാൽ മരിച്ച വീട്ടുകാർ ഭക്ഷണം ഉണ്ടാക്കി ആളുകളെ ക്ഷണിക്കുന്നത് നിരോധിക്കുന്നു.

عَنْ جَرِيرِ بْنِ عَبْدِ اللَّهِ الْبَجَلِيِّ، قَالَ: كُنَّا نَرَى الِاجْتِمَاعَ إِلَى أَهْلِ الْمَيِّتِ وَصَنْعَةَ الطَّعَامِ مِنَ النِّيَاحَةِ

 

ജരീർ(റ) നിവേദനം: “മരിച്ച വീട്ടിൽ ഒരുമിച്ച് കൂടി അവിടെ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്ന സമ്പ്രദായത്തെ നിഷിധമാക്കപ്പെട്ട കൂട്ടകരച്ചിലിന്റെ ഇനത്തിൽ തന്നെയായിരുന്നു ഞങ്ങൾ പരിഗണിച്ചിരുന്നത്” (ഇബ്നു മാജ, അഹമ്മദ്, നസാഈ)

ഇമാം നവവി(റ) പറയുന്നു:

وَأَمَّا إصْلَاحُ أَهْلِ الْمَيِّتِ طَعَامًا وَجَمْعُ النَّاسِ عَلَيْهِ فَلَمْ يُنْقَلْ فيه شئ وَهُوَ بِدْعَةٌ غَيْرُ مُسْتَحَبَّةٍ هَذَا كَلَامُ صَاحِبِ الشَّامِلِ وَيُسْتَدَلُّ لِهَذَا بِحَدِيثِ جَرِيرِ بْنِ عَبْدِ اللَّهِ رَضِيَ اللَّهُ عَنْهُ قَالَ ” كُنَّا نَعُدُّ الِاجْتِمَاعَ إلَى أَهْلِ الْمَيِّتِ وَصَنِيعَةَ الطَّعَامِ بَعْدَ دَفْنِهِ مِنْ النِّيَاحَةِ ” رَوَاهُ أَحْمَدُ بْنُ حَنْبَلٍ وَابْنُ مَاجَهْ بِإِسْنَادٍ صَحِيحٍ

“എന്നാൽ മയ്യിത്തിന്റെ കുടുംബക്കാർ ഭക്ഷണമുണ്ടാക്കി ജനങ്ങളെ അതിനു വേണ്ടി ഒരുമിച്ച് കൂട്ടൽ അനുവദനീയമാണെന്നതിന് യാതൊരു രേഖയുമില്ല. അത് ചീത്തയായ അനാചാരമാണ്. ഇതിന് ജരീർ(റ) നിവേദനം ചെയ്യുന്ന, ‘മറമാടിയതിന് ശേഷം മയ്യിത്തിന്റെ കുടുംബക്കാർ ഭക്ഷണമുണ്ടാക്കി അതിൽ ഒരുമിച്ച് കൂടുന്നതിനെ ഞങ്ങൾ നിയാഹത്തായാണ് ഗണിച്ചിരുന്നത്’ എന്ന ഹദീസ് തെളിവാക്കപ്പെടും.” (ശറഹുൽ മുഅദ്ദബ്)

وَمَا اُعْتِيدَ مِنْ جَعْلِ أَهْلِ الْمَيِّتِ طَعَامًا لِيَدْعُوا النَّاسَ عَلَيْهِ بِدْعَةٌ مَكْرُوهَةٌ كَإِجَابَتِهِمْ لِذَلِكَ لِمَا صَحَّ عَنْ جَرِيرٍ كُنَّا نَعُدُّ الِاجْتِمَاعَ إلَى أَهْلِ الْمَيِّتِ وَصُنْعَهُمْ الطَّعَامَ بَعْدَ دَفْنِهِ مِنْ النِّيَاحَةِ وَوَجْهُ عَدِّهِ مِنْ النِّيَاحَةِ مَا فِيهِ مِنْ شِدَّةِ الِاهْتِمَامِ بِأَمْرِ الْحُزْنِ

“മയ്യിത്തിന്റെ വീട്ടുകാർ ഭക്ഷണമുണ്ടാക്കി അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന ഈ പതിവ് വെറുക്കപ്പെട്ട ദുരാചാരമാണ്. അതിന് ക്ഷണിച്ചാൽ സ്വീകരിക്കുന്നതും ഇപ്രകാരം തന്നെ. കാരണം ജരീർ(റ) നിന്ന് സ്വഹീഹ് ആയ ഹദീസ് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.” (തുഹ്ഫ)

ഇതേ കാര്യം തന്നെ മുഗ്നി, ശറഹു ബഹ്ജ, ഇയാനത്തു ത്വലിബീൻ, തുഹ്ഫത്തുൽ അഹ്-വദി തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കും.

മരിച്ച വീട്ടുകാർക്ക് അന്നേ ദിവസം ഭക്ഷണമുണ്ടാക്കി കൊടുക്കൽ സുന്നത്താണ്.

മരിച്ച വീട്ടുകാർ ഭക്ഷണമുണ്ടാക്കി അതിലേക്ക് ആളുകളെ ക്ഷണിക്കുന്നതിന് നബി(സ്വ)യുടെ മാതൃകയില്ല.

സ്വഹാബത്ത് ഈ സമ്പ്രദായത്തെ വെറുത്തിരുന്നു.

ഇത്തരം സദസ്സുകളിലേക്കുളള ക്ഷണം സ്വീകരിക്കുന്നതും വെറുക്കപ്പെട്ടതാണ്.

ഇത്തരം ബിദ്അത്തുകളിൽ നിന്നും മാറി നിൽക്കുക. നബി(സ്വ)യുടെ മാതൃകയില്ലാത്ത പ്രവർത്തനങ്ങൾ വിഫലം.

ഇബ്നു മസ്ഊദ്(റ) പറഞ്ഞത് നമ്മുടെ ഓർമയിലുണ്ടാക്കട്ടെ അദ്ദേഹം  പറഞ്ഞു: “നന്മയുദ്ദേശിച്ച എത്രയോ ആളുകളുണ്ട്; ഉദ്ദേശിച്ച നന്മ ഒരിക്കലും അവർക്ക് ലഭിച്ചിട്ടില്ല.”